Connect with us

Video Stories

രാജിയാകാത്ത രാജി

Published

on

‘സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ വേദവാക്യങ്ങളായി കോടതികള്‍ കരുതിത്തുടങ്ങിയാല്‍ ജസ്റ്റിസ് ഭഗവതി മുതല്‍ വെങ്കടചെല്ലയ്യ വരെയുള്ളവര്‍ കെട്ടിപ്പൊക്കിയ സ്വാതന്ത്ര്യത്തിന്റെ നെടുംതൂണുകള്‍ ഇടിഞ്ഞുവീഴും. അതിനിനി വലിയ താമസമില്ല. ‘പ്രശസ്ത അഭിഭാഷകന്‍ കപില്‍സിബല്‍ അടുത്തിടെയാണ് ഇന്ത്യന്‍ നീതിപീഠത്തെക്കുറിച്ച് ഈയൊരു പരാമര്‍ശം നടത്തിയത്. ഇതിന് ഏതാണ്ട് ഒരാഴ്ച മുമ്പാണ് തമിഴ്‌നാട് ഹൈക്കോടതിയുടെ മുഖ്യ ന്യായാധിപ വിജയ്കമലേഷ് താഹില്‍രമണിക്ക് ഔദ്യോഗിക പദവിയില്‍നിന്ന് കണ്ണീരോടെ രാജിവെക്കേണ്ടിവന്നത്. നീതിപീഠത്തിന്റെ സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ ശുദ്ധവായു. അതിനുനേര്‍ക്ക് അടുത്തകാലത്തായുണ്ടായിക്കൊണ്ടിരിക്കുന്ന തിരിച്ചടികളിലൊന്നാണ് ജസ്റ്റിസ് താഹില്‍രമണിയുടെ സെപ്തംബര്‍ ആറിലെ രാജിയും തത്സംബന്ധിയായ വിവാദപ്പുകമറകളും. ആഗസ്ത് 28ലെ സ്ഥലംമാറ്റ ഉത്തരവ ്പുന:പരിശോധിക്കണമെന്ന ചീഫ് ജസ്റ്റിസിന്റെ അപേക്ഷ സെപ്തംബര്‍ മൂന്നിന് സുപ്രീംകോടതി കൊളീജിയം നിഷ്‌കരുണം തള്ളുകയായിരുന്നു.
മദ്രാസ് ഹൈക്കോടതി ചീഫ്ജസ്റ്റിസായ താഹില്‍രമണിയെ മേഘാലയ ഹൈക്കോടതിയുടെ ചീഫ്ജസ്റ്റിസായി സുപ്രീംകോടതി കൊളീജിയം സ്ഥലം മാറ്റിയതാണ് ഇന്ത്യന്‍ ജുഡീഷ്യറിയുടെ വിശ്വാസ്യതയുടെമേല്‍ പുതിയൊരു വിവാദക്കറകൂടി ചാര്‍ത്തിയിരിക്കുന്നത്. നിഷ്പക്ഷമായ വിധി പ്രസ്താവങ്ങള്‍ക്ക് പേരുകേട്ട ജസ്റ്റിസ് താഹില്‍രമണിയുടെ സ്ഥലം മാറ്റം അപ്രതീക്ഷിതമായ സ്ഥലത്തേക്കായതാണ് ജുഡീഷ്യറിയെ എന്ന പോലെ സാധാരണക്കാരെയും ഞെട്ടിപ്പിച്ചത്. വിവാദം ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്ന് സുപ്രീംകോടതി 14ന് ഒരു അസാധാരണ പ്രസ്താവന പുറപ്പെടുവിച്ചു: നീതിന്യായ വ്യവസ്ഥയുടെ സുഗമമായ നിര്‍വഹണത്തിനായാണ് നിര്‍ണിത വ്യവസ്ഥകളെല്ലാം പാലിച്ചുകൊണ്ട് സുപ്രീംകോടതി സ്ഥലം മാറ്റങ്ങള്‍ നടത്തുന്നത്. സ്ഥലം മാറ്റത്തിന്റെ കാരണം വെളിപ്പെടുത്തുന്നത് ശരിയല്ലെങ്കിലും വേണമെങ്കില്‍ സുപ്രീംകോടതി യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തും.
ചെന്നൈ ഹൈക്കോടതിയുടെ കീഴില്‍ മധുര ബെഞ്ചിലുള്‍പ്പെടെ 75 ന്യായാധിപന്മാര്‍ ജസ്റ്റിസ് രമണിയുടെ കീഴിലുണ്ട്. ഇതിന്റെ അധ്യക്ഷയായിരിക്കുന്ന വനിതയെയാണ് മൂന്ന് ജഡ്ജിമാര്‍മാത്രമുള്ള മേഘാലയ ഹൈക്കോടതിയിലേക്ക് മാറ്റിയത്. സ്ഥലം മാറ്റം ചെയ്യാന്‍ നിയമവശാല്‍ സുപ്രീംകോടതിയുടെ ആറംഗ കൊളീജിയം സമിതിക്ക് അധികാരമുണ്ടെങ്കിലും ഇത്തരത്തിലൊരു സ്ഥലംമാറ്റം സ്ഥാനക്കയറ്റത്തിനുപകരം സ്ഥാനക്കുറക്കലായാണ് (ഡിമോഷന്‍) മാധ്യമങ്ങളും അഭിഭാഷക സമൂഹവും കുറ്റപ്പെടുത്തുന്നത്. സ്ഥലം മാറ്റം സ്വീകരിക്കാതെ രാജി പ്രഖ്യാപിച്ചതിനെതുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയുടെ മുമ്പില്‍ ഹൈക്കോടതിയിലെ ഏതാണ്ട് മുഴുവന്‍ അഭിഭാഷകരും ജോലി ബഹിഷ്‌കരിച്ച് രണ്ടു ദിവസമായി പ്രതിഷേധ പ്രകടനം നടത്തുകയുണ്ടായി. താഹില്‍രമണിയെ സ്ഥലം മാറ്റിയതിനു പിന്നില്‍ സുപ്രീംകോടതിയുടെ തന്നിഷ്ടമാണെന്നാണ് ആരോപണം. മുംബൈ കാലത്ത് ഗുജറാത്തിലെ ബില്‍ക്കിസ്ബാനു കേസിലുള്‍പ്പെടെ താഹില്‍രമണിയുടെ വിധി ന്യായങ്ങളാണ് സ്ഥലം മാറ്റത്തിന് കാരണമെന്ന ആരോപണം ശക്തമാണ്. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുള്ള ഭീമന്‍ വിവാദ വ്യവസായ ശാലക്കെതിരായ കേസില്‍ മധുര ബെഞ്ചിലെ ന്യായാധിപരെ മാറ്റിയതും സ്ഥലം മാറ്റത്തിന് കാരണമായെന്നാണ് കേള്‍വി. ഇതിന്റെ ഉടമസ്ഥരായ വേദാന്ത റിസോഴ്‌സസ് ഗ്രൂപ്പ് ബി.ജെ.പിയുടെ മുഖ്യ ധനസ്രോതസ്സുകളിലൊന്നാണ്.
മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് മധുരബെഞ്ചിലെ രണ്ട് അഭിഭാഷകരെ അവിടെ ജഡ്ജിമാരായി നിയമിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും വേണ്ടത്ര യോഗ്യതകളില്ലാത്തതിനാല്‍ ചീഫ് ജസ്റ്റിസ് താഹില്‍രമണി വകവെച്ചില്ലെന്നുമാണ് മറ്റൊരു പരാതി. എന്നാല്‍ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മാര്‍കണ്്‌ഡേയ കട്ജു പറയുന്നത് മറ്റൊന്നാണ്. ജസ്റ്റിസ് താഹില്‍രമണി കുറച്ച് ജഡ്ജിമാരുടെ പേരുകള്‍ നിയമനത്തിനായി സുപ്രീംകോടതി കൊളീജിയം മുമ്പാകെ സമര്‍പ്പിച്ചിരുന്നുവെന്നും അത് കൊളീജിയം അനുവദിച്ചില്ലെന്നുമാണ്. ജസ്റ്റിസ് താഹില്‍രമണി ഏറിയാല്‍ ഉച്ചക്ക് 12.30 വരെയേ കോടതിയില്‍ ഇരിക്കൂ. ഇത് കാരണം മറ്റു ന്യായാധിപന്മാരും ഉച്ചയൂണിനുശേഷം കോടതിയില്‍ ഹാജരാകുന്നില്ല. ജസ്റ്റിസ് കട്ജു എഴുതുന്നു. അതിനിടെ അഭിഭാഷകരുടെ സംഘടനയായ ആള്‍ ഇന്ത്യ ബാര്‍ അസോസിയേഷന്‍ പറയുന്നത് ജസ്റ്റിസ് രമണി സുപ്രീംകോടതി കൊളീജിയത്തെ വില കുറച്ചുകണ്ടുവെന്നാണ്. 1982ല്‍ അഭിഭാഷകയായ ജസ്റ്റിസ് താഹില്‍രമണി മഹാരാഷ്ട്ര ഗവ.പ്ലീഡറായ ശേഷമാണ് 2001 ജൂണില്‍ മുംബൈ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നത്. 2018 ആഗസ്ത് നാലിന് മദ്രാസ് ചീഫ്ജസ്റ്റിസായി നിയമിക്കപ്പെടുംമുമ്പ് 2017 ഡിസംബര്‍ മുതല്‍ മുംബൈ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റായിരുന്നു. മഹാരാഷ്ട്ര ലത്തൂര്‍ സ്വദേശിയായ ഈ അറുപതുകാരിക്ക് വിരമിക്കാന്‍ ഒരു വര്‍ഷമുള്ളപ്പോഴാണ് ശിക്ഷയെന്ന് തോന്നിക്കാവുന്ന സ്ഥലം മാറ്റവും വിവാദ രാജിയും.

Celebrity

‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending