Connect with us

Video Stories

കാറ്റലോനിയ ഹിതപരിശോധന സ്‌പെയിന്‍ ചോരയില്‍ മുക്കി

Published

on

ബാഴ്‌സലോണ: സ്‌പെയിനില്‍നിന്ന് വേറിട്ടുപോകുന്നതു സംബന്ധിച്ച ഹിതപരിശോധന ചോരയില്‍ മുക്കി അടിച്ചമര്‍ത്താന്‍ സ്പാനിഷ് അധികാരികളുടെ ശ്രമം. സ്പാനിഷ് ഭരണഘടനാ കോടതി നിയമവിരുദ്ധമായി പ്രഖ്യാപിച്ച ഹിതപരിശോധനയില്‍ പങ്കെടുത്ത് വോട്ടു ചെയ്യാനെത്തിയവരെ പൊലീസ് തടഞ്ഞത് ഏറ്റുമുട്ടലില്‍ കലാശിച്ചു. ഏറ്റുമുട്ടലില്‍ പൊലീസുകാരുള്‍പ്പടെ 350ലേറെ പേര്‍ക്ക് പരിക്കേറ്റു.

വോട്ടര്‍മാരെ തള്ളിമാറ്റിയും പോളിങ് സ്‌റ്റേഷനുകളിലേക്കുള്ള വഴികള്‍ തടഞ്ഞും ഹിതപരിശോധന തടയാന്‍ പൊലീസ് ശ്രമിച്ചു. പോളിങ് സ്‌റ്റേഷനുകളില്‍ ഇരച്ചുകയറിയ പൊലീസ് ബാലറ്റ് ബോക്‌സുകള്‍ പിടിച്ചെടുത്തു.
കാറ്റലോനിയയുടെ വിവിധ നഗരങ്ങളില്‍ വോട്ടര്‍മാരും പൊലീസും ഏറ്റുമുട്ടി. കാറ്റലോനിയയുടെ തലസ്ഥാനമായ ബാഴ്‌സലോണയില്‍ ഹിതപരിശോധനയെ അനുകൂലിച്ച് റാലി നടത്തിയവരെ ലാത്തിവീശിയും റബ്ബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിവെച്ചും തുരത്തി. ദിവസങ്ങള്‍ക്കു മുമ്പു തന്നെ ഹിതപരിശോധനയെ അടിച്ചമര്‍ത്തുന്നതിന് കാറ്റലോനിയയിലേക്ക് സ്പാനിഷ് ഭരണകൂടം വന്‍ പൊലീസ് സേനയെ അയച്ചിരുന്നു. വോട്ടര്‍മാരെ ആക്രമിച്ച പൊലീസ് നടപടിയെ കാറ്റലോനിയന്‍ നേതാവ് കാര്‍ലെസ് പ്യുഗ്‌ഡെമോണ്ട് അപലപിച്ചു. അക്രമങ്ങള്‍ അഴിച്ചുവിട്ട് കാറ്റലോനിയന്‍ ജനതയുടെ സ്വാതന്ത്ര്യ ദാഹത്തെ അടിച്ചമര്‍ത്താന്‍ സ്‌പെയിനിനു സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഞായറാഴ്ചത്തെ അക്രമങ്ങള്‍ക്ക് ഉത്തരവാദി പ്യുഗ്‌ഡെമോണ്ടിന്റെ നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങളാണെന്ന് സ്പാനിഷ് ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തി. കാറ്റലോനിയന്‍ നേതാക്കളെ മുഴുവന്‍ അറസ്റ്റ് ചെയ്ത് ഹിതപരിശോധന പരമാവധി തടസപ്പെടുത്താന്‍ സ്‌പെയിന്‍ ദിവസങ്ങള്‍ക്കു മുമ്പു തന്നെ ശ്രമം തുടങ്ങിയിരുന്നെങ്കിലും ജനങ്ങള്‍ വലിയ ആവേശത്തോടെയാണ് വോട്ടു ചെയ്യാനെത്തിയത്. പൊലീസ് പിടിച്ചെടുക്കുമെന്നതുകൊണ്ട് ബാലറ്റ് പേപ്പറുകള്‍ സ്വന്തമായി പ്രിന്റു ചെയ്ത് മേഖലയിലെ ഏതു സ്ഥലത്തും വോട്ടു ചെയ്യാന്‍ കാറ്റലോനിയന്‍ അധികാരികള്‍ ജനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഗിറോണയില്‍ പ്യുഗ്‌ഡെമോണ്ട് വോട്ടു രേഖപ്പെടുത്താനിരുന്ന പോളിങ് സ്‌റ്റേഷനിലേക്ക് കലാപ വിരുദ്ധ പൊലീസ് ഇരിച്ചുകയറി.
വോട്ടുചെയ്യുന്നവരെ നീക്കം ചെയ്യുന്നതിന് സ്‌പോര്‍ട്‌സ് സെന്ററിലെ പോളിങ് സ്‌റ്റേഷന്റെ ഗ്ലാസുകള്‍ പൊലീസ് തകര്‍ത്തു. പ്യുഗ്‌ഡെമോണ്ട് മറ്റൊരു പൊളിങ് സ്റ്റേഷനിലാണ് വോട്ടു ചെയ്തത്. പൊലീസ് നടപടി മുന്നില്‍ കണ്ട് വെള്ളിയാഴ്ച മുതല്‍ തന്നെ ആയിരക്കണക്കിന് ആളുകള്‍ പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലും മറ്റു കെട്ടിടങ്ങളിലും തമ്പടിച്ചിരുന്നു. പലരും കുട്ടികളോടും മാതാപിതാക്കളോടൊമൊപ്പം പൊളിങ് സ്റ്റേഷനു സമീപം തന്നെയാണ് അന്തിയുറങ്ങിയത്. ചില പ്രദേശങ്ങളില്‍ കര്‍ഷകര്‍ ട്രാക്ടറുകളുമായി വന്ന് പോളിങ് സ്‌റ്റേഷനുകള്‍ക്കു മുന്നിലും റോഡുകളിലും എത്തിയത് പ്രദേശം അടക്കുന്നതില്‍നിന്ന് അധികാരികളെ തടഞ്ഞു. പോളിങ് സ്‌റ്റേഷനുകള്‍ക്കു ചുറ്റും മനുഷ്യമതില്‍ തീര്‍ത്ത് പൊലീസ് നടപടിയെ പരാജയപ്പെടുത്തുന്ന കാഴ്ചയും ചില നഗരങ്ങളില്‍ ദൃശ്യമായിരുന്നു.

kerala

തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

Published

on

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര്‍ 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് : 3( 23.08% ; ആകെ :13)

നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%

ബ്ലോക്ക് പഞ്ചായത്തുകള്‍

ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%

 

Continue Reading

kerala

കൊച്ചി കാലടിയില്‍ പോളിംഗ് ബൂത്തില്‍ വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു

പോളിംഗ് ബൂത്തില്‍ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു. 

Published

on

കൊച്ചി: കൊച്ചി കാലടിയില്‍ പോളിംഗ് ബൂത്തില്‍ വെച്ച് വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു. കാലടി ശ്രീമൂലനഗരം സ്വദേശി ബാബു (74) ആണ് മരിച്ചത്. ശ്രീമൂലനഗരം അകവൂര്‍ സ്‌കൂളിലാണ് ബാബു വോട്ട് ചെയ്യാന്‍ എത്തിയത്.

പോളിംഗ് ബൂത്തില്‍ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു.  ഉടന്‍ സമീപത്തുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കൊല്ലത്തും വോട്ട് ചെയ്യാനെത്തിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. നീരാവില്‍ എസ്എന്‍ഡിപി സ്‌കൂളിലെ ബൂത്തിലാണ് സംഭവം. നീരാവില്‍ സ്വദേശി ശശിധരന്‍ (74) ആണ് മരിച്ചത്.

ബൂത്തില്‍ കുഴഞ്ഞുവീണ വയോധികനെ മതിലില്‍ മാതാ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading

news

ചെന്നൈയില്‍ ഒളിവില്‍ കഴിഞ്ഞ കലാമണ്ഡലം കനകകുമാര്‍ പിടിയില്‍; അഞ്ച് പോക്സോ കേസുകളില്‍ പ്രതി

കൂടിയാട്ടം വിഭാഗത്തിലെ അധ്യാപകനായ ഇയാളിനെതിരെ ആദ്യമായി രണ്ട് വിദ്യാര്‍ത്ഥികളുടെ മൊഴി അടിസ്ഥാനമാക്കി കേസ് എടുത്തിരുന്നു.

Published

on

പോക്സോ കേസുകളില്‍ പ്രതിയായ കലാമണ്ഡലം അധ്യാപകന്‍ കനകകുമാറിനെ ചെന്നൈയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കൂടിയാട്ടം വിഭാഗത്തിലെ അധ്യാപകനായ ഇയാളിനെതിരെ ആദ്യമായി രണ്ട് വിദ്യാര്‍ത്ഥികളുടെ മൊഴി അടിസ്ഥാനമാക്കി കേസ് എടുത്തിരുന്നു. തുടര്‍ന്ന് മൂന്ന് വിദ്യാര്‍ത്ഥികളും മൊഴി നല്‍കിയതോടെ മൊത്തം അഞ്ച് പോക്സോ കേസുകളായി.

വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച അപമര്യാദ പെരുമാറ്റ ആരോപണങ്ങളെ തുടര്‍ന്ന് കലാമണ്ഡലം അധികൃതര്‍ തന്നെയാണ് പത്താം തീയതി ഔദ്യോഗികമായി പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്തതോടെ ചെറുതുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കനകകുമാര്‍ ഒളിവില്‍ പോയിരുന്നു.

പ്രശ്നം വഷളായ സാഹചര്യത്തില്‍ കലാമണ്ഡലം ഇയാളെ സേവനത്തില്‍ നിന്നും പുറത്താക്കി. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ചെന്നൈയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Continue Reading

Trending