News
കോഴിക്കോട് ബസിലെ ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവം; ‘ആരും പരാതി നല്‍കിയില്ല, CCTV ദൃശ്യങ്ങളിലും വ്യക്തതയില്ല’ ബസ് ജീവനക്കാര്‍
യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ബസില്‍ ലൈംഗികാതിക്രമം നടന്നില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
കോഴിക്കോട്: ബസിനുള്ളില്‍ ലൈംഗിക അതിക്രമം നടന്നുവെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍, സംഭവദിവസം ആരും തന്നെ പരാതി നല്‍കിയിട്ടില്ലെന്നും ബസിലെ CCTV ദൃശ്യങ്ങളില്‍ അത്തരം സംഭവങ്ങള്‍ വ്യക്തമാകുന്നില്ലെന്നും ബസ് ജീവനക്കാര്‍ വ്യക്തമാക്കി. പയ്യന്നൂര്‍രാമന്തളി റൂട്ടിലോടുന്ന ‘അല്‍ അമീന്‍’ ബസിലെ കണ്ടക്ടര്‍ രാമകൃഷ്ണനും ഡ്രൈവര്‍ പ്രകാശനും മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ആരെങ്കിലും പരാതി നല്‍കിയിരുന്നെങ്കില്‍ ഉടന്‍ തന്നെ പൊലീസിനെ അറിയിക്കുമായിരുന്നുവെന്നും, ബസിലെ CCTV ദൃശ്യങ്ങളില്‍ ലൈംഗികാതിക്രമം നടന്നതായി കാണാനായില്ലെന്നും ജീവനക്കാര്‍ പറഞ്ഞു.
അതേസമയം, യുവാവ് ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ദീപക്കും ഷിംജിത മുസ്തഫയും ബസില്‍ കയറിയത് മുതല്‍ ഇറങ്ങുന്നതുവരെയുള്ള CCTV ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കാനാണ് പൊലീസ് തീരുമാനം. ബസിലെയും പരിസരങ്ങളിലെയും സ്വകാര്യ CCTV ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ബസ് ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തും. ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയുടെ മുഴുവന്‍ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടപടി തുടങ്ങി. യുവതി വിദേശത്തേക്ക് കടന്നതായുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.
കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ യുവതി രാജ്യം വിട്ടതായാണ് വിവരം. നേരത്തെ ദുബൈയിലുണ്ടായിരുന്ന യുവതി അവിടേക്ക് മടങ്ങിയതാകാമെന്ന സംശയത്തിലാണ് പൊലീസ്. അറസ്റ്റ് ഭയന്നാണ് രാജ്യം വിട്ടതെന്നാണ് പ്രാഥമിക നിഗമനം. ഇതിനിടെ, യുവതിയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. ദീപക്കിന്റെ കുടുംബത്തിന്റെയും യുവതിയുടെയും മൊഴി നേരത്തെ പൊലീസ് രേഖപ്പെടുത്തിയിരുന്നു.
യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ബസില്‍ ലൈംഗികാതിക്രമം നടന്നില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
സംഭവത്തില്‍ യുവതിയെ പ്രതിയാക്കി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത (BNS) 108-ാം വകുപ്പ് പ്രകാരം ആത്മഹത്യയ്ക്ക് പ്രേരണ നല്‍കിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഈ വകുപ്പ് പ്രകാരം പത്ത് വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്നതാണ്.
മരിച്ച ദീപക്കിന്റെ മാതാവ് കെ. കന്യക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രാഥമിക വിവരശേഖരണത്തിന് ശേഷമാണ് പൊലീസ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
kerala
സ്വര്‍ണവിലയില്‍ വര്‍ധനവ്; ഇന്ന് മൂന്നു തവണയായി കൂടി
സ്വര്‍ണം സര്‍വകാല റെക്കോഡ് നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഇന്ന് മൂന്നു തവണയായി 3160 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,10,400 രൂപയായി. ഗ്രാമിന് 395 രൂപ വര്‍ധിച്ച് 13,800 രൂപയിലുമെത്തി. ഇന്നലെ 1,07,240 രൂപയായിരുന്നു പവന്‍ വില. ഇതോടെ സ്വര്‍ണം സര്‍വകാല റെക്കോഡ് നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
ഇന്ന് രാവിലെ 760 രൂപ വര്‍ധിച്ച സ്വര്‍ണവില ഉച്ചയ്ക്കു മുന്‍പ് 800 രൂപ കൂടി ഉയര്‍ന്നു. ഉച്ചയ്ക്ക് ശേഷം ഒറ്റയടിക്ക് 1600 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഒരേ ദിവസത്തിനുള്ളില്‍ ഇത്രയും വലിയ കുതിപ്പ് അപൂര്‍വമാണെന്ന് വ്യാപാരികള്‍ പറയുന്നു.
പുതുവര്‍ഷാരംഭം മുതല്‍ സ്വര്‍ണവിലയില്‍ ശക്തമായ ഉയര്‍ച്ചയാണ് തുടരുന്നത്. ജനുവരി ഒന്നിന് 99,040 രൂപയായിരുന്നു പവന്‍ വില. വെറും 20 ദിവസത്തിനിടെ 11,360 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. നിലവിലെ വിലയും പണിക്കൂലിയും ഉള്‍പ്പെടുത്തിയാല്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 1.20 ലക്ഷം രൂപയ്ക്കും മുകളിലാണ് ചെലവ്.
ആഗോളതലത്തിലെ രാഷ്ട്രീയ-സാമ്പത്തിക അനിശ്ചിതത്വങ്ങളാണ് സ്വര്‍ണവില കുതിക്കാനുള്ള പ്രധാന കാരണം. ഗ്രീന്‍ലാന്‍ഡ് വിഷയവുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമേല്‍ അധിക തീരുവ ചുമത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കവും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്.
kerala
മൂവാറ്റുപുഴയിൽ 15 കിലോ കഞ്ചാവ് പിടികൂടി; രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
വെസ്റ്റ് ബംഗാൾ റാണിനഗർ സ്വദേശി സാഗർ മൊല്ല (26), നാദിയ സ്വദേശി ദിബാകർ മണ്ഡൽ (30) എന്നിവരെയാണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മൂവാറ്റുപുഴ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
കൊച്ചി: മൂവാറ്റുപുഴയിൽ 15 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് പിടികൂടി. വെസ്റ്റ് ബംഗാൾ റാണിനഗർ സ്വദേശി സാഗർ മൊല്ല (26), നാദിയ സ്വദേശി ദിബാകർ മണ്ഡൽ (30) എന്നിവരെയാണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മൂവാറ്റുപുഴ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
ജില്ലാ പൊലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പള്ളിത്താഴത്ത് നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ബംഗാളിൽ നിന്ന് തീവണ്ടിയിൽ ആലുവയിലെത്തി, തുടർന്ന് ഓട്ടോറിക്ഷയിൽ കഞ്ചാവുമായി കടന്നുപോകുന്നതിനിടെയാണ് അന്വേഷണ സംഘം പിന്തുടർന്ന് ഇവരെ പിടികൂടിയത്.
ബംഗാളിൽ നിന്ന് കിലോഗ്രാമിന് ഏകദേശം 1000 രൂപ നിരക്കിൽ കഞ്ചാവ് വാങ്ങി കേരളത്തിൽ കിലോഗ്രാമിന് 25,000 രൂപയ്ക്കാണ് വിൽപ്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘമാണ് പിടിയിലായതെന്നും, ഇവർ ഇടയ്ക്കിടെ കേരളത്തിൽ എത്താറുണ്ടെന്ന വിവരവും അന്വേഷണത്തിൽ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ നർക്കോട്ടിക് സെൽ ഡിവൈഎസ്പി ജെ. ഉമേഷ് കുമാർ, മൂവാറ്റുപുഴ ഡിവൈഎസ്പി പി. എം. ബൈജു, ഇൻസ്പെക്ടർ ബേസിൽ തോമസ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.
അതേസമയം, ഈ മാസം ആദ്യം ആലുവയിൽ 69 ഗ്രാം രാസലഹരിയുമായി മൂവാറ്റുപുഴ സ്വദേശി ബിലാൽ (21), അങ്കമാലിയിൽ 19 ഗ്രാം രാസലഹരിയുമായി കോട്ടയം കങ്ങഴ സ്വദേശി അനന്ദു (26) എന്നിവരെയും റൂറൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബംഗളൂരുവിൽ നിന്ന് അന്തർസംസ്ഥാന ടൂറിസ്റ്റ് ബസിലൂടെയായിരുന്നു രാസലഹരി കടത്തിയതെന്ന് പൊലീസ് അറിയിച്ചു.
More
ആയത്തുല്ല അലി ഖാംനഇക്കെതിരായ ഏതൊരു ആക്രമണവും യുദ്ധപ്രഖ്യാപനമെന്ന് ഇറാൻ
തെഹ്‌റാൻ: പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇക്കെതിരായ ഏതൊരു ആക്രമണവും യുദ്ധപ്രഖ്യാപനമായിരിക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ മുന്നറിയിപ്പ് നൽകി. ഖാംനഇയെ വധിക്കാനോ സ്ഥാനത്തുനിന്ന് നീക്കാനോ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ശ്രമിക്കുന്നതായ റിപ്പോർട്ടുകള്‍ക്ക് പിന്നാലെയാണ് ഇറാൻ പ്രസിഡന്റിന്റെ പ്രതികരണം.
ഇറാൻ ജനത ജീവിതത്തിൽ വല്ല ബുദ്ധിമുട്ടുകളും പരിമിതികളും നേരിടുന്നുണ്ടെങ്കിൽ അതിനു വഴിയൊരുക്കിയത് പടിഞ്ഞാറൻ രാജ്യങ്ങൾ അടിച്ചേൽപിച്ച മനുഷ്യത്വരഹിതമായ ഉപരോധങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഖാംനഈയുടെ അടുത്ത അനുയായിയും ദേശീയ സുരക്ഷ കൗൺസിൽ തലവനുമായ അലി ലാരിജാനി ഉൾപ്പെടെ ഇറാന്റെ ഉന്നതതല നേതാക്കൾക്കെതിരെ യുഎസ് ട്രഷറി വകുപ്പ് കഴിഞ്ഞ ദിവസം ഉപരോധം പ്രഖ്യാപിച്ചിരുന്നു.
അതിനിടെ, പ്രക്ഷോഭത്തിൽ അണിചേർന്നവരെ കണ്ടെത്താനും ശിക്ഷിക്കാനും ഇറാൻ സർക്കാർ ശ്രമം തുടരുകയാണ്. കുറ്റസമ്മതം നടത്തി രംഗത്തു വരാൻ തയാറാകുന്ന പ്രക്ഷോഭകാരികൾക്ക് നേരിയ ശിക്ഷ മാത്രമാകും നൽകുകയെന്ന് നാഷനൽ പൊലിസ് മേധാവി പറഞ്ഞു.
-
News1 day agoകരൂര്‍ ദുരന്തം; വിജയ്ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയേക്കും, കുറ്റപത്രം സമര്‍പ്പിക്കാന്‍ സിബിഐ
-
News1 day agoഊളംപാറയിലോ കുതിരവട്ടത്തോകൊണ്ടുപോയി ഷോക്കടിപ്പിച്ചാലും മാറാന്‍ ഇടയില്ലാത്ത വര്‍ഗീയ ഭ്രാന്ത്, ഈ മുതലിനെ ക്വാറന്റൈന് ചെയ്യണം-ഡോ. ജിന്റോ ജോണ്‍
-
News1 day ago‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണിയിൽ വനിതാ ഡോക്ടറിൽ നിന്ന് 10.5 ലക്ഷം തട്ടിയെടുത്തു; പ്രതി പഞ്ചാബിൽ പിടിയിൽ
-
kerala1 day agoവി.ഡി. സതീശനെതിരായ വിമര്‍ശനം; വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു; സണ്ണി ജോസഫ്
-
News1 day ago‘നിശബ്ദമായൊരു പോരാട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്’; ഒന്നര മാസം ഒരു ബബിളിനുള്ളിലായിരുന്നു – ഭാവന
-
kerala1 day agoശബരിമല വിമാനത്താവള പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍; സര്‍ക്കാരിന് തിരിച്ചടി, ഹര്‍ജി തള്ളി പാലാ കോടതി
-
local1 day agoകോട്ടക്കലില്‍ അമ്മയും രണ്ട് മക്കളും മുങ്ങി മരിച്ചു
-
News1 day agoഈ ലക്ഷണങ്ങള്‍ വന്നാല്‍ ഗൂഗിളല്ല, ഡോക്ടറെയാണ് ആദ്യം കാണേണ്ടത്; സമയം വൈകിയാല്‍ ജീവന് പോലും നഷ്ടമാകാം
