Connect with us

kerala

”കാസര്‍കോട്ട് സീറ്റ് ഐഎന്‍എല്ലിന്; വോട്ട് ബിജെപിക്ക്” കണക്കുകള്‍ പറയുന്നു

അതേസമയം, 2001ലും അതിന് മുമ്പും എല്‍ഡിഎഫിന് അയ്യായിരത്തിലധികം വോട്ടുകള്‍ പ്രതിവര്‍ഷം കൂടിയ സ്ഥാനത്താണ് ഐഎന്‍എല്ലിന് സീറ്റ് വിട്ടുനല്‍കിയതിന് ശേഷം വലിയ രീതിയില്‍ വോട്ടുചോര്‍ച്ചയുണ്ടാകുന്നത്. ബിജെപിയെ സഹായിക്കാന്‍ സിപിഎം എന്നോ ഉണ്ടാക്കിയ അന്തര്‍ധാരയിലേക്കാണ് വോട്ടുചോര്‍ച്ച വിരല്‍ചൂണ്ടുന്നത്.

Published

on

ശരീഫ് കരിപ്പൊടി
കാസര്‍കോട് :യുഡിഎഫിന്റെ ഉരുക്കുകോട്ടയായ കാസര്‍കോട് മണ്ഡലത്തില്‍ കാലങ്ങളായുള്ള ബിജെപി- എല്‍ഡിഎഫ് അന്തര്‍ധാരയ്ക്ക് വോട്ടു കണക്കുകള്‍ തെളിവ്. 2006ന് ശേഷം മണ്ഡലത്തില്‍ എല്‍ഡിഎഫ് പെട്ടിയിലാക്കിയ വോട്ടിംഗ് കണക്കുകളാണ് ബിജെപി ബന്ധത്തിന്റെ ഉള്ളറരഹസ്യം പകല്‍പോലെ പ്രകടമാക്കുന്നത്. 2006ലാണ് അതുവരെ സിപിഎം മത്സരിച്ചിരുന്ന സീറ്റ് ഐഎന്‍എല്ലിന് വിട്ടുനല്‍കിയത്. ആ തെരഞ്ഞെടുപ്പില്‍ സിടി അഹമ്മദലി 10342 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഏഴാംതവണയും നിയമസഭയിലേക്ക് ഏണി കയറി.

യുഡിഎഫ് 38774 വോട്ടും ബിജെപി 28432 വോട്ടും ഐഎന്‍എല്‍ 27790 വോട്ടുമാണ് പെട്ടിയിലാക്കിയത്. 2011ല്‍ എന്‍എ നെല്ലിക്കുന്ന് യുഡിഎഫ് ടിക്കറ്റില്‍ മത്സരിച്ചു 9738 വോട്ടിന് ജയിച്ചു. യുഡിഎഫിന് 53068 വോട്ടും ബിജെപിക്ക് 43330 വോട്ടും നേടിയപ്പോള്‍ ഐഎന്‍എല്‍ 16467 വോട്ടേ നേടാനായുള്ളൂ. 2016ല്‍ എന്‍എ നെല്ലിക്കുന്ന് 8607 ഭൂരിപക്ഷത്തില്‍ വീണ്ടും നിയമസഭയിലെത്തി. ആ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പെട്ടിയിലെത്തിയത് 64727 വോട്ടുകള്‍. 56120 വോട്ട് ബിജെപിയും നേടി. എന്നാല്‍ എല്‍ഡിഎഫിന്റെ വോട്ട് വെറും 21615 ആണ്.

അതായത് പത്തുവര്‍ഷം കൊണ്ട് യുഡിഎഫ്, ബിജെപി മുന്നണികള്‍ക്ക് ഇരട്ടിയോളം വോട്ടുകള്‍ വര്‍ധിച്ചപ്പോള്‍ എല്‍ഡിഎഫ് മുന്നണിക്ക് 6175 വോട്ട് കുത്തനെ കുറഞ്ഞു. പുതിയ വോട്ടുകള്‍ ഉള്‍പ്പടെ പത്തുവര്‍ഷം കൊണ്ട് യുഡിഎഫിന് 25,953 വോട്ടുകളും ബിജെപിക്ക് 27,688 വോട്ടുകളും വര്‍ധിച്ചതായാണ് കണക്ക്. എന്നാല്‍ എല്‍ഡിഎഫിന് പുതിയ ഒരു വോട്ടു പോലും വര്‍ധിച്ചില്ലെന്ന് മാത്രമല്ല, 2006ല്‍ നിന്ന് 2016ലെത്തുമ്പോള്‍ ആറായിരത്തിലധികം വോട്ടുകള്‍ കുറയുകയും ചെയ്തു.

അതേസമയം, 2001ലും അതിന് മുമ്പും എല്‍ഡിഎഫിന് അയ്യായിരത്തിലധികം വോട്ടുകള്‍ പ്രതിവര്‍ഷം കൂടിയ സ്ഥാനത്താണ് ഐഎന്‍എല്ലിന് സീറ്റ് വിട്ടുനല്‍കിയതിന് ശേഷം വലിയ രീതിയില്‍ വോട്ടുചോര്‍ച്ചയുണ്ടാകുന്നത്. ബിജെപിയെ സഹായിക്കാന്‍ സിപിഎം എന്നോ ഉണ്ടാക്കിയ അന്തര്‍ധാരയിലേക്കാണ് വോട്ടുചോര്‍ച്ച വിരല്‍ചൂണ്ടുന്നത്. ഈ അന്തര്‍ധാര മനസിലാക്കി ഇനിയൊരിക്കല്‍കൂടി ചാവേറാവാന്‍ ഞങ്ങളില്ലെന്ന് മുന്നണിയോട് കേണപേക്ഷിച്ചിട്ടും ഇക്കുറി വീണ്ടും ഐഎന്‍എല്ലിന് സീറ്റ് നല്‍കി ബിജെപിക്ക് വോട്ട് മറിക്കാന്‍ അവസരമുണ്ടാക്കുകയാണ് സിപിഎം നേതൃത്വം.
അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ ജില്ലയിലെത്തിയ പിണറായി വിജയന്‍ നാലു മണ്ഡലങ്ങളില്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുത്തെങ്കിലും കാസര്‍കോട് മണ്ഡലത്തിലെത്താതും ഇടതുപ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധത്തിനും നിരാശയ്ക്കും ഇടയാക്കിയിട്ടുണ്ട്. സിപിഎമ്മിന്റെയും മുന്നണി നേതാക്കളുടെയും ഇരട്ടത്താപ്പ് നിലപാട് വലിയ രീതിയില്‍ ചര്‍ച്ചയായിട്ടുണ്ട്.

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം

ഓറഞ്ച്, യെല്ലോ അലേര്‍ട്ടിലാണ് മാറ്റം.

Published

on

സംസ്ഥാനത്ത് മഴ മുന്നയിപ്പില്‍ മാറ്റം. ഓറഞ്ച്, യെല്ലോ അലേര്‍ട്ടിലാണ് മാറ്റം. നേരത്തേ ആറ് ജില്ലകളിലായിരുന്നു ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. അത് നാല് ജില്ലകളായി ചുരുങ്ങി. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും. നേരത്തേ പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടായിരുന്നു. അത് യെല്ലോ അലേര്‍ട്ടായിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും യെല്ലോ അലേര്‍ട്ട് തുടരും.

നാളെ സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലേര്‍ട്ടുള്ളത്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. ബുധനാഴ്ച മുതല്‍ മഴ കുറയുമെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. ബുധനാഴ്ച റെഡ്, ഓറഞ്ച് അലേര്‍ട്ടുകളില്ല. ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് മാത്രമാണുള്ളത്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഴ മുന്നറിയിപ്പില്ല.

Continue Reading

kerala

ശക്തമായ മഴ; ഒന്‍പത് ജില്ലകളിലെ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്

നദീതീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

Published

on

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്. വിവിധ ജില്ലകളിലെ നദികളില്‍ സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി

ഓറഞ്ച് അലര്‍ട്ട്

കാസര്‍കോട് : ഉപ്പള (ഉപ്പള സ്റ്റേഷന്‍), നീലേശ്വരം (ചായ്യോം റിവര്‍ സ്റ്റേഷന്‍), മൊഗ്രാല്‍ (മധുര്‍ സ്റ്റേഷന്‍)

പത്തനംതിട്ട : മണിമല (തോണ്ടറ സ്റ്റേഷന്‍)

യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : വാമനപുരം (മൈലംമൂട് സ്റ്റേഷന്‍), കരമന (വെള്ളൈക്കടവ് സ്റ്റേഷന്‍- CWC)

കൊല്ലം : പള്ളിക്കല്‍ (ആനയടി സ്റ്റേഷന്‍)

പത്തനംതിട്ട : പമ്പ (ആറന്മുള സ്റ്റേഷന്‍), അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ഏഉ സ്റ്റേഷന്‍), പമ്പ (മടമണ്‍ സ്റ്റേഷന്‍ -CWC), മണിമല (കല്ലൂപ്പാറ സ്റ്റേഷന്‍-CWC)

ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍- CWC)

എറണാകുളം: മൂവാറ്റുപുഴ (കക്കടാശ്ശേരി & തൊടുപുഴ സ്റ്റേഷന്‍),

തൃശൂര്‍ : കരുവന്നൂര്‍ (കുറുമാലി & കരുവന്നൂര്‍ സ്റ്റേഷന്‍)

കോഴിക്കോട് : കോരപ്പുഴ (കുന്നമംഗലം & കൊള്ളിക്കല്‍ സ്റ്റേഷന്‍ )

കണ്ണൂര്‍ : പെരുമ്പ (കൈതപ്രം റിവര്‍ സ്റ്റേഷന്‍), കവ്വായി (വെല്ലൂര്‍ റിവര്‍ സ്റ്റേഷന്‍)

കാസര്‍കോട്: കാര്യങ്കോട് (ഭീമനടി സ്റ്റേഷന്‍)

യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

കാലവര്‍ഷം ശക്തം

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാണ്. കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂണ്‍ 17 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് (heavy rain ) സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ പരമാവധി 40 – 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കന്‍ മഹാരാഷ്ട്രയ്ക്ക് മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. മറ്റൊരു ചക്രവാതചുഴി വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ സ്ഥിതിചെയ്യുന്നു. കേരളത്തിന് മുകളില്‍ ശക്തമായ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നു. ഇതിന്റെയെല്ലാം സ്വാധീനഫലമായിട്ടാണ് കേരളത്തില്‍ മഴ വീണ്ടും ശക്തമായത്.

സംസ്ഥാനത്തെ അഞ്ചു വടക്കന്‍ ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പാണുള്ളത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. നാളെ ഏഴു വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

Continue Reading

kerala

പ്രിയംവദ കൊലക്കേസ്; യുവതിയെ കൊന്ന് മൂന്ന് ദിവസം മൃതദേഹം കട്ടിലിനടിയില്‍ സൂക്ഷിച്ചു

ചന്ദനത്തിരി കത്തിച്ച് ദുര്‍ഗന്ധം ഇല്ലാതാക്കി

Published

on

നെയ്യാറ്റിന്‍കര പ്രിയംവദ കൊലക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പനച്ചുംമൂട് പഞ്ചാംകുഴി മാവുവിള സ്വദേശിനിയായ പ്രിയംവദയെ അയല്‍വാസി വിനോദ് കൊലപ്പെടിത്തിയതിനു ശേഷം മൂന്ന് ദിവസം കട്ടിലിനടിയില്‍ സൂക്ഷിച്ചു. ദുര്‍ഗന്ധം വരാതിരിക്കാന്‍ ചന്ദനത്തിരിയും കത്തിച്ചുവെച്ചു.

സംശയം തോന്നിയ വിനോദിന്റെ ഭാര്യാമാതാവ് കുട്ടിയെ പറഞ്ഞയച്ച് മുറി പരിശോധിക്കാന്‍ പറയുകയായിരുന്നു. എന്നാല്‍ വിനോദ് കുട്ടിയെ വിരട്ടിയോടിക്കുകയായിരുന്നു. അതേസമയം കുട്ടി കട്ടിലിനടിയില്‍ കൈ കണ്ടതായി മുത്തശ്ശിയെ അറിയിക്കുകയായിരുന്നു. ഇക്കാര്യം ഇവര്‍ മാവുവിള പള്ളിവികാരിയോട് പറഞ്ഞു. തുടര്‍ന്നാണ് പൊലീസിന് വിവരം ലഭിച്ചത്.

പ്രിയംവദയെ കാണാനില്ലെന്ന് പറഞ്ഞ് മകള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച അന്വേഷണം പുരോഗിക്കുമ്പോഴാണ് പൊലീസിന് പള്ളിവികാരിയില്‍നിന്ന് ഈ വിവരം ലഭിച്ചത്.

സംഭവസ്ഥലത്തെത്തിയ പൊലീസ് രക്തക്കറയും മുടിയും കണ്ടെത്തി. ഇതോടെ വിനോദിനെ ചോദ്യം ചെയ്യുകയായിരുന്നു.

യുവതിയെ കൊന്ന് കുഴിച്ചിട്ടതായി ഇയാള്‍ സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു.

Continue Reading

Trending