Views
അയാധ്യ മുതല്‍ ശബരിമല വരെ: 15 ദിവസം, നാല് വിധികള്‍

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് രഞ്ജന്‍ ഗൊഗോയി ഈ മാസം 17ന് വിരമിക്കാനിരിക്കെ, രാജ്യം ഉറ്റുന്നോക്കുന്ന ഒരുപിടി കേസുകളില്‍ കൂട്ടത്തോടെ വിധി പറയാനൊരുങ്ങി പരമോന്നത നീതിപീഠം. ജസ്റ്റിസ് ഗൊഗോയി ഉള്‍പ്പെട്ട ബെഞ്ച് പരിഗണിച്ച നാല് സുപ്രധാന കേസുകളിലാണ് ഇനിയുള്ള 15 ദിവസത്തിനിടെ വിധി പറയുക. ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട അയോധ്യ ഭൂമി തര്‍ക്കക്കേസും ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ തന്നെ മുന്‍ ഉത്തരവിനെതിരെ നല്‍കിയ അപ്പീല്‍ ഹര്‍ജികളും ഇതില്‍ ഉള്‍പ്പെടും. രാജ്യത്തിന്റെ സാമൂഹിക, രാഷ്ട്രീയ ചുറ്റുപാടുകളില്‍ ദുരവ്യാപകമായ ചലനങ്ങള്‍ സൃഷ്ടിച്ചേക്കാവുന്നതാണ് നാല് വിധികളും എന്നതിനാല്‍ ഏറെ ഗൗരവത്തോടെയാണ് രാഷ്ട്രീയ, നിയമ വൃത്തങ്ങള്‍ ഇതിനെ നോക്കിക്കാണുന്നത്.
ബാബരി കേസ്
പതിറ്റാണ്ടുകളായി രാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ ചുറ്റുപാടുകളില്‍ പലരീതിയിലുള്ള ചലനങ്ങള്‍ സൃഷ്ടിച്ച കേസാണ് ബാബരി. 1885 മുതല്‍ വിഷയത്തില്‍ കോടതി വ്യവഹാരങ്ങളും നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിക്കുന്ന വിധി ചരിത്രത്തില്‍ എങ്ങനെ അടയാളപ്പെടുത്തുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ബാബരി പള്ളി നിലനിന്ന ഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് രഘുബീര്‍ ദാസ് എന്ന പുരോഹിതന്‍ ഫൈസാബാദ് ജില്ലാ കോടതിയില്‍ അപേക്ഷ നല്‍കിയതു മുതലാണ് വ്യവഹാരങ്ങളുടെ തുടക്കം. 1950ല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ.കെ നായര്‍ ബാബരി മസ്ജിദും പള്ളി നിലനിന്ന വളപ്പും ഏറ്റെടുത്ത് അയോധ്യ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ റസീവര്‍ ഭരണത്തിനു കീഴിലാക്കാന്‍ ഉത്തരവിട്ടു. ഇതിനു പിന്നാലെ വിവിധ ഘട്ടങ്ങളിലായി ക്ഷേത്ര നിര്‍മാണത്തിന് ഈ സ്ഥലം ആവശ്യപ്പെട്ട് ഗോപാല്‍ സിങ് വിശാരദും പരമഹംസ രാമചന്ദ്രയും നിര്‍മോഹി അഖാഡയും കോടതിയെ സമീപിച്ചു. 1961ല്‍ ഭൂമിക്ക് അവകാശമുന്നയിച്ച് യു.പി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും കോടതിയെ സമീപിച്ചു. എന്നാല്‍ 1982ല്‍ രാമജന്മഭൂമി പ്രസ്ഥാനവുമായി വിശ്വഹിന്ദു പരിഷത്ത് രംഗപ്രവേശം ചെയ്തതോടെയാണ് അയോധ്യ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കലുഷിത അന്തരീക്ഷമായി മാറിയത്. 1989ല്‍ ബി.ജെ.പി രാമക്ഷേത്രനിര്‍മ്മാണം അജണ്ടയില്‍ ഉള്‍പ്പെടുത്തി. 1990ല്‍ എല്‍.കെ അദ്വാനി തുടങ്ങിവെച്ച രഥയാത്ര അയോധ്യയിലെത്തിയ 1992 ഡിസംബര്‍ ആറിനാണ് രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത ഏടായി ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്.
രാജ്യവ്യാപക സംഘര്‍ഷങ്ങളും കലാപങ്ങളുമായിരുന്നു ഇതിന്റെ അനന്തരഫലം. പിന്നെയും 18 വര്‍ഷത്തിനു ശേഷമാണ് അലഹാബാദ് ഹൈക്കോടതിയുടെ ലക്‌നോ ബെഞ്ച് ഭൂമിതര്‍ക്കക്കേസില്‍ വിധി പറയുന്നത്. വര്‍ഷങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കു ശേഷം ബാബരി മസ്ജിദ് നിലനിന്ന 2.77 ഏക്കര്‍ ഭൂമി ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും നിര്‍മോഹി അഖാഡക്കുമായി തുല്യമായി വിഭജിക്കാനുള്ള വിചിത്രമായ ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്. 2011 മെയില്‍ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. വിധിക്കെതിരെ 14 അപ്പീലുകളാണ് സുപ്രീംകോടതിയിലെത്തിയത്. മധ്യസ്ഥ ചര്‍ച്ചയിലൂടെ തര്‍ക്കം പരിഹരിക്കാന്‍ ജസ്റ്റിസ് ഇബ്രാഹീം ഖലീഫുല്ല അധ്യക്ഷനായ സമിതിയെ സുപ്രീംകോടതി നിയോഗിച്ചെങ്കിലും ഫലം കണ്ടില്ല. ഇതിനു പിന്നാലെയാണ് ദൈനദിന വാദം കേള്‍ക്കലിലൂടെ ഭരണഘടനാ ബെഞ്ച് നടപടികള്‍ പൂര്‍ത്തിയാക്കി കേസ് വിധി പറയാന്‍ മാറ്റിയത്. ആഗസ്ത് ആറു മുതല്‍ 40 ദിവസമാണ് കോടതി തുടര്‍ച്ചയായി വാദം കേട്ടത്. സുപ്രീംകോടതിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദീര്‍ഘമായ രണ്ടാമത്തെ വാദംകേള്‍ക്കലായിരുന്നു ഇത്. അഞ്ചംഗ ബെഞ്ച് ഐകകണ്‌ഠ്യേനയല്ലാതെ, ഭൂരിപക്ഷ വിധിയാണ് പുറപ്പെടുവിക്കുന്നതെങ്കില്‍ നിയമ പോരാട്ടം ഇനിയും നീണ്ടുപോയേക്കും.
ശബരിമല സ്ത്രീപ്രവേശം
ശബരിമലയില്‍ പ്രായഭേദമന്യെ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ തന്നെ വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികളാണ് വിധി കാത്ത് കഴിയുന്നതില്‍ മറ്റൊന്ന്. 2018 സെപ്തംബര്‍ 28നായിരുന്നു സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി. ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ 12 വര്‍ഷത്തെ നിയമ പോരാട്ടത്തിന് ശേഷമായിരുന്നു വിധി. വലിയ സംഘര്‍ഷങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കോടതി വിധി വഴിയൊരുക്കിയിരുന്നു. യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കാന്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ കാണിച്ച അനാവശ്യ ധൃതിയാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയത്.
ശബരിമല പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 9000 കേസുകളില്‍ 27,000 പേരെയാണ് പ്രതിചേര്‍ത്തിട്ടുള്ളത്. പുനഃപരിശോധനാ ഹര്‍ജികളും റിട്ടും ഉള്‍പ്പെടെ 65 ഹര്‍ജികളാണ് ശബരിമല വിഷയത്തില്‍ കോടതിയില്‍ എത്തിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നവംബര്‍ 17നു മുമ്പ് ഈ കേസിലും വിധി വരുമെന്നാണ് സൂചന.
റഫാല്‍ അഴിമതി കേസ്
റഫാല്‍ ഇടപാടില്‍ അഴിമതി ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ സുപ്രീംകോടതി വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികളിലും 17ന് മുമ്പ് വിധി പ്രതീക്ഷിക്കുന്നുണ്ട്. ഫ്രഞ്ച് കമ്പനിയായ ഡസാള്‍ട്ട് ഏവിയേഷനില്‍നിന്ന് 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ക്രമക്കേട് നടന്നുവെന്നും പൊതുഖജനാവന് കോടികളുടെ നഷ്ടമുണ്ടായെന്നുമാണ് കേസ്. ഇടപാടില്‍ പ്രധാനമന്ത്രിക്ക് പങ്കില്ലെന്ന് വ്യക്തമാക്കുന്ന പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിച്ച സി.എ.ജി റിപ്പോര്‍ട്ട് ഉണ്ടെന്ന് പരാമര്‍ശിച്ചാണ് കേസില്‍ പ്രധാനമന്ത്രിക്ക് സുപ്രീംകോടതി നേരത്തെ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നത്.
എന്നാല്‍ ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും സി.എ.ജി റിപ്പോര്‍ട്ട് പാര്‍ലമന്റില്‍ വച്ചിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി അഡ്വ. പ്രശാന്ത് ഭൂഷണ്‍, ബി.ജെ.പി വിമതരും മുന്‍ കേന്ദ്രമന്ത്രിമാരുമായ അരുണ്‍ഷൂറി, യശ്വന്ത് സിന്‍ഹ എന്നിവരുമാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്.
ചീഫ് ജസ്റ്റിസും വിവരാവകാശ പരിധിയില്‍
ചീഫ് ജസ്റ്റിസിന്റെ ഓഫീസിനേയും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി വിവരാവകാശ പ്രവര്‍ത്തകന്‍ സുഭാഷ് ചന്ദ്ര അഗര്‍വാളാണ് കോടതിയെ സമീപിച്ചത്. ഡല്‍ഹി ഹൈക്കോടതിയെയാണ് ആദ്യം സമീപിച്ചതെങ്കിലും ആവശ്യംതള്ളിയിരുന്നു. ഇതേതുടര്‍ന്ന് ഹൈക്കോടതി വിധിക്കെതിരെ പരാതിക്കാരന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഈ കേസിലും വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയത്.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.
local
വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.
Health
എം പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം
രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.
ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
kerala3 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
india2 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
kerala3 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
Celebrity1 day ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
india2 days ago
മൂല്യം 17,000 കോടി രൂപ; ആര്‍സിബി വില്‍പ്പനയ്ക്ക്?
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
News3 days ago
ഉപരോധം പുനഃസ്ഥാപിക്കാന്‍ സമ്മര്‍ദം ശക്തമാകുന്ന സാഹചര്യത്തില്‍ ഇസ്രാഈലിന്റെ ആണവ രഹസ്യങ്ങള്‍ പുറത്തുവിടും; ഇറാന്
-
film3 days ago
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്