Connect with us

Video Stories

റഷ്യ- അമേരിക്ക ബന്ധം വഷളാകുന്നു

Published

on

 

കെ. മൊയ്തീന്‍കോയ

മൂന്ന് പതിറ്റാണ്ട് മുമ്പ് റഷ്യയുമായി ഒപ്പ്‌വെച്ച ആണവ കരാറിനെ തള്ളിപ്പറഞ്ഞ് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഒരിക്കല്‍കൂടി വിവാദം സൃഷ്ടിക്കുന്നു. ശീതയുദ്ധാനന്തരം വാഷിംഗ്ടണില്‍ 1987ല്‍ അന്നത്തെ പ്രസിഡണ്ട് റൊണാള്‍ഡ് റീഗനും സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി മിഖായേല്‍ ഗോര്‍ബച്ചേവും ഒപ്പ്‌വെച്ച കരാറില്‍നിന്നാണ് ട്രംപ് ഏകപക്ഷീയമായി പിന്‍മാറുന്നത്. 2015ല്‍ ഇറാനുമായി ഒപ്പ്‌വെച്ച ആണവ കരാറില്‍നിന്ന് പിന്‍വാങ്ങിയ ട്രംപിന്റെ പുതിയ നീക്കം രാഷ്ട്രാന്തരീയ സമൂഹത്തെ നടുക്കുന്നു. ആണവായുധ വ്യാപക വിന്യാസം നിരോധിക്കുകയാണ് കരാറിന്റെ കാതല്‍. 500 മുതല്‍ 1000 വരെ കിലോമീറ്റര്‍ ദൂരപരിധിയുള്ള ആണവ മിസൈല്‍ പരീക്ഷണം തടഞ്ഞിരിക്കുകയാണ് കരാര്‍.
അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടര്‍ അടുത്താഴ്ച മോസ്‌കോ സന്ദര്‍ശിക്കാനിരിക്കെയാണ് ട്രംപ് വെടിയുതിര്‍ത്തത്. ‘ഇന്റര്‍മീഡിയറ്റ് റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്‌സസ്ട്രിറ്റി’ (ഐ.എന്‍.എഫ്) എന്നറിയപ്പെടുന്ന കരാര്‍ ദുര്‍ബലമാകുന്നതോടെ ആണവ മത്സരം സജീവമാകുമെന്നാണ് രാഷ്ട്രാന്തരീയ സമൂഹത്തിന്റെ ആശങ്ക. കിഴക്കന്‍ യൂറോപ്പിലെ നാറ്റോ സൈനിക കേന്ദ്രങ്ങള്‍ക്കെതിരെ റഷ്യന്‍ നീക്കത്തെ അമേരിക്കയും യൂറോപ്പും ഭയപ്പെടുന്നുണ്ട്. അവക്ക് തിരിച്ചടിയായി റഷ്യന്‍ അതിര്‍ത്തിക്ക് ചുറ്റും മിസൈല്‍ പ്രതിരോധ സംവിധാനം നാറ്റോ തയാറാക്കിവരികയാണ്. നാറ്റോ സൈനിക നീക്കങ്ങള്‍ റഷ്യന്‍ ഹാക്കര്‍മാര്‍ (ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ വഴി) ചോര്‍ത്തുന്നതായി ആരോപണം നേരത്തെയുണ്ട്. നാറ്റോ പോളണ്ട് കേന്ദ്രം തലവന്‍ അമേരിക്കന്‍ ലെഫ്റ്റ് കേണല്‍ ക്രിസ്റ്റഫര്‍ സ്ഥിരീകരിച്ചിരുന്നതാണ്. ശീതയുദ്ധം തിരിച്ചുവരുന്നുവെന്ന സൂചന ശക്തിപ്പെട്ടുവരുന്നതിനിടെയാണ് ട്രംപിന്റെ പുതിയ നീക്കം.
അതേസമയം, ട്രംപിന്റെ റഷ്യന്‍ വിരുദ്ധ, സഊദി വിരുദ്ധ നീക്കവും പ്രചാരണവും അമേരിക്കയില്‍ നവംബര്‍ ആറിന് നടക്കാനിരിക്കുന്ന ഇടക്കാല പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണെന്ന് സംശയം പ്രകടിപ്പിക്കുന്നവരാണ് യൂറോപ്യന്‍ രാഷ്ട്രീയ നിരീക്ഷകരില്‍ അധികവും. ഇടക്കാല തെരഞ്ഞെടുപ്പില്‍ എങ്ങനെ എങ്കിലും തന്റെ പാര്‍ട്ടിയെ (റിപ്പബ്ലിക്കന്‍) കരകയറ്റണമെന്നാണത്രെ ട്രംപിന്റെ തന്ത്രം. വന്‍ പരാജയത്തിലേക്കാണ് റിപ്പബ്ലിക്കന്‍മാരുടെ സ്ഥിതിയെന്നാണ് അഭിപ്രായ സര്‍വേ വ്യക്തമാക്കുന്നത്. സെനറ്റിലെ നൂറില്‍ 35 സീറ്റുകള്‍ ഭൂരിപക്ഷവും ഡമോക്രാറ്റുകള്‍ കയ്യടക്കിയാല്‍ ട്രംപിന്റെ ഭാവി അപകടത്തിലാകും. ജനപ്രതിനിധി സഭയിലും ഡമോക്രാറ്റിക് പാര്‍ട്ടി ഭൂരിപക്ഷം നേടാനാണ് സാധ്യത തെളിയുന്നത്.
റഷ്യയുമായുള്ള ആണവ കരാറില്‍നിന്ന് അമേരിക്ക പിന്‍വാങ്ങുന്നതിനെ യൂറോപ്പ് സ്വാഗതം ചെയ്യാനാണ് സാധ്യത. ഇറാനുമായുള്ള കരാറില്‍ നിന്ന് ട്രംപ് പിന്‍മാറിയപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇറാന്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഇവിടെ നേര്‍വിപരീതം. റഷ്യന്‍ നീക്കം. യൂറോപ്പ് ആശങ്കയോടെയാണ് കാണുന്നത്. ഉക്രൈനില്‍ കടന്നുകയറുകയും റഷ്യന്‍ വംശജര്‍ക്ക് ഭൂരിപക്ഷമുള്ള ക്രിമിയ പിടിച്ചടക്കി റഷ്യയോട് കൂട്ടിച്ചേര്‍ക്കുകയും ചെയ്ത വഌഡ്മിര്‍പുടിന്റെ നീക്കമാണ് ഇതിന് കാരണം. മുന്‍ സോവിയറ്റ് യൂണിയനില്‍പെടുന്ന രാജ്യങ്ങളും കിഴക്കന്‍ യൂറോപ്പിലെ മുന്‍ കമ്യൂണിസ്റ്റ് രാജ്യങ്ങളും റഷ്യന്‍ നീക്കത്തില്‍ ആശങ്കാകുലരാണ്. മറിച്ച് അമേരിക്ക ആകട്ടെ ഇവയില്‍ മിക്ക രാജ്യങ്ങളെയും നാറ്റോ സൈനിക സഖ്യത്തിന്റെ ഭാഗമാക്കിയിരിക്കുകയാണ്. സുരക്ഷാചുമതല അമേരിക്ക ഏറ്റെടുത്തു. ഏറ്റവും വലിയ ആയുധ ശക്തി റഷ്യയാണ്. അമേരിക്കയ്ക്ക് പോലുമില്ലാത്ത എസ്-400 ട്രയാംഗം വന്‍ ആകാശ കാവലാണ്. പ്രതിരോധം സുസജ്ജം.
അമേരിക്കന്‍ സമൂഹത്തിന്റെ റഷ്യന്‍ വിരുദ്ധ വികാരം ചൂഷണം ചെയ്യുകയാണത്രെ ട്രംപ്. അതേപോലെ സഊദി വിരുദ്ധ നീക്കത്തിലൂടെ, രാജ്യത്തെ വലിയ സ്വാധീന ശക്തിയായ ജൂത സമൂഹത്തെ ഒപ്പം നിര്‍ത്താനും ട്രംപ് തന്ത്രം പയറ്റുന്നു. സഊദി ജേര്‍ണലിസ്റ്റ് ജമാല്‍ ഖഷോഗിയുടെ വധത്തെ കുറിച്ച് ഞാണിന്മേല്‍ കളിക്കുന്ന ട്രംപ് പക്ഷേ, സഊദിയുമായുള്ള ആയുധ ഇടപാട് ഒഴിവാക്കാന്‍ തയാറാകുന്നില്ല. കഴിഞ്ഞ മേയില്‍ സഊദിയുമായി ഒപ്പ്‌വെച്ച ആയുധ കരാറില്‍ നിന്ന് ട്രംപ് പിന്‍മാറില്ല. പത്ത് വര്‍ഷത്തേക്ക് 11,000 കോടി ഡോളറിന്റെ ആയുധ കരാറാണ്. ആയുധ കയറ്റുമതിയില്‍ വമ്പന്‍മാരായ അമേരിക്ക ഇതില്‍ നിന്ന് ഒരിക്കലും പിന്‍മാറില്ല. അതേസമയം, പരസ്യ വിമര്‍ശനത്തിലൂടെ അമേരിക്കന്‍ സമൂഹത്തിന്റെ വികാരത്തിനൊപ്പം സഞ്ചരിക്കുകയാണ് ട്രംപ്. ആയുധ കരാറില്‍നിന്ന് പിന്‍മാറിയാല്‍ ഈ കരാര്‍ റഷ്യക്ക് ആണ് ലഭിക്കുക.
‘ശീതയുദ്ധം’ തിരിച്ചുവരുന്ന സ്ഥിതിയിലേക്ക് പ്രതിസന്ധി മൂര്‍ച്ഛിപ്പിക്കേണ്ടത് ട്രംപിന്റെ ആവശ്യമാണ്. പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ പുട്ടിന്റെ ഇടപെടല്‍ ആണ് ട്രംപിനെ സഹായിച്ചത്. ഇപ്പോഴത്തെ അവസ്ഥയില്‍ നിന്ന് കരകയറാന്‍ പുട്ടിനുമായി കൊമ്പ് കോര്‍ത്തേ പറ്റൂ എന്ന സ്ഥിതിയാണ്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending