Connect with us

Culture

വയനാട് കൊലപാതകം; ഞെട്ടൽ മാറാതെ നായ്‌ക്കെട്ടി; സ്ഫോടനം ഇളയമകളുടെ കൺമുന്നിൽ

Published

on

സുല്‍ത്താന്‍ ബത്തേരിക്കടുത്ത് നായ്ക്കട്ടിയില്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിനുപയോഗിച്ചത് ജലാറ്റിന്‍സ്റ്റിക്. സ്‌ഫോടനം നടത്താനായി മരിച്ച ബെന്നി കര്‍ണടാകയില്‍ നിന്നാണ് ജലാറ്റിന്‍സ്റ്റിക് എത്തിച്ചതെന്നാണ് കരുതുന്നത്. ജലാറ്റിന്‍ സ്റ്റിക്ക് ബെന്നി അരയില്‍ കെട്ടിയാണ് കുടുംബ സുഹൃത്ത് കൂടിയായ ബെന്നി സ്വയം പൊട്ടിത്തെറിച്ച് വീട്ടമ്മയെ കൊലപ്പെടുത്തിയത്. കന്നട പത്രത്തില്‍ പൊതിഞ്ഞ നിലയിലാണ് പൊലീസ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെടുത്തത്. ബെന്നിയുടെ കടയില്‍ നിന്ന് വേറെയും ജലാറ്റിന്‍ സ്റ്റിക്കുകളും ക്യാപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വയനാട്- കര്‍ണ്ണാടക അതിര്‍ത്തിയിലെ നായ്ക്കട്ടിയിലാണ് സംഭവം. ഓടപ്പള്ളം എറളാട്ട്കുന്നിലെ പെരിങ്ങോട്ടില്‍ വീട്ടില്‍ അബ്രഹാമിന്റെ മകന്‍ ബെന്നി എന്ന ഐസക്(45), നായ്ക്കട്ടി എളവന നാസറിന്റെ ഭാര്യ അമല്‍ നാസര്‍(32) എന്നിവരാണ് മരിച്ചത്.

നായ്ക്കട്ടിയില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി അക്ഷയ കേന്ദ്രം നടത്തി വരികയായിരുന്നു നാസറും ഭാര്യ അമലും. അമലിന്റെ പേരിലായിരുന്നു അക്ഷയ കേന്ദ്രം ഉണ്ടായിരുന്നത്. മൂലങ്കാവ് സ്വദേശിയായ ബെന്നി ആശാരിപ്പണിയെടുത്ത് ഫര്‍ണിച്ചര്‍ നിര്‍മ്മിച്ച് വില്പന നടത്തുന്നതിനിടെ നായ്ക്കട്ടിയില്‍ അക്ഷയ കേന്ദ്രത്തിലും അംലയുടെ വീട്ടിലും പതിവ് സന്ദര്‍ശകനായിരുന്നു. നാസറിന്റെ കുടുംബസുഹൃത്തും വീടുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളുമാണ് ബെന്നി. ഇന്നലെ ഉച്ചക്കുമുന്നെ നാലുതവണ ഇയാള്‍ നാസറിന്റെ വീട്ടിലെത്തിയിരുന്നു. വീട്ടമ്മയുടെ ഇളയ മകള്‍ക്ക് ഐസ്‌ക്രീമുമായാണ് ആദ്യം വന്നത്. ആവര്‍ത്തിച്ച് വീട്ടില്‍ വന്നതോടെ ഇനി വരരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നുവത്രെ. എന്നാല്‍ ഭര്‍ത്താവ് നാസര്‍ തൊട്ടടുത്തുള്ള നായ്‌ക്കെട്ടി പള്ളിയില്‍ ജുമുഅക്ക് പോയ സമയത്ത് ബെന്നി പ്രതികാരദാഹവുമായി വീണ്ടും എത്തുകയായിരുന്നു.

അടുക്കളയില്‍ ഉച്ചഭക്ഷണം പാകംചെയ്യാനുള്ള തിരക്കിലായിരുന്നു അമല നാസര്‍. പതിവില്‍നിന്ന് വിപരീതമായി ഏറെ പ്രകോപിതനായി വീട്ടിനുള്ളിലേക്ക് കയറിവന്ന ബെന്നിയെ കണ്ട വീട്ടമ്മ പുറത്തേക്കോടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ദാരുണാന്ത്യമുണ്ടായതെന്നാണ് നിഗമനം. വീടിന്റെ വരാന്തയില്‍വെച്ചാണ് ഇരുവരും പൊട്ടിതെറിച്ചത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഇരുവരുടെയും തല ഒഴികെയുള്ള ഭാഗങ്ങളെല്ലാം ചിന്നഭിന്നമായി. മുന്നൂറ്മീറ്റര്‍ അകലെവരെ സ്‌ഫോടനത്തിന്റെ ശബ്ദമുണ്ടായി. സംഭവസമയത്ത് അമലിന്റെ മൂത്ത രണ്ട് കുട്ടികള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ബെന്നി എത്തുന്നതിന് മിനിറ്റുകള്‍ക്ക് മാത്രം മുമ്പാണ് അയല്‍വീട്ടിലെ ചെറിയ കുട്ടി ഈ വീട്ടില്‍ നിന്ന് മടങ്ങിയത്. സ്‌ഫോടനത്തില്‍ വീടിന്റെ വരാന്ത, മുറ്റം, ചുമര്‍ എന്നിവിടങ്ങളില്‍ മാസം ചിതറിത്തെറിച്ച് കിടക്കുന്ന അവസ്ഥയിലാണുള്ളത്. വീടിന്റെ പരിസരത്ത് ബെന്നിയെത്തിയ മോട്ടോര്‍ബൈക്കും, സ്‌ഫോടകവസ്തു കത്തിക്കാനുപയോഗിച്ച ലൈറ്ററും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഇന്നലെ വൈകിട്ടോടെ മൃതദേഹങ്ങള്‍ വീടുമുറ്റത്തുതന്നെ പോസ്റ്റ്‌മോര്‍ട്ടംചെയ്തു. അമല്‍ നാസറിന്റെ മൃതദേഹം നായ്ക്കട്ടി ഖബര്‍സ്ഥാനില്‍ മറവുചെയ്തു. ബെന്നിയുടെ കടയില്‍ നടത്തിയ പരിശോധനയില്‍ ജലാറ്റിന്‍ സ്റ്റിക് ഉള്‍പ്പെടെയുള്ളവ പൊലീസ് കണ്ടെടുത്തു. മറ്റൊരു ജലാറ്റിന്‍ സ്റ്റിക്കാണ് അരയില്‍ കെട്ടിയതെന്ന് കരുതുന്നു. കന്നട ഭാഷയിലുള്ള പേപ്പറില്‍ പൊതിഞ്ഞ നിലയിലാണ് ജലാറ്റിന്‍സ്റ്റിക്ക്. അഡീഷണല്‍ എസ്.പി. മൊയ്തീന്‍കുട്ടി, മാനന്തവാടി എ.എസ്.പി. വൈഭവ് സക്‌സേന, പുല്‍പ്പള്ളി സി.ഐ. ഇ.പി. സുരേഷന്‍, ബത്തേരി അഡീഷണല്‍ എസ്.ഐ കെ.സി മണി എന്നിവരും ബോംബ് സ്‌ക്വാഡ്, ഫിംഗര്‍ പ്രിന്റ് വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി. മരണപ്പെട്ട അമല്‍നാസറിന്റെ മക്കള്‍: അഫ്‌റൂസ ഷഹാന, അഫ്രീസ ഷെറിന്‍, ആയിഷ നസ്‌റിന്‍. മുത്ത മകള്‍ കല്ലൂര്‍ ഗവ. ഹൈസ്‌കൂളിലെ പ്ലസ്് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. മരണപ്പെട്ട ബെന്നിയുടെ ഭാര്യ: റീന, മക്കള്‍: അലന്‍, അയോണ്‍.

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Trending