Video Stories
പെണ്‍കടുവ

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കടുവാസമ്പത്തില്‍ ബംഗാള്‍ കടുവക്ക് സവിശേഷ സ്ഥാനമാണുള്ളത്. ലോക കമ്യൂണിസ്റ്റ് ഇരുമ്പുമറയെ തച്ചുടച്ചതുപോലെ, മൂന്നര പതിറ്റാണ്ടിന്റെ ബംഗാള്‍ ഇടതുഭരണത്തെ കടിച്ചുവിഴുങ്ങിയ ഒരു കടുവ പശ്ചിമ ബംഗാളിലുണ്ട്. രക്തമാണ് ബംഗാള്‍ ദേവതയായ കാളിയുടെ ഇഷ്ടാര്‍ച്ചന. ആ ചുടുചോര യഥേഷ്ടം ഇനിയും ഈ അറുപത്തിനാലുകാരിയിലുണ്ട്. ആവശ്യത്തിനും അനാവശ്യത്തിനും അത് പുറത്തെടുത്തെന്നിരിക്കും. മുഖ്യമന്ത്രിക്കസേരയില്‍നിന്നിറങ്ങി തെരുവിലും. മക്കളുടെയും പേരക്കുട്ടികളുടെയും മേദസ്സില്ലാത്തതിനാല്‍ നാടേ ശരണം. ടാഗോറിന്റെയും സുഭാഷ്ബോസിന്റെയും ബംഗാള്‍ ഇന്ന് ആരുടേതാണെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേ ഉള്ളൂ- ദീദിയുടെ. അഥവാ തീപ്പൊരി നേതാവ് മുഖ്യമന്ത്രി മമതാബാനര്‍ജിയുടെ. കമ്യൂണിസ്റ്റുകളോടാവാമെങ്കില്‍ വെറും അഞ്ചു കൊല്ലത്തെ നരേന്ദ്ര മോദി ഭരണത്തെ പിടിച്ചുകെട്ടലോ. ഹേയ്, ബലേബേഷു!
രാഷ്ട്രീയം സേവനത്തിന്റെ മാത്രമല്ല, അവസരങ്ങളുടെയും കലയാണ്. ഫെബ്രുവരി മൂന്നിന് വൈകീട്ട് ആറു മണിക്കാണ് കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ്കുമാറിന്റെ വസതിയിലേക്ക് നാല്പതോളം സി.ബി.ഐ ഉദ്യോഗസ്ഥര്‍ ഇരച്ചുകയറിവന്നത്. ചോറ്റുകള്ളനെ പിടിക്കാനനെന്നപോലെ വിവരമറിയിക്കാതെയായിരുന്നു വരവ്. കളി മമതയുടെ മൂക്കിന് തുമ്പത്ത്. തെറ്റുപറ്റീ മോദീ. രാജ്യം കണ്ടത് ജനാധിപത്യത്തിനും ഫെഡറലിസത്തിനും നേരെയുള്ള മണിക്കൂറുകള്‍ നീണ്ട രാഷ്ട്രീയം. ശാരദാചിട്ടി, റോസ്വാലി തുടങ്ങിയ കേസുകള്‍ അന്വേഷിക്കുന്ന സി.ബി.ഐക്ക് കഴിഞ്ഞ നാലേമുക്കാല്‍ കൊല്ലവും തോന്നാത്ത ചൊരുക്ക് ഇപ്പോള്‍ തോന്നിയതിന്റെ ഗുട്ടന്‍സ് ആ ഇരുട്ടിലും വ്യക്തം. മമതയുടെ ഉന്നതതല പൊലീസ് സംഘം സി.ബി.ഐ ഉദ്യോഗസ്ഥരെ മല്പിടിത്തത്തിലൂടെ പിടിച്ച് വണ്ടിയിലിടുന്നു. അര മണിക്കൂറിനകം മുഖ്യമന്ത്രി കമ്മീഷണറുടെ വസതിയിലെത്തുന്നു. പ്രധാനമന്ത്രിക്കെതിരെ നീണ്ട പ്രസംഗവും രാത്രി അവിടെത്തന്നെ അനിശ്ചിതകാല ധര്‍ണയും. കമ്മീഷണറെ അറസ്റ്റുചെയ്യുന്നത് നീതിയുടെ ലംഘനമാണെന്നും രാജീവ് ലോകം കണ്ട കറപുരളാത്ത ഓഫീസറാണെന്നും മമത. വെള്ള സാരിയില്‍ ആടയാഭരണങ്ങളില്ലാത്ത ആ അഞ്ചടി ശരീരത്തില്‍നിന്ന് ഉയര്‍ന്ന വാക്കുകള്‍ എട്ടു കൊല്ലം മുമ്പ് സിംഗൂരിലും നന്ദിഗ്രാമിലും കേട്ട ദീദിയുടെ സ്വരമായിരുന്നു. സി.ബി.ഐ ഡയറക്ടറെ മാറ്റിയ പ്രധാനമന്ത്രിയില്‍നിന്ന് ഈ റെയ്ഡിലും അറസ്റ്റിലും മറ്റൊന്നും പ്രതീക്ഷിക്കേണ്ടല്ലോ. പക്ഷേ പിറ്റേന്ന് സുപ്രീംകോടതികൂടി അറസ്റ്റുവേണ്ടെന്ന് കല്പിച്ചതോടെ ദീദി വിജയിച്ചു.
മരുന്നുവാങ്ങാന്‍ കാശില്ലാതെയാണ് വളര്‍ന്നത്. ചെറുപ്രായത്തില്‍തന്നെ പിതാവ് മരിച്ചത്. അന്നുതുടങ്ങിയ പോരാട്ടം. ശാരദ അല്ല ഏത് അഴിമതിച്ചീട്ട് മോദിയിറക്കിയാലും ഓടിനടന്നും വായടിച്ചും കരിച്ചുകളയും. പണത്തിനും പൊന്നിനുമൊന്നും ഇടമില്ല. പക്ഷേ 1.8 കോടി രൂപക്ക് താന്‍ വരച്ച പെയിന്റിങ് ശാരദ ചിട്ടി മുതലാളിക്ക് വിറ്റെന്ന വാര്‍ത്ത പ്രൊഫൈലില്‍ കിടപ്പുണ്ട്. അത് കലയല്ലേ എന്നാകും. വരയ്ക്കുപുറമെ രണ്ട് പുസ്തകങ്ങളുടെയും കര്‍ത്താവാണ്. ജീവചരിത്രത്തിനും നല്ല വായനക്കാരുണ്ട്. തന്റെ മന്ത്രിമാരായിരുന്നവരും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും ചിട്ടി കേസില്‍ പണമുണ്ടാക്കിയെന്നത് സമ്മതിക്കുന്നുണ്ട് വലംകൈയായ മുകുള്‍റോയിയെ സി.ബി.ഐക്ക് പിടിക്കാന്‍ സമ്മതിച്ചതിലൂടെ മമത. അഴിമതിയോട് ഒട്ടും മമതയില്ല. സി.പി.എം സര്‍ക്കാര്‍ കര്‍ഷക ഭൂമി പിടിച്ചെടുത്ത് റാറ്റക്ക് നല്കിയപ്പോള് മമത കാട്ടിയ വീറിലൂടെ സംസ്ഥാനത്തെ ആദ്യ വനിതാമുഖ്യമന്ത്രിയായി. അതിനുമുമ്പ് നരസിംഹറാവു, എ.ബി. വാജ്പേയി കേന്ദ്രമന്ത്രിസഭകളില്‍ റെയില്‍വെ, കായികം വകുപ്പുകള്‍ ഭരിച്ചു. ബി.ജെ.പിയോടും കോണ്‍ഗ്രസിനോടും തക്കംപോലെ സഖ്യംകൂടി. 1998ന് മുമ്പുള്ള കോണ്‍ഗ്രസുകാരിയില്‍ ഇന്നും ദേശീയരക്തം ശേഷിക്കുന്നതിന് തെളിവാണ് കറ പുരളാത്ത മതേതരത്വ ബോധവും പാര്‍ട്ടിയുടെ പേരിലെ കോണ്‍ഗ്രസും പതാകയിലെയും സാരിയിലെയും ത്രിവര്‍ണവും. അമിത്ഷാക്കും യോഗി നാഥിനുമൊക്കെ സംസ്ഥാനത്ത് ഹെലികോപ്റ്ററിറങ്ങാന്‍ പറ്റാതാക്കിയതും ആ ചരിത്രബോധം.
ദക്ഷിണ കൊല്‍ക്കത്തയിലെ ചെറിയ കുടിലില്‍ ദാരിദ്ര്യം ഭക്ഷിച്ചാണ് വളര്‍ന്നതെങ്കിലും ഇസ്ലാമിക ചരിത്രത്തിലടക്കം ബിരുദ ബിരുദാന്തര ബിരുദങ്ങള്‍ നേടി. നിയമ ബിരുദവുമെടുത്തു. ഓണററി ഡോക്ടറുമായി. പക്ഷേ അതിലൊക്കെ വലുതാണ് നൂറ് വനിതകളിലൊരാളായി ലോക പട്ടികയിലിടം കിട്ടിയത്. ഇടതുപക്ഷത്തെയും ബി.ജെ.പിയെയും നേരിട്ട് 40 സീറ്റില്‍ നിലവിലെ മുപ്പത്തിനാലെങ്കിലും നേടണം. കോണ്‍ഗ്രസുമായും നായിഡുവുമായും ചന്ദ്രശേഖരറാവുവുമായും കെജ്രിവാളുമൊക്കെയായി ചര്‍ച്ചനടക്കുന്നു. നിര്‍ബന്ധിച്ചാല്‍ ആ മോഹവും നടക്കും. പക്ഷേ തലവര സ്വയം വരക്കാന്‍ പറ്റില്ലല്ലോ !
Celebrity
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന് പറയുന്നു.’ നമ്മള് നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള് ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
film
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.
ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന് ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.
അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന് ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്നങ്ങള്‍ പ്രശ്നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
-
kerala2 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
india2 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
kerala3 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
Celebrity1 day ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
Health2 days ago
കോവിഡ്: ‘പ്രായമായവരിലും രോഗികളിലും കോവിഡ് ഗുരുതരമാകുന്നു, മാസ്ക് നിർബന്ധം’: ആരോഗ്യമന്ത്രി
-
kerala2 days ago
തീപിടിച്ച ചരക്കുകപ്പല്‍ ചെരിഞ്ഞു; രക്ഷാദൗത്യം പ്രതിസന്ധിയില്‍
-
film2 days ago
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്