main stories
കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി കനഡ; കേന്ദ്രസര്‍ക്കാറിന് തിരിച്ചടി
“ഞാന്‍ നിങ്ങളെ ഓര്‍മിപ്പിക്കട്ടെ, സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കൊപ്പം എന്നും കനഡയുണ്ട്”

ടൊറന്റോ: ഡല്‍ഹിയിലെ കര്‍ഷക സമരത്തെ പിന്തുണച്ച് കനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രുഡോ. പ്രതിഷേധം ആശങ്കപ്പെടുത്തുന്നതാണ് എന്നും സമാധാപരമായി പ്രതിഷേധിക്കുന്നവരുടെ അവകാശങ്ങള്‍ കനഡ എല്ലായ്പ്പോഴും സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ പ്രതികരിക്കുന്ന ആദ്യ ലോകനേതാവാണ് ട്രുഡോ.
‘കര്‍ഷക പ്രതിഷേധത്തിന്റെ വാര്‍ത്തയാണ് ഇന്ത്യയില്‍ നിന്ന് വരുന്നത്. ഈ സാഹചര്യം ആശങ്കാജനകമാണ്. അവരുടെ സുഹൃത്തുക്കളെയും കുടുംബങ്ങളെയും കുറിച്ച് ഞങ്ങള്‍ക്ക് ആധിയുണ്ട്. ഈ യാഥാര്‍ത്ഥ്യം നിങ്ങളില്‍ പലര്‍ക്കും അറിയാം എന്നെനിക്കറിയാം. ഞാന്‍ നിങ്ങളെ ഓര്‍മിപ്പിക്കട്ടെ, സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കൊപ്പം എന്നും കനഡയുണ്ട്’ – അദ്ദേഹം പറഞ്ഞു.
സംവാദത്തിന്റെ പ്രധാന്യത്തില്‍ നാം വിശ്വസിക്കുന്നു. നമ്മുടെ ആശങ്കകള്‍ ഇന്ത്യന്‍ സര്‍ക്കാറിനെ അറിയിക്കും. എല്ലാവരും ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ട അവസരമാണിത്- ഗുരുനാനാക് ജയന്തിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാര്‍ ഈയിടെ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയാണ് കര്‍ഷകര്‍ ഡല്‍ഹിയില്‍ സമരമിരിക്കുന്നത്. ഡിസംബര്‍ മൂന്നിന് ചര്‍ച്ചയാകാമെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു. ഉപാധികള്‍ കൂടാതെ ചര്‍ച്ച വേണം എന്നാണ് കര്‍ഷക സംഘടകളുടെ ആവശ്യം.
kerala
ട്രാന്‍സ് ദമ്പതികളുടെ കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്, അമ്മ വേണ്ട; ‘രക്ഷിതാക്കള്‍’ മതി: ഹൈക്കോടതി
ട്രാന്‍സ് ദമ്പതികളായ കോഴിക്കോട് സ്വദേശികള്‍ സഹദും സിയയും നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികളുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്, അമ്മ എന്നതിന് പകരം രക്ഷിതാക്കള്‍ എന്ന് ചേര്‍ക്കണമെന്ന് ഹൈക്കോടതി. ട്രാന്‍സ് ദമ്പതികളായ കോഴിക്കോട് സ്വദേശികള്‍ സഹദും സിയയും നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ട്രാന്‍സ് ദമ്പതികളുടെ മക്കള്‍ക്കുള്ള അപേക്ഷയില്‍ അച്ഛന്, അമ്മ കോളങ്ങള്‍ ഒഴിവാക്കണമെന്നാണ് ജസ്റ്റിസ് സിയാദ് റഹ്മാന് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുള്ളത്.
2023 ഫെബ്രുവരിയിലാണ് ഇവര്‍ക്ക് കുഞ്ഞ് ജനിച്ചത്. രാജ്യത്തെ ആദ്യ ട്രാന്‍ജെന്‍ഡര്‍ രക്ഷിതാക്കളാണ് ഈ ദമ്പതികള്‍. കോഴിക്കോട് കോര്‍പ്പറേഷനില്‍ കുട്ടിയുടെ ജനനം രജിസ്റ്റര്‍ ചെയ്യുകയും ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു. എന്നാല്‍ സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേര് സിയ പാവല്‍ എന്നും അമ്മയുടെ പേര് സഹദ് എന്നും രേഖപ്പെടുത്തിയിരുന്നു.
എന്നാല്‍ അച്ഛന്റെയും അമ്മയുടേയും പേരുകള്‍ പ്രത്യേകം പരാമര്‍ശിക്കരുതെന്ന് ആവശ്യപ്പെട്ട് ദമ്പതികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി അച്ഛന്, അമ്മ എന്നതിനു പകരം രക്ഷിതാക്കള്‍ എന്നു മാറ്റി പുതിയ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് നിര്‍ദേശം നല്‍കിയത്.
india
ഡബിള്‍ എഞ്ചിന് സര്‍ക്കാരിന്റെ അശ്രദ്ധ: ദളിത് പെണ്‍കുട്ടിയുടെ മരണത്തില്‍ എന്‍ഡിഎയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
കേസില്‍ നീതി ആവശ്യപ്പെട്ട് ഞായറാഴ്ച രാവിലെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

പട്ന മെഡിക്കല്‍ കോളജ് ആശുപത്രിയിലെ (പിഎംസിഎച്ച്) ചികിത്സയില്‍ അനാസ്ഥ ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയുടെ മരണത്തില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യ (എന്‍ഡിഎ) സര്‍ക്കാരിനെതിരെ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് (എല്‍ഒപി) രാഹുല്‍ ഗാന്ധി ഞായറാഴ്ച ആഞ്ഞടിച്ചു.
‘ഡബിള്‍ എഞ്ചിന്’ സര്‍ക്കാരിന്റെ അശ്രദ്ധയാണ് ദളിത് പെണ്‍കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് എക്സില്‍ ഒരു പോസ്റ്റില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
‘മുസാഫര്‍പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിക്ക് നേരെയുണ്ടായ ക്രൂരതയും തുടര്‍ന്നുള്ള ചികിത്സയിലെ അവഗണനയും അങ്ങേയറ്റം ലജ്ജാകരമാണ്. തക്കസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കില്‍ അവളുടെ ജീവന് രക്ഷിക്കാമായിരുന്നു. എന്നാല്‍ സുരക്ഷ ഒരുക്കുന്നതില്‍ മാത്രമല്ല, അവരുടെ ജീവന് രക്ഷിക്കുന്നതിലും ഇരട്ട എഞ്ചിന് സര്‍ക്കാര്‍ അലംഭാവം കാണിച്ചു,’ അദ്ദേഹം പറഞ്ഞു.
ഇരയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് തന്റെ പോസ്റ്റില്‍ ഉറപ്പ് നല്കി.
ഇരയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതുവരെ ഞങ്ങള്‍ നിശബ്ദരായി ഇരിക്കില്ല, കുറ്റക്കാര്‍ക്കും അനാസ്ഥ കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കണം, എന്നായിരുന്നു പോസ്റ്റ്.
കേസില്‍ നീതി ആവശ്യപ്പെട്ട് ഞായറാഴ്ച രാവിലെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
പ്രതിഷേധത്തില്‍ സംസാരിച്ച ബിഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജേഷ് റാം പറഞ്ഞു, ‘ഈ കേസിന് രണ്ട് വശങ്ങളുണ്ട്, ആദ്യം, കുട്ടി ബലാത്സംഗത്തിനിരയായി. ബലാത്സംഗത്തിന് ശേഷം അവളെ കൊലപ്പെടുത്താന്‍ ക്രൂരമായ ശ്രമമുണ്ടായി. രണ്ടാമതായി, സര്‍ക്കാര്‍ അശ്രദ്ധയില്‍ ഒരു കല്ലും ഉപേക്ഷിച്ചില്ല. ചികിത്സ വൈകിയതിനാല്‍ ആ പെണ്‍കുട്ടി ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ഇതിന് സര്‍ക്കാര്‍ തന്നെ നേരിട്ട് ഉത്തരവാദികളാണ്.’
മുസാഫര്‍പൂരിലെ കുണ്ഡ്ലിയില്‍ നിന്നുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പട്നയിലെ എയിംസ് ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് നാല് ദിവസത്തിന് ശേഷം പിഎംസിഎച്ചിലേക്ക് കൊണ്ടുവന്നതിന് പിന്നാലെയാണിത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി അധികൃതര്‍ അറിയിച്ചു.
kerala
നിലമ്പൂരില്‍ എം. സ്വരാജിനെ സ്ഥാനാര്‍ഥിയാക്കിയത് അദ്ദേഹത്തെ രാഷ്ട്രീയമായി അവസാനിപ്പിക്കാനാകാം; കെ.എം ഷാജി
ആര്യാടന് ഷൗക്കത്ത് ഉമ്മന്‍ചാണ്ടിയുടെ ഖബറിടത്തില്‍ പോയി പ്രാര്‍ത്ഥിച്ചെന്നും സ്വരാജ് ജീവിച്ചിരിക്കുന്ന വിഎസിനെ കണ്ട് മാപ്പപേക്ഷിക്കണമെന്നും കെ എം ഷാജി

എം. സ്വരാജിനെ നിലമ്പൂരില്‍ സ്ഥാനാര്‍ഥിയാക്കിയത് അദ്ദേഹത്തെ രാഷ്ട്രീയമായി അവസാനിപ്പിക്കാനാകാമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. സിപിഎമ്മില്‍ പിണറായി വിരുദ്ധ പോരാട്ടങ്ങളില്‍ വലിയ പങ്കുവഹിക്കുന്ന നേതാവാണ് സ്വരാജെന്നും അദ്ദേഹത്തെ തീര്‍ക്കണമെന്ന് കരുതിയാകാം സ്ഥാനാര്‍ഥിയാക്കിയതെന്നും കെ.എം ഷാജി പ്രതികരിച്ചു.
ഒരിക്കല്‍ പിണറായി ഭക്തിമൂത്ത് വി.എസിനെ പിതൃശൂന്യനെന്ന് വിളിച്ചയാളാണ് സ്വരാജ് എന്നും കെ.എം. ഷാജി പറഞ്ഞു. നിലമ്പൂരില്‍ വരുന്നതിന് മുമ്പ് വി.എസ്. അച്യുതാനന്ദനെ സന്ദര്‍ശിച്ച് സ്വരാജ് മാപ്പ് ചോദിക്കണമെന്നും സ്വരാജ് പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത് ശരീരത്തില്‍ പിണറായി മാനറിസം ആവാഹിച്ചാണെന്നും കെ എം ഷാജി പറഞ്ഞു.
യുദ്ധം അനാവശ്യമായിരുന്നുവെന്ന നിലപാട് സ്ഥാനാര്‍ഥിയായ സ്വരാജിന് ഇപ്പോള്‍ ഉണ്ടോ എന്ന് വ്യക്തമാക്കണമെന്നും കെ എം ഷാജി കൂട്ടിച്ചേര്‍ത്തു.
അന്‍വര്‍ മത്സരിക്കുമ്പോഴും സ്വരാജ് നിലമ്പൂരുകാരനായിരുന്നെന്നും പിന്നെ എന്തിനാണ് അന്‍വറിനെ നിര്‍ത്തുകയും സ്വരാജിനെ തൃപ്പൂണിത്തുറയില്‍ മത്സരിപ്പിച്ചതെന്നും കെ എം ഷാജി ചോദിച്ചു.
ആര്യാടന് ഷൗക്കത്ത് ഉമ്മന്‍ചാണ്ടിയുടെ ഖബറിടത്തില്‍ പോയി പ്രാര്‍ത്ഥിച്ചെന്നും സ്വരാജ് ജീവിച്ചിരിക്കുന്ന വിഎസിനെ കണ്ട് മാപ്പപേക്ഷിക്കണമെന്നും കെ എം ഷാജി അഭിപ്രായപ്പെട്ടു.
സ്വരാജിനെ ഇല്ലാതാക്കാന്‍ വേണ്ടിയാണ് നിലമ്പൂരിലെ സ്ഥാനാര്‍ത്ഥിത്വമെന്നും സ്വരാജിനെ റിയാസിനു മുകളില്‍ വളരാന്‍ അവര്‍ അനുവദിക്കില്ലെന്നും കെ എം ഷാജി പറഞ്ഞു.
-
kerala2 hours ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
kerala3 days ago
സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
-
india2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; 24 വയസ്സുകാരി മരിച്ചു
-
india5 hours ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
kerala3 days ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു
-
india3 days ago
ഇസ്രാഈലിനും സര്‍വകലാശാലക്കുമെതിരെ ആഞ്ഞടിച്ച ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനി; ആരാണ് മേഘ വെമുരി?
-
kerala2 days ago
വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍
-
india2 days ago
ഫലസ്തീന് അനുകൂല പ്രസംഗം; ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിയെ ബിരുദദാന ചടങ്ങില്‍ നിന്ന് എംഐടി വിലക്കി