Video Stories
സിമി പ്രവര്‍ത്തകരെ വെടിവെച്ചു കൊന്ന സംഭവം: പുതിയ വെളിപ്പെടുത്തലുമായി പൊലീസ്

ഭോപ്പാല്‍: എട്ട്് സിമി തടവുകാര്‍ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിയ ദീപാവലി ദിവസത്തില്‍, ജയിലിലെ 29 പേര് ജയില്‍ ചാടാന്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ്. സെല്ലുകളുടെ 17 ഡ്യൂപ്ലിക്കേറ്റ് ചാവികള്‍ ജയിലില്‍ നിന്ന് കണ്ടെടുത്തതായും പൊലീസ് വെളിപ്പെടുത്തി. മാസങ്ങള്‍ക്കു മുമ്പെ ഇവര്‍ തടവു ചാടാന്‍ പദ്ധതിയിട്ടിരുന്നതായാണ് പൊലീസ് പറയുന്നത്.
ബി ബ്ലോക്കിലെ എട്ടു തടവുകാരാണ് ജയില്‍ ചാടിയത്. സിമി പ്രവര്‍ത്തകരെന്നു പറയപ്പെടുന്ന, എ ബ്ലോക്കില്‍ താമസിക്കുന്ന ജയില്‍പ്പുള്ളികളും രക്ഷപ്പെടാന്‍ പദ്ധതിയിട്ടു എന്നാണ് റിപ്പോര്‍ട്ട്. മധ്യപ്രദേശ് സിമി അധ്യക്ഷന്‍ എന്നു പൊലീസ് പറയുന്ന അബൂ ഫൈസലും ഈ ബ്ലോക്കിലുണ്ട്. എന്നാല്‍ ഇവരുടെ പദ്ധതി ജയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇല്ലാതാക്കുകയായിരുന്നു. ജയില്‍ ആസ്പത്രിയില്‍ രണ്ടു ബ്ലോക്കിലെ തടവുകാരും ചികിത്സയില്‍ ഒരുമിച്ചു കഴിഞ്ഞ വേളയിലാണ് പദ്ധതി ആസൂത്രണം ചെയ്തതെന്ന് ജയില്‍ വൃത്തങ്ങള്‍ പറയുന്നു.
ഡ്യൂപ്ലിക്കേറ്റ് ചാവികള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന സോപ്പുകളും സെല്ലുകളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ‘ഞങ്ങള്‍ ദീപാവലിയില്‍ വരുന്നു’ എന്ന് ഉര്‍ദുവിലെഴുതിയ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
സിമി പ്രവര്‍ത്തകരായ എട്ടു വിചാരണത്തടവുകാരാണ് തടവു ചാടിയിരുന്നത്. ഇവരെ പിറ്റേന്ന് പൊലീസ് വെടിവെച്ചു കൊല്ലുകയായിരുന്നു. പ്രതികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, നിരായുധരായ പ്രതികളെ വെടിവെച്ചു കൊന്നത് എന്തിന് എന്നായിരുന്നു മനുഷ്യാവാകാശ പ്രവര്‍ത്തകരുടെയും പ്രതിപക്ഷ കക്ഷികളുടെയും ചോദ്യം. മുന്‍ ഡി.ഐ.ജി നന്ദന് ദുബെയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ജയില്‍ച്ചാട്ടം അന്വേഷിക്കുന്നത്.
കഴിഞ്ഞ ദിവസം ജയിലിലെത്തിയ അദ്ദേഹം ചാട്ടം പുനഃസൃഷ്ടിച്ചു. ഏതെങ്കിലും തരത്തിലുള്ള സുരക്ഷാ പാളിച്ചകളുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ ഒരു തീര്‍പ്പിലെത്തുന്നില്ല എന്നായിരുന്നു ദുബെയുടെ മറുപടി.
അതിനിടെ, ജയില്‍ ചാട്ടത്തിലും ഏറ്റുമുട്ടലിലും പ്രത്യേക അന്വേഷണ സംഘം വെവ്വേറെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏറ്റുമുട്ടലിനെ കുറിച്ച് എസ്.പി അനുരാഗ് ശര്‍മയുടെ നേതൃത്വത്തിലുള്ള സി.ഐ.ഡി സംഘം ദൃക്സാക്ഷികളില്‍ നിന്ന് മൊഴിയെടുത്തു.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.
Video Stories
പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.
പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്ഡ്വെയര് ശേഖരം കണ്ടെടുത്തു.
രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന് സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
kerala2 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
kerala2 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി
-
kerala2 days ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു
-
Film2 days ago
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്
-
kerala2 days ago
കാളികാവിലെ കടുവാ ദൗത്യത്തിനെത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു
-
kerala3 days ago
വടക്കന്‍ ജില്ലകളില്‍ മഴ കനക്കും; മുന്നറിയിപ്പ് നല്കി കാലാവസ്ഥ നിരീക്ഷണകേന്ദ്രം
-
india3 days ago
പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍
-
News3 days ago
ലിയോ പതിനാലാമന്‍ മാര്‍പാപ്പ ചുമതലയേറ്റു