Connect with us

india

വളര്‍ത്തുനായയുടെ ഗുരുതര രോഗത്തില്‍ മനംനൊന്ത് രണ്ട് സഹോദരിമാര്‍ ജീവനൊടുക്കി

ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് ദാരുണമായ സംഭവം. സഹോദരിമാരായ രാധാ സിങ് (24), ജിയാ സിങ് (22) എന്നിവരാണ് ഫിനൈല്‍ കുടിച്ച് ജീവനൊടുക്കിയത്.

Published

on

ലഖ്‌നൗ: വളര്‍ത്തുനായയ്ക്ക് ഗുരുതര രോഗം ബാധിച്ച് അവശനിലയിലായതിനെ തുടര്‍ന്ന് മനംനൊന്ത് ഒരു കുടുംബത്തിലെ രണ്ട് യുവതികള്‍ ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് ദാരുണമായ സംഭവം. സഹോദരിമാരായ രാധാ സിങ് (24), ജിയാ സിങ് (22) എന്നിവരാണ് ഫിനൈല്‍ കുടിച്ച് ജീവനൊടുക്കിയത്. ഇരുവര്‍ക്കും വിഷാദരോഗം ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ലഖ്‌നൗവിലെ ദൗദ് മേഖലയില്‍ ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. 2014 മുതല്‍ ഇരുവരും ചില മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

വളര്‍ത്തുനായയുടെ രോഗം ഭേദമാക്കാന്‍ വിവിധ സ്ഥലങ്ങളില്‍ ചികിത്സ നല്‍കിയിരുന്നുവെങ്കിലും ആരോഗ്യനില മെച്ചപ്പെട്ടിരുന്നില്ല. നായ മരണവെപ്രാളം കാണിക്കുകയും വേദനയോടെ ഞെരങ്ങുകയും ചെയ്യുന്നത് ദിവസങ്ങളോളം കണ്ടതോടെ സഹോദരിമാര്‍ കടുത്ത വിഷാദത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങളും പൊലീസും പറഞ്ഞു.

ബുധനാഴ്ച രാവിലെ അമ്മ ഗുലാബ് ദേവി ഇരുവരെയും സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് അയച്ചിരുന്നു. മടങ്ങിയെത്തിയ ശേഷം തങ്ങള്‍ ഫിനൈല്‍ കുടിച്ചതായി അവര്‍ അമ്മയോട് പറഞ്ഞു. ഉടന്‍ ഗുലാബ് ദേവിയും മകനും ചേര്‍ന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും, എത്തിക്കുമ്പോള്‍ തന്നെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. അടിയന്തര ചികിത്സയ്ക്കിടെയാണ് രണ്ട് പേരുടെയും മരണം സംഭവിച്ചത്.

 

india

നാഗൂർ ഹനീഫ മതസൗഹാർദ്ദത്തിന്റെയും എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയത്തിന്റെയും മാതൃക: എം.കെ. സ്റ്റാലിൻ

നാഗൂർ ഹനീഫയുടെ നൂറാം ജന്മവാർഷികാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Published

on

ചെന്നൈ: ഗായകൻ നാഗൂർ ഹനീഫ മതസൗഹാർദ്ദത്തിന്റെയും എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയത്തിന്റെയും ഉത്തമ മാതൃകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. ഹനീഫയുടെ ഗാനങ്ങളെ ഒരു സമുദായത്തിന്റെ പരിധിയിൽ ഒതുക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാഗൂർ ഹനീഫയുടെ നൂറാം ജന്മവാർഷികാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘ഹനീഫയെ ഒരു സമുദായത്തിന്റെ ആളായി കാണാൻ ഒരിക്കലും കഴിയില്ല. അദ്ദേഹം ഈ സംസ്ഥാനത്തിന്റെ മൊത്തം സ്വത്താണ്. അദ്ദേഹത്തിന്റെ ശബ്ദം എല്ലാ മതവിഭാഗങ്ങളിലെയും ജനങ്ങളിലേക്കെത്തി. പൊതുജനങ്ങളെ ഒന്നിപ്പിക്കുന്ന ശക്തിയായിരുന്നു ഹനീഫ. ഇന്നും അദ്ദേഹത്തിന്റെ ഗാനങ്ങൾ ജാതിമതഭേദമില്ലാതെ മനുഷ്യ മനസ്സുകളിൽ ജീവിക്കുന്നു,’ സ്റ്റാലിൻ പറഞ്ഞു.

നാഗൂർ ഹനീഫ ഡി.എം.കെ.യുടെ ന്യൂനപക്ഷ മുഖവും മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ ഉറ്റ സുഹൃത്തുമായിരുന്നുവെന്നും സ്റ്റാലിൻ അനുസ്മരിച്ചു. സംസ്കാരം, കല, രാഷ്ട്രീയം എന്നിവ ചേർന്ന് സാമൂഹ്യ നീതി, സമത്വം, മതസൗഹാർദ്ദം എന്നിവക്ക് എങ്ങനെ സഹായകമാകാമെന്ന് ഹനീഫയുടെ ദ്രാവിഡ മുന്നേറ്റവുമായുള്ള ബന്ധം വ്യക്തമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെറുപ്പം മുതൽ തന്നെ ദ്രാവിഡ മുന്നേറ്റവുമായി സഹകരിച്ച ഹനീഫ, ജീവിതാവസാനം വരെ അതിനോടുള്ള തന്റെ അർപ്പണം തുടർന്നുവെന്ന് സ്റ്റാലിൻ പറഞ്ഞു. തമിഴ്നാടിന്റെ രാഷ്ട്രീയ പാരമ്പര്യം എക്കാലവും മതപരമായ വേർതിരിവുകൾക്ക് എതിരായിരുന്നുവെന്നും, അതേ നിലപാടാണ് ഹനീഫ തന്റെ ജീവിതമുഴുവൻ പിന്തുടർന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Continue Reading

india

ഛത്തീസ്ഗഡില്‍ ഷോപ്പിങ് മാളിലെ ക്രിസ്മസ് അലങ്കാരങ്ങളും രൂപങ്ങളും തകര്‍ത്ത് തീവ്ര ഹിന്ദുത്വ സംഘടന

സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Published

on

ഛത്തീസ്ഗഡില്‍ ഷോപ്പിങ് മാളിലെ ക്രിസ്മസ് അലങ്കാരങ്ങളും രൂപങ്ങളും തകര്‍ത്ത് തീവ്ര ഹിന്ദുത്വ സംഘടന. ആയുധങ്ങളുമായി എത്തിയ സര്‍വ ഹിന്ദു സാമാജ് എന്ന തീവ്ര ഹിന്ദുത്വ സംഘടനയുടെ പ്രവര്‍ത്തകരാണ് അടിച്ചുതകര്‍ത്തത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഡിസംബര്‍ 24നായിരുന്നു സംഭവം. മതപരിവര്‍ത്തനം ആരോപിച്ച് സര്‍വ ഹിന്ദു സമാജ് പ്രഖ്യാപിച്ച ‘ഛത്തീസ്ഗഡ് ബന്ദ്’ പുരോഗമിക്കുന്നതിനിടെയാണ് സംഘടനയുടെ പ്രവര്‍ത്തകര്‍ മാളില്‍ അക്രമം അഴിച്ചുവിട്ടത്. നൂറോളം പേരുള്ള സംഘം മാളിലെ ക്രിസ്മസ് അലങ്കാരങ്ങളും സാന്റയുടെ രൂപവുമെല്ലാം അടിച്ചുതകര്‍ത്തു.

ക്രൈസ്തവ മിഷനറിമാര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ചാണ് ഹിന്ദുത്വ സംഘടന ബന്ദിന് ആഹ്വാനം ചെയ്തത്. ഉത്തരേന്ത്യയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെയും അലങ്കാരങ്ങള്‍ക്ക് നേരെയും നിരവധി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒഡീഷയില്‍ സാന്താക്ലോസിന്റെ തൊപ്പിയും മറ്റും വില്‍ക്കുകയായിരുന്ന വഴിയോരക്കച്ചവടക്കാരെ ഒരു സംഘം ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ഇവിടെ ക്രിസ്ത്യന്‍ വസ്തുക്കള്‍ വില്‍ക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞായിരുന്നു ഭീഷണി.

ഡല്‍ഹി ലജ്പത് നഗര്‍ മാര്‍ക്കറ്റില്‍ സാന്താക്ലോസിന്റെ തൊപ്പിയണിഞ്ഞെത്തിയ സ്ത്രീകളെ ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തിരുന്നു.

Continue Reading

india

ഉന്നാവ് ബലാത്സംഗക്കേസ്; ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ച ഉത്തരവിനെതിരെ അതിജീവിത സുപ്രിംകോടതിയെ സമീപിക്കും

കുല്‍ദീപ് സിംഗ് സെന്‍ഗറിന്റെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

Published

on

ന്യൂ ഡല്‍ഹി: ഉന്നാവ് ബലാത്സംഗക്കേസില്‍ അതിജീവിത സുപ്രിംകോടതിയെ സമീപിക്കും. ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് അതിജീവിത സുപ്രിംകോടതിയെ സമീപിക്കുക. കുല്‍ദീപ് സിംഗ് സെന്‍ഗറിന്റെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിജീവിത കഴിഞ്ഞ ദിവസം സോണിയ ഗാന്ധി, രാഹുല്‍ഗാന്ധി തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഉന്നാവോ ബലാത്സംഗ കേസില്‍ ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ചതില്‍ കഴിഞ്ഞ ദിവസം ഇന്ത്യ ഗേറ്റ് പരിസരത്ത് കോണ്‍ഗ്രസും അതിജീവിതയും പ്രതിഷേധം നടത്തിയിരുന്നു. പ്രതിക്ക് ജാമ്യം ലഭിച്ചത് നിരാശാജനകവും ലജ്ജാകരവുമാണെന്ന് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.

ബിജെപി നേതാവ് കുല്‍ദീപ് സിംഗ് സെന്‍ഗറിന്റെ ശിക്ഷ കഴിഞ്ഞദിവസമാണ് ഡല്‍ഹി ഹൈക്കോടതി മരവിപ്പിച്ചത്. 2017ലാണ് ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.

കോടതിയില്‍ വിധി കേട്ട താന്‍ തകര്‍ന്നുപോയെന്നും ആത്മത്യ ചെയ്യണമെന്നാണ് തോന്നിയതെന്നും എന്നാല്‍ തന്നോടൊപ്പം നിന്ന മക്കളെയും കുടുംബാംഗങ്ങളെയും ഓര്‍ത്താണ് അത് ചെയ്യാതിരുന്നതെന്നും അതിജീവിത പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2019ലാണ് സെന്‍ഗറെ കോടതി ജീവപര്യന്തം ശിക്ഷിച്ചത്. സി.ബി.ഐ ആയിരുന്നു കേസ് അന്വേഷിച്ചത്.

 

Continue Reading

Trending