kerala
പാലക്കാട് തുടക്കം മുതൽ ഒടുക്കം വരെ പാളി സിപിഎം തന്ത്രം

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ തുടക്കത്തിൽ സംഭവിച്ച പാളിച്ച വിടാതെ പിന്തുടർന്ന് ഇടതുമുന്നണി. ഏറ്റവും ഒടുവിൽ യുഡിഎഫിന് എതിരായ കള്ളപ്പണ ആരോപണമാണ് മുന്നണിക്ക് തന്നെ തിരിച്ചടിയായത്. കള്ളപ്പണം വന്നുവെന്ന് സിപിഎം നേതൃത്വം പറയുമ്പോൾ അവരുടെ തന്നെ സ്വതന്ത്ര സ്ഥാനാർത്ഥി ഇത് തള്ളിക്കളയുന്നു. ഇതോടെ സ്ഥാനാർത്ഥിത്വം മുതൽ ഇടതുമുന്നണിക്ക് സംഭവിച്ച പാളിച്ച ഇപ്പോഴും തുടരുകയാണ്. ചൊവ്വാഴ്ച അർദ്ധരാത്രിയാണ് കോൺഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടൽ മുറികളിൽ പോലീസ് പൊടുന്നനെ റെയ്ഡ് നടത്തിയത്. വനിതാ പോലീസ് സാന്നിധ്യമില്ലാതെ നടത്തിയ റെയ്ഡ് വലിയ പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരുന്നു. തുടർന്ന് യുഡിഎഫ് ജില്ലാ നേതൃത്വം എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തുകയും ചെയ്തു. ഇതോടെ വെട്ടിലായ പോലീസും സിപിഎം നേതൃത്വവും കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിലേക്ക് ട്രോളി ബാഗിൽ പണം എത്തിച്ചെന്നായി ആരോപണം. ഇതിനായി അവർ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കുട്ടത്തിൽ സഹപ്രവർത്തകൻ ട്രോളി ബാഗുമായി ഹോട്ടലിലേക്ക് വരുന്ന ദൃശ്യം ചാനലുകൾക്ക് നൽകുകയും ചെയ്തു. ഇതിനകത്ത് പണം ആണെന്നായിരുന്നു അവകാശവാദം. എന്നാൽ പോലീസ് നടത്തിയ തിരച്ചിലിൽ യാതൊരു പണവും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് അവർ എഴുതി നൽകുകയും ചെയ്തു .ഇതോടെ പാളിച്ച പറ്റിയ സിപിഎം തന്ത്രം വീണ്ടും കുരുക്കിലായി. അവരുടെ സ്വന്തം സ്ഥാനാർത്ഥി ഡോ. സരിൻ തന്നെ സിപിഎം നേതൃത്വത്തിന്റെ ആരോപണം തള്ളിക്കളയുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. പണം ഇല്ലെന്നും പോലീസ് നടത്തിയ റെയ്ഡ് എൽഡിഎഫിനെതിരായ ഷാഫി പറമ്പിലിന്റെ തന്ത്രമാണെന്നും ആയിരുന്നു ആരോപണം .ഇതോടെ ഇടതുമുന്നണി പ്രചാരണ രംഗത്ത് തീർത്തും വെട്ടിലായി. സ്ഥാനാർത്ഥിയുടെ നിഗമനത്തോട് സിപിഎമ്മിന് യോജിപ്പില്ലെന്ന് അവരുടെ ജില്ലാ സെക്രട്ടറി തന്നെ പരസ്യമായി വെളിപ്പെടുത്തി.
ഇതോടെ കള്ളപ്പണം ആരോപണം വെറും ദുരാരോപണമായി മാത്രമായി വില വിലയിരുത്തപ്പെട്ടു. കോൺഗ്രസിൽ നിന്ന് പൊടുന്നനെ കാലുമാറിയ കെപിസിസി ഡിജിറ്റൽ മീഡിയ തലവൻ ഡോ. സരിനെ സ്ഥാനാർത്ഥിയാക്കിയതാണ് ഇടതുമുന്നണി ആദ്യമേ സംഭവിച്ച പാളിച്ച .പാർട്ടി അണികൾ കോൺഗ്രസ് വിമതനെ സ്വീകരിക്കാൻ ഇതുവരെയും തയ്യാറായിട്ടില്ല .പ്രചാരണം തീർത്തും മന്ദഗതിയിൽ ആയതോടെ സിപിഎമ്മിന്റെ പാലക്കാട്ടെ മന്ത്രി ആലോചിച്ചു ഉറപ്പിച്ച തന്ത്രമാണ് പൊളിഞ്ഞുപാളീസായത്. എ.എറഹീം എംപി. വി വി രാജേഷ് എന്നീ സിപിഎം നേതാക്കൾ ഹോട്ടൽ കേന്ദ്രീകരിച്ച് നടത്തിയ ഓപ്പറേഷൻ ആണ് അവരുടെ സ്ഥാനാർത്ഥിയുടെ തന്നെ പ്രസ്താവനയുടെ പൊളിഞ്ഞു പാളീസാ യിരിക്കുന്നത് .സിപിഎമ്മും ബിജെപിയും തമ്മിൽ നടത്തിയ ഡീലാണ് പാലക്കാട് കള്ളപ്പണം ആരോപണം എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ബിജെപിക്കെതിരെ പ്രചാരണ രംഗത്ത് യാതൊന്നും പറയാൻ എൽഡിഎഫ് കൂട്ടാക്കുന്നുമില്ല.
ഇതോടെ രണ്ടാം സ്ഥാനത്തു നിന്ന് ബിജെപിയെ ഒന്നാം സ്ഥാനത്ത് എത്തിക്കാൻ സിപിഎം ശ്രമിക്കുന്നതാണ് പൊതുജനം വിലയിരുത്തുന്നത്. സരിനെ ഇരുപത്തിമൂന്നാം തീയതി ഫലത്തോടെ തീർത്തും കയ്യൊഴിയാനാണ് സിപിഎം നീക്കം .പ്രചാരണ സമയത്ത് സ്ഥാനാർത്ഥിക്കെതിരെ പരസ്യമായി യാതൊരു ഒന്നും പറയാൻ ഇപ്പോൾ സിപിഎം തയ്യാറല്ല. എന്നാൽ പാർട്ടി അണികളും വോട്ടർമാരും ഇവർക്കിടയിലെ അസ്വാരസ്യവും ആശയക്കുഴപ്പവും കണ്ട് അമ്പരക്കുകയാണ്.
കഴിഞ്ഞതവണ ബി.ജെ.പിയുടെ ഇ. ശ്രീധരനെതിരെ 3859 വോട്ടുകൾക്കാണ് ഷാഫി പറമ്പിൽ വിജയിച്ചത്. ഇത്തവണ ബിജെപിയുടെ സി.കൃഷ്ണകുമാർ അത്രയും വോട്ട് നേടില്ലെന്ന് ഉറപ്പായിട്ടുണ്ട് . സിപിഎമ്മിന്റെ പരോക്ഷസഹായം ബിജെപി തേടിയിരിക്കുന്നത് ന്യൂനപക്ഷ വോട്ടർമാരിൽ കടുത്ത അതിർത്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
kerala
ഫുട്‌ബോള്‍ മത്സരത്തിനിടെ തര്‍ക്കം; യുവാവിന് നേരെ ക്രൂരമര്‍ദനം
ക്രിക്കറ്റ് ബാറ്റും ഹെല്‍മറ്റും ഉപയോഗിച്ചായിരുന്നു ആക്രമണം.

എറണാകുളം ഇടക്കൊച്ചിയില്‍ യുവാവിന് നേരെ ക്രൂരമര്‍ദനം. മട്ടാഞ്ചേരി സ്വദേശിയായ ഷഹബാസിന്റെ തലയ്ക്കും കണ്ണിനും ഗുരുതര പരിക്കേറ്റു. ക്രിക്കറ്റ് ബാറ്റും ഹെല്‍മറ്റും ഉപയോഗിച്ചായിരുന്നു ആക്രമണം. ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ തര്‍ക്കമാണ് മര്‍ദനത്തിന് കാരണം.
സംഭവത്തില്‍ പള്ളുരുത്തി സ്വദേശികളായ ചുരുളന്‍ നഹാസ്, ഇജാസ്, അമല്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
kerala
മരിക്കുന്നതിന്റെ തലേന്നും നാലുവയസുകാരി പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകള്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊന്ന നാലുവയസുകാരി ബന്ധുവില്‍ നിന്ന് നേരിട്ടത് ക്രൂര പീഡനം. കുട്ടി മരിക്കുന്നതിന്റെ തലേദിവസവും പീഡിപ്പിക്കപ്പെട്ടതായാണ് വിവരം.

തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊന്ന നാലുവയസുകാരി ബന്ധുവില്‍ നിന്ന് നേരിട്ടത് ക്രൂര പീഡനം. കുട്ടി മരിക്കുന്നതിന്റെ തലേദിവസവും പീഡിപ്പിക്കപ്പെട്ടതായാണ് വിവരം. കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങളിലെ മുറിവ് പ്രതിയുടെ ലൈംഗിക വൈകൃതങ്ങളുടെ തെളിവാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അതേസമയം എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ കുഞ്ഞിന്റെ അടുത്ത ബന്ധു കുറ്റം സമ്മതിച്ചു.
കുഞ്ഞിനെ പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും പ്രതി സമ്മതിച്ചു. പ്രതി കുട്ടിയുടെ വീടിനടുത്താണ് താമസിച്ചിരുന്നത്. പലപ്പോഴും ഇയാള്‍ കുട്ടിയെ തന്റെ വീട്ടിലേക്ക് കൊണ്ടുവരുകയും കുട്ടി പലപ്പോഴും ഇയാള്‍ക്കൊപ്പമാണ് ഉറങ്ങിയിരുന്നതെന്നും വിവരം പുറത്തുവരുന്നു.
കുഞ്ഞിന് രണ്ടര വയസുള്ളപ്പോള്‍ മുതല്‍ ഇയാള്‍ ലൈംഗിക അതിക്രമം നടത്തിയതായാണ് വിവരം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് കേസില്‍ ഏറെ നിര്‍ണായകമായത്. അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസായി അറിയപ്പെട്ട സംഭവം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമാണ് മറ്റൊരു തലത്തിലേക്ക് എത്തിയത്. ആലുവ ഡിവൈഎസ്പി ടി ആര്‍ രാജേഷിന്റെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റ സമ്മതം നടത്തിയത്.
kerala
ആലുവയിലെ നാലുവയസ്സുകാരിയുടെ കൊലപാതകം; അമ്മയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
കുട്ടിയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയെന്ന് സമ്മതിച്ചതിനെത്തുടര്‍ന്നാണ് കൊലക്കുറ്റത്തിന് കേസെടുത്ത് അമ്മയെ അറസ്റ്റ് ചെയ്തത്.

ആലുവയില്‍ നാലുവയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ റിമാന്‍ഡിലായ കുട്ടിയുടെ അമ്മയെ കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. ചെങ്ങമനാട് പൊലീസാണ് ഇന്ന് അപേക്ഷ സമര്‍പ്പിക്കുക. കുട്ടിയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയെന്ന് സമ്മതിച്ചതിനെത്തുടര്‍ന്നാണ് കൊലക്കുറ്റത്തിന് കേസെടുത്ത് അമ്മയെ അറസ്റ്റ് ചെയ്തത്. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. നിലവില്‍ ഇവര്‍ കാക്കനാട് വനിത സബ്ജയിലിലാണ്. അതിനിടെ, കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞതോടെ പിതാവിന്റെ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. പുത്തന്‍കുരിശ് പൊലീസാവും കേസ് അന്വേഷിക്കുക.
തിങ്കളാഴ്ച വൈകീട്ടാണ് മറ്റക്കുഴി അംഗന്‍വാടിയില്‍നിന്ന് വിളിച്ചുകൊണ്ടുപോയ നാലുവയസ്സുകാരിയെ മാതാവ് മൂഴിക്കുളം പാലത്തില്‍നിന്ന് പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത്.
-
kerala14 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
india3 days ago
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന് ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala3 days ago
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം
-
kerala3 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala3 days ago
ഒരു സംശയവും വേണ്ട, മെസ്സിയെത്തും, ആവര്‍ത്തിച്ച് മന്ത്രി വി.അബ്ദുറഹ്മാന്
-
kerala3 days ago
ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകം: സമദാനി