Connect with us

Culture

ചോര ചിന്തുന്ന റോഡുകള്‍

Published

on

ദിബിന്‍ ഗോപന്‍

കേരളത്തിലെ റോഡുകള്‍ക്ക് സമീപകാലത്ത് ചോരയുടെ ഗന്ധത്തിനോട് താല്‍പര്യം കൂടുതലാണ്. ദിനംപ്രതി മരണസംഖ്യ വര്‍ധിക്കുമ്പോഴും അധികൃതര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനല്ല നമ്മള്‍ ശ്രമിക്കാറുള്ളത്. ഏതെങ്കിലും കോണില്‍ നടന്ന അപകടത്തിന് നമ്മളെന്തിന് ഭയപ്പെടണം എന്നാലോചിക്കുമ്പോള്‍ നമ്മള്‍ തിരിച്ചറിയാതെ പോവാറുണ്ട് ഇന്ന് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട വ്യക്തി നമ്മളെ പോലെ അപകടം വരില്ല എന്ന് ചിന്തിച്ചവനായിരുന്നു.

ജീവനെടുക്കുന്ന മത്സരങ്ങള്‍

റോഡില്‍ അരങ്ങേറുന്ന മത്സരങ്ങളാണ് പലപ്പോഴും അപകടങ്ങള്‍ക്ക് വഴിവെക്കുന്നത്. തന്റെ ജീവനെപ്പോലെ റോഡിലെ യാത്രികന്റെയും ജീവന് വില നല്‍കാന്‍ മറക്കുമ്പോഴാണ് റോഡുകള്‍ ഗുരുതി കളമാകുന്നത്. മത്സര ഓട്ടത്തില്‍ പല വാഹനങ്ങളും പിന്നിലാക്കുന്നത് പല കുടുംബങ്ങളുടെയും പ്രതീക്ഷകളെയാണ്. ‘വേഗത ഹരം തരും എന്നാല്‍ നശിപ്പിക്കുന്നത് ജീവനാണ്’.

പൊലീസുകാര്‍ക്ക് വേണ്ടി

ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുന്നവര്‍ പലപ്പോഴും ഹെല്‍മെറ്റ് ധരിക്കുന്നത് പൊലീസുകാരുടെ പിടിയില്‍ അകപ്പെടാതിരിക്കാനാണ്. വില കുറഞ്ഞതും നിലവാരം കുറഞ്ഞതുമായ ഹെല്‍മെറ്റുകള്‍ ധരിച്ച് പൊലീസുകാരെ കബളിപ്പിച്ചു എന്ന് ആശ്വസിക്കുന്ന നമ്മള്‍ ശരിക്കും കബളിപ്പിക്കുന്നത് നമ്മളെ തന്നെയല്ലേ ?. അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ നമ്മുടെ തലയ്ക്ക് ആവരണമായി മാറേണ്ട ഹെല്‍മറ്റ് ആദ്യം തകരുന്നതും യാത്രക്കാരന്‍ മരിക്കുന്നതും സ്ഥിരം സംഭവമായി മാറിയിരിക്കുന്നു.

ആഗ്രഹങ്ങള്‍ അറ്റ ജീവിതങ്ങള്‍

മരണത്തിനും ജീവിതത്തിനും ഇടയില്‍ ജീവിതം നഷ്ടപ്പെട്ട ഒരുപാടുപേരെ അപകടങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഒരു നേരത്തെ ഭക്ഷണത്തിനും പോലും മറ്റൊരാളുടെ സഹായത്തിനായി കാത്തിരിക്കുന്ന ജീവിതങ്ങള്‍. അപകടത്തില്‍ മരിച്ചവര്‍ അനുഭവിച്ചതിനേക്കാളും വേദന ഹൃദയത്തില്‍ പേറി നടക്കുന്നവര്‍. ഒരു ദിവസം അവരോടൊത്ത് ജീവിച്ചാല്‍ അവസാനിക്കുന്നത് മാത്രമാണ് റോഡിലെ മത്സരങ്ങള്‍.

കേരളത്തിലെ റോഡുകളില്‍ 2001 മുതല്‍ 2018 വരെ നടന്ന അപകടങ്ങളുടെ കണക്ക് പരിശോധിക്കാം

(കടപ്പാട് : കേരളാ പൊലീസ് വെബ്‌സെറ്റ്)

കണക്കുകള്‍ വ്യക്തമാക്കുന്നത് പകര്‍ച്ചവ്യാധികളും സാംക്രമിക രോഗങ്ങളും കവര്‍ന്നെടുക്കുന്നതിന്റെ എത്രയോ ഇരട്ടിയാണ് റോഡപകടങ്ങള്‍ വഴി ഉണ്ടാകുന്നത്.

kerala

‘രാഷ്ട്രീയ മര്യാദ കാണിച്ചില്ല, കോര്‍പ്പറേഷന്‍ സെക്രട്ടറിയോ മേയറോ ആവശ്യപ്പെട്ടാല്‍ ഓഫീസ് ഒഴിയും’; വികെ പ്രശാന്ത്

സുഗമമായി മുന്നോട്ട് പോകുന്ന ഓഫീസ് അവിടെ നിന്ന് മാറ്റണമെന്ന നിര്‍ബന്ധ ബുദ്ധി ശരിയോണോയെന്ന് പൊതുസമൂഹം ചിന്തിക്കണമെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.

Published

on

തിരുവനന്തപുരം ശാസ്തമംഗലത്തെ കോര്‍പറേഷന്‍ കെട്ടിടത്തിലുള്ള എംഎല്‍എ ഓഫീസ് ഒഴിയണമെന്ന് ആര്‍ ശ്രീലേഖ ആവശ്യപ്പെട്ടതില്‍ പ്രതികരിച്ച് വികെ പ്രശാന്ത്. കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടാല്‍ ഓഫീസ് ഒഴിയുമെന്ന് വികെ പ്രശാന്ത് പറഞ്ഞു. രാഷ്ട്രീയ മര്യാദ കാണിച്ചില്ലെന്നും കോര്‍പ്പറേഷന്‍ സെക്രട്ടറിയോ മേയറോ ആവശ്യപ്പെട്ടാല്‍ ഒഴിയുക തന്നെ ചെയ്യുമെന്നും വികെ പ്രശാന്ത് പറഞ്ഞു.

സുഗമമായി മുന്നോട്ട് പോകുന്ന ഓഫീസ് അവിടെ നിന്ന് മാറ്റണമെന്ന നിര്‍ബന്ധ ബുദ്ധി ശരിയോണോയെന്ന് പൊതുസമൂഹം ചിന്തിക്കണമെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.

ശ്രീലേഖയുടെ വാര്‍ഡായ ശാസ്തമംഗലത്തെ കോര്‍പറേഷന്റെ കെട്ടിടത്തിലാണ് പ്രശാന്തിന്റെ എംഎല്‍എ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. തന്റെ ഓഫീസ് സൗകര്യപ്രദമായി പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്നു ഫോണിലൂടെ ആര്‍ ശ്രീലേഖ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വാടക കരാര്‍ കാലാവധി മാര്‍ച്ച് വരെ ഉണ്ടെന്ന് എംഎല്‍എ മറുപടി നല്‍കിയിരുന്നു.

കൗണ്‍സില്‍ തീരുമാന പ്രകാരമാണ് പ്രശാന്തിന്റെ ഓഫീസ് വാടകയ്ക്ക് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കെട്ടിടം ഒഴിപ്പിക്കാന്‍ ബിജെപിക്ക് ഭൂരിപക്ഷമുള്ള കൗണ്‍സില്‍ തീരുമാനിച്ചാല്‍ എംഎല്‍എക്ക് ഓഫീസ് ഒഴിയേണ്ടി വരും.

Continue Reading

Film

പി.ടി കുഞ്ഞുമുഹമ്മദ്: സര്‍ക്കാരിനെതിരെ തുറന്നടിച്ച് ഡബ്ല്യു.സി.സി

സിപിഎം സഹയാത്രികനും മുന്‍ എംഎല്‍എയും ആയ പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക പീഡന പരാതിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച് ഡബ്ല്യു.സി.സി

Published

on

തിരുവനന്തപുരം: സിപിഎം സഹയാത്രികനും മുന്‍ എംഎല്‍എയും ആയ പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക പീഡന പരാതിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച് സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ലൂ.സി.സി. കേസില്‍ സര്‍ക്കാരിന് മെല്ലെപ്പോക്ക് ആണെന്ന് സംഘടന കുറ്റപ്പെടുത്തി. കുഞ്ഞുമുഹമ്മദിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത് പൊറുക്കാന്‍ ആകാത്ത തെറ്റാണ്. ജാമ്യം നല്‍കിയത് സംരക്ഷിക്കാന്‍ ആയിരുന്നു. ജാമ്യം നല്‍കി അദ്ദേഹത്തിെ ്‌രക്ഷപ്പെടുത്തുകയായിരുന്നു. അതിജീവിതക്കുമേല്‍ പല തരത്തിലുള്ള സമ്മര്‍ദ്ദം ഉണ്ടാകുന്നെന്നും ഡബ്ല്യു.സി.സി വിമര്‍ശിക്കുന്നു. ‘അവള്‍ക്കൊപ്പം’ എന്ന് നിരന്തരം ആവര്‍ത്തിച്ച് പറയുന്ന സര്‍ക്കാരും മാധ്യമങ്ങളും പൊതുജനവുമാണ് നമ്മുടേത്. പക്ഷേ സര്‍ക്കാര്‍ പ്രഖ്യാപനങ്ങളുടെ പ്രയോഗ തലത്തിലെ മെല്ലെപ്പോക്ക് പൊറുക്കാനാവാത്തതാണ്. കുഞ്ഞുമുഹമ്മദിന് ജാമ്യം ലഭിച്ചതിലും അറസ്റ്റ് ചെയ്ത് വിട്ടയച്ചതിലും പ്രതിഷേധിച്ചാണ് ഡബ്ല്യു.സി.സിയുടെ കുറിപ്പ്.

 

Continue Reading

Film

പുഷ്പ 2 തിയേറ്റര്‍ ദുരന്തം; അല്ലു അര്‍ജുന്‍ 11ാം പ്രതി, കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷത്തിന് ശേഷമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

Published

on

ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുന്റെ ചിത്രം പുഷ്പ 2വിന്റെ പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തില്‍ സ്ത്രീ മരിച്ച സംഭവത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അല്ലു അര്‍ജുനെ 11ാം പ്രതിയാക്കിയാണ് ചിക്കടപ്പള്ളി പൊലീസ് നമ്പള്ളി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒമ്പത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സന്ധ്യ തിയേറ്റര്‍ മാനേജ്മെന്റാണ് പ്രധാന പ്രതി. ആകെ 23 പേരെ പ്രതിചേര്‍ത്താണ് കുറ്റപത്രം.

കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷത്തിന് ശേഷമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

2024 ഡിസംബര്‍ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പുഷ്പ 2 ദി റൂള്‍ എന്ന ചിത്രത്തിന്റെ പ്രീമിയര്‍ ഷോക്കിടെയാണ് അപകടം. ചിക്കടപ്പള്ളിയിലെ സന്ധ്യ തിയേറ്ററില്‍ അല്ലു എത്തിയെന്നറിഞ്ഞ് ആരാധകര്‍ രാത്രി പതിനൊന്ന് മണിയോടെ തടിച്ചുകൂടുകയായിരുന്നു. ഗേറ്റ് തകര്‍ത്ത് അകത്ത് കയറിയ ജനക്കൂട്ടത്തിന്റെ തിക്കിലും തിരക്കിലും പെട്ട് 35 വയസുകാരിയായ ദില്‍കുഷ് നഗര്‍ സ്വദേശിനി എം രേവതി മരിക്കുകയും ഇവരുടെ ഒമ്പത് വയസുകാരനായ മകന്‍ ശ്രീതേജിന് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു.

തിക്കിലും തിരക്കിലും കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേസില്‍ ഡിസംബര്‍ 13ന് അല്ലുവിനെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയും തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

 

 

Continue Reading

Trending