Connect with us

Video Stories

മഹാനായ നേതാവ്

Published

on

പി.വി അബ്ദുല്‍ വഹാബ് എം.പി

മരണത്തിന്റെ തലേ ദിവസം എന്നോടൊപ്പം മണിക്കൂറുകളോളം ഒരുമിച്ചുണ്ടായിരുന്ന ഒരാള്‍ വേര്‍പിരിഞ്ഞുവെന്ന യാഥാര്‍ഥ്യത്തോട് ഇതുവരെ പൊരുത്തപ്പെടാനായിട്ടില്ല. മരണം വന്ന് തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹത്തെ മാടിവിളിക്കുമെന്ന് തിങ്കളാഴ്ച അഹമ്മദ് സാഹിബിനോടൊപ്പം യാത്ര ചെയ്തപ്പോള്‍ ഒരിക്കല്‍ പോലും പ്രതീക്ഷിച്ചതല്ല. കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് ലോക്‌സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഒരു ദിവസം നേരത്തെ തന്നെ പോകാന്‍ തീരുമാനിച്ചത് അദ്ദേഹവും ഒപ്പമുണ്ടല്ലോ എന്ന ആവേശത്തിലായിരുന്നു. തിങ്കളാഴ്ച രാവിലെ 11 മണിക്കായിരുന്നു കരിപ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനം.

മുംബൈ വഴി ഡല്‍ഹിയിലെത്തിച്ചേരാന്‍ എടുത്തത് ഏകദേശം ആറു മണിക്കൂറോളം. പ്രായത്തിന്റെയും, രോഗങ്ങളുടേയും ആധിക്യം അദ്ദേഹത്തിന്റെ സംസാരത്തില്‍ ഒട്ടും തന്നെ നിഴലിച്ചിരുന്നില്ല. തമാശയിലൂടെയും, കാര്യമായുമെല്ലാം അദ്ദേഹം വിവരിച്ചത് പതിറ്റാണ്ടുകള്‍ നീണ്ട തന്റെ പൊതുജീവിതത്തെക്കുറിച്ചായിരുന്നു. അതില്‍ അദ്ദേഹം പറഞ്ഞ ഒരുകാര്യം എന്നെ വളരെയേറെ സ്പര്‍ശിച്ചു. ഈ കാലയളവില്‍ ലഭിച്ച ഏറ്റവും വലിയ സമ്പാദ്യമായി അദ്ദേഹം കാണുന്നത് മറ്റെന്തിനേക്കാളും സൗഹൃദങ്ങളാണ്.

ആലോചിച്ചു നോക്കുമ്പോള്‍ വളരെ ശരിയായ കാര്യമാണ്. രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കോ, പാര്‍ലമെന്ററി രംഗത്തെ അത്യുന്നത സ്ഥാനങ്ങളിലേക്കോ ഇതുവരെ കടന്നു വരാത്ത ഒരു പ്രസ്ഥാനത്തിന്റെ ദേശീയ നേതാവെന്ന നിലയില്‍ അദ്ദേഹം സമ്പാദിച്ചു കൂട്ടിയ സൗഹൃദങ്ങളുടെ പട്ടിക നമ്മുടെ പല വിദേശകാര്യ മന്ത്രിമാരെയും നാണിപ്പിക്കും. ലോകത്തിന്റെ ഏത് കോണിലും അഹമ്മദ് സാഹിബിനെ സ്‌നേഹത്തോടെ സ്മരിക്കുന്ന ആരെങ്കിലുമൊക്കെ ഉണ്ടാകും. പ്രത്യേകിച്ചും ഗള്‍ഫ് രാജ്യങ്ങളില്‍ അദ്ദേഹത്തിനുള്ള സ്വീകാര്യത നേരിട്ടു തന്നെ അനുഭവിച്ചറിഞ്ഞ വ്യക്തിയാണ് ഞാന്‍.

അഹമ്മദ് സാഹിബുമായുള്ള പരിചയം എന്റെ ബാപ്പയുടെ കാലത്തെ തുടങ്ങിയതാണ്. പിന്നീട് പലതവണ ഗള്‍ഫില്‍ വെച്ച് കണ്ട് പരിചയിച്ച് ആ പരിചയം സൗഹൃദത്തിന് വഴിമാറി. ചന്ദ്രിക ഡയറക്ടര്‍ ബോര്‍ഡിലേക്ക് എന്നെ തിരഞ്ഞെടുത്തതോടെ സൗഹൃദത്തിനപ്പുറമുള്ള അടുപ്പമായി അഹമ്മദ് സാഹിബുമായി. അഹമ്മദ് സാഹിബടക്കമുള്ള നേതാക്കളാണ് എന്നെ ലോക്‌സഭയിലേക്ക് പറഞ്ഞുവിടാന്‍ മുന്‍കൈയെടുത്തത്. പിന്നീട് മാര്‍ഗദര്‍ശിയായും അദ്ദേഹമുണ്ടായിരുന്നു. കഴിഞ്ഞ 4-5 വര്‍ഷത്തോളമായി അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി വരികയായിരുന്നു. ഇതിനിടയില്‍ പലപ്പോഴായി പലതവണ അദ്ദേഹവുമായി അടുത്തിടപഴകാന്‍ അവസരമുണ്ടായി. ഞാനും അദ്ദേഹവുമായുള്ള വ്യക്തിബന്ധം ഈ വര്‍ഷങ്ങള്‍ക്കിടയില്‍ കൂടുതല്‍ ഊഷ്മളമായി.

മുസ്‌ലിംലീഗ് പ്രസ്ഥാനത്തിലെ പല തലമുറകളോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ച നേതാവ് കൂടിയാണ് അദ്ദേഹം. ഇസ്മാഈല്‍ സാഹിബ് മുതല്‍ പുതുതലമുറയിലെ മുനവറലി തങ്ങള്‍ വരെയുള്ളവരുമായി അദ്ദേഹം പ്രവര്‍ത്തിച്ചു. മുസ്‌ലിംലീഗെന്ന തന്റെ പ്രസ്ഥാനത്തെ വളര്‍ത്തിയതിനൊപ്പം ഇ അഹമ്മദ് എന്ന നേതാവും അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് അതിനിടയില്‍ വളര്‍ന്നു. അവസാനമായി പലരും അദ്ദേഹത്തെ കണ്ടത് മുനവറലി തങ്ങളുടെ വീട് താമസത്തിനാകും. അതിന്റെ പിറ്റേ ദിവസമായിരുന്നു ഞങ്ങളൊന്നിച്ചുള്ള യാത്ര.

പതിവിലും കൂടുതല്‍ ആ യാത്രയില്‍ അദ്ദേഹം സംസാരിച്ചത് ഒരുപക്ഷേ ഇനിയൊരിക്കല്‍ കൂടി ഇങ്ങനെയൊരു യാത്ര ഉണ്ടാകില്ലെന്ന ഉള്‍വിളിയില്‍ നിന്നാണോ? അറിയില്ല. എന്തായാലും മുസ്‌ലിംലീഗിനും, ഈ രാജ്യത്തിനും അങ്ങ് നല്‍കിയ സേവനങ്ങള്‍ എന്നെന്നും സ്മരിക്കപ്പെടും.
സര്‍വശക്തനായ നാഥന്‍ അദ്ദേഹത്തിന്റെ പരലോക ജീവിതം ധന്യമാക്കട്ടെ

kerala

കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

Published

on

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.

പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.

അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.

നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.

Continue Reading

india

ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Published

on

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്‍കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.

ഭക്ഷ്യ ഉല്‍പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.

2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.

കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന്‍ 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.

‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.

ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.

Continue Reading

Video Stories

എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

Published

on

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.

തുടര്‍ന്ന് ആര്യയെ നാട്ടുക്കാര്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.

എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.

Continue Reading

Trending