News
രാജ്യവ്യാപക പ്രതിഷേധങ്ങൾ നിയന്ത്രണത്തിലെന്ന് ഇറാൻ
അക്രമ സംഭവങ്ങൾ നിയന്ത്രിക്കുന്നതിനായി അധികൃതർ രാജ്യത്ത് ഇന്റർനെറ്റ് വിച്ഛേദിച്ചതായും റിപ്പോർട്ടുകളുണ്ട്.
തെഹ്റാൻ: രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾ പൂർണ നിയന്ത്രണത്തിലായെന്ന് അവകാശപ്പെട്ട് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. എന്നാൽ ഇതിന് ബലം നൽകുന്ന തെളിവുകൾ അദ്ദേഹം പുറത്തുവിട്ടിട്ടില്ല. അക്രമ സംഭവങ്ങൾ നിയന്ത്രിക്കുന്നതിനായി അധികൃതർ രാജ്യത്ത് ഇന്റർനെറ്റ് വിച്ഛേദിച്ചതായും റിപ്പോർട്ടുകളുണ്ട്.
സൈനിക ഇടപെടലിന് വഴിയൊരുക്കാൻ പാശ്ചാത്യ ശക്തികൾ സമാധാനപരമായ പ്രതിഷേധങ്ങളെ അക്രമപരവും രക്തരൂക്ഷിതവുമായ രൂപത്തിലാക്കിയെന്ന് അരാഗ്ചി ആരോപിച്ചു. ദൈനംദിന ഇറാനികളുടെ വലിയ ജനപങ്കാളിത്തം പ്രതിഷേധങ്ങളിൽ ഉണ്ടായിരുന്നുവെന്നും, ഇതിനെ ഇസ്രായേലും യു.എസും പിന്തുണച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും ഇറാനിയൻ ഉദ്യോഗസ്ഥർ ആരോപിക്കുന്നു.
ഇതിനിടെ, ഇറാൻ പ്രസിഡന്റ് പ്രഖ്യാപിച്ച ‘ദേശീയ പ്രതിരോധ മാർച്ച്’നോട് അനുബന്ധിച്ച് ഭരണകൂടത്തിന് പിന്തുണ അറിയിച്ച് പതിനായിരങ്ങൾ തെരുവിലിറങ്ങി. സർക്കാർ അനുകൂല പ്രകടനങ്ങളുടെ ദൃശ്യങ്ങൾ തിങ്കളാഴ്ച ഇറാനിയൻ സ്റ്റേറ്റ് ടി.വി സംപ്രേഷണം ചെയ്തു. ‘അമേരിക്കക്ക് മരണം’ എന്ന മുദ്രാവാക്യങ്ങളോടെയാണ് ജനക്കൂട്ടം സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്കെതിരെ അണിനിരന്നത്.
അതേസമയം, ഇറാൻ ചർച്ചകൾ ആവശ്യപ്പെട്ടതായി അരാഗ്ചി പറഞ്ഞതിന് മണിക്കൂറുകൾക്ക് മുമ്പ് യു.എസ് മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ശക്തമായ സൈനിക നടപടി പരിഗണിച്ചതായി അവകാശപ്പെട്ടു. പ്രതിഷേധക്കാർക്കെതിരായ സർക്കാർ അടിച്ചമർത്തലിന്റെ തീവ്രത ചൂണ്ടിക്കാട്ടി, സാഹചര്യം ഗൗരവത്തോടെ കാണുന്നുവെന്നും ട്രംപ് പറഞ്ഞു.
എന്നാൽ, അമേരിക്കയുമായി ചർച്ചകൾക്ക് ചാനലുകൾ തുറന്നിട്ടുണ്ടെങ്കിലും അവ ‘പരസ്പര താൽപര്യങ്ങളുടെയും ആശങ്കകളുടെയും’ അടിസ്ഥാനത്തിലായിരിക്കണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് പ്രതികരിച്ചു.
ദേശീയ കറൻസിയുടെ പെട്ടെന്നുള്ള മൂല്യത്തകർച്ചക്കെതിരെ തെഹ്റാനിലെ വ്യാപാരികൾ തെരുവിലിറങ്ങിയതോടെയാണ് പ്രതിഷേധങ്ങൾ ആരംഭിച്ചത്. പിന്നീട് ഇത് ഭരണകൂടത്തിന്റെ പതനം ആവശ്യപ്പെടുന്ന രാജ്യവ്യാപക പ്രക്ഷോഭങ്ങളായി മാറുകയായിരുന്നു. യു.എസും ഇസ്രായേലും പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ അധികൃതരുടെ ശക്തമായ പ്രതികരണത്തിനാണ് ഇത് വഴിവച്ചത്.
kerala
പെന്തക്കോസ്ത് വിശ്വാസിയുടെ വീടിലെ ബൈബിള്‍ വചനത്തിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി
തലവൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ ഹിന്ദു സംഘടന പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
പത്തനാപുരം (കൊല്ലം): പെന്തക്കോസ്ത് സഭ വിശ്വാസിയുടെ വീടിന്റെ മതിലില്‍ വര്‍ഷങ്ങളായി എഴുതിയിരുന്ന ബൈബിള്‍ വചനത്തിലെ ‘വിഗ്രഹാരാധികള്’ എന്ന വാക്കിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി. തലവൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ ഹിന്ദു സംഘടന പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
പത്തനാപുരം പിടവൂര്‍ സത്യന്‍മുക്കില്‍ പെന്തക്കോസ്ത് വിശ്വാസികളായ ഒരു കുടുംബം താമസിക്കുന്ന വീടിന്റെ ചുമരില്‍ എഴുതിയിരുന്ന വചനമാണ് വിവാദമായത്. മതിലിന്റെ ചിത്രം ഹിന്ദു ഐക്യവേദി നേതാവ് ശശികല സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതോടെ പ്രതിഷേധം ശക്തമായി. തുടര്‍ന്ന് പഞ്ചായത്ത് മെമ്പര്‍ വിജയകുമാറിന്റെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയവര്‍ വാചകം നീക്കണമെന്ന് ആവശ്യപ്പെട്ടു.
ഇത് ബൈബിള്‍ വചനമാണെന്നും മായ്ക്കാന്‍ കഴിയില്ലെന്നും വീട്ടുകാര്‍ നിലപാട് എടുത്തു. പ്രതിഷേധക്കാര്‍ മതില് ഇടിച്ചുകളയുമെന്ന് ഭീഷണി മുഴക്കിയതോടെ പൊലീസ് ഇടപെട്ടു. പൊലീസിന്റെ ചര്‍ച്ചയ്ക്കിടെ വീട്ടുകാര്‍ വാചകം തങ്ങള്‍ മായ്ക്കില്ലെന്നും, പരാതിക്കാര്‍ക്ക് വേണമെങ്കില്‍ മായ്ക്കാമെന്നും അറിയിച്ചു.
തുടര്‍ന്ന് പൊലീസ് സഭ ഭാരവാഹികളുമായി ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പിലെത്തി. പൊലീസിന്റെ സാന്നിധ്യത്തില്‍ ‘വിഗ്രഹാരാധികള്’ എന്ന വാക്ക് സ്പ്രേ പെയിന്റ് ഉപയോഗിച്ച് നീക്കി. അഞ്ച് വര്‍ഷത്തിലേറെയായി മതിലില്‍ എഴുതിയിരുന്ന വാചകത്തിനെതിരെയാണ് ഇപ്പോള്‍ പ്രതിഷേധമുണ്ടായത്.
india
മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘഡ് ആശുപത്രിയിൽ
ജനുവരി 10ന് രണ്ടുതവണ ബോധരഹിതനായി വീണതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതെന്ന് ഡോക്ടർമാർ അറിയിച്ചു.
ന്യൂഡൽഹി: ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘഡിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനുവരി 10ന് രണ്ടുതവണ ബോധരഹിതനായി വീണതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതെന്ന് ഡോക്ടർമാർ അറിയിച്ചു.
ശുചിമുറിയിൽ പോയ സമയത്താണ് ധൻഘഡ് ആദ്യം ബോധരഹിതനായി വീണത്. പിന്നാലെ വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടതോടെ വിശദമായ ആരോഗ്യ പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷണത്തിലാണെന്നും ആവശ്യമായ എല്ലാ പരിശോധനകളും പുരോഗമിക്കുകയാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
2025 ജൂലൈ 21നാണ് ജഗ്ദീപ് ധൻഘഡ് ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചത്. ആരോഗ്യപ്രശ്നങ്ങളാണ് രാജിക്ക് കാരണമെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാൽ കേന്ദ്രസർക്കാരുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്നാണ് രാജിയെന്ന തരത്തിലുള്ള റിപ്പോർട്ടുകളും അന്ന് പുറത്തുവന്നിരുന്നു.
News
അണ്ടർ 19 ലോകകപ്പ് സന്നാഹം: മഴക്കളിയിൽ ഇംഗ്ലണ്ടിന് 20 റൺസ് ജയം, ഇന്ത്യക്ക് തോൽവി
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 295 റൺസെടുത്തെങ്കിലും, മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 34.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്ത നിലയിൽ നിൽക്കേ മഴ കളി തടസപ്പെടുത്തി.
അണ്ടർ 19 ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 20 റൺസിന്റെ തോൽവി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 295 റൺസെടുത്തെങ്കിലും, മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 34.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്ത നിലയിൽ നിൽക്കേ മഴ കളി തടസപ്പെടുത്തി. തുടർന്ന് മത്സരം പുനരാരംഭിക്കാനാകാതിരുന്നതോടെ ഡക്വർത്ത്–ലൂയിസ് നിയമപ്രകാരം ഇംഗ്ലണ്ടിനെ 20 റൺസിന് വിജയികളായി പ്രഖ്യാപിച്ചു.
296 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിന് വേണ്ടി ജോസഫ് മൂർസ് (46), ബെൻ മയേഴ്സ് (34), തോമസ് റ്യൂവ് (66 പന്തിൽ 71*) എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു. മഴ മൂലം കളി നിർത്തുമ്പോൾ ഡക്വർത്ത്–ലൂയിസ് നിയമപ്രകാരം ആവശ്യമായ സ്കോറിനെക്കാൾ 20 റൺസ് മുൻപിലായിരുന്നു ഇംഗ്ലണ്ട്. ഇന്ത്യക്കായി ഖിലൻ പട്ടേൽ രണ്ട് വിക്കറ്റെടുത്തു.
നേരത്തെ ഇന്ത്യക്കായി അഭിഗ്യാൻ കുണ്ഡു 82 റൺസുമായി ടോപ് സ്കോററായി. ക്യാപ്റ്റൻ ആയുഷ് മാത്രെ 49 റൺസും ആർ. എസ്. അംബ്രീഷ് 48 റൺസും കനിഷ്ക് ചൗഹാൻ 45 റൺസും നേടി.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് മൂന്നാം ഓവറിൽ തന്നെ തിരിച്ചടിയേറ്റു. മികച്ച ഫോമിലായിരുന്ന കൗമാരതാരം വൈഭവ് സൂര്യവൻഷി നാല് പന്തിൽ ഒരു റൺ മാത്രം നേടി പുറത്തായി. കഴിഞ്ഞ സന്നാഹ മത്സരത്തിൽ 50 പന്തിൽ 96 റൺസടിച്ച് തിളങ്ങിയ വൈഭവിന് ഇംഗ്ലണ്ടിനെതിരെ ആ മികവ് ആവർത്തിക്കാനായില്ല. ഇംഗ്ലണ്ടിനായി ജെയിംസ് മിന്റോ അഞ്ച് വിക്കറ്റും സെബാസ്റ്റ്യൻ മോർഗൻ രണ്ട് വിക്കറ്റും സ്വന്തമാക്കി.
ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം സ്കോട്ലൻഡിനെതിരെയായിരുന്നു. ഇന്ത്യൻ ബാറ്റിംഗിന് ശേഷം മഴ തടസപ്പെടുത്തിയ ആ മത്സരത്തിൽ ഡക്വർത്ത്–ലൂയിസ് നിയമപ്രകാരം 121 റൺസിനാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്.
-
kerala1 day agoകേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്
-
News1 day agoഎക്സിലെ അശ്ലീല ഉള്ളടക്കം; കേന്ദ്ര നടപടിക്ക് പിന്നാലെ തെറ്റ് സമ്മതിച്ച് കമ്പനി, അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു
-
News1 day agoഎഫ്എ കപ്പില്‍ നിന്ന് ക്രിസ്റ്റല്‍ പാലസിനെ പുറത്താക്കി ആറാം ഡിവിഷന് ടീം
-
News1 day agoദക്ഷിണാഫ്രിക്കന്‍ കടലില്‍ ‘ബ്രിക്സ് പ്ലസ്’ നാവിക അഭ്യാസം തുടങ്ങി ചൈന, റഷ്യ, ഇറാന്
-
kerala1 day ago‘ജയിപ്പിച്ച ജനങ്ങളോടുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ് നിറവേറ്റി’: വി ഡി സതീശന്
-
kerala1 day agoദേശീയപാത 66: വെങ്ങളം-രാമനാട്ടുകര റീച്ചിലെ ടോള്‍ പിരിവിന് വിജ്ഞാപനം; ടോള്‍ പിരിവ് ചൊവ്വാഴ്ച തുടങ്ങിയേക്കും
-
GULF1 day agoനാല്പതു തവണ ഹജ്ജ് കര്‍മം നിര്‍വഹിച്ചു; സൗദിയിലെ ഏറ്റവും പ്രായംകൂടിയ വ്യക്തി അന്തരിച്ചു;
-
kerala1 day agoപേരിലേ ബാലനുള്ളൂ, വർഗീയതയിൽ മൂത്തോൻ; എ.കെ. ബാലനെതിരെ ഷാഫി പറമ്പിൽ
