Connect with us

kerala

മനുഷ്യര്‍ക്കിടയില്‍ ഇറങ്ങി നടന്നാല്‍ അവര്‍ ബഹുമാനിക്കും; മുഖ്യമന്ത്രിയോട് കെ.എന്‍.എ ഖാദര്‍

അന്ന് മുതലാളിത്തം പ്രധാന ശത്രുവായിരുന്നു ഇന്ന് ആ വര്‍ഗ്ഗം ഉറ്റ ബന്ധുക്കളായി

Published

on

കറുത്ത പാറയില്‍ പിറന്ന പാര്‍ട്ടി പിണറായിയിലെ പാറപ്പുറത്ത് വെച്ചാണ് 1939ല്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കപ്പെട്ടത്. അതില്‍ തെറ്റൊന്നുമില്ല. ആ കാലഘട്ടത്തില്‍ അതു സ്വാഭാവികമായ ഒരു സാമൂഹിക വികാസ പ്രക്രിയയായിരുന്നെന്ന് കെ.എന്‍.എ ഖാദര്‍.

ആ പാറയുടെ കറുത്ത പ്രതലവും, കരിമ്പാറക്കു സമാനമായ നിശ്ചയ ദാര്‍ഢ്യവും, ചരിത്രമായി. മാര്‍ക്‌സ്, എംഗല്‍സ്, ലെനിന്‍, മാവൊ,തുടങ്ങിയ നേതാക്കളൊ, ലോകമെമ്പാടും ഉണ്ടായിരുന്ന ആചാര്യന്‍മാരോ കറുപ്പുനിറത്തെ ഒരു ശത്രുവായി കണ്ടതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അന്ന് മുതലാളിത്തം പ്രധാന ശത്രുവായിരുന്നു. ഇന്ന് ആ വര്‍ഗ്ഗം ഉറ്റ ബന്ധുക്കളായി. തൊഴിലാളിയും, കൃഷിക്കാരനും, സാധാരണക്കാരനും ബന്ധുവല്ലാതായി കറുപ്പ് എന്ന നിറം പ്രതിക്കൂട്ടിലായി വിമര്‍ശനത്തിന്റെ ഒരു പുതു നാമ്പു പോലും അസഹനീയമായി. വിമര്‍ശനവും സ്വയം വിമര്‍ശനവും ഇന്നലെ വരെ വളരാനുള്ള വഴികളായിരുന്നു.കേരളത്തിലെ മനുഷ്യര്‍ അവര്‍ക്കിടയില്‍ ഇറങ്ങി നടന്നാല്‍, മുഖ്യമന്ത്രിയെ ഒന്നും ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതല്‍ ബഹുമാനിക്കും. അതു ശീലമാക്കിയാല്‍, ജനം ആരാധനയോടെ കണ്ടേക്കാം. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ വാഹനത്തില്‍ സഞ്ചരിക്കണം. അറ്റമില്ലാത്ത അകമ്പടിയും, ആഢംബരവും, വാഹന വ്യൂഹങ്ങളും, അപ്രഖ്യാപിത അടിയന്തരാവസ്ഥയും പോലീസില്‍ ഒരു വിഭാഗത്തിന്റെ അഴിഞ്ഞാട്ടവും മുഖ്യ മന്ത്രിയുടെ ശത്രുക്കളുടെ, ഉപദേശമാവാനാണ് സാധ്യത. അല്ല സ്വയം ആവശ്യപ്പെട്ടതാണെങ്കില്‍ എനിക്കൊന്നും പറയാനില്ല. സമയമാകുമ്പോള്‍ ഇ.വി.എം പറയും. ഈ പുത്തന്‍ വര്‍ണ്ണ വ്യവസ്ഥ അധിക നാള്‍ നിലനില്‍ക്കില്ലെന്നും ഖാദര്‍ പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൃശ്ശൂരില്‍ ബേക്കറിയില്‍ നിന്ന് വാങ്ങിയ പരിപ്പുവടയില്‍ തേരട്ട; ബേക്കറി അടപ്പിച്ചു

ഈറ്റ്‌സ് ആന്റ് ട്രീറ്റ്‌സ് എന്ന ബേക്കറിയില്‍ നിന്ന് വാങ്ങിയ പരിപ്പുവടയിലാണ് ചത്തനിലയില്‍ തേരട്ടയെ കണ്ടെത്തിയത്.

Published

on

തൃശ്ശൂരില്‍ ബേക്കറിയില്‍ നിന്ന് വാങ്ങിയ പരിപ്പുവടയില്‍ തേരട്ട. പുതുക്കാട് സിഗ്‌നല്‍ ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ഈറ്റ്‌സ് ആന്റ് ട്രീറ്റ്‌സ് എന്ന ബേക്കറിയില്‍ നിന്ന് വാങ്ങിയ പരിപ്പുവടയിലാണ് ചത്തനിലയില്‍ തേരട്ടയെ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് ബേക്കറി അടപ്പിച്ചു.

ഇന്ന് രാവിലെ പുതുക്കാട് കേരള ബാങ്കിലെ ജീവനക്കാര്‍ വാങ്ങിയ പലഹാരങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന പരിപ്പുവടയിലാണ് തേരട്ടയെ കിട്ടിയത്. ഉടന്‍ ബാങ്ക് ജീവനക്കാര്‍ ആരോഗ്യ വിഭാഗത്തെ അറിയിക്കുകയായിരുന്നു. പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. നാലുപേര്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ഹെല്‍ത്ത് കാര്‍ഡ് ഉള്ളതെന്നും രാത്രിയും പകലും പ്രവര്‍ത്തിക്കുന്ന കടയില്‍ വൃത്തിഹീനമായ രീതിയിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

Continue Reading

kerala

കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യക്കു നേരെ വെടിയുതിര്‍ത്തു; ഭര്‍ത്താവ് അറസ്റ്റില്‍

മംഗലംഡാം പൂതകോട് ആണ് മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് ഭാര്യയ്ക്ക് നേരെ എയര്‍ ഗണ്‍ എടുത്ത് വെടിയുതിര്‍ത്തത്.

Published

on

പാലക്കാട് കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യക്കു നേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍. മംഗലംഡാം പൂതകോട് ആണ് മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് ഭാര്യയ്ക്ക് നേരെ എയര്‍ ഗണ്‍ എടുത്ത് വെടിയുതിര്‍ത്തത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. പാലക്കാട് മംഗലംഡാം പൂതംകോട് കുന്നത്ത് വീട്ടില്‍ ശിവന്‍ (58) ആണ് ഭാര്യ മേരിയെ (52) വെടിവെച്ചത്. കാല്‍മുട്ടിന് പരിക്കേറ്റ മേരി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മംഗലംഡാം പൊലീസ് കസ്റ്റഡിയിലെടുത്ത ശിവനെ ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Continue Reading

kerala

ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ ചില്ല് തകര്‍ത്ത് യുവാവ് പുറത്തേക്ക് ചാടി; ഗുരുതര പരിക്ക്

ഝാര്‍ഖണ്ഡ് സ്വദേശിയായ യുവാവ് തല കൊണ്ട് ചില്ല് ഇടിച്ച് പൊളിച്ച് താഴേക്ക് ചാടികയായിരുന്നു.

Published

on

വയനാട്ടില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ത്ത് യുവാവ് പുറത്തേക്ക് ചാടി. ഇതര സംസ്ഥാന തെഴിലാളിയായ മനോജ് കിഷന്‍ (28) ആണ് കെഎസ്ആര്‍ട്ടിസി സിന്റെ മുന്‍വശത്തെ ചില്ല് തകര്‍ത്ത് ചാടിയത്.

ഝാര്‍ഖണ്ഡ് സ്വദേശിയായ യുവാവ് തല കൊണ്ട് ചില്ല് ഇടിച്ച് പൊളിച്ച് താഴേക്ക് ചാടികയായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റ മനോജിനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

സുഹൃത്തുക്കളോടൊപ്പം കോഴിക്കോട് നിന്നും ബസ്സില്‍ കയറിയ മനോജ് ചുണ്ടേല്‍ മുതല്‍ ബസ്സിനുള്ളില്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ബസ് ജീവനക്കാര്‍ അറിയിച്ചു.
കോഴിക്കോട് നിന്നും മാനന്തവാടിക്ക് വരികയായിരുന്ന കോഴിക്കോട് ഡിപ്പോയിലെ എ ടി സി 25 ബസ്സില്‍ വെച്ച് മാനന്തവാടി ദ്വാരകയ്ക്ക് സമീപമായിരുന്നു സംഭവം.

Continue Reading

Trending