main stories
എംബാപ്പെയുടെ പെനാൽറ്റി കിക്കിൽ റഫറിമാർക്ക് പിഴച്ചോ? റയൽ ബെറ്റിസിനോട് തോറ്റ് റയൽ മാഡ്രിഡ്
എസ്റ്റാഡിയോ ഡി ലാ കാർട്ടൂജയിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ റയൽ ബെറ്റിസിനോട് അപ്രതീക്ഷിത തോൽവി വഴങ്ങി റയൽ മാഡ്രിഡ്. ഈ സീസണിലെ ലോസ് ബ്ലാങ്കോസിന്റെ ആദ്യ തോൽവിയാണിത്. ട്രോയ് പാരറ്റിന്റെ ഗോളിൽ ബെറ്റിസ് വിജയം ഉറപ്പിച്ചെങ്കിലും, മത്സരത്തിന്റെ അവസാന നിമിഷങ്ങളിലുണ്ടായ നാടകീയ സംഭവങ്ങളും റഫറിയുടെ തീരുമാനങ്ങളുമാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ പ്രധാന ചർച്ചാവിഷയം.
അവസാന നിമിഷത്തെ നാടകീയതയും പെനാൽറ്റി നഷ്ടവും
മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ(93-ാം മിനിറ്റിൽ), വിനീഷ്യസ് ജൂനിയറിനെ വീഴ്ത്തിയതിന് റഫറി അലജാൻഡ്രോ ജോസ് ഹെർണാണ്ടസ് റയൽ മാഡ്രിഡിന് അനുകൂലമായി പെനാൽറ്റി വിധിച്ചു. സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ കിലിയൻ എംബാപ്പെയ്ക്ക് ടീമിനെ രക്ഷിക്കാൻ സുവർണ്ണ അവസരമാണ് ലഭിച്ചത്. എന്നാൽ ഫ്രഞ്ച് സൂപ്പർതാരത്തിന്റെ കിക്ക് ബെറ്റിസ് ഗോൾകീപ്പർ അൽവാരോ വാലെസ് തകർപ്പൻ ഡൈവിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു.
എന്നാൽ എംബാപ്പെ കിക്ക് എടുക്കുന്നതിന് തൊട്ടുമുമ്പ് ബെറ്റിസ് പ്രതിരോധ താരം മാർക്ക് ബാർട്ര പെനാൽറ്റി ബോക്സിനുള്ളിലേക്ക് അതിക്രമിച്ചു കയറിയെന്നും, റീബൗണ്ട് ആയ പന്ത് ക്ലിയർ ചെയ്തത് അദ്ദേഹമാണെന്നും റീപ്ലേകളിൽ വ്യക്തമായിരുന്നു. ഫിഫ നിയമപ്രകാരം എതിർതാരം നിയമലംഘനം നടത്തുകയും അത് കളിയെ സ്വാധീനിക്കുകയും ചെയ്താൽ പെനാൽറ്റി വീണ്ടും എടുക്കേണ്ടതാണ്. എന്നാൽ റഫറിയും VAR ഉദ്യോഗസ്ഥരും കളി തുടരാൻ അനുവദിക്കുകയാണുണ്ടായത്.
സാങ്കേതിക കാരണം:
ആധുനിക ഫുട്ബോൾ നിയമങ്ങളുടെ അടിസ്ഥാനത്തിൽ കളിക്കാരന്റെ ശരീരത്തിന്റെ സ്ഥാനമല്ല, മറിച്ച് കാൽ പിച്ചിന്റെ ഉപരിതലത്തിൽ സ്പർശിക്കുന്ന പോയിന്റാണ് പരിഗണിക്കുന്നത്. മാർക്ക് ബാർട്ര മുന്നിലേക്ക് ചാടിയിരുന്നെങ്കിലും, എംബാപ്പെ പന്ത് അടിച്ച ആ നിമിഷത്തിൽ അദ്ദേഹത്തിന്റെ കാലുകൾ പെനാൽറ്റി ഏരിയയ്ക്കുള്ളിലെ പുല്ലിൽ സ്പർശിച്ചിരുന്നില്ല. വായുവിൽ അതിനാൽ സാങ്കേതികമായി നിയമലംഘനം കണ്ടെത്താൻ VAR-ന് സാധിച്ചില്ല.
വിവാദങ്ങൾ കത്തിപ്പടരുന്നു
ഈ മത്സരത്തിൽ പെനാൽറ്റി വിവാദം മാത്രമല്ല ആരാധകരെ ചൊടിപ്പിച്ചത്. മത്സരത്തിലുടനീളം റഫറിയുടെയും VAR-ന്റെയും തീരുമാനങ്ങൾ ചോദ്യം ചെയ്യപ്പെട്ടു. സബ്സ്റ്റിറ്റ്യൂട്ടായി എത്തിയ കാർലോസ് എസ്പിയുടെ ഒരു ഗോൾ VAR പരിശോധനയിലൂടെ ഓഫ്സൈഡ് വിധിച്ചതും മാഡ്രിഡിന് തിരിച്ചടിയായി.
തുടർച്ചയായ വിജയങ്ങൾക്ക് ശേഷം മാഡ്രിഡ് നേരിടുന്ന ഈ തിരിച്ചടി പരിശീലകനും ടീമിനും വലിയ സമ്മർദ്ദമാണ് ഉണ്ടാക്കിയിരിക്കുന്നത്. എങ്കിലും പ്രതിരോധത്തിലെ പിഴവുകളും അവസരങ്ങൾ മുതലാക്കാനാകാത്തതും തിരിച്ചടിയായപ്പോൾ ട്രോയ് പാരറ്റിന്റെ 81-ാം മിനിറ്റിലെ ഗോളിലൂടെ റയൽ ബെറ്റിസ് തങ്ങളുടെ നിർണായക വിജയം നേടിയെടുക്കുകയായിരുന്നു.
main stories
സാങ്കേതിക പ്രതിഭകളെ സര്‍ക്കാര്‍ കൈവിടില്ല: കുഞ്ഞാലിക്കുട്ടി
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് -സാങ്കേതിക രംഗത്ത് മികവ് പുലര്‍ത്തുന്നവരെ സര്‍ക്കാര്‍ കൈവിടില്ലെന്ന് വ്യവസായ, ഐടി, എഐ വകുപ്പ് മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി
കൊച്ചി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് -സാങ്കേതിക രംഗത്ത് മികവ് പുലര്‍ത്തുന്നവരെ സര്‍ക്കാര്‍ കൈവിടില്ലെന്ന് വ്യവസായ, ഐടി, എഐ വകുപ്പ് മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി. ടെക്‌ഫെഡ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ടെക്കോണ്‍ 26ന്റെ ഭാഗമായി കാക്കനാട് കിന്‍ഫ്രയില്‍ എഐ സ്മാര്‍ട്ട് വില്ലേജ് സെമിനാറും പാനല്‍ ഡിസ്‌കഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നവേഷന്‍ മേഖലയിലെ പ്രതിഭകള്‍ക്ക് സര്‍ക്കാര്‍ സാങ്കേതിക സഹായം നല്‍കും. പുതിയ ഇന്നവേഷന്‍സ് മികച്ചതെങ്കില്‍ മാര്‍ക്കറ്റില്‍ ഇറക്കാനും സര്‍ക്കാര്‍ സംവിധാനം ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനോട് പുറം തിരിഞ്ഞു നില്‍ക്കേണ്ട കാലമല്ലെന്നും എഐ സാങ്കേതിക വിദ്യയിലൂടെ വളര്‍ച്ചയുടെ പടവുകള്‍ കയറേണ്ട കാലമാണിതെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. വിവര സാങ്കേതിക വിദ്യയോടും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനോടും വിദ്യാര്‍ത്ഥികളും പുതിയ തലമുറയും കാണിക്കുന്ന ആത്മവിശ്വാസം ചെറുതല്ല. ഈ ആത്മവിശ്വാസം കേരളത്തിന് ആവശ്യമാണ്. ഈ ആത്മവിശ്വാസത്തിലാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ. വ്യവസായ രംഗത്തും വിദ്യാഭ്യാസ രംഗത്തും ടെക്‌നോളജി വലിയ മാറ്റങ്ങള്‍ വരുത്തി. പുതിയ തലമുറയില്‍ നിന്നുള്ള ഇന്നവേഷന്‍സ് കൂടുതല്‍ കരുത്തും ഉണര്‍വും നല്‍കും.
സംസ്ഥാനം കുതിച്ചു ചാട്ടത്തിന്റെ പാതയിലാണ്. സെമികണ്ടക്ടര്‍ രംഗത്ത് കേരളം ഏറെ മുന്നോട്ട് പോയി. ഇടക്കാലത്ത് നാം ഒട്ടേറെ പിന്നിലായിരുന്നു. എന്നാല്‍, ഇന്ന് ഏറെ മാറ്റം വന്നു. മിടുക്കരായ കുട്ടികളില്‍ കേരളത്തിന്റെ ഭാവിയെ സര്‍ക്കാര്‍ കാണുന്നു. കഴിഞ്ഞ കാലങ്ങള്‍ പോലയല്ല. ഇതു നമ്മുടെ കാലമാണ്. പുതിയ കുട്ടികളുടെ കാലമാണ്. അവര്‍ സ്വപ്‌നങ്ങള്‍ കാണട്ടെ. അവര്‍ക്കൊപ്പം സര്‍ക്കാര്‍ എന്നും കൂടെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വാഗത സംഘം ചെയര്‍മാനും ഫിഷറീസ് സാമൂഹിക നീതി വകുപ്പ് മന്ത്രിയുമായ വി.ഇ അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ടെക്‌ഫെഡ് സംസ്ഥാന ചെയര്‍മാന്‍ ജലീല്‍ കാടാമ്പുഴ സ്വാഗതം പറഞ്ഞു. കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. സജി ഗോപിനാഥ്, ഡോ. സിയാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ എ.വി നബീല്‍, സംഘാടക സമിതി ഭാരവാഹികളായ അസ്‌ലം വി കെ, സികെ ഷാമിര്‍, അനസ് ചേരുമ്മൂടന്‍, പി.എ മുഹമ്മദ് സാഹിര്‍, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എന്‍.വി.സി അഹമ്മദ്, സ്വാഗത സംഘം കണ്‍വീനര്‍ അഷറഫ് മൂപ്പന്‍ എന്നിവര്‍ പങ്കെടുത്തു.
ഇന്നും നാളെയുമായി നടക്കുന്ന വിവിധ സെക്ഷനുകളില്‍ മന്ത്രി എന്‍. ഷംസുദ്ദീന്‍, എംപി മാരായ ഇ.ടി മുഹമ്മദ് ബഷീര്‍, ഹാരിസ് ബീരാന്‍, ഹൈബി ഈഡന്‍, എംഎല്‍എ മാരായ പി. കെ നവാസ്, മുഹമ്മദ് ഷിയാസ്, രമേശ് പിഷാരടി പങ്കെടുക്കും.
main stories
ലഹരിക്കോട്ടകള്‍ തകര്‍ത്ത് ‘ഓപ്പറേഷന്‍ തൂഫാന്‍’ കൊടുങ്കാറ്റ്; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9213 ആയി ഉയര്‍ന്നു.
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9213 ആയി ഉയര്‍ന്നു. ആകെ 9941 അറസ്റ്റുകളാണ് ഇതുവരെ നടന്നത്. ഇതുവരെ 8242.087 ഗ്രാം എം.ഡി.എം.എ-യും 979.334 കി.ഗ്രാം കഞ്ചാവും 4727.909 ഗ്രാം ഹാഷിഷ് ഓയിലും 514.687 ഗ്രാം ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്.
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 35 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 9097 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 570 ഉം ആണ്. സ്‌കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 6526 ബോധവത്ക്കരണ പരിപാടികളും നടത്തി.
അതേസമയം, ‘ഓപ്പറേഷന്‍ തൂഫാന്‍’ രാഷ്ട്രീയമില്ലാത്ത നടപടിയാണെന്നും യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എന്ന വ്യത്യാസമില്ലാതെ എല്ലാവര്‍ക്കുമെതിരേ ഒരേ രീതിയിലാണ് നടപടി സ്വീകരിക്കുകയെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് രാഷ്ട്രീയമായി കാണേണ്ടതില്ല. അതിനുമപ്പുറമുള്ള വിഷയമാണിത്. ഒരു തലമുറയിലെ യുവാക്കളെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഓപ്പറേഷന്‍ തൂഫാന്‍ 76 ദിവസം പിന്നിട്ടു. ഈ കാലയളവില്‍ കേരളത്തില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞു”- രമേശ് ചെന്നിത്തല പറഞ്ഞു. തന്റെ വകുപ്പിന്റെയോ പൊലീസിന്റെയോ കഴിവ് മാത്രമല്ല, ജനങ്ങളുടെ പിന്തുണയാണ് ഈ മാറ്റത്തിന് കാരണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
main stories
രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് ആര്‍.എസ്.എസിനെ തിരിച്ചടിക്കുന്നു; നാഥുറാം ഗോഡ്‌സെ ആര്‍.എസ്.എസുകാരന്‍ തന്നെയെന്ന് സവര്‍ക്കറുടെ കൊച്ചുമകന്‍ കോടതിയില്‍
കേസിന്റെ ക്രോസ് വിസ്താരത്തിനിടെ പരാതിക്കാരനായ സവർക്കറുടെ കൊച്ചുമകൻ സത്യകി പുനെ കോടതിയിൽ നൽകിയ മൊഴികളാണ് ആർ.എസ്.എസിനെ പ്രതിക്കൂട്ടിലാക്കുന്നത്.
ഗാന്ധി വധത്തിലെ ആർ.എസ്.എസ് പങ്കു സംബന്ധിച്ച രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന്റെ പേരിൽ സവർകറുടെ കൊച്ചുമകൻ നൽകിയ മാനനഷ്ടക്കേസ് ആർ.എസ്.എസിനെ തന്നെ തിരിഞ്ഞുകുത്തുന്നു. കേസിന്റെ ക്രോസ് വിസ്താരത്തിനിടെ പരാതിക്കാരനായ സവർക്കറുടെ കൊച്ചുമകൻ സത്യകി പുനെ കോടതിയിൽ നൽകിയ മൊഴികളാണ് ആർ.എസ്.എസിനെ പ്രതിക്കൂട്ടിലാക്കുന്നത്.
ഗാന്ധി വധത്തിൽ പങ്കില്ലെന്ന് പറഞ്ഞ് ഇത്രയും നാൾ കൈകഴുകാൻ ശ്രമിച്ചിരുന്ന ആർ.എസ്.എസിൻ്റെ വാദങ്ങളെ പൊളിച്ചടുക്കുന്നതാണ് സത്യകിയുടെ മൊഴി. ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട നാഥുറാം ഗോഡ്‌സെയും ഗോപാൽ ഗോഡ്സെയും സജീവ ആർ.എസ്.എസ് പ്രവർത്തകരായിരു ന്നു എന്നാണ് സത്യകി നൽകിയ മൊഴി. രാഹുൽ ഗാന്ധിയുടെ ലണ്ടൻ പ്രസംഗത്തിന്റെ പേരിലാണ് സത്യകി മാനനഷ്ടക്കേസുമായി കോടതിയെ സമീപിച്ചത്.
വി.ഡി സവർകറുടെ സഹോദരൻ നാരായൺ സവർകറുടെ മകനായ അശോക് സവർകറുടെ മകനാണ് സത്യകി. ഇതിനു പുറമെ സത്യകിയുടെ അമ്മ ഹിമാനി സവർകർ നാഥുറാം ഗോഡ്‌സെയുടെ സഹോദരൻ ഗോപാൽ ഗോഡ്സെയുടെ മകളാണ്. ഹർജിക്കാരൻ്റെ പിതൃ പരമ്പരയിലും മാതൃപരമ്പരയിലും ഗാന്ധി വധക്കേസ് പ്രതി കളുടെ കണ്ണികളുണ്ടെന്ന് നേരത്തെ രാഹുൽ ഗാന്ധി തന്നെ കോടതി മുമ്പാകെ വാദിച്ചിരുന്നു. ഇക്കാര്യമാണ് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ മിലിന്ദ് പവാർ നടത്തിയ ക്രോസ് വിസ്‌താരത്തിനിടെ ഹർജിക്കാരൻ തന്നെ സമ്മതിച്ചിരിക്കുന്നത്. പ്രത്യേക കോടതി ജഡ്‌ജി അമോൾ ഷിൻഡെ മുമ്പാകെ ഈ മാസം 17ന് തിങ്കളാഴ്ച്‌ച നടന്ന വാദത്തിനിടെയായിരുന്നു സത്യകിയുടെ വെളിപ്പെടുത്തലുകൾ.
ഗോഡ്സെ, സവർകർ കുടുംബങ്ങൾ തമ്മിൽ ബന്ധുക്കളാണെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം സത്യകി കോടതിയിൽ സമ്മതിച്ചു. തന്റെ അമ്മ ഗോപാൽ ഗോഡ്സെയുടെ മകളാണെന്ന കാര്യവും സത്യകി സമ്മതിച്ചു. ഗോഡ്സെക്കു പുറമെ ഗോപാൽ ഗോഡ്സെ, വി.ഡി സവർകർ എന്നിവർ ഗാന്ധി വധത്തിൽ പ്രതികളായിരുന്നുവെന്നും സത്യകി വ്യക്തമാക്കി. കേസിലെ പ്രതികളുടെ പേരും സത്യകി കോടതിയിൽ അക്കമിട്ടു നിരത്തി. ഒന്നാം പ്രതി നാഥുറാം ഗോഡ്‌സെ, രണ്ടാം പ്രതി നാരായൺ ആപ്തെ, മൂന്നാം പ്രതി വിഷ്ണു കർകറെ, നാലാം പ്രതി മദൻലാൽ പഹാവ, അഞ്ചാം പ്രതി ശങ്കർ കിസ് തയ്യ, ആറാം പ്രതി ഗോപാൽ ഗോഡ്സെ, ഏഴാം പ്രതി വിനായക് ദാമോദർ സവർകർ(വി.ഡി. സവർകർ), എട്ടാം പ്രതി ഡോ. ഡി.എസ് പാർച്വർ. ഇതിൽ നാഥുറാം ഗോഡ്സെ, നാരായൺ ആപ്തെ എന്നിവരെ കോടതി വധശിക്ഷക്കു വിധിച്ചിരുന്നു. ഗോപാൽ ഗോഡ്സെയെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം അദ്ദേഹം പൂനെയിലാണ് കഴിഞ്ഞത്.
35 വർഷത്തിനു ശേഷം പുനെയിൽ തന്നെ അദ്ദേഹം മരിച്ചു. പുനെയിൽ താമസിക്കുന്ന വേളയിൽ ഗോപാൽ ഗോഡ്സെ പത്രങ്ങളിൽ ലേഖനങ്ങൾ എഴുതിയിരുന്നുവെന്നും സത്യകി ജഡ്‌ജി മുമ്പാകെ സമ്മതിച്ചു. തൻ്റെ കക്ഷിയോടുള്ള ചോദ്യങ്ങൾ കേസുമായി ബന്ധമില്ലാത്തതാണെന്ന് പറഞ്ഞ് സത്യകിയുടെ അഭിഭാഷകൻ സംഗ്രാം കോൽഹട്‌കർ തടയി ടാൻ ശ്രമിച്ചെങ്കിലും ഇത് തള്ളി ക്രോസ് വിസ്‌താരം തുടരാൻ കോടതി അനുവദിച്ചു.
“തൻ്റെ മുത്തച്ഛൻ ഗോപാൽ ഗോഡ്സെ, നാഥുറാം ഗോഡ്‌സെ എന്നിവർ രാഷ്ട്രീയ സ്വയം സേവക് 1(ആർ.എസ്.എസ്)ൻ്റെ സജീവ പ്രവർത്തകരായിരുന്നു.” സത്യകി തുടർന്നു. രാഹുൽ ഗാന്ധിയുടെ ലണ്ടൻ പ്രസംഗത്തിലെ ആരോപണങ്ങൾ ഐ.പി.സി 500, സി.ആർ.പി.സി സെക്ഷൻ 357 എന്നിവ പ്രകാരം അപകീർത്തികരമാണെന്നാവശ്യപ്പെട്ടായിരുന്നു സത്യകിയുടെ ഹർജി. ഇതുകൂടാതെ മറ്റൊരു കേസുകൂടി രാഹുലിനെതിരെ ഫയൽ ചെയ്യപ്പെട്ടിരുന്നെങ്കിലും അടുത്തിടെ സുപ്രീംകോടതി ഇത് റദ്ദാക്കിയിരുന്നു.
78 വർഷം പിന്നിടുമ്പോഴും ഗാന്ധി വധത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ആർ.എസ്.എസ് ആവർത്തിച്ചു കൊണ്ടേയിരിക്കുന്നത്. ഗാന്ധി വധം അരങ്ങേറുമ്പോൾ ഗോഡ്‌സെ ആർ.എസ്.എസുകാരനായിരുന്നില്ലെന്നാണ് ഇതിനായി അവർ നിരത്തുന്ന വാദം. എന്നാൽ ഈ വാദങ്ങളെയെല്ലാം ഒറ്റയടിക്ക് ഖണ്ഡിക്കുന്നതാണ് സവർകറുടെ കൊച്ചു മകൻ കോതിയിൽ നൽകിയിരിക്കുന്ന മൊഴി.
ഗാന്ധിജിയെ വെടിവെച്ചുകൊന്നത് ഗോഡ്സെ ഒറ്റക്കാണെങ്കിലും ഗൂഢാലോചനയിൽ സവർകർ ഉൾപ്പെടെ മറ്റു പേരുകളും ഉയർന്നുവ ന്നിരുന്നു. കേസിൽ സവർകർ അറസ്റ്റിലായെങ്കിലും തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിടുകയായിരുന്നു. സത്യകിയുടെ മൊഴിയോടെ ഗാന്ധി വധത്തിലെ ആർ.എസ്.എസിന്റെ പങ്ക് സംബന്ധിച്ച ചർച്ചകൾ വീണ്ടും പൊ തുമണ്ഡലത്തിൽ ഉയർന്നു വരുമെന്നുറപ്പായി. ആർ.എ സ്.എസിനെതിരെ നിലപാട് ശക്തമാക്കി കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർ ഗെ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
-
kerala3 days agoകഴിഞ്ഞ പത്ത് വര്‍ഷം കാണാത്ത സംഘടനകളാണ് സര്‍ക്കാരിനെതിരെ സമരത്തിന് ഇറങ്ങിയിരുക്കുന്നത്, 100 ദിവസമല്ലെ ആയുള്ളൂ വിദ്യാര്‍ത്ഥികളെ എന്തിനാണ് ഇളക്കിവിടുന്നത്, അവരുടെ ഏത് അവകാശമാണ് ഹനിക്കപ്പെട്ടത്: രമേശ് ചെന്നിത്തല
-
india3 days agoജാമിഅ മില്ലിയ പ്രവേശന നടപടികളിൽ സുതാര്യത ഉറപ്പാക്കണം: ഡി.എസ്.ഡബ്ല്യു ഓഫീസ് ഉപരോധിച്ച് എം.എസ്.എഫ്
-
kerala3 days ago‘പത്തു കൊല്ലം ഭരിച്ചപ്പോള്‍ സിപിഎമ്മിന് അഹങ്കാരം കൂടി; നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഷോക്ക് ട്രീറ്റ്മെന്റ് നല്കി് – തുറന്നടിച്ച് തോമസ് ഐസക്
-
main stories24 hours agoസാങ്കേതിക പ്രതിഭകളെ സര്‍ക്കാര്‍ കൈവിടില്ല: കുഞ്ഞാലിക്കുട്ടി
-
Video Stories21 hours agoആര്‍.എസ്.എസിന്റെ അന്താരാഷ്ട്ര മുഖം മിനുക്കല്‍
-
india14 hours agoവിദ്യാഭ്യാസത്തിലും വര്‍ഗീയ വിഷം കലര്‍ത്താന്‍ സുവേന്ദു; ഒരു വര്‍ഷത്തിനുള്ളില്‍ ബംഗാളില്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള 1000 സ്കൂളുകള്‍ തുടങ്ങുമെന്ന് പ്രഖ്യാപനം

