Connect with us

kerala

അഞ്ച് വര്‍ഷത്തെ മരുഭൂമി വാസത്തില്‍ നിന്ന് ഇന്ത്യക്കാരന് മോചനം

ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരായ വെല്‍ഫയര്‍ കൗണ്‍സിലര്‍ എം.ആര്‍. സജീവ്, ശ്യാം സുന്ദര്‍, ആശിഖ് തുടങ്ങിയവര്‍ സജീവമായി ഇടപെട്ടതാണ് സിദ്വേശ്വറിനെ പെട്ടെന്ന് ആശ്വാസമായത്. യൂസുഫ് പെരിന്തല്‍മണ്ണയും സഹായങ്ങളുമായി രംഗത്തുണ്ടായിരുന്നു.

Published

on

മുറാസില്‍

റിയാദ് അഞ്ചുവര്‍ഷത്തിലധികം ഒട്ടകങ്ങളോടൊപ്പം മരുഭൂമിയില്‍ കഴിഞ്ഞ ഇന്ത്യക്കാരന് എംബസിയുടെയും കെഎംസിസിയുടെയും ഇടപെടലില്‍ മോചനം. മഹാരാഷ്ട്ര സ്വദേശിയായ സിദ്വേശ്വറിനാണ് അഞ്ചുവര്‍ഷത്തെ ഇടവേളക്ക് ശേഷം മരൂഭൂമിയിലെ ഒട്ടകക്കൂട്ടത്തില്‍നിന്ന് ഇന്ത്യന്‍ എംബസിയുടെയും റിയാദ് കെഎംസിസിയുടെയും സുഹൃത്തുക്കളുടെയും ശ്രമം മൂലം മോചനം ലഭിച്ചത്. തര്‍ഹീലില്‍നിന്ന് ഫൈനല്‍ എക്‌സിറ്റ് ലഭിക്കുന്നതോടെ ഇദ്ദേഹം നാട്ടിലേക്ക് തിരിക്കും.

അഞ്ചുവര്‍ഷം മുമ്പാണ് സിദ്വേശ്വര്‍ തോട്ടം തൊഴിലാളി വിസയില്‍ റിയാദിലെത്തിയത്. ഒരാഴ്ചക്ക് ശേഷം സ്‌പോണ്‍സര്‍ പശുക്കള്‍ക്ക് തീറ്റ നല്‍കുന്ന ജോലിക്കായി വിദൂരത്തുള്ള തോട്ടത്തിലേക്ക് കൊണ്ടുപോയി. ഏതാനും മാസങ്ങള്‍ അവിടെ കഴിഞ്ഞ ശേഷം സ്‌പോണ്‍സറുടെ ഒട്ടകങ്ങളെ പരിപാലിക്കുന്ന ജോലിക്കായി സിദ്വേശ്വറിനെ മരുഭൂമിയിലേക്ക് മാറ്റി. റിയാദില്‍ നിന്ന് 450 കിലോമീറ്റര്‍ അകലെ റോഡുമാര്‍ഗവും പിന്നീട് മരുഭൂമിയിലൂടെയും സഞ്ചരിച്ചാല്‍ മാത്രമേ ഈ ഭാഗത്ത് എത്തുകയുള്ളൂ. തീറ്റ തേടി ഒട്ടകങ്ങളുമായി ഓരോ ദിവസവും ഓരോ കേന്ദ്രത്തിലേക്ക് കൊണ്ടുപോകണം. പകലന്തിയോളം അവ കറങ്ങിക്കൊണ്ടിരിക്കും. രാത്രി എവിടെയെങ്കിലും തങ്ങും. ഒരു നേരം കഴിക്കാനുള്ള ഭക്ഷണവും ഒട്ടകങ്ങള്‍ക്ക് വെള്ളവുമായി എപ്പോഴെങ്കിലും സ്‌പോണ്‍സര്‍ വരും. ഒട്ടകങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാലോ ഏതെങ്കിലുമൊന്ന് എവിടെയെങ്കിലും ഇരുന്നാലോ 200 റിയാല്‍ മുതല്‍ ഇദ്ദേഹം ശമ്പളത്തില്‍ നിന്ന് പിഴയായി വെട്ടികുറക്കുകയും ചെയ്യും. ഇതുമൂലം ഒടുവില്‍ ശമ്പളം തീരെ ലഭിക്കാതെയായി. നിസ്സാര പ്രശ്‌നങ്ങള്‍ക്ക് സ്‌പോണ്‍സര്‍ ഉപദ്രവിക്കാനും തുടങ്ങി. ഒടുവില്‍ തന്നെ നാട്ടിലേക്ക് അയക്കണമെന്ന് അപേക്ഷിച്ചപ്പോള്‍ സ്‌പോണ്‍സര്‍ ഇദ്ദേഹത്തിനെതിരെ വാഹനമോഷണ കേസ് ചുമത്തി. തിരിച്ച് ജോലിയില്‍ പ്രവേശിക്കാമെന്ന് അറിയിച്ചപ്പോള്‍ കേസില്‍ ജാമ്യത്തിലിറക്കി. വീണ്ടും മരുഭൂമിയിലെ ദുരിത ജീവിതം തുടങ്ങി. ഏറെ കാലമായി ഇഖാമ പുതുക്കി നല്‍കിയിരുന്നില്ല. ഭക്ഷണം പോലും ലഭിക്കാതെയായതോടെ സിദ്വേശ്വര്‍ വിഷയം ബന്ധുക്കളെയും സൗദിയിലെ സുഹൃത്തുക്കളെയും അറിയിച്ചു. സുഹൃത്തായ മഹാരാഷ്ട്ര സ്വദേശി സാബിര്‍ ഇന്ത്യന്‍ എംബസിയില്‍ ഇദ്ദേഹത്തിന് വേണ്ടി പരാതി നല്‍കി. ഉടന്‍ തന്നെ എംബസി വിഷയത്തില്‍ ഇടപെടുകയും റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരിനെ കേസില്‍ ഇടപെടാന്‍ ഏല്‍പിക്കുകയും ചെയ്തു. അതുപ്രകാരം അദ്ദേഹം സ്‌പോണ്‍സറെ വിളിച്ചു. എംബസി ഇടപെട്ടെന്ന് മനസ്സിലായതോടെ സ്‌പോണ്‍സര്‍ സിദ്വേശ്വറിനെ തൊട്ടടുത്ത തോട്ടത്തില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. പിന്നീട് സിദ്ദീഖ് തുവ്വൂരും ഇയാളുടെ സുഹൃത്ത് സാബിറും തോട്ടത്തിലെത്തി റിയാദിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നു. എക്‌സിറ്റിനും ബാക്കി ശമ്പളത്തിനും വേണ്ടി കാത്തിരിക്കുകയാണിപ്പോള്‍. എക്‌സിറ്റിന് ഇന്ത്യന്‍ എംബസിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരായ വെല്‍ഫയര്‍ കൗണ്‍സിലര്‍ എം.ആര്‍. സജീവ്, ശ്യാം സുന്ദര്‍, ആശിഖ് തുടങ്ങിയവര്‍ സജീവമായി ഇടപെട്ടതാണ് സിദ്വേശ്വറിനെ പെട്ടെന്ന് ആശ്വാസമായത്. യൂസുഫ് പെരിന്തല്‍മണ്ണയും സഹായങ്ങളുമായി രംഗത്തുണ്ടായിരുന്നു.

photo: സിദ്ദേശ്വര്‍ കെഎംസിസി നേതാവ് സിദ്ദിഖ് തുവ്വൂരിന്റെയും സുഹൃത്ത് സാബിറിന്റെയും കൂടെ

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഹരിഹരന്റെ വീട് ആക്രമിച്ചത് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍; പൊലീസ് എഫ്‌ഐആര്‍

സംഭവത്തില്‍ കണ്ടാലറിയുന്ന മൂന്ന് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

Published

on

ആര്‍എംപി നേതാവ് കെ എസ് ഹരിഹരന്റെ വീട് ആക്രമിച്ചത് സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെന്ന് പൊലീസിന്റെ എഫ്ഐആര്‍. ഗേറ്റിന് മുന്നില്‍ സ്ഫോടക വസ്തുക്കള്‍ പൊട്ടിക്കുകയായിരുന്നു എന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നു. ഹരിഹരന്റെ വീട് ആക്രമിച്ച സംഭവത്തില്‍ കണ്ടാലറിയുന്ന മൂന്ന് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

സ്ഫോടക വസ്തു നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. വീടിന് മുന്നിലെത്തി ഹരിഹരനെ അസഭ്യം പറഞ്ഞതിന് മറ്റൊരു എഫ്ഐആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ഫോടക വസ്തു എറിയുകയായിരുന്നില്ല, മറിച്ച് ബോംബ് അവിടെ വെച്ച് പൊട്ടിച്ചതാണെന്നാണ് ബോംബ് സ്‌ക്വാഡ് പരിശോധനയില്‍ കണ്ടെത്തിയത്. സ്ഫോടകവസ്തുവില്‍ ഉപയോഗിച്ച കെമിക്കലുകള്‍ ഏതാണെന്ന് കണ്ടെത്താനായി രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

മാരകമായ സ്ഫോടക വസ്തുക്കള്‍ അല്ല ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാത്രി 8:15 ഓടെയാണ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തു ആക്രമണമുണ്ടായത്. പുലര്‍ച്ചെ ബോംബ് സ്‌ക്വാഡ് അടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

ആക്രമണം സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ആര്‍എംപി കുറ്റപ്പെടുത്തി. കണ്ണൂര്‍ മോഡല്‍ ആക്രമണമാണ് നടത്തിയത്. പാനൂര്‍ ബോംബ് സ്ഫോടനത്തിന്റെ തുടര്‍ച്ചയാണിത്. സിപിഎമ്മിനെതിരെ സംസാരിക്കുന്നവരുടെ വായ മൂടാനാണ് ശ്രമമെന്നും ആര്‍എംപി നേതാവ് വേണു അഭിപ്രായപ്പെട്ടു.

Continue Reading

kerala

പൊന്നാനി ബോട്ടപകടം; അനുശോചനം രേഖപ്പെടുത്തി സാദിഖലി തങ്ങള്‍

സംഭവത്തില്‍ ഭരണകൂടവും ദുരന്ത നിവാരണ അതോറിറ്റിയും ധ്രുതഗതിയില്‍ ഇടപെട്ട് ആവശ്യമായത് ചെയ്യണം. ഇനിയുമൊരു അപകടവാര്‍ത്ത ഇവിടെ നിന്നും കേള്‍ക്കാതിരിക്കട്ടെ’ എന്നും സാദിഖലി തങ്ങള്‍

Published

on

പൊന്നാനിയില്‍ നിന്ന് മീന്‍പിടിക്കാന്‍ പോയ ബോട്ടില്‍ കപ്പലിടിച്ച് രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി സാദിഖലി ശിഹാബ് തങ്ങള്‍. ഫെയ്‌സ്ബുക്കിലൂടെയാണ് തങ്ങള്‍ അനുശോചനം രേഖപ്പെടുത്തിയത്.

‘പൊന്നാനിയില്‍ മത്സ്യബന്ധനതിനായി പോയ രണ്ടുപേര്‍ അപകടത്തില്‍ മരണപ്പെട്ടുവെന്ന അതീവ ദുഖകരമായ വാര്‍ത്തയാണ് ഇന്ന് രാവിലെ തന്നെ കേട്ടത്. വിയോഗത്തില്‍ അനുശോചനം രേഖപെടുത്തുന്നു. സര്‍വശക്തന്‍ അവരുടെ പരലോക ജീവിതം റാഹത്തിലാക്കട്ടെ. രക്ഷപ്പെട്ടവര്‍ക്ക് എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സാധിക്കട്ടെ.

സംഭവത്തില്‍ ഭരണകൂടവും ദുരന്ത നിവാരണ അതോറിറ്റിയും ധ്രുതഗതിയില്‍ ഇടപെട്ട് ആവശ്യമായത് ചെയ്യണം. ഇനിയുമൊരു അപകടവാര്‍ത്ത ഇവിടെ നിന്നും കേള്‍ക്കാതിരിക്കട്ടെ’ എന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Education

സി.ബി.എസ്.ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു; 87.98 ശതമാനം വിജയം

ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ്, 99.91 ശതമാനം.

Published

on

സിബിഎസ്ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ്, 99.91 ശതമാനം.

24,000ത്തിലധികം പേര്‍ 96 ശതമാനത്തിലധികം മാര്‍ക്ക് നേടി. 1.16 ലക്ഷം പേര്‍ 90 ശതമാനത്തിലധികം മാര്‍ക്കും നേടി. ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. 91 ശതമാനത്തിലധികം പെണ്‍കുട്ടികളും പരീക്ഷയില്‍ വിജയം നേടി.

ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ രണ്ടുവരെയാണ് 10, 12 ക്ലാസ് പരീക്ഷകള്‍ നടന്നത്. പരീക്ഷയില്‍ വിജയിക്കാന്‍ ഓരോ വിഷയത്തിനും കുറഞ്ഞത് 33 ശതമാനം മാര്‍ക്ക് വേണം. ബെംഗളൂരുവില്‍ 96.95, ചെന്നൈയില്‍ 98.47 എന്നിങ്ങനെയാണ് വിജയശതമാനം.

Continue Reading

Trending