Connect with us

News

വളവില്‍ ബസിനെ മറികടക്കാന്‍ ശ്രമിച്ചു; എതിരെ വന്ന ബസിടിച്ച് യുവാവിന് ദാരുണാന്ത്യം

സൗക്കൂറിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന വിജയ് അമിതവേഗതയില്‍ ബസിനെ മറികടക്കാന്‍ ശ്രമിക്കുകയായിരുന്നു

Published

on

ബെംഗളൂരു: വളവില്‍ വെച്ച് ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബസിടിച്ച് യുവാവിന് ദാരുണാന്ത്യം. സൗക്കൂര്‍ സ്വദേശി വിജയ് (26) ആണ് അപകടത്തില്‍ മരിച്ചത്. കര്‍ണാടകയിലെ കുന്ദാപുരയിലാണ് സംഭവം. തല്ലൂര്‍-നേരലക്കട്ടെ റോഡിലെ അപകടസാധ്യത കൂടുതലുള്ള വളവിലാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.

സൗക്കൂറിലേക്ക് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന വിജയ് അമിതവേഗതയില്‍ മുന്നിലുണ്ടായിരുന്ന ഒരു ബസിനെ മറികടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയത്ത് എതിരെ വന്ന മറ്റൊരു ബസുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ വിജയ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബസ് യാത്രക്കിടെ ലൈംഗികാതിക്രമം ആരോപണം: ദീപക് ആത്മഹത്യ ചെയ്ത കേസിൽ ഷിംജിതയ്ക്ക് ജാമ്യമില്ല

ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ ഷിംജിത റിമാൻഡിൽ തുടരും.

Published

on

കോഴിക്കോട്: ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ റിമാൻഡിലായ വടകര സ്വദേശിനി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി തള്ളി. ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ ഷിംജിത റിമാൻഡിൽ തുടരും.

ഷിംജിത ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്ന തെളിവുകളില്ലെന്നതാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലെ വിശദീകരണം. ബസിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴും ലൈംഗികാതിക്രമം നടന്നതായി സ്ഥിരീകരിക്കുന്ന ഒന്നും കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.

ജനുവരി 16നാണ് ബസ് യാത്രയ്ക്കിടെ ദീപക് ശരീരത്തിൽ സ്പർശിച്ചുവെന്നാരോപിച്ച് ഷിംജിത യുവാവിന്റെ വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. വിഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ദീപക് ആത്മഹത്യ ചെയ്തത്.

ദീപക്കിന്റെ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. യുവതിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദീപക്കിന്റെ മാതാവ് കെ. കന്യക സിറ്റി പൊലീസ് കമ്മീഷണർക്കും ജില്ലാ കലക്ടർക്കും പരാതി നൽകിയിരുന്നു. തുടർന്ന് ആത്മഹത്യാ കേസിൽ ഷിംജിതയെ അറസ്റ്റ് ചെയ്തു.

ഒളിവിലായിരുന്ന ഷിംജിതയെ മെഡിക്കൽ കോളജ് പൊലീസാണ് പിടികൂടിയത്. ദീപക്കിനെ ഉൾപ്പെടുന്ന ഏഴ് വിഡിയോകൾ ഷിംജിതയുടെ മൊബൈൽ ഫോണിൽ നിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. അതേസമയം, അറസ്റ്റിന് പിന്നാലെ ബസിൽ ലൈംഗികാതിക്രമം നേരിട്ടുവെന്ന് കാണിച്ച് ഷിംജിതയുടെ സഹോദരൻ സിയാദ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഇതിനിടെ, തന്റെ മുഖം അനുമതിയില്ലാതെ ചിത്രീകരിച്ചതായി ആരോപിച്ച് ബസ് യാത്രക്കാരിയും കണ്ണൂർ സ്വദേശിനിയുമായ പെൺകുട്ടിയും ഷിംജിതയ്‌ക്കെതിരെ പരാതി നൽകി. ഷിംജിത പകർത്തിയ ദീപക്കിന്റെ വിഡിയോയിൽ പെൺകുട്ടിയും ഉൾപ്പെട്ടിരുന്നതായും, വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് അത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂർ സൈബർ പൊലീസിൽ പരാതി നൽകിയതായും അധികൃതർ അറിയിച്ചു.

Continue Reading

News

അനുമതിയില്ലാതെ മകരവിളക്ക് ദിനത്തില്‍ സന്നിധാനത്ത് ഷൂട്ടിങ്; സംവിധായകന്‍ അനുരാജ് മനോഹറിനെതിരെ കേസെടുത്ത് വനംവകുപ്പ്

Published

on

By

മകരവിളക്ക് ദിനത്തില്‍ അനുമതിയില്ലാതെ സന്നിധാനത്ത് സിനിമാ ചിത്രീകരണം നടത്തിയെന്ന പരാതിയില്‍ സംവിധായകന്‍ അനുരാജ് മനോഹറിനെതിരെ വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു. വനമേഖലയിലേക്ക് അതിക്രമിച്ചു കയറി വന്യജീവികള്‍ക്ക് തടസമുണ്ടാക്കിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. റാന്നി ഡിവിഷന്‍ പരിധിയിലാണ് നിലവില്‍ കേസ് എടുത്തിരിക്കുന്നത്. പമ്പാ നദിക്ക് അപ്പുറം പെരിയാര്‍ കടുവ സങ്കേതത്തിന്റെ ഭാഗത്താണോ ചിത്രീകരണം നടത്തിയതെന്നും, ഷൂട്ടിംഗിലൂടെ വനമേഖലയ്ക്ക് നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടോയെന്നും വനംവകുപ്പ് അന്വേഷിക്കും.

സംവിധായകനെയും സിനിമയുടെ അണിയറപ്രവര്‍ത്തകരെയും നേരത്തെ വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുന്‍പ് അനുമതി നിഷേധിച്ചിട്ടും സന്നിധാനത്ത് ഷൂട്ടിങ് നടന്നതായി ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ കെ. ജയകുമാറിന് പരാതി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണം നടത്താന്‍ ദേവസ്വം വിജിലന്‍സ് എസ്പിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

അതേസമയം, ഷൂട്ടിങ് നടന്നത് സന്നിധാനത്തല്ല, പമ്പയിലാണെന്ന് സംവിധായകന്‍ അനുരാജ് മനോഹര്‍ വ്യക്തമാക്കി. സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകര്‍ നില്‍ക്കുന്ന സ്ഥലത്താണ് അനുമതി തേടിയതെന്നും, പമ്പയെ പശ്ചാത്തലമാക്കി തയ്യാറാക്കുന്ന സിനിമയാണിതെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ അനുമതി നിഷേധിച്ചതായി സമ്മതിച്ച സംവിധായകന്‍, തുടര്‍ന്ന് എഡിജിപി എസ്. ശ്രീജിത്തിനെ സന്നിധാനത്ത് വെച്ച് കണ്ടതായും, അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം പമ്പയില്‍ ഷൂട്ടിങ് നടത്തിയതായും വ്യക്തമാക്കി.

Continue Reading

News

ദക്ഷിണകൊറിയക്ക് മേൽ യു.എസ് താരിഫ് 25 ശതമാനമായി ഉയർത്തുമെന്ന് ട്രംപ്

യു.എസുമായുള്ള വ്യാപാര കരാർ വേണ്ടത്ര വേഗത്തിൽ അംഗീകരിക്കുന്നതിൽ ദക്ഷിണകൊറിയ പരാജയപ്പെട്ടുവെന്നാരോപിച്ചാണ് നടപടി.

Published

on

സോൾ: ദക്ഷിണകൊറിയയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് യു.എസ് ഏർപ്പെടുത്തിയിരുന്ന താരിഫ് 15 ശതമാനത്തിൽ നിന്ന് 25 ശതമാനമായി ഉയർത്തുമെന്ന് മുൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. യു.എസുമായുള്ള വ്യാപാര കരാർ വേണ്ടത്ര വേഗത്തിൽ അംഗീകരിക്കുന്നതിൽ ദക്ഷിണകൊറിയ പരാജയപ്പെട്ടുവെന്നാരോപിച്ചാണ് നടപടി.

കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച വ്യാപാരക്കരാറിന് ദക്ഷിണകൊറിയയുടെ നിയമസഭ അംഗീകാരം ലഭിക്കാൻ വൈകുന്നതാണ് ട്രംപിനെ പ്രകോപിപ്പിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഓട്ടോമൊബൈൽ, തടി, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയ്ക്കാണ് ഉയർന്ന താരിഫ് നേരിട്ട് ബാധകമാകുക.

ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് താരിഫ് വർധന പ്രഖ്യാപിച്ചത്. എന്നാൽ ഇതുസംബന്ധിച്ച് യു.എസ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ദക്ഷിണകൊറിയൻ പ്രസിഡന്റ് ഓഫീസ് അറിയിച്ചു.

ജൂലൈ മാസത്തിലാണ് ദക്ഷിണകൊറിയയ്‌ക്ക് മേലുള്ള പരസ്പര താരിഫ് 25 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കുറയ്ക്കാമെന്ന യു.എസ് വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ ഇരുരാജ്യങ്ങളും വ്യാപാരക്കരാറിൽ എത്തിയത്. കരാർ പ്രകാരം യു.എസ് വ്യവസായ മേഖലകളിൽ 350 ബില്യൺ ഡോളർ നിക്ഷേപിക്കാനും ദക്ഷിണകൊറിയ സമ്മതിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട ബിൽ നവംബർ മുതൽ ദക്ഷിണകൊറിയൻ നിയമസഭയിൽ പാസാകാതെ തുടരുന്നതാണ് നിലവിലെ വിവാദത്തിന് കാരണം.

Continue Reading

Trending