kerala
ട്രെയിനുകളുടെ വേഗം കൂട്ടലിന് വേഗതയില്ല 110കിലോമീറ്ററെങ്കിലും കണ്ടെത്താൻ നിർദ്ദേശം
ട്രെയിനുകളുടെ വേഗത കൂട്ടുന്നതിനായി റെയിൽവേ ട്രാക്കുകളുടെ വളവ് നികത്തുകയും ബലപ്പെടുത്തുകയും ചെയ്യുന്ന 1300കോടിയുടെ പദ്ധതി കഴിഞ്ഞ വർഷമാണ് തുടങ്ങിയത്.

സംസ്ഥാനത്ത് ട്രെയിനുകളുടെ വേഗം കൂട്ടാനുള്ള പദ്ധതിക്ക് വേഗത കുറഞ്ഞതോടെ പദ്ധതി ഒരുവർഷത്തേക്ക് കൂടി നീട്ടി. 130കിലോമീറ്ററാക്കി വേഗത കൂട്ടുന്നതിന് പകരം 110കിലോമീറ്ററെങ്കിലും നേടിയെടുക്കാനും നിർദ്ദേശിച്ചു. ട്രെയിനുകളുടെ വേഗത കൂട്ടുന്നതിനായി റെയിൽവേ ട്രാക്കുകളുടെ വളവ് നികത്തുകയും ബലപ്പെടുത്തുകയും ചെയ്യുന്ന 1300കോടിയുടെ പദ്ധതി കഴിഞ്ഞ വർഷമാണ് തുടങ്ങിയത്. മാർച്ചിൽ പൂർത്തിയാക്കേണ്ടതായിരുന്നു.വന്ദേഭാരത് സർവ്വീസുകൾ ആരംഭിച്ചതോടെയാണ് റെയിൽപ്പാതകൾക്ക് ബലംകൂട്ടി വേഗത കൂട്ടാൻ തീരുമാനിച്ചത്.
കാസർകോട് മുതൽ തിരുവനന്തപുരം വരെ സർവീസ് നടത്തുന്ന വന്ദേഭാരതാണ് കേരളത്തിലൂടെ ഏറ്റവും വേഗത്തിൽ പായുന്നത്. അത് 80കിലോമീറ്ററാണ്. ശരാശരി വേഗത 73കിലോമീറ്ററും. വന്ദേഭാരതിന് കൈവരിക്കാവുന്ന ഏറ്റവും കൂടിയ വേഗം മണിക്കൂറിൽ 160കിലോമീറ്ററാണ്. രാജ്യത്ത് വന്ദേഭാരത് 160കിലോമീറ്റർ വേഗത്തിൽ പായുന്നത് ഡൽഹി – വാരാണസി റൂട്ടിൽ മാത്രമാണ്.
200 മുതൽ 220 കിലോമീറ്റർ വരെ വേഗത്തിൽ ട്രെയിനുകൾക്ക് പായാനാകുന്ന സിൽവർലൈൻ പദ്ധതിക്ക് ബദലാണെന്ന പ്രചരണത്തോടെയാണ് സംസ്ഥാനത്ത് വന്ദേഭാരത് നടപ്പാക്കിയത്. 160കിലോമീറ്റർ വേഗത്തിലോടിക്കാനാകുന്ന വന്ദേഭാരത് ഒരുവർഷത്തിനുള്ളിൽ 130 കിലോമീറ്റർ വേഗത്തിലോടിക്കാനാണ് പാതകൾ ബലപ്പെടുത്തുന്ന ജോലികളും വളവ് നികത്തലുമൊക്കെ ആരംഭിച്ചത്. ഇതിന്കരാറും നൽകി. എന്നാൽ ഇതിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിലെ താമസം, പാറ കിട്ടുന്നതിലെ ബുദ്ധിമുട്ട് എന്നിവ പദ്ധതി നിർവ്വഹണം വൈകിപ്പിച്ചെന്നാണറിയുന്നത്. ദക്ഷിണറെയിൽവേയിലെ മറ്റിടങ്ങളിലും പദ്ധതി പ്രതീക്ഷിച്ച വേഗതയിൽ മുന്നേറിയില്ല. കേരളത്തിലെ പാതകളിൽ മുന്നൂറിലേറെ വളവുകളാണ് നികത്താനുണ്ടായിരുന്നത്. ലിഡാർ സർവ്വേയിൽ കണ്ടെത്തിയതാണിത്.ഇതിൽ അനിവാര്യമായ ഇടങ്ങളിൽ വളവ് നികത്തി പരമാവധി വേഗത നേടിയെടുക്കാനാണ് ലക്ഷ്യമിട്ടത്.
റോഡുകൾ, റെയിൽപ്പാതകൾ, നദികൾ, പാലങ്ങൾ, തുരങ്കങ്ങൾ എന്നിവയുടെ നിർമ്മാണത്തിനും നവീകരണത്തിനുമായി നടത്തുന്ന സർവ്വേകൾക്ക് ഉപയോഗിക്കുന്ന അത്യാധുനിക വിദൂര സെൻസിംഗ് സങ്കേതിക വിദ്യയാണ് ലിഡാർ (ലേസർ ഇമേജിംഗ് ഡിറ്റക്ഷൻ റേഞ്ചിംഗ്). ലേസർ അല്ലെങ്കിൽ ഇൻഫ്രാറെഡ് രശ്മികൾ ഉപയോഗിച്ച് നിർദ്ദിഷ്ടപ്രദേശത്തിന്റെ സൂക്ഷ്മമായ മാപ്പിംഗ് തയ്യാറാക്കി ഡിജിറ്റൽ രേഖയുണ്ടാക്കും. ഭൂമിയുടെ പൂർണ്ണ വിവരങ്ങൾ കൃത്യതയോടെ ഇതിലൂടെ കിട്ടും. കേരളത്തിലെ റെയിൽവേ ലൈനിന്റെ ലിഡാർ സർവ്വേയിൽ 35% വളവുകളുണ്ടെന്ന് കണ്ടെത്തി. ആകെ 1257 കിലോമീറ്ററിൽ 626 വളവുകൾ. അതിൽ 202 കൊടുംവളവുകളാണ്.
kerala
വെള്ളിമാട്കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും മൂന്ന് ആണ്‍കുട്ടികളെ കാണാതായി
ഇര്‍ഫാന്‍, റിഹാന്‍, അജ്മല്‍ എന്നിവര്‍ വാര്‍ഡന്റെ കണ്ണ് വെട്ടിച്ച് ചില്‍ഡ്രസ് ഹോമില്‍ നിന്നും കടന്നുകളഞ്ഞത്.

കോഴിക്കോട് വെള്ളിമാട്കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും മൂന്ന് ആണ്‍കുട്ടികളെ കാണാതായി. ഇന്ന് വൈകിട്ടോടെയാണ് ഇര്‍ഫാന്‍, റിഹാന്‍, അജ്മല്‍ എന്നിവര്‍ വാര്‍ഡന്റെ കണ്ണ് വെട്ടിച്ച് ചില്‍ഡ്രസ് ഹോമില്‍ നിന്നും കടന്നുകളഞ്ഞത്. താമരശ്ശേരി ഭാഗത്തേക്ക് ആണ് കുട്ടികള്‍ കടന്നതെന്നാണ് സൂചന. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
kerala
സ്വര്‍ണാഭരണങ്ങള്‍ നല്‍കാത്തതിന്റെ പേരില്‍ സഹോദരിയെ മര്‍ദിച്ചു; യൂട്യൂബര്‍ക്കെതിരെ പരാതി
സഹോദരിയെ മര്‍ദിച്ചെന്ന പരാതിയില്‍ യൂട്യൂബര്‍ ഗ്രീന്‍ഹൗസ് രോഹിത്തിനെതിരെ ആലപ്പുഴ വനിത പൊലീസ് കേസെടുത്തു.

സ്വര്‍ണാഭരണങ്ങള്‍ നല്‍കാത്തതിന്റെ പേരില്‍ സഹോദരിയെ മര്‍ദിച്ചെന്ന പരാതിയില്‍ യൂട്യൂബര്‍ ഗ്രീന്‍ഹൗസ് രോഹിത്തിനെതിരെ ആലപ്പുഴ വനിത പൊലീസ് കേസെടുത്തു. മണ്ണഞ്ചേരി തിരുവാതിര വീട്ടില്‍ താമസിക്കുന്ന കുതിരപ്പന്തി പുത്തന്‍വീട്ടില്‍ ഗ്രീന്‍ഹൗസ് രോഹിത്തിനെതിരെയാണ് (27) കേസെടുത്തത്.
കഴിഞ്ഞ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. സഹോദരിയായ റോഷ്‌നിക്ക് പിതാവ് നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ പ്രതി വില്‍ക്കാന്‍ ശ്രമിച്ചത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് മര്‍ദനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
പ്രതിയും കുടുംബവും പണയത്തിന് താമസിക്കുന്ന മണ്ണഞ്ചേരിയിലെ വീട്ടില്‍ വച്ച് ആഭരണം വില്‍ക്കുന്നതിനെ പറ്റി തര്‍ക്കമുണ്ടാവുകയും പ്രതി സഹോദരിയെ മര്‍ദിക്കുകയുമായിരുന്നു. സഹോദരിയുടെ മുഖത്തടിക്കുകയും കഴുത്തില്‍ ഞെക്കിപിടിക്കുകയും തലമുടി കുത്തിന് പിടിച്ച് വലിച്ച് ദേഹോപദ്രവം ഏല്പിക്കുകയുമായിരുന്നു. തുടര്‍ന്ന് പ്രതി മാതാവിനെയും പരാതിക്കാരിയേയും അവഹേളിക്കുന്ന തരത്തിലുള്ള വിഡിയോ തന്റെ യുട്യൂബ് ചാനല്‍ വഴിയും മറ്റ് സാമൂഹിക മാധ്യമങ്ങള്‍ വഴിയും പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.
kerala
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
സഊദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള വിശിഷ്ട വ്യക്തികളെ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ ക്ഷണിക്കാറുണ്ട്.

മലപ്പുറം: സഊദി ഗവണ്‍മെന്റിന്റെ ക്ഷണപ്രകാരം ഇത്തവണത്തെ ഹജ്ജ് നിര്‍വഹിക്കാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. സഊദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള വിശിഷ്ട വ്യക്തികളെ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ ക്ഷണിക്കാറുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്രാവശ്യം ഇന്ത്യയില്‍ നിന്നുള്ള വ്യക്തികളില്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്ക് അവസരം ലഭിച്ചത്.
28ന് ദല്‍ഹി സഊദി എംബസിയില്‍ അംബാസഡറുടെ നേതൃത്വത്തില്‍ ഔദ്യോഗിക യാത്രയയപ്പിന് ശേഷം അന്ന് തന്നെ ജിദ്ദയിലേക്ക് തിരിക്കും. യാത്രയയപ്പ് ചടങ്ങിനായി തങ്ങള്‍ 27ന് ദല്‍ഹിയിലെത്തും. ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിനൊപ്പം വിശിഷ്ഠ വ്യക്തികളെ കാണാനും വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുമുള്ള അവസരവും യാത്രയിലുണ്ടാകും. തുടര്‍ന്ന് മടക്കയാത്രയും ദല്‍ഹി വഴിയായിരിക്കും.
-
kerala2 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
india2 days ago
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന് ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala2 days ago
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം
-
kerala2 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala2 days ago
ഒരു സംശയവും വേണ്ട, മെസ്സിയെത്തും, ആവര്‍ത്തിച്ച് മന്ത്രി വി.അബ്ദുറഹ്മാന്
-
kerala2 days ago
ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകം: സമദാനി
-
kerala1 day ago
സംസ്ഥാന പാത; നവീകരണത്തില്‍ അപാകതയുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന