Culture
മതകാര്യങ്ങളില്‍ ഇരട്ടതാപ്പ്; പഴയ മതപ്രസംഗം കെ.ടി ജലീലിനെ തിരിഞ്ഞ് കുത്തുന്നു

ഫൈസല്‍ മാടായി
കണ്ണൂര്‍: മത വിഷയങ്ങളില്‍ നിലപാട് മാറ്റി സിപിഎമ്മിന്റെ പ്രീതി പിടിച്ച് പറ്റാന്‍ ശ്രമിക്കുന്ന ആ പഴയ പ്രയോഗങ്ങള്‍ കെടി ജലീലിനെ തിരിഞ്ഞ് കുത്തുന്നു. മത വിശ്വാസത്തെ കുറിച്ച് പൊതുവേദിയിലും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയും കയ്യടി നേടാന്‍ ശ്രമിക്കുന്ന ജലീലിന്റെ വാചക കസര്‍ത്താണ് വിശ്വാസത്തെ കുറിച്ചുള്ള മുന്‍ കാഴ്ചപാടുകളെ ഓര്‍മപ്പെടുത്തുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു മതപ്രഭാഷണ പരിപാടിയില്‍ ഉദ്ഘാടന ദിവസം ജലീല്‍ നടത്തിയ പ്രഭാഷണം വിശ്വാസപരമായ കാര്യങ്ങളെ കുറിച്ചായിരുന്നു. അന്ന് ആ പ്രഭാഷണം കേട്ടവരെ അത്ഭുതപ്പെടുത്തുന്നതാണ് ജലീലിന്റെ നിലപാട് മാറ്റം. മന്ത്രി സ്ഥാനം വരെ ലഭിച്ച ഉപകാരത്തിനപ്പുറം സിപിഎമ്മിനെ പുകഴ്ത്തിയും മത നേതാക്കളെ ഇകഴ്ത്തിയും പാര്‍ട്ടി വേദികളെ കയ്യിലെടുത്ത് അഭ്യാസങ്ങള്‍ പയറ്റുന്ന ജലീലിന്റെ രാഷ്ട്രീയ കാപട്യം വ്യക്തമാക്കുന്ന ജലീലിനെ പഴയ കാലത്തേക്ക് നയിക്കുന്നത് കണ്ണൂരിലെ പൊതുപ്രവര്‍ത്തകന്‍ ടിഎന്‍എ ഖാദറാണ്. കണ്ണൂര്‍ ഉളിക്കല്‍ ജുമുഅത്ത് പള്ളിയില്‍ നടന്ന മതപ്രഭാഷണ പരിപാടിയിലെ പ്രസംഗവും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളുമാണ് ഖാദര്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ജലീലിനെ ഓര്‍മിപ്പിക്കുന്നത്.
‘ഒരു കമ്മ്യൂണിസ്റ്റുകാരന് മുസ്്ലിമാകാന്‍ കഴിയില്ലെന്ന്’ തെളിവ് സഹിതമാണ് താങ്കള്‍ സമര്‍ത്ഥിച്ചത്. പ്രസംഗത്തിനിടെ നാട്ടിലെ കമ്മ്യൂണിസ്റ്റ് സുഹൃത്തുക്കള്‍ കൂവുകയും കല്ലേറ് തുടങ്ങിയപ്പോള്‍ പ്രസംഗം നിറുത്തിയതും ഓര്‍ക്കുന്നുണ്ടോയെന്നാണ് യൂത്ത്ലീഗിലൂടെ മതപ്രസംഗ വേദികളിലും സജീവമായിരുന്ന ജലീലിനോട് അന്ന് പടിയൂര്‍ കല്യാട് പഞ്ചായത്ത് മുസ്്ലിം യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറിയായിരുന്ന ടിഎന്‍എ ഖാദറിന്റെ ചോദ്യം. സംഘര്‍ഷത്തെ തുടര്‍ന്ന് ജലീലിനെ സമീപത്തെ വീട്ടിലെത്തിച്ചതും ഖാദര്‍ ഓര്‍മിപ്പിക്കുന്നു. മാറിയ കാലത്ത് മുസ്്ലിം മത വിശ്വാസത്തെ തള്ളിപറഞ്ഞും പണ്ഡിതന്‍മാരെയുള്‍പ്പെടെ അവഹേളിക്കുന്ന ജലീലിന്റെ നിലപാട് മാറ്റത്തെയും മത വിരുദ്ധ കാഴ്ചപാടുകളേയും ചോദ്യം ചെയ്യുന്നതാണ് ഖാദറിന്റെ പോസ്റ്റ്. രാഷ്ട്രീയ വിവാദങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ പ്രസംഗവും ഫെയ്സ് ബുക്ക് പോസ്റ്റുമായി മലക്കം മറിയുന്ന ജലീലിന്റെ തനിനിറം തുറന്ന് കാട്ടുന്നതാണ് ടിഎന്‍എ ഖാദറിന്റെ പോസ്റ്റ്്.
ടിഎന്‍എ ഖാദറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
പ്രിയ കെ ടി ജലീല്‍
മതവും ദീനും പറഞ്ഞുകൊണ്ട് ഇന്നും താങ്കള്‍ ഒരു എആ പോസ്റ്റിട്ടുകയുണ്ടായി. താങ്കളുടെ അടുത്ത കാലത്തുള്ള എല്ലാ പോസ്റ്റുകളും ഇത്തരത്തിലുള്ളതാണ്.നിരന്തരം ഇത്തരം പോസ്റ്റിട്ട് രാഷ്ട്രീയ വിവാദങ്ങളില്‍ നിന്നും താങ്കള്‍ ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ താങ്കളുടെ പഴയ ഒരു പ്രസംഗം ഓര്‍മ്മിപ്പിച്ച് അതെക്കുറിച്ച് ഇപ്പോള്‍ താങ്കളുടെ അഭിപ്രായം എന്താണെന്ന് അറിയാന്‍ വേണ്ടിയാണ് ഈ കുറിപ്പ്.
ഞാന്‍ ടി എന്‍ എ ഖാദര്‍
കണ്ണൂര്‍ ജില്ലയിലെ ഉളിക്കല്‍ സ്വദേശി
നമ്മള്‍ തമ്മില്‍ വ്യക്തിപരമായി പരിചയം ഉണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് താങ്കള്‍ ഉളിക്കലില്‍ ഒരു പരിപാടിക്ക് വന്നിരുന്നു. ഉളിക്കല്‍ ജുമഅത്ത് പള്ളിയില്‍ മതപ്രസംഗ പരിപാടിയുടെ ഉദ്ഘാടന ദിവസം താങ്കളായിരുന്നു പ്രഭാഷകന്‍. അന്ന് താങ്കള്‍ പ്രസംഗിച്ചതും തുടര്‍ന്നുണ്ടായ സംഭവങ്ങളും ഓര്‍മ്മയുണ്ടോ?
‘ഒരു കമ്യൂണിസ്റ്റുകാരന് മുസ്ലിമാകാന്‍ കഴിയില്ലെന്നും മുസ്ലിമിന് കമ്യൂണിസ്റ്റാകാന്‍ കഴിയില്ലെന്നും ‘ തെളിവ് സഹിതം താങ്കള്‍ സമര്‍ത്ഥിച്ചു കൊണ്ടിരിക്കെ നാട്ടിലെ ചില കമ്യൂണിസ്റ്റ് സുഹൃത്തുക്കള്‍ കൂവുകയും കല്ലേറ് തുടങ്ങിയപ്പോള്‍ പ്രസംഗം നിര്‍ത്തിയതും ഓര്‍ക്കുന്നുണ്ടോ? കുഴപ്പമായപ്പോള്‍ താങ്കളെ അടുത്തുള്ള വീട്ടിലേക്ക് കൊണ്ടുപോയി രക്ഷിച്ച തൊക്കെ ഇന്നലെയെന്ന പോലെ ഇന്നും എന്റെ മനസ്സിലുണ്ട്. താങ്കളും അത് മറന്നു കാണാനിടയില്ല. ഞാന്‍ ഇപ്പോള്‍ ഇത് പറയാന്‍ കാരണം താങ്കളുടെ മതത്തെ കൂട്ടുപിടിച്ചുള്ള ന്യായീകരണ പോസ്റ്റുകള്‍ കാണുമ്പോള്‍ അന്ന് പറഞ്ഞ കാര്യത്തെക്കുറിച്ച് ഇപ്പോള്‍ എന്താണ് അഭിപ്രായം എന്ന് അറിയാന്‍ വേണ്ടി മാത്രമാണ്. താങ്കള്‍ പറയൂ ,ഒരു മുസ്ലിമിന് കമ്യൂണിസ്റ്റാകാമോ?
അടുത്ത കാലത്തെ താങ്കളുടെ ചില അഭിപ്രായമൊക്കെ കാണുമ്പോള്‍ ചോദിക്കുന്നതില്‍ പ്രസക്തിയില്ലെങ്കിലും താങ്കള്‍ ഇസ്ലാമൊക്കെ ഉപേക്ഷിച്ചാണോ കമ്യൂണിസ്റ്റായത്? താങ്കള്‍ അന്നാണോ മന:സാക്ഷിയെ വഞ്ചിച്ചത് അതോ ഇന്നാണോ മന:സാക്ഷിയെ വഞ്ചിച്ചു കൊണ്ടിരിക്കുന്നത്?
അവസാനമായി ഒന്നുകൂടി : അന്ന് താങ്കള്‍ അങ്ങിനെ പ്രസംഗിക്കുമ്പോള്‍ എന്റെ നാട്ടിലെ കമ്യൂണിസ്റ്റുകാരില്‍ പ്രധാനിയാണ് ഇന്ന് ഉളിക്കല്‍ ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ്. അന്ന് താങ്കളെ കൂകി വിളിക്കുന്നതിന് നേതൃത്വം നല്‍കിയ വ്യക്തിയും ഇന്ന് ഞങ്ങളോട് സഹകരിക്കുന്ന അനുഭാവിയാണ്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

-
india1 day ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; 24 വയസ്സുകാരി മരിച്ചു
-
kerala2 days ago
സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
-
GULF3 days ago
എംബിസെഡ്-അല്‍വര്‍ഖ റോഡ് ഉടനെ തുറക്കും; യാത്രാസമയം മൂന്നര മിനുട്ടായി ചുരുങ്ങും
-
News1 day ago
ഗസ്സയില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രാഈല്‍; മരണസംഘ്യ ഉയരുന്നു
-
india1 day ago
അയോധ്യയിലെ രാംപഥിലും പരിക്രമ മാര്‍ഗിലും മാംസ വില്‍പ്പന നിരോധിക്കുമെന്ന് മേയര്‍ ത്രിപാഠി
-
Article18 hours ago
ലക്ഷദ്വീപിനെ വീണ്ടും ലക്ഷ്യംവെക്കുമ്പോള്‍
-
india15 hours ago
ഒരു മുസ്ലിമിനെയും ജിമ്മില്‍ പ്രവേശിപ്പിക്കരുത്: വിദ്വേഷ പരാമര്‍ശവുമായി ഭോപ്പാല്‍ സബ് ഇന്‍സ്പെക്ടര്‍
-
india2 days ago
ഫലസ്തീന് അനുകൂല പ്രസംഗം; ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിയെ ബിരുദദാന ചടങ്ങില്‍ നിന്ന് എംഐടി വിലക്കി