News
പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഗള്‍ഫ് മേഖലയിലേക്ക് ഇന്ന് 58 വിമാന സര്‍വീസുകള്‍, തിരുവനന്തപുരത്ത് നിന്നുള്ള 21 സര്‍വീസുകള്‍ റദ്ദാക്കി
സൗദി അറേബ്യയും ഒമാനും വ്യോമപാത തുറന്നതോടെയാണ് സര്‍വീസുകള്‍ വീണ്ടും ആരംഭിച്ചത്.
ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു. ഇന്ത്യയില്‍നിന്ന് ഇന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കായി മൊത്തം 58 വിമാന സര്‍വീസുകളാണ് നടത്തുന്നത്.
സൗദി അറേബ്യയും ഒമാനും വ്യോമപാത തുറന്നതോടെയാണ് സര്‍വീസുകള്‍ വീണ്ടും ആരംഭിച്ചത്. ജിദ്ദയിലേക്കും മസ്‌കത്തിലേക്കും Air India കഴിഞ്ഞ ദിവസം തന്നെ ഷെഡ്യൂള്‍ഡ് സര്‍വീസുകള്‍ പുനരാരംഭിച്ചിരുന്നു. ഇന്ന് 24 ഷെഡ്യൂള്‍ഡ് സര്‍വീസുകളാണ് നിശ്ചയിച്ചിരിക്കുന്നത്.
ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ 34 നോണ്‍-ഷെഡ്യൂള്‍ഡ് സര്‍വീസുകളും ഇന്ന് നടത്തും. IndiGo, SpiceJet തുടങ്ങിയ വിമാനക്കമ്പനികള്‍ United Arab Emiratesല്‍നിന്ന് പ്രത്യേക സര്‍വീസുകള്‍ നടത്തും. കൂടാതെ Abu Dhabi, Muscat എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കാന്‍ ശ്രമങ്ങളും തുടരുകയാണ്.
കേരളത്തിലെ Cochin International Airport, Calicut International Airport, Trivandrum International Airport എന്നീ വിമാനത്താവളങ്ങളില്‍നിന്ന് മസ്‌കത്തിലേക്കും തിരിച്ചുമുള്ള ഷെഡ്യൂള്‍ഡ് സര്‍വീസുകള്‍ ഇന്ന് നടത്തും. നോണ്‍-ഷെഡ്യൂള്‍ഡ് വിഭാഗത്തില്‍ കൊച്ചി–റാസല്‍ഖൈമ–കൊച്ചി സര്‍വീസും ഉണ്ടാകും.
ഇതിനിടെ, തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട 12 സര്‍വീസുകളും തിരുവനന്തപുരത്ത് എത്തേണ്ട 9 സര്‍വീസുകളും ഉള്‍പ്പെടെ ആകെ 21 വിമാന സര്‍വീസുകള്‍ റദ്ദാക്കി. വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളാണ് പ്രധാനമായും റദ്ദാക്കപ്പെട്ടത്.
യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ബന്ധപ്പെട്ട വിമാനക്കമ്പനികളുമായി ബന്ധപ്പെട്ടു സര്‍വീസുകളുടെ കൃത്യമായ വിവരം ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
News
ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ധൻബാദ് എക്സ്പ്രസിന് കീഴിൽ മനുഷ്യന്റെ കൈ
എസ്-5 കോച്ചിനടിയിലാണ് കൈ കണ്ടെത്തിയത്.
ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടാനിരുന്ന ധൻബാദ് എക്സ്പ്രസിന്റെ കോച്ചിന് താഴെ അറ്റനിലയിൽ മനുഷ്യന്റെ കൈ കണ്ടെത്തി. എസ്-5 കോച്ചിനടിയിലാണ് കൈ കണ്ടെത്തിയത്.
ഇന്നലെ രാത്രി ധൻബാദിൽ നിന്ന് എത്തിയ ട്രെയിൻ ഇന്ന് സ്റ്റേഷനിൽ നിന്ന് പുറപ്പെടാനിരിക്കെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് എസ്-5 കോച്ച് പിടിച്ചിട്ട ശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്.
ട്രെയിൻ തട്ടി മരിച്ച ആരുടെയെങ്കിലും ശരീരഭാഗമായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ആർപിഎഫ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ധൻബാദ് എക്സ്പ്രസ് സഞ്ചരിക്കുന്ന പാതയിൽ എവിടെയെങ്കിലും ട്രെയിൻ തട്ടി മരിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ റെയിൽവേ അധികൃതർ പരിശോധിച്ചുവരികയാണ്.
News
ഇറാനിലെ സ്കൂളിന് നേരെ വീണ്ടും ഇസ്രാഈൽ ആക്രമണം; ദൃശ്യങ്ങൾ പുറത്തുവിട്ട് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ്
ഭവത്തെ കുറിച്ച് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മാഈൽ ബഗായി വിവരമറിയിച്ചു
ന്യൂഡൽഹി: ഇറാനിലെ സ്കൂളുകൾ ലക്ഷ്യമിട്ട് ഇസ്രാഈൽ വീണ്ടും ആക്രമണം നടത്തിയതായി റിപ്പോർട്ട്. തലസ്ഥാനമായ തെഹ്റാനിലെ നിലൗഫർ മേഖലയിലെ ഷാഹിദ് ഹമദേനി സ്കൂൾ ആണ് ഇത്തവണ ആക്രമണത്തിന് ഇരയായത്. സംഭവത്തെ കുറിച്ച് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മാഈൽ ബഗായി വിവരമറിയിച്ചു. ആക്രമണത്തിന് മുമ്പും ശേഷവുമുള്ള സ്കൂളിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
ഇറാനിൽ സ്കൂളുകൾ ലക്ഷ്യമിട്ട് നടക്കുന്ന നാലാമത്തെ ആക്രമണമാണിതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
മിനാബിലെ ഷാർജ തയ്യിബ് ഗേൾസ് സ്കൂളിന് നേരെയായിരുന്നു ആദ്യ ആക്രമണം നടന്നത്. ആ ആക്രമണത്തിൽ 160 കുട്ടികളും അഞ്ച് ജീവനക്കാരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
ഇതിനിടെ, വ്യാഴാഴ്ച തെഹ്റാനിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള രണ്ട് സ്കൂളുകളിലും യു.എസ്-ഇസ്രായേൽ സംയുക്തസേന ആക്രമണം നടത്തിയതായി ആരോപണമുണ്ട്.
ഇറാനിൽ ഇതുവരെ നടന്ന ആക്രമണങ്ങളിൽ 1300 പേർ കൊല്ലപ്പെട്ടതായും അതിൽ 186 പേർ കുട്ടികളാണെന്നും യുനിസെഫ് അറിയിച്ചു.
News
വീണ്ടും ചികിത്സാപിഴവ് ആരോപണം: കഴക്കൂട്ടം സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ശേഷം വയറ്റിനുള്ളിൽ തുണി കണ്ടെത്തിയെന്ന് പരാതി
ശസ്ത്രക്രിയയ്ക്കുശേഷം മൂന്ന് മാസം ശാരീരികവും മാനസികവുമായ വേദന അനുഭവിച്ചെന്നും പരാതിയിൽ പറയുന്നു.
കഴക്കൂട്ടം: സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയക്കിടെ വയറ്റിനുള്ളിൽ തുണിയും പഞ്ഞിയും വെച്ച് തുന്നിക്കെട്ടിയെന്നാരോപിച്ച് സ്ത്രീയുടെ പരാതി. മേനംകുളം കൃഷ്ണേന്ദുവിൽ ഷീബ പ്രമോദ് (47) കഴക്കൂട്ടം പൊലീസിനും മുഖ്യമന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകി. ശസ്ത്രക്രിയയ്ക്കുശേഷം മൂന്ന് മാസം ശാരീരികവും മാനസികവുമായ വേദന അനുഭവിച്ചെന്നും പരാതിയിൽ പറയുന്നു.
ഡിസംബർ 3ന് വയറുവേദനയെ തുടർന്ന് ഷീബ കഴക്കൂട്ടത്തെ സിഎസ്ഐ മിഷൻ ആശുപത്രിയിൽ ചികിത്സ തേടി. നടത്തിയ സ്കാനിങ്ങിൽ അപ്പെൻഡിസൈറ്റിസ് പഴുത്ത് പൊട്ടിയതായി ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് ഡിസംബർ 4ന് ശസ്ത്രക്രിയ നടത്തി. ഡിസംബർ 12ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
എന്നാൽ പിന്നീട് വയറ്റിൽ വീണ്ടും വേദന അനുഭവപ്പെടുകയും തുന്നിച്ചേർത്ത സ്ഥലത്തെ മുറിവ് പൂർണ്ണമായി ഉണങ്ങാതെയും തുടരുകയുണ്ടായി. ഇതേ ആശുപത്രിയിൽ വീണ്ടും എത്തിയപ്പോൾ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ അവധിയിലായിരുന്നുവെന്ന് പറയുന്നു. മറ്റൊരു ഡോക്ടർ പരിശോധിച്ച് വലിയ പ്രശ്നമില്ലെന്നും കുറച്ച് ദിവസങ്ങൾക്കുള്ളിൽ മുറിവ് ഉണങ്ങുമെന്നും അറിയിച്ചു.
തുടർന്ന് ഷീബ നഗരത്തിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പരിശോധനയ്ക്ക് പോയി. അവിടെ നടത്തിയ പരിശോധനയിൽ മുറിവിന്റെ ഭാഗത്ത് നിന്ന് നൂൽ പുറത്തുവന്നതായി കണ്ടെത്തി. വിശദമായ പരിശോധനയിൽ വയറ്റിനുള്ളിൽ തുണിയുടെയും പഞ്ഞിയുടെയും ഭാഗങ്ങൾ ഉള്ളതായി ഡോക്ടർമാർ കണ്ടെത്തിയതായും ഷീബ ആരോപിക്കുന്നു.
ഇതോടെ ഫെബ്രുവരി 4ന് വീണ്ടും കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി വയറ്റിനുള്ളിൽ ഉണ്ടായിരുന്ന തുണിയുടെയും പഞ്ഞിയുടെയും ഭാഗങ്ങൾ പുറത്തെടുത്തു. ആദ്യ ശസ്ത്രക്രിയയ്ക്ക് 1.20 ലക്ഷം രൂപ ചെലവായെന്നും മെഡിക്കൽ ക്ലെയിം ഉണ്ടായതിനാൽ 70,000 രൂപ അടച്ചതായും ഷീബ പറയുന്നു. തുടർന്ന് നഗരത്തിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് പോയതിൽ 18,000 രൂപയ്ക്കും മുകളിലാണ് ചെലവായത്.
അതേസമയം സ്ത്രീയുടെ പരാതിയിൽ കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ ആരോപണം വ്യാജമാണെന്നും മറ്റൊരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ ചികിത്സയ്ക്കിടെ ആകാം തുണിയും മറ്റും വയറ്റിനുള്ളിൽ ആയതെന്നുമാണ് സിഎസ്ഐ ആശുപത്രി അധികൃതരുടെ വിശദീകരണം.
-
More22 hours ago‘ഞങ്ങൾ കാത്തിരിക്കുന്നു’; കരയുദ്ധത്തിനിറങ്ങിയാൽ യുഎസിനെ കാത്തിരിക്കുന്നത് ദുരന്തമെന്ന് ഇറാൻ
-
kerala21 hours agoസമഗ്ര വികസനത്തിന്റെ കൊണ്ടോട്ടി മാതൃക
-
More20 hours agoയുദ്ധത്തിനിടെ ട്രംപിന് വേണ്ടി പ്രാര്‍ഥിക്കാൻ ഓവൽ ഓഫീസിൽ ഒത്തുകൂടി ക്രിസ്ത്യൻ പാസ്റ്റര്‍മാര്‍
-
india23 hours agoഭരണഘടനക്കായി ഒരുമിക്കണം; യൂത്ത് ലീഗ് ഇഫ്താര്‍ മീറ്റില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ്ഭാനു ചിബ്
-
More22 hours agoഇറാന്റെ അടുത്ത നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ ഇടപെടും, ഖാംനഈയുടെ മകന് തനിക്ക് സ്വീകാര്യനല്ല: ട്രംപ്
-
india19 hours agoകർണാടകയില്‍ സമൂഹ മാധ്യമ നിയന്ത്രണം; 16 വയസിന് താഴെയുള്ള കുട്ടികൾക്ക് വിലക്ക്
-
News21 hours agoഎപ്സ്റ്റീന് ഫയല്‍; ഈയാഴ്ച പുറത്തുവിടാനിരിക്കുന്ന രേഖകളില്‍ ട്രംപിനെതിരായ വെളിപ്പെടുത്തലുകളും
-
News2 days agoഎപ്സ്റ്റീന് കേസുമായി ബന്ധപ്പെട്ട രേഖകള്‍ കൈകാര്യം ചെയ്തതില്‍ വീഴ്ച; യു.എസ് അറ്റേര്‍ണി ജനറലിന് സമന്‍സ്

