Connect with us

india

വിവിധ അഭിപ്രായ സര്‍വേകള്‍ പുറത്ത്‌; ഉത്തരാഖണ്ഡില്‍ ഒപ്പം, പഞ്ചാബില്‍ തൂക്കുസഭ

ഉത്തരാഖണ്ഡില്‍ കോ ണ്‍ഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പമെന്ന് എ.ബി. പി സീവോട്ടര്‍ സര്‍വേ പറയുന്നു. 70 മണ്ഡലങ്ങളില്‍ ബി. ജെ.പി 34 ഇടത്തും കോണ്‍ഗ്രസ് 33 ഇടത്തും വിജയിക്കുമെന്നാണ് പ്രവചനം.

Published

on

അമൃത്സര്‍: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും തനിച്ച് ഭൂരിപക്ഷം ലഭിക്കില്ലെന്ന് അഭിപ്രായ സര്‍വേകള്‍. ആംആദ്മി പാര്‍ട്ടി 55-56 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്ന് എ.ബി.പി-സീ വോട്ടര്‍, ടൈംസ് നൗ സര്‍വേകള്‍. കോണ്‍ഗ്രസ് 41-47 സീറ്റുകളുമായി ഒപ്പത്തിനൊപ്പം എത്തുമെന്നും ഇരു സര്‍വേകളും പറയുന്നു.
ശിരോമണി അകാലിദളിന് ടൈംസ് നൗ സര്‍വേ 13 സീറ്റുകള്‍ പ്രവചിക്കുമ്പോള്‍ എ.ബി. പി-സീ വോട്ടര്‍ സര്‍വേ 20 സീറ്റുകള്‍ പറയുന്നു. അതേ സമയം ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ പാര്‍ട്ടിയും ബി.ജെ.പിയും ചേര്‍ന്നുള്ള സഖ്യം 1-3 സീറ്റുകളില്‍ ഒതുങ്ങുമെന്നും സര്‍വേകള്‍ പ്രവചിക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പേരും നിലവിലെ മുഖ്യമന്ത്രിയായ ചരണ്‍ജിത് സിങ് ചന്നിയെയാണ് പിന്തുണക്കുന്നത്. എ.എ. പിയുടെ ഭഗവത് മന്‍ ആണ് തൊട്ടു പിന്നില്‍.
ഗോവയില്‍ ഭരണ മാറ്റത്തിന് സാധ്യതയാണ് സര്‍വേകള്‍ നല്‍കുന്ന സൂചന. അതേ സമയം ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പമെന്ന് എ.ബി. പി സീവോട്ടര്‍ സര്‍വേ പറയുന്നു. 70 മണ്ഡലങ്ങളില്‍ ബി. ജെ.പി 34 ഇടത്തും കോണ്‍ഗ്രസ് 33 ഇടത്തും വിജയിക്കുമെന്നാണ് പ്രവചനം.

നേരത്തെ ബി.ജെ.പി അധികാരം നിലനിര്‍ത്തുമെന്ന് സര്‍വേകള്‍ പ്രവചിച്ചിരുന്ന സംസ്ഥാനത്ത് ബി.ജെ. പിക്ക് അത്ര ശുഭകരല്ല പുറത്തു വരുന്ന അഭിപ്രായ സര്‍വേകള്‍. മുഖ്യമന്ത്രി സ്ഥാനത്തേക്ക് 37 ശതമാനം പേര്‍ കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്തിനെ പിന്തുണക്കുമ്പോള്‍ നിലവിലെ ബി.ജെ. പി മുഖ്യമന്ത്രി പുഷ്‌കാര്‍ സിങ് ധാമിക്ക് 29 ശമതാനം പിന്തുണയാണുള്ളത്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് മെയ് ഒന്ന് മുതല്‍ ഗതാഗത നിയന്ത്രണം

Published

on

ഊട്ടി സമ്മര്‍ സീസണ്‍ തുടങ്ങുന്നത് കൊണ്ട് 1.5.2024 മുതല്‍ 30.5.2024 വരെ ഊട്ടിയില്‍ ട്രാഫിക് നിയമങ്ങള്‍ മാറ്റം വരുത്തിയിട്ടുണ്ട് വരുന്ന വാഹനങ്ങളില്‍ ഊട്ടി ടൗണില്‍ പ്രവേശിക്കാന്‍ പറ്റുകയില്ല. ഊട്ടി ടൗണ്ഡ് ഔട്ടര്‍സൈഡുകളില്‍ വണ്ടികള്‍ക്ക് പാര്‍ക്കിംഗ് കൊടുത്ത് അവിടുന്ന് ഗവണ്‍മെന്റ് ബസ്സില്‍ പോയി ചുറ്റിക്കണ്ട് തിരിച്ച് അതേ വണ്ടിയില്‍ അവിടെ കൊണ്ടുപോയി വിടും.

അതുമാത്രമല്ല ഈ കൊല്ലം തമിഴ്‌നാട് പോലീസ് ഒരു മാപ്പ് റെഡിയാക്കിയിട്ടുണ്ട് അത് ചെറിയ വാഹനങ്ങള്‍ക്ക് ഉള്ളതാണ് നമ്മള്‍ ഊട്ടി എന്റര്‍ ആവുമ്പോള്‍ തന്നെ ഒരു പോലീസ് ഒരു പേപ്പര്‍ തരും. ആ പേപ്പറില്‍ കാണുന്ന ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക സ്‌കാന്‍ ചെയ്യുമ്പോള്‍ നമ്മള്‍ക്ക് ആ സ്‌കാനില്‍ റൂട്ട് മാപ്പ് കാട്ടിത്തരും ആ റൂട്ട് മാപ്പ് പ്രകാരം മാത്രമേ പോകാന്‍ പാടുള്ളൂ ഇത് പോലീസിന്റെ സ്ട്രിക്ട് ഓര്‍ഡര്‍ ആണ് വേറെ റൂട്ട് മാറി പോകാന്‍ പാടില്ല വരുന്ന വാഹനങ്ങള്‍ കുന്നൂര്‍ വഴി വരികയും ആവിന്‍ പാല്‍ പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്യുകയും വേണം. തിരിച്ചു പോകുന്ന വാഹനങ്ങള്‍ കോത്തഗിരി വഴി പോവുകയും ചെയ്യണം ഗൂഡല്ലൂര്‍ വഴി വരുന്ന വാഹനങ്ങള്‍ എച്ച്പിഎഫിന്റെ അവിടെ പാര്‍ക്ക് ചെയ്യുകയും ചെയ്യണം.

Continue Reading

india

ഹജ്ജ് മൂന്നാം ഗഡു: തീയതി മേയ് നാലുവരെ നീട്ടി

അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

Published

on

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിന് പോകുന്നവരുടെ മൂന്നാം ഗഡു അടക്കേണ്ട സമയപരിധി മേയ് നാല് വരെ നീട്ടി. അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

തീർഥാടകർ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റി വെബ്സൈറ്റ് പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കും.

Continue Reading

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

Trending