Connect with us

News

ജയലക്ഷ്മി സില്‍ക്‌സിലുണ്ടായ തീപിടിത്തം; കാരണം ഇതുവരെ കണ്ടെത്താനായില്ല, റിപ്പോര്‍ട്ട് കലക്ടര്‍ക്ക ഇന്ന് കൈമാറും

കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് പ്രാഥമിക കണ്ടെത്തല്‍.

Published

on

കോഴിക്കോട്: ജയലക്ഷ്മി സില്‍ക്‌സ് സ്ഥാപനത്തില്‍ ഉണ്ടായ വന്‍ തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഫയര്‍ഫോഴ്സ് പരിശോധനാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് പ്രാഥമിക കണ്ടെത്തല്‍. വിശദമായ റിപ്പോര്‍ട്ട് ഇന്ന് കലക്ടര്‍ക്ക് കൈമാറും.

തീപിടിത്തത്തില്‍ ഏകദേശം 50 കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ഥാപന മാനേജരുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ജയലക്ഷ്മി സില്‍ക്‌സിന്റെ രണ്ടും മൂന്നും നിലകളിലായിരുന്നു തീ വ്യാപിച്ചത്. വൈകിട്ട് ആറുമണിയോടെ പുക ഉയരുന്നത് കണ്ടതോടെ ഉപഭോക്താക്കളും ജീവനക്കാരും ഉടന്‍ പുറത്തേക്ക് ഒഴിഞ്ഞു. തുടര്‍ന്ന് ഫയര്‍ഫോഴ്സിന്റെ അഞ്ച് യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തീ നിയന്ത്രണാതീതമായതോടെ കരിപ്പൂര്‍ എയര്‍പോര്‍ട്ട് നിന്നുമുള്ള അത്യാധുനിക ഫയര്‍ എഞ്ചിനുകളും എത്തിച്ചു.

കെട്ടിടത്തിലെ ഫയര്‍ സേഫ്റ്റി സംവിധാനം കൃത്യമായി പ്രവര്‍ത്തിച്ചിരുന്നുവെന്നും ഫയര്‍ഫോഴ്സ് നേരത്തെ വ്യക്തമാക്കിയിരുന്നു. റമദാനും വിഷു വിപണിയും ലക്ഷ്യമിട്ട് വന്‍തോതില്‍ വസ്ത്രങ്ങള്‍ ഗോഡൗണില്‍ സംഭരിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. 2023 ഏപ്രിലിലും സ്ഥാപനത്തില്‍ തീപിടിത്തം ഉണ്ടായിരുന്നതാണ്.
സംഭവത്തില്‍ വിശദാന്വേഷണം പുരോഗമിക്കുകയാണ്.

 

News

വിഴിഞ്ഞത്തെ രണ്ട്‌പേരുടെ മരണത്തിനു പിന്നില്‍ ഭക്ഷ്യവിഷബാധ കണ്ടെത്താനായില്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

മരണത്തിന് പിന്നില്‍ ഭക്ഷ്യവിഷബാധയില്ലെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍

Published

on

By

തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്ന് കടല്‍വിഭവം കഴിച്ചതിന് പിന്നാലെ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്. മരണത്തിന് പിന്നില്‍ ഭക്ഷ്യവിഷബാധയില്ലെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. മരിച്ചവര്‍ കഴിച്ച അതേ ഭക്ഷണം അതേ ദിവസം ഏകദേശം ഇരുന്നൂറുപേര്‍ കൂടി കഴിച്ചിരുന്നുവെന്നും മറ്റ് ആരിലും ആരോഗ്യപ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വകുപ്പ് വ്യക്തമാക്കുന്നു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചിട്ടില്ല. മരിച്ചവര്‍ക്ക് കടല്‍വിഭവങ്ങളോട് അലര്‍ജി ഉണ്ടായിരിക്കാമെന്നാണ് ബന്ധുക്കളുടെ മൊഴി. ഇവര്‍ കഴിച്ച ഭക്ഷണത്തിന്റെ പത്ത് സാമ്പിളുകള്‍ പരിശോധനയ്ക്കായി കൊച്ചിയിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്.

ഭക്ഷ്യസുരക്ഷ വകുപ്പിന്റെ അംഗീകാരമുള്ള ഹോട്ടലില്‍ നിന്നാണ് ഭക്ഷണം വാങ്ങിയതെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ലാബ് പരിശോധനാഫലം ലഭിച്ചശേഷം അന്തിമ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് സമര്‍പ്പിക്കും.

നിലമേല്‍ പ്ലാച്ചിയോട് കുന്നില്‍ വീട്ടില്‍ റഷീദ ബീവി (58)യും മരുമകന്‍ ഷാജി (48)യും ആണ് മരിച്ചത്. റഷീദ ബീവിയുടെ മകള്‍ സജി മോള്‍ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിഴിഞ്ഞത്തെ ഒരു റസ്റ്റോറന്റില്‍ നിന്ന് മീന്‍ വിഭവങ്ങള്‍ കഴിച്ച അഞ്ചംഗ സംഘം മടങ്ങും വഴി ദേഹാസ്വാസ്ഥ്യവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു.

ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്ന് ഹോട്ടല്‍ പൊലീസ് ഇടപെട്ട് താല്‍ക്കാലികമായി അടപ്പിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

Continue Reading

News

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില

ആഗോള വിപണിയിലെ അനിശ്ചിതത്വമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനയ്ക്ക് പ്രധാന കാരണം.

Published

on

By

കൊച്ചി: മിഡില്‍ ഈസ്റ്റില്‍, പ്രത്യേകിച്ച് ഇറാന്‍ മേഖലയില്‍ വീണ്ടും ഉയര്‍ന്നുവരുന്ന സംഘര്‍ഷസാഹചര്യത്തെ തുടര്‍ന്ന് കേരളത്തില്‍ സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ഇന്ന് ഗ്രാമിന് 210 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,345 രൂപയായി. പവന്റെ വിലയില്‍ 1,680 രൂപയുടെ വര്‍ധനയോടെ 1,14,760 രൂപയായി ഉയര്‍ന്നു.

ആഗോള വിപണിയിലെ അനിശ്ചിതത്വമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനയ്ക്ക് പ്രധാന കാരണം. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് സ്വര്‍ണത്തിന് നേരിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്പോട്ട് ഗോള്‍ഡ് വില 0.2 ശതമാനം കുറഞ്ഞ് 4,968 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഡോളര്‍ ശക്തമായതും ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

 

Continue Reading

News

പെരുമ്പാവൂരില്‍ കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ഗുരുതരമായി പരിക്കേറ്റത് കോളേജ് ബസിന്റെ ഡ്രൈവര്‍ക്കാണ്.

Published

on

By

കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിന് സമീപം കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായി വിവരം. ഗുരുതരമായി പരിക്കേറ്റത് കോളേജ് ബസിന്റെ ഡ്രൈവര്‍ക്കാണ്.

എറണാകുളംആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘റെയാന്‍’ സ്വകാര്യ ബസും പെരുമ്പാവൂര്‍ അറയ്ക്കപ്പടിയിലെ ജയ്ഭാരത് കോളേജ് ബസുമാണ് തമ്മില്‍ കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗതം നേരിയ സമയം തടസ്സപ്പെട്ടു.

 

Continue Reading

Trending