Connect with us

kerala

വാക്‌സിനേഷന്‍ പ്രശ്‌നങ്ങള്‍; ലീഗ് എം.പി മാര്‍ കേന്ദ്രമന്ത്രിയെ കണ്ടു

Published

on

ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങളില്‍ അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഇ.ടി. മുഹമ്മദ് ബഷീര്‍.എം.പി , എം. പി. അബ്ദു സ്സമദ് സമദാനി എം. പി എന്നിവര്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മന്‍ഷുഖ് മന്ദാവ്യയെ നേരില്‍ കണ്ട് ചര്‍ച്ച നടത്തി. കേരളത്തില്‍ വന്‍ തോതിലുള്ള വാക്സിന്‍ ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ടെന്നും പല വാക്സിന്‍ വിതരണ കേന്ദ്രങ്ങളും സ്തംഭിച്ചെന്നും വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച സങ്കീര്‍ണ്ണതകള്‍ മൂലം ലക്ഷക്കണക്കിന് പ്രവാസികള്‍ യാത്ര ചെയ്യാന്‍ കഴിയാത്ത വിധം പ്രയാസത്തിലാണെന്നും അതിന് ഉടനെ പരിഹാരം കാണണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാന്‍ കഴിയാതെ സൗദിയില്‍ എത്തുന്ന പ്രവാസികള്‍ക്ക് വലിയ തോതിലുള്ള പ്രശ്‌നങ്ങള്‍ അനുഭവപ്പെടുകയാണ്. വ്യകതമായ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ക്ക് സൗദിയില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്ന കാര്യം തിരിച്ചറിഞ്ഞു അതിന് പരിഹാരം ഉണ്ടാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് ക്വോറന്റൈന്‍ ഇല്ലാതെ സൗദിയില്‍ പ്രവേശിക്കാമായി രുന്നെങ്കില്‍, ഇന്ത്യ നല്‍കുന്ന വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സൗദി അറേബ്യയുടെ തവക്കല്‍നാ എന്ന ആപ്പില്‍ സ്വീകരിക്കാത്തതിനാല്‍ അവര്‍ക്ക് വീണ്ടും ക്വാറന്റൈനില്‍ പോകേണ്ട സാഹചര്യമാണ്. മാത്രമല്ല കനത്ത സാമ്പത്തിക ബാധ്യത വരുന്നുമുണ്ട്. കേരളത്തില്‍ നിന്നും വിദേശത്തക്ക് പോകുന്ന ആളുകള്‍ക്ക് രണ്ടാം ഡോസ് എടുക്കുന്ന കാര്യത്തില്‍ കേരള സര്‍ക്കാര്‍, പ്രത്യേക വിഭാഗം എന്ന നിലയില്‍ നല്‍കി വരുന്ന പരിഗണന പ്രകാരം ഇരുപത്തിഎട്ട് ദിവസമാക്കി മാറ്റിയിരുന്നു. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കു ജോലി നഷ്ടപ്പെടുമെന്ന അവസ്ഥ വരുമെന്നും അവര്‍ക്ക് രണ്ട് ഡോസുകള്‍ക്ക് ഇടയിലുള്ള ദൈര്‍ഘ്യം കുറക്കണമെന്നുള്ള ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാര്‍ നല്‍കിയ ഇളവായിരുന്നു അത്. എന്നാല്‍ ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിവരുന്ന സര്‍ട്ടിഫിക്കറ്റില്‍ അത് ഉള്‍കൊള്ളാന്‍ കഴിയാത്തതിന്റെ ഫലമായി വന്ന പ്രതിസന്ധിയുമുണ്ട്. ഇത്തരം കാര്യങ്ങളില്‍ ഇരു സര്‍ക്കാരുകളുടെയും ഉന്നത തലത്തിലുള്ള നയപരമായ ചര്‍ച്ചയിലൂടെ അടിയന്തരമായി പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു. കോവാക്സിന് സൗദി പോലുള്ള രാജ്യങ്ങളില്‍ അനുമതി ലഭിക്കാത്തത് കാരണം അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും എം.പിമാരുടെ സംഘം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
വളരെ പെട്ടെന്നു ഈ പ്രശ്‌നങ്ങളില്‍ പരിഹാരം കാണുമെന്നു മന്ത്രി എം.പിമാര്‍ക്ക് ഉറപ്പ് നല്‍കി. കേരളത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന കോവിഡ് രോഗികളുടെ എണ്ണം തന്നെയും അമ്പരപ്പിച്ചുവെന്നു മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ കേരള സര്‍ക്കാരിനെ സഹായിക്കാന്‍ പരമാവധി ചെയ്യുമെന്ന് അദ്ദേഹം എം.പിമാര്‍ക്ക് ഉറപ്പ് നല്‍കി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

kerala

മേയർ ആര്യയും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ തർക്കം; ഒടുവിൽ ഡ്രൈവർക്കെതിരെ കേസ്

മേയര്‍ മോശമായി പെരുമാറിയെന്ന് ഡ്രൈവര്‍

Published

on

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍.എച്ച് യദുവിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. െ്രെഡവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസ് നടപടി.

ശനിയാഴ്ച തിരുവനന്തപുരം പാളയത്തു വച്ചാണ് സംഭവം. മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിനു സൈഡ് കൊടുക്കാതിരുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കേസിൽ അവസാനിച്ചത്. തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് പാളയത്തുവച്ച് മേയറും സംഘവും തടഞ്ഞത്.

കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി മേയര്‍ ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു. ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ക്ക് ഒപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ യദുവിനെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെയാണ് യദുവിന് ജാമ്യം ലഭിച്ചത്.

Continue Reading

Trending