Connect with us

india

കാര്‍ഷിക ബില്‍ പാസാക്കുമ്പോള്‍ താങ്കളെവിടെയായിരുന്നു? രാഹുല്‍ ഗാന്ധിയുടെ മറുപടി

ഇന്ത്യ-ചൈന തര്‍ക്കത്തില്‍ പ്രധാനമന്ത്രി സമ്പൂര്‍ണ പരാജയമാണെന്നും രാഹുല്‍ വിമര്‍ശിച്ചു

Published

on

ന്യൂഡല്‍ഹി: കാര്‍ഷിക ബില്‍ പാസാക്കുമ്പോള്‍ പാര്‍ലമെന്റില്‍ എത്തിയില്ലെന്ന വിമര്‍ശനത്തിന് രാഹുല്‍ ഗാന്ധിയുടെ മറുപടി. ചികിത്സക്കായി വിദേശത്ത് പോയ അമ്മക്കൊപ്പമായതിനാലാണ് പാര്‍ലമെന്റിലെത്താന്‍ കഴിയാതിരുന്നതെന്ന് രാഹുല്‍ പറഞ്ഞു. പഞ്ചാബിലെ പട്യാലയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്റെ അമ്മ ചികിത്സക്കായി വിദേശത്തായിരുന്നു. എന്റെ സഹോദരിയുടെ ഓഫീസില്‍ ചിലര്‍ക്ക് കോവിഡ് പോസിറ്റീവായതിനാല്‍ അമ്മയുടെ കൂടെ പോവാന്‍ പറ്റുമായിരുന്നില്ല. അതുകൊണ്ട് ഞാന്‍ അമ്മയുടെ കൂടെയായിരുന്നു. എല്ലാത്തിനുമപ്പുറം ഞാന്‍ അവരുടെ മകനാണ്. അവരെ ശുശ്രൂഷിക്കേണ്ടത് എന്റെ ബാധ്യതയാണ്-രാഹുല്‍ പറഞ്ഞു.

കാര്‍ഷിക ബില്ലിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്കാണ് പഞ്ചാബില്‍ രാഹുല്‍ ഗാന്ധി നേതൃത്വം കൊടുക്കുന്നത്. ഇന്ത്യ-ചൈന തര്‍ക്കത്തില്‍ പ്രധാനമന്ത്രി സമ്പൂര്‍ണ പരാജയമാണെന്നും രാഹുല്‍ വിമര്‍ശിച്ചു. നമ്മുടെ രാജ്യത്തിന്റെ ഭൂമി പിടിച്ചെടുക്കാന്‍ ചൈനക്ക് യാതൊരു ഭയവില്ലെന്ന് രാഹുല്‍ പറഞ്ഞു. അതിന് കാരണം രാജ്യത്ത് അധികാരത്തിലിരിക്കുന്ന വ്യക്തി അദ്ദേഹത്തിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതില്‍ മാത്രമേ ശ്രദ്ധിക്കുന്നൂള്ളൂ എന്ന് അവര്‍ക്കറിയാമെന്നും രാഹുല്‍ പരിഹസിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വിമാനാപകടം: മരിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി രൂപ വീതം സാമ്പത്തിക സഹായം നല്‍കും: ഡോ. ഷംഷീര്‍ വയലില്‍

പരിക്കേറ്റവര്‍ക്കും കുടുംബാംഗങ്ങളെ നഷ്ടമായ ഡോക്ടര്‍മാര്‍ക്കും 20 ലക്ഷം; ആകെ 2.5 മില്യണ്‍ ദിര്‍ഹത്തിന്റെ സഹായ പാക്കേജ്

Published

on

രാജ്യത്തെ നടുക്കിയ അഹമ്മാദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ ജീവന്‍ നഷ്ടമായ ബിജെ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കും ഡോക്ടര്‍മാരുടെ കുടുംബാംഗങ്ങള്‍ക്കും ആശ്വാസമേകാന്‍ ആറു കോടി രൂപയുടെ (2.5 മില്യണ്‍ ദിര്‍ഹത്തിന്റെ) സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ഡോക്ടറും ആരോഗ്യ സംരംഭകനുമായ ഷംഷീര്‍ വയലില്‍. ബോയിംഗ് 787 വിമാനം ഇടിച്ചിറങ്ങി ജീവന്‍ നഷ്ടമായ എംബിബിഎസ് വിദ്യാര്‍ത്ഥികളായ ജയപ്രകാശ് ചൗധരി (ബാര്‍മേര്‍, രാജസ്ഥാന്‍), മാനവ് ഭാദു (ശ്രീ ഗംഗാ നഗര്‍, രാജസ്ഥാന്‍), ആര്യന്‍ രജ്പുത് (ഗ്വാളിയോര്‍, മധ്യപ്രദേശ്), രാകേഷ് ദിഹോറ (ഭാവ് നഗര്‍, ഗുജറാത്ത്) എന്നിവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം ഡോ. ഷംഷീര്‍ സാമ്പത്തിക സഹായം നല്‍കും. ഗുരുതരമായി പരിക്കേറ്റ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കും അപകടത്തില്‍ കുടുംബാംഗങ്ങളെ നഷ്ടമായ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കും 20 ലക്ഷം രൂപ വീതം ലഭ്യമാക്കും.

‘വ്യക്തിപരമായി ആഘാതമേല്പിച്ച ദുരന്തം’

മെഡിക്കല്‍ പഠന കാലത്ത് ഏറെ കൂടിച്ചേരലുകള്‍ നടക്കുന്ന ഹോസ്റ്റലും മെസ്സും നടുക്കുന്ന ദുരന്തത്തിന് വേദിയായത് ഞെട്ടിപ്പിച്ചതായി ഡോ. ഷംഷീര്‍ പറഞ്ഞു. ഹോസ്റ്റലില്‍ നിന്നുള്ള അപകട ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ മംഗലാപുരത്തെ കസ്തൂര്‍ബ മെഡിക്കല്‍ കോളേജിലും ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളേജിലും സ്വന്തം മെഡിക്കല്‍ വിദ്യാഭ്യാസ സമയത്ത് സമാനമായ ഹോസ്റ്റലുകളില്‍ താമസിച്ചിരുന്ന ഓര്‍മകളാണ് മനസിലെത്തിയത്. ഈ വിദ്യാര്‍ത്ഥികളും അവരുടെ ചുറ്റുപാടുകളും ഡോക്ടറെന്ന നിലയില്‍ ഏറെ പരിചിതമാണ്. ഹോസ്റ്റലിലും മെസ്സിലുമുള്ള ക്ലിനിക്കല്‍ പരീക്ഷകള്‍ക്കായുള്ള തയ്യാറെടുപ്പുകള്‍, മെസിലെ മേശയ്ക്കു ചുറ്റുമുള്ള വര്‍ത്തമാനങ്ങള്‍, ക്ഷീണിപ്പിക്കുന്ന ഷിഫ്റ്റിന് ശേഷമുള്ള ഹോസ്റ്റല്‍ മുറിയിലെ വിശ്രമം എന്നിവയുടെയൊക്കെ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഡോക്ടര്‍മാരുടെ സ്വഭാവത്തെ തന്നെ സ്വാധീനിക്കുന്ന ആ സാഹചര്യങ്ങളിലേക്ക് വന്‍ ദുരന്തം ഇരച്ചെത്തി ജീവന്‍ അപഹരിക്കുകയെന്നത് ഹൃദയഭേദകമാണ്. ആരോഗ്യ സേവനങ്ങള്‍ ആഗ്രഹിച്ച്, ലക്ഷ്യത്തിലേക്കെത്തും മുന്‍പ് വിട പറഞ്ഞ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ആഗ്രഹങ്ങള്‍ സഫലമാക്കാനും അവരുടെ കുടുംബാംഗങ്ങള്‍ക്ക് പിന്തുണ നല്‍കാനുമാണ് സഹായം. സമാനമായ നിരവധി ദുരന്തങ്ങളില്‍ കൈത്താങ്ങേകിയിട്ടുണ്ടെങ്കിലും അഹമ്മദാബാദിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെയും ഡോക്ടര്‍മാരുടെയും അസാധാരണ സാഹചര്യം ദീര്‍ഘകാലമായി മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന തന്നെ വ്യക്തിപരമായി ഏറെ ബാധിച്ചതായും ഡോ. ഷംഷീര്‍ അബുദാബിയില്‍ പറഞ്ഞു.

ദുരന്തബാധിതരായ വിദ്യാര്‍ത്ഥികളെയും കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ബി.ജെ മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ അസോസിയേഷനുമായി ചേര്‍ന്ന് സഹായം ആവശ്യമായവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥി റിതേഷ് കുമാര്‍ ശര്‍മ്മ അടക്കമുള്ള സാരമായി പരിക്കേറ്റവര്‍ക്കാണ് 20 ലക്ഷം രൂപയുടെ സഹായം ലഭിക്കുക. കാലിന് ഗുരുതരമായ പരിക്കുകളോടെ മണിക്കൂറുകളോളം അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ റിതേഷിനോപ്പം പരിക്കേറ്റ സുഹൃത്തുക്കളും അപകട നില തരണം ചെയ്തിട്ടുണ്ട്.

ഉച്ചഭക്ഷണ സമയത്ത് കോളേജിലെ അതുല്യം ഹോസ്റ്റല്‍ സമുച്ചയത്തില്‍ ഇടിച്ചുകയറിയ വിമാനം വിദ്യാര്‍ത്ഥികളുടെ താമസസ്ഥലങ്ങളും ഡൈനിംഗ് ഹാളും തകര്‍ത്തിരുന്നു. ചിതറിക്കിടന്ന പുസ്തകങ്ങളും സാധനങ്ങളും പ്ലേറ്റുകളും ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ചിത്രങ്ങളായി. വിദ്യാര്‍ത്ഥികളെയും ഡോക്ടര്‍മാരുടെ കുടുംബങ്ങളെയും താല്‍ക്കാലികമായി മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ് അധികൃതര്‍. താമസസ്ഥലം മാത്രമല്ല, സഹപാഠികളും പ്രിയപ്പെട്ട വസ്തുക്കളും വിലപ്പെട്ട രേഖകളും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഡോക്ടര്‍മാര്‍ക്കും നഷ്ടമായി. വൈകാരിക പിന്തുണയ്ക്കൊപ്പം മെഡിക്കല്‍ സമൂഹം ഒറ്റക്കെട്ടായി ഇവര്‍ക്കും കുടുംബങ്ങള്‍ക്കും ഒപ്പമുണ്ടെന്ന സന്ദേശം നല്‍കാനാണ് ഡോ. ഷംഷീര്‍ പിന്തുണയിലൂടെ ലക്ഷ്യമിടുന്നത്.

2010ലെ മംഗലാപുരം വിമാന ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങള്‍ക്ക് ഡോ. ഷംഷീര്‍ സാമ്പത്തിക, വിദ്യാഭ്യാസ സഹായവും യുഎഇയില്‍ ജോലിയും നല്‍കിയിരുന്നു. നിപ, കോവിഡ്, പ്രളയം തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിലും അദ്ദേഹത്തിന്റെ സഹായം നിര്‍ണ്ണായകമായിട്ടുണ്ട്.

Continue Reading

india

യുപിയില്‍ കനത്ത മഴ; രണ്ട് ദിവസങ്ങളിലായി ഇടിമിന്നലേറ്റ് 25 പേര്‍ മരിച്ചു

എട്ട് സ്ത്രീകളും ഏഴ് കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

Published

on

ഉത്തര്‍പ്രദേശില്‍ കനത്ത മഴ തുടരുന്നതിനിടെ ശനി, ഞായര്‍ ദിവസങ്ങളില്‍ 14 ജില്ലകളിലായി 25 പേര്‍ ഇടിമിന്നലേറ്റ് മരിച്ചു. എട്ട് സ്ത്രീകളും ഏഴ് കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

ശക്തമായ മഴയില്‍ പ്രയാഗ്രാജും ജൗന്‍പൂരും വന്‍നാശനഷ്ടങ്ങളാണ് നേരിട്ടത്. ഇരു ജില്ലകളിലും നാല് പേര്‍ വീതം മരിച്ചു.

പ്രയാഗ്രാജിലെ ഒരേ കുടുംബത്തിലെ നാല് പേര്‍ ഓല മേഞ്ഞ കുടിലില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ഇടിമിന്നലേറ്റ് മരിച്ചത്. വീരേന്ദ്ര ബന്‍ബാസി (35), ഭാര്യ പാര്‍വതി (32), പെണ്‍മക്കളായ രാധ (3), കരിഷ്മ (2) എന്നിവരാണ് മരിച്ചത്. ഇടിമിന്നലേറ്റ് ഇവരുടെ കുടിലിന് തീപിടിക്കുകയായിരുന്നു.

ജൗന്‍പൂരില്‍, കാശിദാസ്പൂരില്‍ ഉണ്ടായ കൊടുങ്കാറ്റില്‍ മാമ്പഴം പെറുക്കുന്നതിനിടെ മിന്നലേറ്റാണ് മൂന്ന് കുട്ടികള്‍ മരിച്ചത്. അന്‍ഷ് യാദവ് (12), സഹോദരന്‍ ആശു (10), അവരുടെ സുഹൃത്ത് ആയുഷ് (12) എന്നിവര്‍ മരിച്ചത്. കര്‍ണഹുവ ഗ്രാമത്തിലെ വയലില്‍ ജോലി ചെയ്യുന്നതിനിടെ ബ്രിജേഷ് രാജ്ഭര്‍ (28) എന്നയാളും മിന്നലേറ്റാണ് മരിച്ചത്.

Continue Reading

india

ജിയോ സേവനങ്ങള്‍ മുടങ്ങി

കാള്‍, ഇന്റര്‍നെറ്റ് സേവനങ്ങളാണ് പ്രവര്‍ത്തനരഹിതമായത്

Published

on

ന്യൂഡല്‍ഹി: റിലയന്‍സിന് കീഴിലുള്ള ജിയോ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു. കാള്‍, ഇന്റര്‍നെറ്റ് സേവനങ്ങളാണ് പ്രവര്‍ത്തനരഹിതമായത്. ജിയോയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിരവധിപേരാണ് പരാതിയുമായി എത്തിയിരിക്കുന്നത്.

Continue Reading

Trending