Video Stories
തോറ്റാല്‍ ഗോവക്ക് കരയാം
മുംബൈ: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ഗോവ ഇന്ന് ഫത്തോര്‍ഡയിലെ ഹോം ഗ്രൗണ്ടില്‍ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെ നേരിടും. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു നില്ക്കുന്ന എപ്.സി ഗോവയ്ക്ക് ഇന്ന് ജയിച്ചേ തീരൂ. അല്ലെങ്കില്‍ സെമിഫൈനല്‍ മോഹം ഉപേക്ഷിക്കേണ്ടിവരും. പത്താം മത്സരത്തിനു ഇറങ്ങുന്ന ഗോവയ്ക്ക് ഇതിനകം ,രണ്ട് ജയം ഒരു സമനില , ആറ് തോല്‍വി കളാണ് സമ്പാദിക്കാനായത്. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ ഗോവ ഉള്‍പ്പെടെ മൂന്നു ടീമുകളും റണ്ട് മത്സരങ്ങളില്‍ മാത്രമെ ജയിച്ചിട്ടുള്ളു. എന്നാല്‍ ഏറ്റുവും കൂടുതല്‍ തോല്‍വി നേരിട്ട ടീമും ഗോവയാണ്. കഴിഞ്ഞ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുകള്‍ മാത്രം നേടുകയും 13 ഗോളുകള്‍ വാങ്ങുകയും ചെയ്തു ഗോള്‍ വഴങ്ങിയതിലും ഗോവയാണ് മുന്നില്‍ .
ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ഗോവയുടെ മുഖ്യ പരിശീലകന് സീക്കോയ്ക്കു പകരം സഹപരിശീലകന്‍ വാനുചി ഫെര്‍ണാണ്ടോയാണ് എത്തിയത്. ഗോവയ്ക്ക് ഫുട്ബോള്‍ എന്നാല്‍ ആവേശമാണ്.
ഞങ്ങളുടെ എല്ലാം എല്ലാം ആണ് ഫുട്ബോള്‍. ആദ്യ പകുതി പൂര്‍ത്തിയാകുമ്പോള്‍ പോയിന്റ് പട്ടികയില്‍ താഴെ ആയിരുന്നുവെങ്കിലും അടുത്ത ആറ് മത്സരങ്ങളും ജയിക്കാമെന്നായിരുന്നു പ്രതീക്ഷ. ആദ്യഘട്ടം വീണ്ടും ആവര്‍ത്തിക്കില്ലെന്നുറപ്പ് നല്കാന് ഈ അവസരത്തില്‍ കഴിയില്ലെങ്കിലും പ്ലേ ഓഫിനു വേണ്ടി പരമാവധി പോരാടും. എല്ലാവരും തങ്ങളില്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണെന്നും – വാനുചി പറഞ്ഞു. കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്സിനോട് ഏറ്റ 1-2 തോല്‍വിയ്ക്കു പുറമെ ക്യാപ്റ്റന്‍ ഗ്രിഗറി അര്‍ണോളിന്‍ റിച്ചാര്ലിസണ് എന്നിവര്‍ ചുവപ്പ് കാര്‍ഡ് കണ്ടതും ഗോവയ്ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചു. ഇരുവരെയും കൂടാതെ ഇന്ന് ഗോവയ്ക്ക് ഇറങ്ങേണ്ടിവരും. അതേപോലെ പരുക്കും ഗോവയെ വേട്ടയാടുന്നു. കഴിഞ്ഞ മത്സരത്തില്‍ കളിച്ച നിരവധി കളിക്കാരെ ഇന്ന് ഒഴിവാക്കേണ്ടിവരും. നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ ആരൊക്കെ ഇറക്കാനാകു മെന്ന കാര്യം തങ്ങളെ ബാധിക്കുന്നില്ലെന്നും ആരു തന്നെ ഇറങ്ങിയാലും ജയിക്കുക , മൂന്നു പോയിന്റ് നേടുക എന്നതായിരിക്കും ലക്ഷ്യമെന്നും ഗോവയുടെ സഹപരിശീലകന്‍ പറഞ്ഞു.
പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണെങ്കിലും നോര്‍ത്ത് ഈസ്റ്റിനും ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യമാണ്. എട്ട് മത്സരങ്ങളില്‍ നിന്ന് മൂന്നു ജയം ഒരു സമനില നാല് തോല്‍വി എന്ന നിലയില്‍ 10 പോയിന്റ് മാത്രമെ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനും ഇതുവരെ നേടാനായിട്ടുള്ളു. ആദ്യത്തെ മികച്ച തുടക്കത്തിനുശേഷം ഹോം ഗ്രൗണ്ടിലെ മത്സരങ്ങളാണ് നോര്‍ത്ത് ഈസ്റ്റിനു തിരിച്ചടിയായത്. ഹോം ഗ്രൗണ്ടില്‍ മുംബൈ സിറ്റിയോടുള്‍പ്പെടെ മൂന്നു മത്സരങ്ങളിലും തോറ്റു . ഏറ്റവും രസകരം നോര്‍ത്ത് ഈസ്റ്റ് നേടിയ 10 പോയിന്റില്‍ ആറ് പോയിന്റും ആദ്യ രണ്ട് മത്സരങ്ങളില്‍ സ്വന്തമാക്കിയ ജയത്തില്‍ നിന്നും ലഭിച്ചതാണ്. അതിനുശേഷം നോര്‍ത്ത് ഈസ്റ്റിനു മങ്ങലേറ്റു.
അതുകൊണ്ടു തന്നെ ഗോവയെ കീഴടക്കി വിലപ്പെട്ട മൂന്നു പോയിന്റ് നേടിയെടുക്കുകയാണ് ലക്ഷ്യമെന്ന് നോര്‍ത്ത് ഈസ്റ്റ് കോച്ച് നെലോ വിന്‍ഗാഡ വ്യക്തമാക്കി. ഈ മത്സരം നോര്‍ത്ത് ഈസ്റ്റിനെ സംബന്ധിച്ചു വളരെ നിര്‍ണായകമാണ്. ഗോഹാട്ടിയില്‍ നടന്ന ആദ്യപാദത്തില്‍ നോര്‍ത്ത് ഈസ്റ്റ് 2-0നു ജയിച്ചിരുന്നു. എമിലിയാനോ അല്‍ഫാരോയുടെ ഇരട്ടഗോളുകളിലായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ ജയം. അതേസമയം കഴിഞ്ഞ രണ്ട് സീസണുകളില്‍ ഒരിക്കലും നോര്‍ത്ത് ഈസ്റ്റിനു ഗോവയക്കെതിരെ ജയിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥര്‍ത്ഥ്യം. കഴിഞ്ഞ രണ്ട് സീസണുകളിലെ രണ്ട് മത്സരങ്ങളില്‍ ഗോവ ജയിക്കുകയും ബാക്കി രണ്ട് മത്സരങ്ങളില്‍ സമനിലയില്‍ പിരിയുകയുമായിരുന്നു ടീമിന്റെ മുഖഛായ മെച്ചപ്പെടുത്തുന്നതിനു നന്നായി അധ്വാനിക്കേണ്ടിവരുമെന്നും ഗോവക്കെതിരായ വിജയം അനിവാര്യമാണെന്നും വിന്‍ഗാഡ പറഞ്ഞു. ഗോവയ്ക്ക് നിരവധി പ്രമുഖ താരങ്ങളെ കൂടാതെ ഇറങ്ങേണ്ടിവരും കോച്ച് എന്ന നിലയില്‍ നോര്‍ത്ത് ഈസ്റ്റിനു അത് ഗുണം ചെയ്യും. എന്നാല്‍ ,നല്ല ഫുട്ബോള്‍ പുറത്തെടുത്തു ഗോവയെ തോല്‍പ്പിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
News
2027 വരെ അല്‍ നാസര്‍ ക്ലബുമായി കരാര്‍ പുതുക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് 2022ല്‍ ക്ലബ്ബില്‍ ചേര്‍ന്ന റൊണാള്‍ഡോ, 105 മത്സരങ്ങളില്‍ നിന്ന് 93 ഗോളുകള്‍ നേടിയിട്ടുണ്ട്.

വ്യാഴാഴ്ച (ജൂണ്‍ 26, 2025) പ്രഖ്യാപിച്ച സൗദി പ്രോ ലീഗ് ടീമായ അല്‍ നാസറുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ട് വര്‍ഷത്തെ കരാറിന് ഒപ്പുവച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് 2022ല്‍ ക്ലബ്ബില്‍ ചേര്‍ന്ന റൊണാള്‍ഡോ, 105 മത്സരങ്ങളില്‍ നിന്ന് 93 ഗോളുകള്‍ നേടിയിട്ടുണ്ട്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രോ ലീഗ് ടീമായ അല്‍ നാസറുമായും പോര്‍ച്ചുഗീസ് ഫോര്‍വേഡുമായും ക്ലബുമായും വ്യാഴാഴ്ച പുതിയ കരാര്‍ വിപുലീകരിച്ചു. പുതിയ കരാര്‍ പ്രകാരം 2027 വരെ 40 വര്‍ഷം നാസറില്‍ തുടരും.
‘ഒരു പുതിയ അധ്യായം ആരംഭിക്കുന്നു. അതേ അഭിനിവേശം, ഒരേ സ്വപ്നം. നമുക്ക് ഒരുമിച്ച് ചരിത്രം സൃഷ്ടിക്കാം,’ റൊണാള്‍ഡോ തന്റെ ഔദ്യോഗിക X അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു.
2025ലെ ഫിഫ ക്ലബ് ലോകകപ്പിന്റെ ഭാഗമാകില്ലെന്ന് അദ്ദേഹം ഈ മാസം ആദ്യം സ്ഥിരീകരിച്ചിരുന്നു.
അടുത്തിടെ സമാപിച്ച സീസണില്‍, അല്‍ നാസര്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി, അടുത്ത വര്‍ഷത്തെ എഎഫ്സി ചാമ്പ്യന്‍സ് ലീഗ് എലൈറ്റില്‍ ഒരു സ്ഥാനം നഷ്ടപ്പെടുത്തി, പകരം എഎഫ്സി ചാമ്പ്യന്‍സ് ലീഗ് 2 ല്‍ കളിക്കും.

ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ ഇന്നും അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ ബെയ്ലി പാലം താല്‍ക്കാലികമായി അടച്ചു. മഴ കുറയുന്നതു വരെ പ്രദേശത്തേക്ക് ആരെയും കടത്തിവിടില്ല. അട്ടമല, മുണ്ടക്കൈ മേഖലകളിലെ തോട്ടങ്ങളില്‍ തൊഴിലാളികളെ പ്രത്യേക അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശിപ്പിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം പുഴയിലുണ്ടായ കനത്ത ഒഴുക്കില്‍ ബെയ്ലി പാലത്തിന്റെ സംരക്ഷണ ഭിത്തിക്കുള്ളിലെ മണ്ണൊലിച്ചുപോയി. പാലത്തിനു ബലക്ഷയം ഉണ്ടാകാതിരിക്കാന്‍ സംരക്ഷണ ഭിത്തിക്കുള്ളില്‍ മണ്ണിട്ടു നിറയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ബാണാസുര സാഗറിന്റെ ഷട്ടര്‍ നാളെ രാവിലെ തുറക്കും. ജില്ലയില്‍ ഇന്ന് അതീതീവ്രമഴ കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
Video Stories
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി.

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി. നാളെ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
-
News2 days ago
ഇസ്രാഈലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി
-
film2 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
kerala3 days ago
നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
-
india2 days ago
യുപിയിലെ ആശുപത്രിയില്‍ 13കാരിക്ക് നേരെ അതിക്രമം; രോഗിയുടെ കൂട്ടിരിപ്പുകാരന് അറസ്റ്റില്‍
-
kerala2 days ago
മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയര്‍ ഊരി തെറിച്ച് അപകടം
-
india2 days ago
ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഓപ്പറേഷന് സിന്ദൂറില്‍ പങ്കെടുത്തത് നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണമല്ല; സുപ്രീം കോടതി
-
kerala2 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം
-
india1 day ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി