Culture
ഈ അവഹേളനം മനുഷ്യത്വമില്ലായ്മയാണ്; മനോരമ അവതാരകന്‍

ഇടുക്കി ഡാം തുറന്നാല്‍ എന്തു സംഭവിക്കുമെന്നാണ് കേരളവും മാധ്യമങ്ങളും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ഈ ചര്‍ച്ചകളില്‍ കൂടുതല്‍ വ്യക്തത നല്‍കാന്‍ മനോരമ അവതരിപ്പിച്ച ഗ്രാഫിക്‌സുകളെ ട്രോളര്‍മാര്‍ വെറുതെ വിട്ടില്ല. മനോരമ തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകളും ഗ്രാഫിക്‌സുകളും ഒരു പരിഹാസ്യ വിഷയമാക്കേണ്ടതല്ലെന്നും കഷ്ടപ്പെട്ടാണ് ഇത്തരം വാര്‍ത്തകളും ഗ്രാഫിക്‌സുകളും തയ്യാറാക്കുന്നതെന്നുമാണ് മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
അയ്യപ്പദാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഇടുക്കി ഡാം തുറക്കേണ്ടി വന്നാല്‍ മനോരമ കാണിച്ച റൂട്ട് മാപ്പ് പ്രകാരം പുറത്തോട്ട് ഒഴുകുന്ന മീനുകളാണ് ട്രോള്‍ നിറയെ. നിഷ്‌കളങ്കമായ ചിരിക്കുള്ള ചാകര തന്നെ ഉണ്ട്. പക്ഷെ ഇതിനിടയില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന സത്യവിരുദ്ധവും അപഹാസ്യവും ആയ മറ്റൊന്നിനെക്കുറിച്ചാണ് ഈ കുറിപ്പ്.
ഡാമിന്റെ ഷട്ടറുയര്‍ത്തിയാല്‍ വലിയ ദുരന്തമുണ്ടാകുമെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു, ഗ്രഹണി പിടിച്ചവര്‍ക്ക് ചക്കക്കുട്ടാന്‍ കിട്ടിയപേലെ മാധ്യമങ്ങള്‍ എന്നാണ് പ്രചരിപ്പിക്കപ്പെടുന്ന സന്ദേശങ്ങളിലെ ഒരു വാചകം. അതുകൊണ്ട് ടി.വി. വാര്‍ത്ത കാണാതിരിക്കുക എന്നാണ് അത്യന്തം പുച്ഛം നിറഞ്ഞ ഭാഷയിലെ ആഹ്വാനം.
എന്താണ് സത്യം .
1. ഒരു അസത്യവും പ്രചരിപ്പിക്കപ്പെട്ടിട്ടില്ല ഞങ്ങള്‍ അടക്കം ഉത്തരവാദപ്പെട്ട മാധ്യമങ്ങളില്‍. ഡാം തുറന്നാല്‍ ദുരന്തമെന്നോ ആള്‍നാശമെന്നോ കഴിഞ്ഞ ഒരാഴ്ചയിലേറെ നീണ്ട കവറേജില്‍ ഒരിടത്തു പോലുമില്ല. അസത്യ പ്രചാരകരെ വെല്ലുവിളിക്കുന്നു അല്ലെന്ന് തെളിയിക്കാന്‍.
2. പക്ഷെ സാഹചര്യം പ്രധാനം തന്നെയാണ്. സമീപകാലത്തൊന്നും എനിക്കോ നിങ്ങള്‍ക്കോ എന്നല്ല ഈ കേരളത്തിന് ചിന്തിക്കേണ്ടി വന്നിട്ടില്ല ഇടുക്കി ഡാം തുറന്നാല്‍ എന്ത് എന്ന്. മുമ്പ് തുറക്കന്ന സാഹചര്യവും അല്ല. വെള്ളം ഒഴുകേണ്ട വഴിയൊക്കെ ഒന്നു തന്നെയാണ്. പക്ഷെ അവിടങ്ങളിലൊക്കെ പണ്ടത്തേക്കാള്‍ ആള്‍പ്പാര്‍പ്പുണ്ട്. കൃഷിയുണ്ട്.( കയ്യേറ്റവും ഉണ്ട് ) അപ്പോള്‍ കൃത്യമായ വിവരം കൈമാറണം. തുറന്നാല്‍ എത്ര വെള്ളം എവിടെയൊക്കെ എത്താം, എന്തൊക്കെ കരുതല്‍ വേണം എന്നിങ്ങനെ. എല്ലാവരും വായിച്ചു രസിക്കുന്ന ട്രോളുണ്ടല്ലോ. മനോരമ ന്യൂസ് ടീം തയാറാക്കിയ റൂട്ട് മാപ്പ്. കൃത്യമായ വിവരക്കൈമാറ്റമല്ലാതെ മറ്റെന്താണത്?
3. മേല്‍ പറഞ്ഞ സാഹചര്യത്തെ കൈകാര്യം ചെയ്യാന്‍ ഇറങ്ങിത്തിരിച്ചവരാണ് ഞങ്ങളുടെ വൈശാഖും റെയ്‌സണും ജോജിയും അടക്കം നിരവധിയായ റിപ്പോര്‍ട്ടര്‍മാര്‍. അവരടക്കം തന്ന വിവരങ്ങള്‍ നല്‍കിയ കംഫര്‍ട്ട് സോണിലിരുന്നിട്ടാണ്, കുഴപ്പമൊന്നും വരില്ല എന്ന അറിവ് തന്ന കോണ്‍ഫിഡന്‍സില്‍ നിന്നാണ് പലരുടെയും ഈ പുച്ഛവും അവജ്ഞയും കലര്‍ന്ന മാധ്യമ വിരുദ്ധത. ഒറ്റച്ചോദ്യം. നിറയുന്ന ഡാം കാണാന്‍ വരുന്നവര്‍ സെല്‍ഫിയടക്കം എടുക്കുമ്പോള്‍ സൂക്ഷിക്കണം എന്ന് ഇവരൊക്കെ ആവര്‍ത്തിച്ച് പറഞ്ഞത് ഇക്കൂട്ടരാരും കേട്ടിട്ടില്ലേ.
എന്തോ മഹത്തര കാര്യം എന്ന മട്ടിലാണ് ഈ എഴുത്തെന്ന് തോന്നിയാലും ഒന്നുമില്ല. കൃത്യമായി ഉറങ്ങാതെ മറ്റ് കംഫര്‍ട്ടുകള്‍ ഇല്ലാതെ മഴയത്ത് നിന്ന് പണിയെടുക്കുന്ന എന്റെ കൂട്ടുകാര്‍ക്കും സഹോദരങ്ങള്‍ക്കും വേണ്ടിയാണ്. അവര്‍ ചെയ്യുന്നത് അവരുടെ ജോലിയാണ്. അത് കണ്ടില്ലെന്ന് നടിക്കാം. അവഹേളിക്കുന്നതും അത് പ്രചരിപ്പിക്കുന്നും മനുഷ്യത്വമില്ലായ്മയാണ്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

-
india2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; 24 വയസ്സുകാരി മരിച്ചു
-
kerala2 days ago
സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
-
GULF3 days ago
എംബിസെഡ്-അല്‍വര്‍ഖ റോഡ് ഉടനെ തുറക്കും; യാത്രാസമയം മൂന്നര മിനുട്ടായി ചുരുങ്ങും
-
News2 days ago
ഗസ്സയില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രാഈല്‍; മരണസംഘ്യ ഉയരുന്നു
-
india2 days ago
അയോധ്യയിലെ രാംപഥിലും പരിക്രമ മാര്‍ഗിലും മാംസ വില്‍പ്പന നിരോധിക്കുമെന്ന് മേയര്‍ ത്രിപാഠി
-
Article22 hours ago
ലക്ഷദ്വീപിനെ വീണ്ടും ലക്ഷ്യംവെക്കുമ്പോള്‍
-
india20 hours ago
ഒരു മുസ്ലിമിനെയും ജിമ്മില്‍ പ്രവേശിപ്പിക്കരുത്: വിദ്വേഷ പരാമര്‍ശവുമായി ഭോപ്പാല്‍ സബ് ഇന്‍സ്പെക്ടര്‍
-
india2 days ago
ഫലസ്തീന് അനുകൂല പ്രസംഗം; ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിയെ ബിരുദദാന ചടങ്ങില്‍ നിന്ന് എംഐടി വിലക്കി