Connect with us

More

രാഹുല്‍ ഗാന്ധിയെയും കെജ്‌രിവാളിനെയും തടഞ്ഞു, വിട്ടയച്ചു

Published

on

ന്യൂഡല്‍ഹി: സൈന്യത്തിലെ ഒരു പദവി, ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത് വൈകിയതില്‍ പ്രതിഷേധിച്ച്് ആത്മഹത്യ ചെയ്ത വിമുക്തഭടന്റെ ബന്ധുക്കളെ കാണാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ചു. നാലു മണിക്കൂറിനിടെ രണ്ടു തവണയാണ് രാഹുല്‍ ഗാന്ധിയെ തടഞ്ഞത്. രാഹുലിനെ രാം മനോഹര്‍ ലോഹ്യ ആസ്പത്രിയിലും കെജ്‌രിവാളിനെ, മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയ ലേഡി ഹര്‍ദിന്‍ജെ ആസ്പത്രിയിലുമാണ് തടഞ്ഞത്.

70 മിനിറ്റ് തടഞ്ഞുവെച്ചാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷനെ പൊലീസ് വിട്ടയച്ചത്. പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം വിളിച്ചുവരുത്തിയ നടപടിയെ കേന്ദ്രസര്‍ക്കാര്‍ ന്യായീകരിച്ചു. വിമുക്തഭടന്റെ കുടുംബാംഗങ്ങളുമായി സംസാരിക്കാനെത്തിയ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിമുക്ത ഭടന്റെ ബന്ധുക്കളെയും പൊലീസ് തടഞ്ഞുവെച്ചു. ആത്മഹത്യ ചെയ്ത സുബേദാര്‍ രാം കിഷന്‍ ഗ്രേവാളിന്റെ ബന്ധുക്കളെ കാണാന്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ന്യൂഡല്‍ഹിയിലെ ബാബാ ഖരഗ് സിങ് മാര്‍ഗിലുള്ള രാം മനോഹര്‍ ലോഹ്യ ആസ്പത്രിയില്‍ രാഹുലെത്തിയത്. ആസ്പത്രി ഗേറ്റിനു മുമ്പില്‍ രാഹുലിനെ പൊലീസ് തടഞ്ഞു.

സുരക്ഷാ കാരണങ്ങളാല്‍ അകത്തേക്ക് കടത്തിവിടാന്‍ കഴിയില്ല എന്നായിരുന്നു പൊലീസിന്റെ വിശദീകരണം. രാഹുലിനൊപ്പമുണ്ടായിരുന്ന പാര്‍ട്ടി നേതാക്കളായ രാണ്‍ദീപ് സുര്‍ജേവാലയും കിരണ്‍ ചൗധരിയും പൊലീസുമായി വാക്കു തര്‍ക്കങ്ങളും ഉന്തും തള്ളുമുണ്ടായി. വൈകിട്ട് ആറു മണിയോടെയാണ് കുടുംബത്തെ കാണാന്‍ വീണ്ടും രാഹുലെത്തിയത്. ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പമെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷനെ പൊലീസ് വീണ്ടും തടഞ്ഞ് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പ്രവര്‍ത്തകര്‍ തടിച്ചു കൂടിയതോടെ രാഹുലിനെയും സിന്ധ്യയെയും തിലക്മാര്‍ഗ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അടക്കമുള്ള നേതാക്കള്‍ രാഹുലിനെ കാണാനെത്തി. വൈകിട്ട് ഏഴേകാലോടെയാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷനെ മോചിപ്പിച്ചത്. കേന്ദ്രസര്‍ക്കാര്‍ സൈനികന്റെ കുടുംബത്തോട് മാപ്പു പറയണമെന്ന് രാഹുല്‍ പറഞ്ഞു. എന്തിനാണ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുന്നതില്‍ നിന്ന് ഭടന്റെ കുടുംബത്തെ പൊലീസ് തടഞ്ഞതെന്ന് അദ്ദേഹം ചോദിച്ചു. നേരത്തെ, വിമുക്ത ഭടന്റെ ബന്ധുക്കളെ സന്ദര്‍ശിച്ച എ.എ.പി നേതാക്കള്‍ ധാരാളം പ്രശ്‌നങ്ങളുണ്ടാക്കിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സന്ദര്‍ശനാനുമതി നല്‍കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് ഡല്‍ഹി പൊലീസ് അഴിമതി വിരുദ്ധ വിഭാഗം മേധാവി എം.കെ മീണ പറഞ്ഞു. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നിട്ടും അദ്ദേഹം മറ്റു നേതാക്കള്‍ക്കൊപ്പം ആസ്പത്രിയിലെത്തുകയായിരുന്നു.

ആസ്പത്രിയില്‍ തടസ്സമുണ്ടാക്കുന്നതല്ല ജനാധിപത്യം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയക്കാരെ വിളിച്ചതു കൊണ്ടാണ് വിമുക്തഭടന്റെ ബന്ധുക്കളെ തടഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.
തടഞ്ഞുവെച്ച രാഹുലിനെ മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പൊലീസുകാര്‍ നല്‍കിയ സീറ്റിലിരുന്ന് ‘ഒരു മുന്‍ സൈനികനെ അറസ്റ്റു ചെയ്യാന്‍ നിങ്ങള്‍ക്ക് നാണമുണ്ടോ?’ എന്ന് ബന്ധുക്കളെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ അദ്ദേഹം രോഷാകുലനായി. ഉപാധ്യക്ഷനെ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനു മുമ്പില്‍ തടിച്ചുകൂടി. ഇതോടെ, നാലു മണിയോടെ രാഹുലിനെ വിട്ടയക്കുകയായിരുന്നു. അതിനിടെ, തന്റെ കുടുംബത്തെ പൊലീസ് മര്‍ദിച്ചതായി ആത്മഹത്യ ചെയത് വിമുക്തഭടന്‍ രംഗത്തുവന്നത് പൊലീസിനെ പ്രതിരോധത്തിലാക്കി.

ബന്ധുക്കള്‍ സ്‌റ്റേഷനില്‍ രാഹുലുമായി സംസാരിച്ചു. ഈ വേളയിലായിരുന്നു നിങ്ങള്‍ക്ക് നാണമില്ലേ? ഇങ്ങനെയാണോ ഒരു വിമുക്ത ഭടനോട് പെരുമാറേണ്ടത്? നിങ്ങള്‍ എന്തു ജോലിയാണ് ചെയ്യുന്നത് എന്ന് രാഹുല്‍ ചോദിച്ചത്. സ്റ്റേഷനു പുറത്ത് കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ ഭാഷയില്‍ പ്രതികരിച്ച രാഹുല്‍, ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു പട്ടാളക്കാരന്റെ ബന്ധുക്കളെ കാണാന്‍ കോണ്‍ഗ്രസിനെ അനുവദിക്കാതിരുന്നില്ലെന്ന് പറഞ്ഞു. ഏതു തരത്തിലുള്ള രാഷ്ട്രമാണ് രൂപപ്പെടുന്നത്. ഇതൊരു മാനസിക നിലയാണ്. ജനാധിപത്യരഹിതമായ മനോനില- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയെന്ന നിലയില്‍ ആത്മഹത്യ ചെയ്ത സൈനികന്റെ ബന്ധുക്കളെ സന്ദര്‍ശിക്കേണ്ടത് തന്റെ ബാധ്യതയാണ് എന്നായിരുന്നു തടഞ്ഞുവെക്കപ്പെട്ട ശേഷം അരവിന്ദ് കെജ്‌രിവാളി ന്റെ പ്രതികരണം. പൊലീസുകാര്‍ അപമര്യാദയോടെ പെരുമാറിയെന്ന് സൈനികന്റെ മകന്‍ തന്നോട് പറഞ്ഞു. പൊലീസുകാര്‍ക്ക് തോന്നിയത് ചെയ്യാനാകുമോ? ഇവിടെ പൊലീസ് ഭരണമാണോ?- അദ്ദേഹം ചോദിച്ചു.
നേതാക്കളെ തടങ്കലില്‍ വെച്ചതിനെതിരെ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തെത്തി. കോണ്‍്ഗ്രസ് നേതാക്കളും പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇതുമായി ബന്ധപ്പെട്ട് ഗുലാംനബി ആസാദ്, സജ്ജന്‍ കുമാര്‍, ജ്യോതിരാദിത്യ സിന്ധ്യ, അജയ്മാക്കന്‍, രാജ് ബബ്ബര്‍, ഭൂപേന്ദ്രസിങ് ഹൂഡ, ഷക്കീല്‍ അഹമ്മദ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോണ്‍ഗ്രസ് നേതാക്കളെ കൂട്ടമായി തടങ്കലില്‍ വെച്ചതോടെ, ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്ന്് ഡല്‍ഹി പൊലീസ് പത്രക്കുറിപ്പിറക്കി. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡല്‍ഹി പൊലീസില്‍ നിന്ന് വിശദീകരണം ചോദിച്ചു. പൊലീസ് ചെയ്യേണ്ടത് ചെയ്തു എന്നായിരുന്നു നേതാക്കളെ തടഞ്ഞതിനെ കുറിച്ച ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ പ്രതികരണം.

GULF

എസ്എസ്എല്‍സി പതിവ് തെറ്റിയില്ല; ഇക്കുറിയും ഗള്‍ഫില്‍ വന്‍വിജയം

ഏറ്റവും കൂടുതല്‍പേര്‍ പരീക്ഷയെഴുതിയത് ഇത്തവണയും അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയായിരുന്നു

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: എസ് എസ് എല്‍ സി പരീക്ഷാ വിജയത്തില്‍ ഇക്കുറിയും പതിവ് തെറ്റിക്കാതെ ഗള്‍ഫിലെ കുട്ടികള്‍ വന്‍വിജയം കരസ്ഥമാക്കി. ഇന്ത്യക്കുപുറത്തുപ്രവര്‍ത്തിക്കുന്ന എസ് എസ് എല്‍സി യുടെ ഏഴു കേന്ദ്രങ്ങളും യുഎഇയിലാണുള്ളത്.

ഇവിടെ ആകെ 533 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 516 പേരാണ് വിജയിച്ചത്. പതിനേഴ് പേര്‍ക്ക് പത്താംക്ലാസ്സിന്റെ കടമ്പ കടക്കാനായില്ല. അതേസമയം മൊത്തം 80 പേര്‍ ഫുള്‍ എപ്ലസ് നേടിയാണ് തങ്ങളുടെ വിജയം തിളക്കമുള്ളതാക്കിയത്.

ഏറ്റവും കൂടുതല്‍പേര്‍ പരീക്ഷയെഴുതിയത് ഇത്തവണയും അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയായിരുന്നു. 113 പേരാണ് ഇവിടെ പരീക്ഷയെഴുതിയത്. മുഴുവന്‍ പേരും വിജയിക്കുകയും ചെയ്തു. ഇതില്‍ 36പേര്‍ എല്ലാവിഷയങ്ങളിലും എ പ്ലസ് നേടിയാണ് വിജയിച്ചത്.

ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ 109 പേര്‍ പരീക്ഷയെഴുതി. 108 പേരും വിജയിച്ചു. 15 പേര്‍ ഫുള്‍ എപ്ലസ് നേടി. ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 85 പേരില്‍ 80പേരും വിജയിച്ചു. അഞ്ചുപേര്‍ക്ക് വിജിയക്കാനായില്ല. ഇവിടെ ആര്‍ക്കും ഫുള്‍ എ പ്ലസ് ലഭ്യമാക്കാനായില്ല.

ഷാര്‍ജ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 57പേരും വിജയിച്ചു. പതിനൊന്ന് പേര്‍ ഫുള്‍ എ പ്ലസ് നേടി. റാസല്‍ഖൈമ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 42പേരില്‍ 40പേരും വിജയിച്ചു. ഉമ്മുല്‍ഖുവൈന്‍ ദി ഇംഗ്ലീഷ് സ്‌കൂളില്‍ 32 പേരാണ് പരീക്ഷക്കിരുന്നതെങ്കിലും ഒമ്പതുപേര്‍ക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ഒരാള്‍ ഫുള്‍ എ പ്ലസ് നേടി.

ഫുജൈറ ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 84പേരും പാസ്സായി. 17 പേര്‍ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടി.

Continue Reading

kerala

എയര്‍ ഇന്ത്യ എക്പ്രസിന്റെ സമരം: സിവില്‍ ഏവിയേഷന്‍ മന്ത്രിയോട് പരിഹാരം കാണാന്‍ ആവശ്യപ്പെട്ട് ഡോ. എം.പി അബ്ദുസ്സമദ് സമദാനി

കേരളത്തിലേതടക്കമുള്ള രാജ്യത്തെ നിരവധി വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ കെട്ടിക്കിടക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നതെന്ന്
അദ്ദേഹം ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞു

Published

on

എയര്‍ ഇന്ത്യ എക്പ്രസിലെ ജീവനക്കാര്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയും നൂറുകണക്കിന് യാത്രക്കാര്‍ ദുരിതത്തിലകപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തിലിടപെട്ട് അടിയന്തിര പരിഹാരം കാണണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കയച്ച ഇമെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടതിന്റെ ഫലമായി ഏറ്റവുമധികം ക്ലേശങ്ങള്‍ അനുഭവിക്കേണ്ടി വന്നിരിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികളായതിനാല്‍ അവര്‍ക്ക് പ്രത്യേകമായ പരിഗണനയും സൗകര്യവും ഏര്‍പ്പെടുത്തണമെന്ന് ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞു.

കുറഞ്ഞ ചിലവില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന സര്‍വീസാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റേത്. അതിനാല്‍ തന്നെ ഇടത്തരക്കാരും തൊഴിലാളികളും മറ്റു സാധാരണക്കാരും കൂടുതലായി ആശ്രയിക്കുന്ന വിമാന സര്‍വീസാണിത്. അതുകൊണ്ട് തന്നെ സര്‍വീസ് റദ്ദാക്കപ്പെട്ടതിനാല്‍ കഠിനമായ പ്രയാസങ്ങളാണ് യാത്രക്കാര്‍ അനുഭവിക്കേണ്ടി വന്നിരിക്കുന്നത്. കേരളീയരായ പ്രവാസികള്‍ക്ക് വലിയ ദുരിതം നല്‍കിക്കൊണ്ടാണ് സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടത്. വിമാന സര്‍വീസുകള്‍ പൊടുന്നനെ റദ്ദാക്കപ്പെടുന്നതിലേക്ക് നയിച്ച ജീവനക്കാരുടെ സമരത്തിന് അടിയന്തിര പരിഹാരം കാണേണ്ടതുണ്ടെന്ന് സമദാനി സന്ദേശത്തില്‍ പറഞ്ഞു.

കേരളത്തിലേതടക്കമുള്ള രാജ്യത്തെ നിരവധി വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ കെട്ടിക്കിടക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയുണ്ടായി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന പ്രവാസി യാത്രക്കാര്‍ക്ക് ഇതുമൂലമുണ്ടായ പ്രയാസങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തോടെ കാണണം. പ്രവാസികളുടെ യാത്രയെ മാത്രമല്ല അനന്തരമുള്ള തൊഴില്‍പരവും വാണിജ്യപരവുമായ പ്ലാനുകളെയെല്ലാം അട്ടിമറിക്കുന്നതായി വിമാന സര്‍വീസ് റദ്ദാക്കല്‍ നടപടി.

റദ്ദാക്കപ്പെട്ട സര്‍വീസുകളില്‍ ബദല്‍യാത്രക്ക് അടിയന്തിര സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സമദാനി ആവശ്യപ്പെട്ടു. നഷ്ടപ്പെട്ട സര്‍വീസുകളിലെ സകല യാത്രക്കാര്‍ക്കും ഉചിതമായ നഷ്ടപരിഹാരം നല്‍കേണ്ടതും നീതി മാത്രമാണ്. അതിനുതകുന്ന രീതിയിലുള്ള പാക്കേജ് അനുവദിക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

kerala

എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ആശംസ നേര്‍ന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

തുടര്‍പഠനമാഗ്രഹിക്കുന്ന അര്‍ഹരായ വിദ്യാര്‍ഥികള്‍ ആവശ്യമായ സൗകര്യമൊരുക്കി നല്‍കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും തങ്ങള്‍ പറഞ്ഞു

Published

on

മലപ്പുറം: മുഴുവന്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥിക്കും ആശംസ നേര്‍ന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. തുടര്‍പഠനമാഗ്രഹിക്കുന്ന അര്‍ഹരായ വിദ്യാര്‍ഥികള്‍ ആവശ്യമായ സൗകര്യമൊരുക്കി നല്‍കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും തങ്ങള്‍ പറഞ്ഞു.

പ്രതീക്ഷിച്ച ഫലത്തില്‍ സന്തോഷിക്കുന്നവരും അപ്രതീക്ഷിതമായ ഫലത്തില്‍ മനപ്രയാസമനുഭവിക്കുന്നവരുമുണ്ടാകും. വിദ്യാര്‍ത്ഥി കാലഘട്ടത്തിലെ ഒരു നാഴികകല്ലാണിത്. പക്ഷെ ഇനിയുമേറെ ദൂരം പോകാനുണ്ട്. ആത്മവിശ്വാസത്തോടെ, സമര്‍പ്പണത്തോടെ ഇനിയും പഠനം തുടരണമെന്നും നല്ലൊരു ലോകം നിങ്ങള്‍ക്കായി കാത്തിരിക്കുന്നുണ്ടെന്നും തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തുടര്‍പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെല്ലാമുള്ള അവസരം ബന്ധപ്പെട്ടവര്‍ ഒരുക്കിനല്‍കണം. കഴിഞ്ഞ വര്‍ഷം ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുപോലും ഇഷ്ടപ്പെട്ട സ്‌കൂളില്‍, ഇഷ്ടപ്പെട്ട കോഴ്‌സ് പഠിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. അതാവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

 

Continue Reading

Trending