Connect with us

Video Stories

സഹ്യനായി ഉണരാം നമുക്കുവേണ്ടിയും

Published

on


‘പശ്ചിമഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് വന്‍ദുരന്തമാണ്. അതിന് നിങ്ങള്‍ വിചാരിക്കുംപോലെ യുഗങ്ങളൊന്നുംവേണ്ട. നാലോഅഞ്ചോ വര്‍ഷംമതി. അന്ന് ഞാനും നിങ്ങളും ജീവിച്ചിരിപ്പുണ്ടാകും. ആരാണ് കള്ളംപറയുന്നത്, ഭയപ്പെടുന്നത് എന്ന് മനസ്സിലാകും.’ 2013ല്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പ്രമുഖ പരിസ്ഥിതിശാസ്ത്രജ്ഞന്‍ മാധവ ്ഗാഡ്ഗില്‍ സമിതി ആറുവര്‍ഷംമുമ്പ് തന്റെ പഠനറിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ വാചകങ്ങള്‍ സ്വര്‍ണലിപികളില്‍ കൊത്തിവെക്കപ്പെടേണ്ടവയാണ്.
അദ്ദേഹം പഠനവിധേയമാക്കിയതും പ്രവചിച്ചതുംപോലെ കഴിഞ്ഞ രണ്ടുവര്‍ഷമായി കേരളം കാലാവസ്ഥാദുരന്തത്തിന്റെ തീക്ഷ്ണത രണ്ട് തിക്താനുഭവത്തിലൂടെ തിരിച്ചറിഞ്ഞിരിക്കുന്നു. മൂന്നരക്കോടിയോളം ജനതയുടെ അധിവാസമേഖലയായ കേരളത്തില്‍ ഗാഡ്ഗിലിന്റെ മുന്നറിയിപ്പും താക്കീതും ശരിവെക്കുന്നതാണ് 2018ലെയും ഇക്കൊല്ലത്തെയും മഹാമാരികളും പ്രളയദുരന്തങ്ങളും.
ആമസോണ്‍പോലെ ലോകത്തെ എട്ട് ജൈവവൈവിധ്യമേഖലകളിലൊന്നാണ് നമ്മുടെ സ്വന്തംപശ്ചിമഘട്ടം. പരിസ്ഥിതിലോലപ്രദേശങ്ങളായാണ് ഈമേഖലയെ പൊതുവെ കണക്കാക്കപ്പെടുന്നത്.
ഈ യാഥാര്‍ത്ഥ്യബോധ്യത്തിന് നാം കുറെയധികം സമയംകളഞ്ഞുവെന്നതാണ് സത്യം. ജന്തുസസ്യപക്ഷിമേഖലകളുടെ അക്ഷയഖനി എന്നതുമാത്രമല്ല, ഗുജറാത്തില്‍നിന്ന് ഉല്‍ഭവിച്ച് തമിഴ്‌നാട് തീരത്ത് അവസാനിക്കുന്ന മൂവായിരത്തോളം കിലോമീറ്റര്‍ നീളമുള്ള സഹ്യപര്‍വതനിരയുടെ കീഴെ അന്തിയുറങ്ങുന്നത് കേരളം മാത്രമല്ല, കര്‍ണാടകത്തിലെയും മഹാരാഷ്ട്രയിലെയും ഗോവയിലെയും തമിഴ്‌നാട്ടിലെയുമൊക്കെ സാധാരണജനങ്ങളാണ്. ഇവിടെയാണ് നാം ഓരോരുത്തരും മനുഷ്യരെന്നനിലയില്‍ പാലിക്കേണ്ട ജാഗ്രത ബോധ്യപ്പെടേണ്ടത്.
ഏതുനിമിഷവും താണുവീഴുന്നൊരു ഡെമോക്ലസിന്റെ വാളാണ് പശ്ചിമഘട്ടം എന്ന് നാംപറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായിട്ടും ഈ മേഖലയുടെ ലോലാവസ്ഥക്കനുസൃതമായ ഖനന-നിര്‍മാണ-കാര്‍ഷിക രീതികള്‍ അവലംബിക്കാന്‍ നാം കൂട്ടാക്കിയില്ല. ജനങ്ങളേക്കാള്‍ ഭരണകൂടങ്ങള്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്തമെന്ന് മനസ്സിലായിട്ടും കേവലം വോട്ടിനുവേണ്ടിയുള്ള തത്രപ്പാടിലാണ് ഇന്നും പലരും.
നൂറ്റാണ്ടുകണ്ട മഹാപ്രളയമാണ് 2018ല്‍ ഉണ്ടായത്. ഇവിടംകൊണ്ടൊന്നും തീരുന്ന പ്രശ്‌നമല്ല കേരളത്തിന്റെ ഭൂവിസ്തൃതിയുടെ പകുതിവരുന്ന പശ്ചിമഘട്ടത്തിനുമേലുള്ള ആഘാതമെന്ന് നാം ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു. ശാസ്ത്രവും മതങ്ങളുമെല്ലാം ഒരുപോലെ സമര്‍ത്ഥിക്കുന്നതാണ് തിന്മക്ക് തിരിച്ചടി ലഭിക്കുമെന്നത്. കഴിഞ്ഞ പ്രളയശേഷവും നാം എവിടെയായിരുന്നു, എന്തുചെയ്യുകയായിരുന്നുവെന്നതിന് തെളിവാണ് ഈമേഖലയില്‍ സര്‍ക്കാരുകള്‍ അനുവദിച്ച ഖനനവും നിര്‍മാണത്തിനുള്ള അനുമതിയും തുടര്‍ദുരന്തങ്ങളും.
മഹാപ്രളയത്തിന് ആറുമാസത്തിനകംതന്നെ ആറോളം ഉത്തരവുകളാണ് പശ്ചിമഘട്ടമേഖലയുടെ പരിസ്ഥിതിനാശത്തിന് വഴിവെക്കുന്നതരത്തില്‍ വീണ്ടും സര്‍ക്കാരുകളില്‍നിന്നുണ്ടായത്. കേവലം ഈ മേഖലയിലെ താമസക്കാര്‍ക്ക് മാത്രമല്ല, ഇവിടുത്തെ ജൈവസമ്പത്തിനെയും മലയെയും പാറയെയും മണ്ണിനെയും അടിച്ചുമാറ്റുന്ന ഖനനരീതികള്‍ മൂലം വിവിധ സംസ്ഥാനങ്ങള്‍ക്കാണ് ദോഷം ഭവിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കേരളത്തിന്റെ വടക്കന്‍ജില്ലകളിലാണ് കൂടുതല്‍ ദുരന്തരൂക്ഷത ഉണ്ടായത്. ഇതിനുകാരണം കാസര്‍കോട് മുതല്‍ അട്ടപ്പാടിവരെയുള്ള പര്‍വതശിഖരങ്ങളില്‍ അനുവദിക്കപ്പെട്ട പാറമടകളും റബര്‍മുതലായവയുടെ അശാസ്ത്രീയകൃഷിരീതികളുമാണ്. നിലമ്പൂര്‍,വയനാട് പ്രദേശങ്ങളിലെ ഉരുള്‍പൊട്ടലിന് കാരണവും മറ്റൊന്നല്ല.
ഒരുഭരണകക്ഷി എം.എല്‍.എയുടെ മണ്ഡലത്തില്‍തന്നെയാണ് അധികഖനനവും അനധികൃതനിര്‍മാണവും നടക്കുന്നതെന്നതാണ് ഏറെ വൈരുദ്ധ്യം. ഇതിനെതിരെ പ്രതിപക്ഷവും ജനങ്ങളും ഒന്നാകെ പ്രതിഷേധിച്ചിട്ടും നിലമ്പൂര്‍ എം.എല്‍.എയുടെ ഉറ്റബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള മലയിലെ നിര്‍മാണങ്ങള്‍ തടയാന്‍ കഴിഞ്ഞില്ല. കോടതിയും ഭരണകൂടവും ഇടപെട്ടിട്ടുപോലും രാഷ്ട്രീയമേലാളന്മാരുടെ സംരക്ഷണയിലാണ് ഇന്നും അദ്ദേഹം വാഴുന്നത്. ചിലര്‍ക്ക് കൊള്ളനടത്താനും ബഹുഭൂരിപക്ഷത്തിന് ജീവന്‍ നഷ്ടപ്പെടുത്താനും മാത്രമായി കേരളത്തിന്റെ പരിസ്ഥിതിമേഖല മാറിക്കൂടാ എന്ന സന്ദേശം ഓരോരുത്തരും മനസ്സില്‍ സൂക്ഷിക്കേണ്ട കാലമാണിത്.
സര്‍ക്കാരില്‍ സ്വാധീനമുള്ളവരും ജനങ്ങളുടെ വോട്ടുവാങ്ങി അധികാരസോപാനങ്ങളില്‍ മയങ്ങുന്നവരുമെല്ലാം കണ്ടതിനെയെല്ലാം വെട്ടിപ്പിടിക്കാനായി നെട്ടോട്ടമോടുമ്പോള്‍ ദൈന്യതാപൂര്‍വം നാം ഓര്‍ക്കേണ്ടത് കവളപ്പാറയിലും പോത്തുകല്ലിലും കുട്ടനാടും കുറ്റിയാടിയിലും കരിഞ്ചോലയിലും ഒക്കെ അന്തിയുറങ്ങുന്നവരെയാണ് .അവരുടെ നിലയ്ക്കാത്ത രോദനമാണ് നാം ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത്. ഈ നാടിന്റെ രോദനമാണത്. മലയുടെയും പുഴയുടെയും കാടിന്റെയും.
കഴിഞ്ഞ വര്‍ഷം 500ഓളം പേരാണ് പ്രളയത്തില്‍ മരണപ്പെട്ടതെങ്കില്‍ ഇത്തവണ സംഖ്യ നൂറിലധികം വരും. മറ്റ് ലക്ഷക്കണക്കിനാളുകളുടെ ജീവനോപാധിയും തകര്‍ന്നിരിക്കുന്നു. മൂവായിരത്തോളം ക്യാമ്പുകളിലായി ഇതിനകം രണ്ടരലക്ഷത്തിലധികം പേരാണ് ഉടുതുണിക്ക് മറുതുണിപോലുമില്ലാതെ കഴിയുന്നത്. പാലക്കാട് മുതല്‍ മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍ ,കാസര്‍കോട് വരെയുള്ള പശ്ചിമഘട്ടമലനിരകള്‍ കേരളത്തിന്റെ പകുതിയിലധികം ജനസംഖ്യയെയാണ് ശിരസ്സേറ്റുന്നത്. മലനിരകളിലുണ്ടാകുന്ന ചെറിയൊരു ചലനംപോലും വലിയൊരു പ്രദേശത്തെയാകെ നാമാവശേഷമാക്കുമെന്നതിന്റെ ഉത്തമോദാഹരണമാണ് നിലമ്പൂര്‍ താലൂക്കിലെയും പുത്തുമലയിലെയും ഉരുള്‍പൊട്ടലുകള്‍.
എട്ടിനും ഒന്‍പതിനുമായി ഉണ്ടായത് വെറുമൊരു ഉരുള്‍പൊട്ടല്‍ മാത്രമല്ലെന്നും അനിര്‍വചനീയമാംവിധമുള്ള കാലാവസ്ഥാപ്രതിഭാസമാണെന്നും നാം തിരിച്ചറിയുന്നു. അധികമായാല്‍ അമൃതും വിഷം എന്നതുപോലെയാണ് കേരളത്തിന്റെ പ്രകൃതിസമ്പത്തിന്റെ അവസ്ഥ. മാധവ്ഗാഡ്ഗിലും ഡോ.കസ്തൂരിരംഗനും നിര്‍ദേശിച്ച രീതിയിലുള്ള ജീവിതക്രമപ്പെടുത്തലുകള്‍ക്കും പാരിസ്ഥിതികസംരക്ഷണത്തിനും നാം ഇനിയെങ്കിലും തുനിഞ്ഞിറങ്ങിയില്ലെങ്കില്‍ കേരളം എന്നത് ചരിത്രത്തിലെ ഒരു ദുരന്തപൊട്ടായി അവശേഷിക്കുമെന്ന ബോധ്യം എല്ലാവരിലും ഉണ്ടാവട്ടെ.
പരിസ്ഥിതികാര്യത്തില്‍ ലോകത്തിനിനി ഉറങ്ങാന്‍ നേരമില്ല, ഉറക്കം നടിക്കാനും.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending