Connect with us

Culture

ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ഇന്ന് ഇന്ത്യയും ഒമാനും ഖത്തറാണ് ലക്ഷ്യം

Published

on

ഗോഹട്ടി: ഖത്തറിലേക്ക് ഇനി രണ്ട് വര്‍ഷത്തിലധികം ദൂരമുണ്ട്. കാല്‍പ്പന്തിനെ സ്‌നേഹിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും ഇപ്പോഴത്തെ വലിയ സ്വപ്‌നമെന്നത് ഖത്തറാണ്. 2022 ല്‍ അവിടെ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളില്‍ ഇന്ത്യ കളിക്കുന്നത് കാണണം. ആ സ്വപ്‌നത്തിന് ചിറക് നല്‍കാനായി ഇന്ന് മുതല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം കളത്തിലാണ്. ലോകകപ്പ് യോഗ്യതാ മല്‍സരത്തിലെ ആദ്യ പോരാട്ടത്തില്‍ ഇന്ദിരാ ഗാന്ധി സ്‌റ്റേഡിയത്തിലിന്ന് ഇന്ത്യക്ക് പ്രതിയോഗി അയല്‍ക്കാരായ ഒമാന്‍. വൈകീട്ട്് 7-30 മുതലാണ് മല്‍സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് മൂന്നില്‍ തല്‍സമയമുണ്ട്. ലോകകപ്പ്് വേദികളില്‍ അന്യരാജ്യങ്ങളുടെ പതാകകള്‍ വഹിക്കാനും മെസിക്കും റൊണാള്‍ഡോക്കും നെയ്മറിനും മുദ്രാവാക്യം വിളിക്കാനും മാത്രമാണ് ഇത് വരെ ഇന്ത്യക്കാര്‍ക്കായിട്ടുള്ളത്. ഖത്തറില്‍ ഇന്ത്യന്‍ പതാക വാനിലുയരുന്നത് കാണുക എന്ന വലിയ സ്വപ്‌നത്തില്‍ സുനില്‍ ഛേത്രി നയിക്കുന്ന ഇന്ത്യക്ക്് കളിയുടെ പാഠങ്ങള്‍ അഭ്യസിപ്പിച്ചിരിക്കുന്നത് 2014 ലെ ലോകകപ്പിലേക്ക് ക്രൊയേഷ്യ ദേശീയ ടീമിനെ ഒരുക്കിയ ഇഗോര്‍ സ്റ്റിമോക്കാണ്. ഗോള്‍ വലയത്തില്‍ ഗുര്‍പ്രീത് സിംഗ് സന്ധു എന്ന അനുഭവസമ്പന്നുണ്ട്. പിന്‍നിരയെ നയിച്ച് സന്ദേശ് ജിങ്കാന്‍-അനസ് എടത്തൊടിക കൂട്ടുകെട്ട്, മധ്യനിരയ.ില്‍ ശക്തരായി ഉദാത്ത സിംഗും അനിരുദ്ധ് ഥാപ്പയും ആഷിഖ് കുരുണിയനും സഹല്‍ അബ്ദുള്‍ സമദുമെല്ലാം. മുന്‍നിരയിലാണ് യഥാര്‍ത്ഥ നായകന്‍-സുനില്‍ ഛേത്രി. ഇന്ത്യക്ക്് നഷ്ടം അമര്‍ജിത് സിംഗ് കിയാമിന്റെ പരുക്കാണ്. പിന്‍നിരയില്‍ സന്ദേശ് ജിങ്കാനുമായി ഒത്തിണങ്ങി കളിക്കുകയായിരുന്നു ഇന്ത്യയുടെ ഫിഫ അണ്ടര്‍ 17 ലോകകപ്പ് സംഘത്തിലെ നായകന്‍. കോച്ച് ഇഗോര്‍ സ്റ്റിമോക് പരിശീലകനായി ചുമതലയേറ്റതിന് ശേഷം ഇന്ത്യ കളിച്ച കിംഗ്‌സ് കപ്പിലും ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പിലും എല്ലാ മല്‍സരങ്ങളിലും കിയാം കളിച്ചിരുന്നു. ഫിഫ റാങ്കിംഗില്‍ 87 ലാണ് ഒമാന്‍. അനുഭവസമ്പന്നനായ പരിശീലകന്‍ ഇര്‍വിന്‍ കോമാന് പിന്നില്‍ അണിനിരക്കുന്നത് അഹമ്മദ് കാനോവോയെ പോലുള്ള താരനിരയാണ്. 2016 ലെ ഏ.എഫ്.സി അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ അര്‍ഷദ് അല്‍ അലാവിയാണ് മുനിരയിലെ ശക്തന്‍. അനുഭവസമ്പന്നരായ അഹമ്മദ് മുബാറക്, ഇബ്രാഹീം സാലേ, മുഹമമ്മദ് അല്‍ ഗാസിനി എന്നിവരാണ് മധ്യനിരക്ക് കരുത്ത് പകരുന്നത്. കഴിഞ്ഞ ലോകകപ്പ്് യോഗ്യതാ റൗണ്ടില്‍ ഒമാനോട് രണ്ട് കളികളും തോറ്റവരാണ് ഇന്ത്യ.

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Trending