Video Stories
കെ.എ.എസ്സിലൂടെ സംവരണ അട്ടിമറി

വര്‍ഷങ്ങള്‍ക്കുമുമ്പ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര കമ്മീഷന്‍ ശിപാര്‍ശചെയ്ത കേരളത്തിന് സ്വന്തമായ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിനെ (കെ.എ.എസ്) പിന്നാക്ക, ദലിത,് ന്യൂനപക്ഷ വിഭാഗങ്ങളുടെ ഭരണഘടനാദത്തമായ പൊതുതൊഴില്‍ സംവരണാവകാശം നിഷേധിക്കാനുള്ള കുറുക്കുവഴിയായി എടുത്തിരിക്കുകയാണ് സംസ്ഥാനത്തെ ഇടതുപക്ഷമുന്നണി ഭരണകൂടം. പൊതുജനങ്ങളില്‍നിന്ന് നേരിട്ടുളള ന ിയമനത്തിലൂടെ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (ഐ.എ.എസ്) മാതൃകയിലാണ് കെ.എ.എസിനെ സംവിധാനിക്കാന്‍ നേരത്തെ പരിപാടിയിട്ടിരുന്നതെങ്കിലും അതില്‍ കാതലായ മാറ്റംവരുത്തി പകുതി നിലവില്‍ സര്‍വീസിലിരിക്കുന്നവരില്‍നിന്നും നിയമനം നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇതിലൂടെയാണ് ഭരണഘടന ഉറപ്പുനല്‍കുന്ന പിന്നാക്കവിഭാഗങ്ങള്‍ക്കുള്ള തൊഴില്‍സംവരണം എന്ന മൗലികാവകാശത്തെ പിണറായി സര്‍ക്കാര്‍ തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നത്. ഇതിനെതിരെ മുന്നണിക്കകത്തുനിന്നും പൊതുസമൂഹത്തില്‍നിന്നും വ്യാപകമായ പരാതി ഉയര്‍ന്നിട്ടും സര്‍ക്കാര്‍ തരിമ്പും അനങ്ങുന്നില്ലെന്നതിന്റെ കാരണം സി.പി.എമ്മിന്റെ സംവരണ വിരുദ്ധ നയനിലപാടുകള്‍ പുറത്തെടുക്കാനുള്ള അവസരമായാണ് സര്‍ക്കാര്‍ കെ.എ.എസിനെ കാണുന്നത് എന്നതിന്റെ തെളിവാണ്. സംസ്ഥാനത്തെ സര്‍ക്കാര്‍ സേവനരംഗവും കേന്ദ്രത്തിലേതുപോലെ കാര്യക്ഷമമാക്കാനാണ് ഉന്നത തസ്തികകളില്‍ കെ.എ.എസ് പദവി നല്‍കുന്നതെന്നാണ് പറയുന്നത്. വകുപ്പുമേധാവികള്‍, സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലാതല വകുപ്പുമേധാവികള്‍ തുടങ്ങിയവരെയാണ് കെ.എ.എസിലേക്ക് തിരഞ്ഞെടുക്കുക എന്നതാണ് ചട്ടം. ഇതനുസരിച്ച് ഐ.എ.എസ്സുകാര്‍ക്ക് താഴെ കഴിവുള്ളവര്‍ ഈ തസ്തികകളില്‍ നിയമിക്കപ്പെടണമെന്ന ഉദ്ദേശ്യമാണ് സര്‍ക്കാരിനും പൊതുസമൂഹത്തിനുമുള്ളത്. എന്നാല്‍ കഴിവുള്ളവര്‍ എന്നതിന്റെ അര്‍ത്ഥത്തില്‍ ഭരണഘടനാദത്തമായ അര്‍ഹമായ സംവരണം നിഷേധിക്കപ്പെടണം എന്ന് സ്ഥാപിക്കുന്നത് വളഞ്ഞവഴിയിലൂടെ സംവരണത്തെയും ഭരണഘടനയെയും അട്ടിമറിക്കാനുള്ള നീക്കമായി വേണം വിലയിരുത്താന്‍.
2017 ഡിസംബര്‍ 29ലെ പൊതുഭരണവകുപ്പിന്റെ ജി.ഒ (പി) 12/2017 പി.ആന്റ് എ.ആര്‍.ഡി) ഉത്തരവനുസരിച്ചാണ് കെ.എ.എസിലേക്ക് നിയമനം നടത്തുക. മൂന്നു തരത്തിലാണ് കെ.എ.എസില്‍നിന്ന് നിയമനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.ആദ്യത്തേത് നേരിട്ടും മറ്റു രണ്ടെണ്ണം നിലവില്‍ സര്‍വീസിലിരിക്കുന്നവരില്‍നിന്ന് അപേക്ഷ വാങ്ങി സ്ഥലംമാറ്റം (ബൈ ട്രാന്‍സ്ഫര്‍) മുഖേനയും. ഇതില്‍ സര്‍വീസിലുള്ളവരുടെ കാര്യത്തില്‍ സംവരണം പൂര്‍ണമായും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ആദ്യത്തേതില്‍ ഭരണഘടന അനുശാസിക്കുന്ന സംവരണം പാലിക്കാതിരിക്കാന്‍ എന്തുകൊണ്ടും സര്‍ക്കാരിനോ റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ പി.എസ്.എസിക്കോ കഴിയില്ല. എന്നാല്‍ മറ്റു രണ്ടു മാര്‍ഗങ്ങളില്‍ സംവരണം നിഷേധിക്കാന്‍ പലവിധ മുട്ടുന്യായങ്ങള്‍ പറയുകയാണ് പിണറായി സര്‍ക്കാര്‍. നിലവില്‍ സര്‍വീസിലുള്ളവര്‍ നേരത്തെതന്നെ സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയാണ് ജോലി നേടിയതെന്നതാണ് കെ.എ.എസിലെ സംവരണ നിഷേധത്തിന് കാരണമായി ഇടതുസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് ശുദ്ധമായ അജ്ഞതയോ പഴയകാല സവര്‍ണമേല്‍കോയ്മയുടെ തികട്ടലോ ആണെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല.
നേരിട്ടുള്ള പി.എസ്.സി തിരഞ്ഞെടുപ്പില്‍ നിലവില്‍ പിന്നാക്കവിഭാഗങ്ങള്‍ക്കും പട്ടികജാതിവര്‍ഗവിഭാഗങ്ങള്‍ക്കുമായി അമ്പതു ശതമാനത്തോളം സംവരണം നീക്കിവെച്ചിട്ടുണ്ട്. പിന്നാക്കക്കാര്‍ക്ക് മൂന്നും പട്ടിക വിഭാഗങ്ങള്‍ക്ക് അഞ്ചും വര്‍ഷത്തെ അപേക്ഷിക്കുന്നതിനുള്ള വയസ്സിളവുമുണ്ട്. ഇതാണ് കെ.എ.എസ് നടപ്പിലാക്കുമ്പോള്‍ മൂന്നിലൊന്നായി ചുരുങ്ങാന്‍ പോകുന്നത്. അതായത് അമ്പത് ശതമാനം പേരെ പുറത്തുനിന്നും അമ്പതു ശതമാനം പേരെ സര്‍വീസിലുള്ളവരില്‍നിന്നും തിരഞ്ഞെടുക്കുമ്പോള്‍ രണ്ടാമത് പറഞ്ഞവര്‍ക്ക് സംവരണം നിഷേധിക്കുന്നതുമൂലം സംഭവിക്കുന്നത് പിന്നാക്ക ദലിത് വിഭാഗങ്ങളുടെ അര്‍ഹമായ മൂക്കാല്‍ഭാഗം സംവരണ നഷ്ടമാണ്. ആദ്യസ്ട്രീം പ്രകാരം 50 ശതമാനം സംവരണം പൊതുജനത്തിന് ലഭിക്കും. എന്നാല്‍ രണ്ടും മൂന്നും സ്ട്രീമില്‍ ഇത് തീര്‍ത്തും നിഷേധിക്കപ്പെടുക വഴി കെ.എ.എസിലെ സംവരണത്തോത് 16.5 ശതമാനമായി ചുരുങ്ങും. സ്ട്രീം രണ്ടില്‍ നിലവില്‍ ഗസറ്റഡ് അല്ലാത്ത 21 നും 40നും ഇടയില്‍ പ്രായമുള്ളവരെയാണ് പരിഗണിക്കപ്പെടുക. സ്ട്രീം മൂന്നില്‍ ഗസറ്റഡ് തസ്തികയിലുള്ള 50 വയസ്സിന ്താഴെയുള്ളവരെയും.
ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം എസ്.എം വിജയാനന്ദ് ചീഫ്‌സെക്രട്ടറിയായിരിക്കെ രൂപീകരിച്ച സെക്രട്ടറിതല സമിതിയുടെ നിര്‍ദേശപ്രകാരം ആദ്യ രണ്ട് സ്ട്രീമിലേക്ക് സംവരണം ഭരണഘടനാപരമായി പാലിക്കണമെന്ന നിര്‍ദേശമാണുണ്ടായിരുന്നതെങ്കില്‍, അത് തിരുത്തിയാണ് പുതിയ നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. ഇതിനെതിരെ സംവരണ നഷ്ടം ചൂണ്ടിക്കാട്ടി വിവിധ സര്‍വീസ് സംഘടനകള്‍ സര്‍ക്കാരിനെയും പ്രത്യേകിച്ച് മുഖ്യമന്ത്രിയെ നേരിട്ടും സമീപിച്ചെങ്കിലും സംവരണകാര്യത്തില്‍ ഒരിഞ്ച് പിന്നോട്ടില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. സര്‍ക്കാരിന്റെയും മുന്നണിയുടെയും രഹസ്യ അജണ്ടയും ഇംഗിതവും പാലിക്കാന്‍ എല്ലാത്തിനും നിന്നുകൊടുക്കുകയാണ് ഭരണഘടനാസ്ഥാപനമായ പി.എസ്.സിയും എന്നതാണ് അതിലും സങ്കടകരം. മൂന്നിലും സംവരണം വേണമെന്ന ആവശ്യമാണ് ഉയര്‍ന്നിട്ടുള്ളത്. ഭരണകൂടം എന്നത് രാഷ്ട്രീയ നേതൃത്വത്തോട് ചേര്‍ത്താണ് പൊതുവെ വിശേഷിപ്പിക്കപ്പെടുന്നതെങ്കിലും സര്‍ക്കാരിലെ ജീവനക്കാരാണ് അത് യഥാര്‍ത്ഥത്തില്‍ നിര്‍വഹിക്കുന്നതെന്നത് മാത്രമല്ല, നിയമങ്ങളും ചട്ടങ്ങളും രൂപീകരിച്ചാല്‍തന്നെയും ഫയല്‍ നീക്കത്തിന്റെ കാര്യത്തില്‍ ഉന്നതതസ്തികകളിലുള്ളവര്‍ക്കാണ് മുഖ്യപങ്ക്. ഐ.എ.എസിന് താഴെയുള്ളവരിലാണ് ഫലത്തില്‍ ഭരണം അര്‍പ്പിതമാകുന്നത് എന്നര്‍ത്ഥം.ഇവരില്‍ ഐ.എ.എസിന് താഴെയുള്ളവരുടെ കാര്യത്തിലാണ് കെ.എ.എസ് ബാധകമാകുന്നത് എന്നതിനാല്‍ ജനാധിപത്യസര്‍ക്കാരുകള്‍ വേണ്ടത്ര ജാഗ്രത പാലിക്കാന്‍ ബാധ്യസ്ഥരാണ്. അത്പക്ഷേ ഇപ്പോഴത്തെ ഇടതുസര്‍ക്കാരിന്റെ കാര്യത്തില്‍ കാണുന്നേയില്ല.
ഭരണഘടന അനുശാസിക്കുന്ന മത-ജാതി സംവരണത്തേക്കാള്‍ സാമ്പത്തിക സംവരണത്തിനാണ് സി.പി.എം പൊതുവെ മുന്‍തൂക്കം നല്‍കുന്നതെന്ന് അവരുടെ ഇത:പര്യന്തമുള്ള നയപരിപാടികളും നടപടികളും വ്യക്തമാക്കിയിട്ടുണ്ട്. ഈ സംസ്ഥാനസര്‍ക്കാരാണ് പത്തു ശതമാനം സംവരണം ദേവസ്വബോര്‍ഡുകളില്‍ അടുത്തിടെ നല്‍കിയത്. യു.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ആയിരക്കണക്കിന് തസ്തികകളാണ് ഭരണഘടനാപരമായിതന്നെ സംവരണം പാലിക്കാത്തതുമൂലം മറ്റു പിന്നാക്കവിഭാഗങ്ങള്‍ക്ക് നഷ്ടമായിരുന്നത്. അതിനിയും തുടരുമെന്നാണ് പിണറായി സര്‍ക്കാര്‍ കെ.എ.എസിലൂടെ പറയുന്നത്. ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ ഭരണഘടനയും കോടതിവിധികളും മാനിക്കുമെന്നുപറയുന്ന ഇടതുപക്ഷ സര്‍ക്കാര്‍ തന്നെയാണ് അതേ ഭരണഘടന രേഖപ്പെടുത്തിവെച്ചിട്ടുള്ള തൊഴില്‍ സംവരണം പരസ്യമായി നിഷേധിക്കാന്‍ തയ്യാറെടുക്കുന്നത് എന്നത് തികഞ്ഞ പരിഹാസ്യതയാണ്.
kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്‌ലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി
രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.
ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന്‍ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന്‍ അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന്‍ അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന്‍ മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ബെയിലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
kerala
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.
പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.
അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.
നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.
india
ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്‍കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.
ഭക്ഷ്യ ഉല്‍പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.
2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.
കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന്‍ 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.
‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.
ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.
-
kerala13 hours ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india5 hours ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
india16 hours ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; 24 വയസ്സുകാരി മരിച്ചു
-
india1 day ago
അണ്ണാ സര്‍വകലാശാല ലൈംഗികാതിക്രമക്കേസ്: പ്രതിയ്ക്ക് ജീവപര്യന്തം
-
kerala12 hours ago
തിരുവനന്തപുരത്ത് സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു
-
Article2 days ago
ലക്ഷദ്വീപിനെ വീണ്ടും ലക്ഷ്യംവെക്കുമ്പോള്‍
-
india2 days ago
ഒരു മുസ്ലിമിനെയും ജിമ്മില്‍ പ്രവേശിപ്പിക്കരുത്: വിദ്വേഷ പരാമര്‍ശവുമായി ഭോപ്പാല്‍ സബ് ഇന്‍സ്പെക്ടര്‍