Culture
മഷരാനോയുടെ അബദ്ധം വിനയായി; അര്‍ജന്റീനക്ക് സമനില

പെറുവിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീന സമനില വഴങ്ങി. ലയണല്‍ മെസ്സിയില്ലാതെ കളിച്ച എവേ മത്സരത്തില്‍ രണ്ടു പ്രാവശ്യം മുന്നിലെത്തിയ ശേഷമാണ് കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകള്‍ 2-2 സമനില കൊണ്ട് തൃപ്തിപ്പെട്ടത്. കളി അവസാനിക്കാന്‍ ആറു മിനുട്ട് മാത്രം ശേഷിക്കെ ഹവിയര്‍ മഷരാനോ വരുത്തിയ അബദ്ധമാണ് ജയിക്കാമായിരുന്ന മത്സരത്തില്‍ അര്‍ജന്റീനക്ക് രണ്ട് പോയിന്റ് നഷ്ടപ്പെടുത്തിയത്.
15-ാം മിനുട്ടില്‍ റമിറോ ഫ്യുനസ് മോറി അര്‍ജന്റീനയുടെ ആദ്യ ഗോള്‍ നേടിയപ്പോള്‍ 58-ാം മിനുട്ടില്‍ ഗെറോറോ ആതിഥേയരെ ഒപ്പമെത്തിച്ചു. 77-ാം മിനുട്ടില്‍ ഹിഗ്വയ്‌ന്റെ ഗോളില്‍ അര്‍ജന്റീന ലീഡെടുത്തെങ്കിലും 84-ാം മിനുട്ടിലെ പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് ക്രിസ്റ്റ്യന്‍ ക്വേന പെറുവിന് സമനില നല്‍കി.
കോര്‍ണര്‍ കിക്കിനെ തുടര്‍ന്ന് ബോക്‌സിലുണ്ടായ കൂട്ടപ്പൊരിച്ചിലിനിടെയാണ് ഫ്യൂനസ് മോറി ലക്ഷ്യം കണ്ടത്. ആദ്യപകുതിയില്‍ പിന്നീട് ഗോളൊന്നും പിറന്നില്ല.
#EliminatoriasEnTyC ¡GOL DE ARGENTINA! Papá Funes Mori le dio de zurda para el 1-0 ante Perú. ¡Vamos, muchachos! https://t.co/xlOVgQeigm
— TyC Sports (@TyCSports) October 7, 2016
58-ാം മിനുട്ടില്‍ ട്രൗക്കോ നല്‍കിയ എയര്‍ബോള്‍ ബോക്‌സില്‍ സ്വീകരിച്ച് പന്ത് നിയന്ത്രിച്ച് ഗെറോറോ ലക്ഷ്യം കണ്ടു. അര്‍ജന്റീന പ്രതിരോധത്തിന്റെ ദൗര്‍ബല്യം വ്യക്തമാക്കുന്നതായിരുന്നു ഗോള്‍.
#EliminatoriasEnTyC ¡GOL DE PERÚ! Guerrero puso el 1-1 en 13 del ST. https://t.co/vzfFKrkZX0
— TyC Sports (@TyCSports) October 7, 2016
77-ാം മിനുട്ടില്‍ പാബ്ലോ സബലേറ്റ നല്‍കിയ പന്ത് ഹിഗ്വയ്ന്‍ മനോഹരമായി ചിപ്പ് ചെയ്ത് ലക്ഷ്യത്തിലെത്തിച്ചു.
#EliminatoriasEnTyC ¡GOL DE ARGENTINA! Higuaín definió una gran jugada colectiva y la Selección gana 2-1. https://t.co/4MSjvTD0ai
— TyC Sports (@TyCSports) October 7, 2016
വിജയത്തിലേക്ക് നീങ്ങുകയായിരുന്ന അര്‍ജന്റീനക്ക് തിരിച്ചടിയായത് 84-ാം മിനുട്ടില്‍ മഷരാനോ വരുത്തിയ പിഴവാണ്. മധ്യവരക്കടുത്തു നിന്ന് മഷരാനോ പിന്നിലേക്ക് പാസ് ചെയ്ത പന്ത് ഗെറോറോ അനായാസം പിടിച്ചെടുത്തു. ബോക്‌സിലേക്ക് കുതിച്ച ഗെറോറോയെ പിന്നില്‍ നിന്ന് വീഴ്ത്തുകയല്ലാതെ ഫ്യുനസ് മോറിക്ക് വഴിയുണ്ടായിരുന്നില്ല.
#EliminatoriasEnTyC Penal para Perú… https://t.co/dIWlq8bIpL
— TyC Sports (@TyCSports) October 7, 2016
കിക്കെടുത്ത ക്വേവ അനായാസം ലക്ഷ്യം കാണുകയും ചെയ്തു.
#EliminatoriasEnTyC ¡GOL DE PERÚ! Cueva y el 2-2 cuando faltan siete minutos para el final. https://t.co/n1PA4O31UU
— TyC Sports (@TyCSports) October 7, 2016
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala1 day ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
More3 days ago
ബലി പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രായേല്‍; ഇന്നലെ കൊല്ലപ്പെട്ടത് 42 പേര്
-
kerala3 days ago
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച
-
kerala3 days ago
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
-
GULF3 days ago
ഈദ് നമസ്കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍
-
kerala3 days ago
ഭാരതാംബ വിവാദം: മന്ത്രി പി പ്രസാദിന്റെ വീടിനു മുന്നില്‍ ബിജെപി പ്രതിഷേധം; മാര്‍ച്ച് തടഞ്ഞ് സിപിഎം
-
crime3 days ago
കാന്‍സര്‍ രോഗിയെ കെട്ടിയിട്ട് പണം കവര്‍ന്നു; അന്വേഷിക്കാന്‍ പ്രത്യേക സംഘം
-
kerala3 days ago
തെന്നല ബാലകൃഷ്ണപിളളയ്ക്ക് വിട നല്‍കി കേരളം; സംസ്‌കാര ചടങ്ങ് തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു