Connect with us

Video Stories

തോറ്റാല്‍ ഗോവക്ക് കരയാം

Published

on

മുംബൈ: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ഗോവ ഇന്ന് ഫത്തോര്‍ഡയിലെ ഹോം ഗ്രൗണ്ടില്‍ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെ നേരിടും. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു നില്‍ക്കുന്ന എപ്.സി ഗോവയ്ക്ക് ഇന്ന് ജയിച്ചേ തീരൂ. അല്ലെങ്കില്‍ സെമിഫൈനല്‍ മോഹം ഉപേക്ഷിക്കേണ്ടിവരും. പത്താം മത്സരത്തിനു ഇറങ്ങുന്ന ഗോവയ്ക്ക് ഇതിനകം ,രണ്ട് ജയം ഒരു സമനില , ആറ് തോല്‍വി കളാണ് സമ്പാദിക്കാനായത്. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ ഗോവ ഉള്‍പ്പെടെ മൂന്നു ടീമുകളും റണ്ട് മത്സരങ്ങളില്‍ മാത്രമെ ജയിച്ചിട്ടുള്ളു. എന്നാല്‍ ഏറ്റുവും കൂടുതല്‍ തോല്‍വി നേരിട്ട ടീമും ഗോവയാണ്. കഴിഞ്ഞ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുകള്‍ മാത്രം നേടുകയും 13 ഗോളുകള്‍ വാങ്ങുകയും ചെയ്തു ഗോള്‍ വഴങ്ങിയതിലും ഗോവയാണ് മുന്നില്‍ .

ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ഗോവയുടെ മുഖ്യ പരിശീലകന്‍ സീക്കോയ്ക്കു പകരം സഹപരിശീലകന്‍ വാനുചി ഫെര്‍ണാണ്ടോയാണ് എത്തിയത്. ഗോവയ്ക്ക് ഫുട്‌ബോള്‍ എന്നാല്‍ ആവേശമാണ്.

ഞങ്ങളുടെ എല്ലാം എല്ലാം ആണ് ഫുട്‌ബോള്‍. ആദ്യ പകുതി പൂര്‍ത്തിയാകുമ്പോള്‍ പോയിന്റ് പട്ടികയില്‍ താഴെ ആയിരുന്നുവെങ്കിലും അടുത്ത ആറ് മത്സരങ്ങളും ജയിക്കാമെന്നായിരുന്നു പ്രതീക്ഷ. ആദ്യഘട്ടം വീണ്ടും ആവര്‍ത്തിക്കില്ലെന്നുറപ്പ് നല്‍കാന്‍ ഈ അവസരത്തില്‍ കഴിയില്ലെങ്കിലും പ്ലേ ഓഫിനു വേണ്ടി പരമാവധി പോരാടും. എല്ലാവരും തങ്ങളില്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണെന്നും – വാനുചി പറഞ്ഞു. കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോട് ഏറ്റ 1-2 തോല്‍വിയ്ക്കു പുറമെ ക്യാപ്റ്റന്‍ ഗ്രിഗറി അര്‍ണോളിന്‍ റിച്ചാര്‍ലിസണ്‍ എന്നിവര്‍ ചുവപ്പ് കാര്‍ഡ് കണ്ടതും ഗോവയ്ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചു. ഇരുവരെയും കൂടാതെ ഇന്ന് ഗോവയ്ക്ക് ഇറങ്ങേണ്ടിവരും. അതേപോലെ പരുക്കും ഗോവയെ വേട്ടയാടുന്നു. കഴിഞ്ഞ മത്സരത്തില്‍ കളിച്ച നിരവധി കളിക്കാരെ ഇന്ന് ഒഴിവാക്കേണ്ടിവരും. നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ ആരൊക്കെ ഇറക്കാനാകു മെന്ന കാര്യം തങ്ങളെ ബാധിക്കുന്നില്ലെന്നും ആരു തന്നെ ഇറങ്ങിയാലും ജയിക്കുക , മൂന്നു പോയിന്റ് നേടുക എന്നതായിരിക്കും ലക്ഷ്യമെന്നും ഗോവയുടെ സഹപരിശീലകന്‍ പറഞ്ഞു.

പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണെങ്കിലും നോര്‍ത്ത് ഈസ്റ്റിനും ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യമാണ്. എട്ട് മത്സരങ്ങളില്‍ നിന്ന് മൂന്നു ജയം ഒരു സമനില നാല് തോല്‍വി എന്ന നിലയില്‍ 10 പോയിന്റ് മാത്രമെ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനും ഇതുവരെ നേടാനായിട്ടുള്ളു. ആദ്യത്തെ മികച്ച തുടക്കത്തിനുശേഷം ഹോം ഗ്രൗണ്ടിലെ മത്സരങ്ങളാണ് നോര്‍ത്ത് ഈസ്റ്റിനു തിരിച്ചടിയായത്. ഹോം ഗ്രൗണ്ടില്‍ മുംബൈ സിറ്റിയോടുള്‍പ്പെടെ മൂന്നു മത്സരങ്ങളിലും തോറ്റു . ഏറ്റവും രസകരം നോര്‍ത്ത് ഈസ്റ്റ് നേടിയ 10 പോയിന്റില്‍ ആറ് പോയിന്റും ആദ്യ രണ്ട് മത്സരങ്ങളില്‍ സ്വന്തമാക്കിയ ജയത്തില്‍ നിന്നും ലഭിച്ചതാണ്. അതിനുശേഷം നോര്‍ത്ത് ഈസ്റ്റിനു മങ്ങലേറ്റു.

അതുകൊണ്ടു തന്നെ ഗോവയെ കീഴടക്കി വിലപ്പെട്ട മൂന്നു പോയിന്റ് നേടിയെടുക്കുകയാണ് ലക്ഷ്യമെന്ന് നോര്‍ത്ത് ഈസ്റ്റ് കോച്ച് നെലോ വിന്‍ഗാഡ വ്യക്തമാക്കി. ഈ മത്സരം നോര്‍ത്ത് ഈസ്റ്റിനെ സംബന്ധിച്ചു വളരെ നിര്‍ണായകമാണ്. ഗോഹാട്ടിയില്‍ നടന്ന ആദ്യപാദത്തില്‍ നോര്‍ത്ത് ഈസ്റ്റ് 2-0നു ജയിച്ചിരുന്നു. എമിലിയാനോ അല്‍ഫാരോയുടെ ഇരട്ടഗോളുകളിലായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ ജയം. അതേസമയം കഴിഞ്ഞ രണ്ട് സീസണുകളില്‍ ഒരിക്കലും നോര്‍ത്ത് ഈസ്റ്റിനു ഗോവയക്കെതിരെ ജയിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥര്‍ത്ഥ്യം. കഴിഞ്ഞ രണ്ട് സീസണുകളിലെ രണ്ട് മത്സരങ്ങളില്‍ ഗോവ ജയിക്കുകയും ബാക്കി രണ്ട് മത്സരങ്ങളില്‍ സമനിലയില്‍ പിരിയുകയുമായിരുന്നു ടീമിന്റെ മുഖഛായ മെച്ചപ്പെടുത്തുന്നതിനു നന്നായി അധ്വാനിക്കേണ്ടിവരുമെന്നും ഗോവക്കെതിരായ വിജയം അനിവാര്യമാണെന്നും വിന്‍ഗാഡ പറഞ്ഞു. ഗോവയ്ക്ക് നിരവധി പ്രമുഖ താരങ്ങളെ കൂടാതെ ഇറങ്ങേണ്ടിവരും കോച്ച് എന്ന നിലയില്‍ നോര്‍ത്ത് ഈസ്റ്റിനു അത് ഗുണം ചെയ്യും. എന്നാല്‍ ,നല്ല ഫുട്‌ബോള്‍ പുറത്തെടുത്തു ഗോവയെ തോല്‍പ്പിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

വെള്ളം കയറിയതിനെത്തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു; 20 വിമാനങ്ങൾ റദ്ദാക്കി

തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Published

on

കനത്ത മഴയെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു. 20 വിമാനങ്ങൾ റദ്ദാക്കുകയും എട്ടു വിമാനങ്ങൾ ബെം​ഗളൂരു വഴി തിരിച്ചുവിടുകയും ചെയ്യും. ചുഴലിക്കാറ്റ് മുന്നറിയിപ്പിൽ 118 ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിരുന്നു. വന്ദേഭാരത് ഉൾപ്പെടെ ചെന്നൈയിലേക്കുള്ള ആറു ട്രെയിനുകളും റദ്ദാക്കിയിരുന്നു.ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിലേക്കുള്ള 30 ട്രെയിനുകളും റദ്ദാക്കിട്ടുണ്ട്. ഇന്നലെ രാത്രി പെയ്ത കനത്തമഴയിൽ ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളം കയറി. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലേർട്ട് നിലനിൽക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Continue Reading

Video Stories

പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കി; ചുമക്കുള്ള മരുന്നിന് പകരം കൊടുത്തത് വേദനക്ക് പുരട്ടുന്ന മരുന്ന്

കുട്ടി അപകടനില തരണം ചെയ്തു

Published

on

വണ്ടൂര്‍ താലൂക്കാശുപത്രിയില്‍ കിടത്തി ചികത്സയിലുളള പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കിയതായി പരാതി. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ചുമക്കുള്ള മരുന്നിന് പകരം വേദനക്ക് പുരട്ടുന്ന മരുന്നാണ് നല്‍കിയത്. തുടര്‍ന്ന് കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.

രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന താല്‍ക്കാലിക നഴ്‌സാണ് മരുന്ന് മാറിനല്‍കിയതെന്നാണ് വിവരം. കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നഴ്‌സിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് വിലയിരുത്തല്‍.

കാപ്പില്‍ സ്വദേശിയായ കുട്ടിയെ മൂന്ന് ദിവസം മുമ്പാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് താലൂക്കാശുപത്രി മെഡിക്കല്‍ ഓഫിസര്‍.

Continue Reading

Health

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു

ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നു

Published

on

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു. ഒരാഴ്ചയായി രോഗികളുടെ എണ്ണം കൂടിവരുകയാണ്. ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നു. ഇതിലുമേറെയാളുകള്‍ സ്വകാര്യ ചികിത്സയും തേടുന്നുണ്ട്.

പനിക്കൊപ്പം ആസ്ത്മ സമാന ലക്ഷണങ്ങളുമായാണ് മിക്കവരും എത്തുന്നത്. പനി മാറിയാലും ശ്വാസംമുട്ടലും വലിവും പലരിലും നീണ്ടുനില്‍ക്കുകയും ചെയ്യുന്നു.
കുട്ടികളിലും പനിയും കുറുകലും വ്യാപകമാണ്.

വിവിധതരം ഇന്‍ഫ്‌ലുവന്‍സ വൈറസ്, റെസ്പിരേറ്ററി സിന്‍സീഷ്യല്‍ വൈറസ് എന്നിവ യാണ് കാരണം. എച്ച് 1 എന്‍ 1, എച്ച് 3 എന്‍ 2 എന്നിവയെല്ലാം കൂട്ടിനുണ്ട്.വൈറസ്ബാധ ശ്വാസനാളികളുടെ നീര്‍ക്കെട്ടിനും കഫക്കെട്ടിനും ഇടയാക്കുന്നു.
വൈറസ്ബാധയെത്തുടര്‍ന്ന് ആസ്ത്മ സമാന ലക്ഷണങ്ങളുമായും ആസ്ത്മ വഷളായും ഏറെപ്പേര്‍ ചികിത്സയ്ക്ക് എത്തുന്നുണ്ട്. ചുമയും കുറുകലും ശ്വാസംമുട്ടും മാറാന്‍ കാലതാമസം വരുന്നുമുണ്ട്.

Continue Reading

Trending