Connect with us

kerala

റേഷന്‍ വിതരണ തകരാര്‍: കടക്കാരെ പഴിചാരി രക്ഷപ്പെടാന്‍ മന്ത്രിയുടെ ശ്രമം

റേഷന്‍ വിതരണം ജില്ലകള്‍ തിരിച്ച് രണ്ട് സമയത്താക്കിയിട്ടു പോലും ശാശ്വത പരിഹാരം ആയിട്ടില്ല.

Published

on

കോഴിക്കോട്: കഴിഞ്ഞ അഞ്ച് ദിവസങ്ങളായി സംസ്ഥാനത്ത് റേഷന്‍ വിതരണം സര്‍വ്വര്‍ തകരാര്‍ മൂലം മുടങ്ങിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു പരിഹാരം ഉണ്ടാക്കുന്നതിന്നു പകരം റേഷന്‍ വ്യാപാരി സംഘടനാ നേതാക്കളുടെ പേരില്‍ പഴിചാരി സ്വന്തം ഉത്തരവാദിത്വത്തില്‍ തലയൂരാന്‍ ഭക്ഷ്യവകുപ്പ് മന്ത്രിയുടെ വിഫലശ്രമത്തിനെതിരെ പ്രതിഷേധം വ്യാപകമാവുന്നു. സംസ്ഥാനത്ത് 2019 മാര്‍ച്ച് മാസത്തോടെ ബയോമെട്രിക് സംവിധാനത്തിലൂടെ റേഷന്‍ വിതരണം ഐ.ടി, വകുപ്പിന്റെ സര്‍വ്വറിലൂടെ ആരംഭം കുറിച്ചുവെങ്കിലും പ്രസ്തുത സര്‍വ്വറില്‍ അമിത ലോഡ് കാരണം റേഷന്‍ വിതരണം മുടങ്ങുന്നത് പതിവായി മാറിയിരുന്നു.

ഇതിനു ശാശ്വത പരിഹാരമായാണ് ആധാര്‍ സര്‍വ്വറിലെ വിവരങ്ങള്‍ ഉള്‍പ്പെടെ ഭക്ഷ്യ വിതരണം പൂര്‍ണ്ണമായും നടത്തുവാന്‍ ശേഷിയുള്ള അഞ്ചരകോടി രൂപ മുടക്കി ഭക്ഷ്യവകുപ്പ് തലസ്ഥാനത്ത് പുതിയ സര്‍വ്വര്‍ സ്ഥാപിച്ചത്. പുതിയ സര്‍വ്വര്‍ സ്ഥാപിച്ചുവെങ്കിലും ഏറെ വൈകാതെ തന്നെ ലോഡ് താങ്ങാന്‍ കഴിയാതെ നിശ്ചലമാകുന്ന കാഴ്ചകളാണ് കാണാന്‍ തുടങ്ങിയത്.പ്രസ്തുത സര്‍വ്വറിന് കേരളത്തിലെ മുഴുവന്‍ റേഷന്‍ കടകളും ഒന്നിച്ചു വര്‍ക്കു ചെയ്താല്‍ പോലും ലോഡ് താങ്ങാനുള്ള ശക്തിയുണ്ടെന്ന് ഏറെ കൊട്ടിയാഘോഷിച്ചിരുന്ന അധികാരികള്‍ ഇപ്പോള്‍ സര്‍വ്വര്‍ ഡൗണാകുമ്പോള്‍ ഇതിന്റെ കാരണങ്ങളെ കുറിച്ചൊരു അന്യേഷണങ്ങളും നടത്താതെ മൗനത്തിലാണ്.
സര്‍വ്വര്‍ പ്രശ്‌നങ്ങളെ കുറിച്ച് കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി തൊലിപ്പുറ ചികിത്സകളാണ് നടത്തിയത്. ഇത് മൂലം അഞ്ചു ദിവസങ്ങളിലും ഉപഭോക്താക്കളുടെ ചീത്ത വിളിയും തെറിയും ഏല്‍ക്കേണ്ടി വന്നതനായി റേഷന്‍ വ്യാപാരികള്‍ പറയുന്നു.. റേഷന്‍ ഭക്ഷ്യധാന്യങ്ങളേ ആശ്രയിച്ചു ജീവിക്കുന്ന ആദിവാസികള്‍ ഉള്‍പെടെ പല ഉപഭോക്താക്കളും റേഷന്‍ ലഭിക്കാതെ നിസ്സഹായരായി മടങ്ങിപോകുന്നത് ബന്ധപെട്ട അധികാരികളോ മന്ത്രിയോ കാണാതെ പോയത് ഖേദകരമാണ്.

മൂന്ന് ദിവസത്തിലധികം ഉപഭോക്താക്കളുടെ തെറിയഭിഷേകം കേട്ടുകൊണ്ട് ഇതിനൊരു പരിഹാരമാവട്ടേ എന്ന് കരുതി കടകള്‍ അടച്ചതാണ് ഏറ്റവും വലിയ അപരാധമായി മന്ത്രി കണ്ടെത്തിയത്. റേഷന്‍ വ്യാപാരികള്‍ കടകള്‍ അടച്ചിട്ടു പ്രതിഷേധിച്ചതിന്നു തലേനാള്‍ പോലും എല്ലാം പരിഹരിച്ചുവെന്ന് ഡീലര്‍മാരുടെ സംഘടനാ നേതൃത്വത്തിനു മന്ത്രി മെസേജ് നല്‍കിയത് പരിഹാസ്യമായി. റേഷന്‍ വിതരണം ജില്ലകള്‍ തിരിച്ച് രണ്ട് സമയത്താക്കിയിട്ടു പോലും ശാശ്വത പരിഹാരം ആയിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു

പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. 

Published

on

പോക്‌സോ കേസ് പ്രതി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. ലുക്കൗട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതിയാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടു വരുന്ന വഴി തമിഴ്‌നാട്ടിലെ കാവേരി പട്ടണത്തില്‍ വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് പ്രതിയാണ് ഇയാള്‍.

വിദേശത്തു നിന്നെത്തിയ പ്രതിയെ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പൊലീസും തിരച്ചില്‍ ആരംഭിച്ചു.

Continue Reading

kerala

ഡ്രൈവിംഗ് ടെസ്റ്റുകള്‍ നാളെ പുനരാരംഭിക്കും

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല.

Published

on

ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പരിഷ്്കരണത്തിനെതിരേ ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ നടത്തിയ ബഹിഷ്കരണ സമരത്തെ തുടർന്ന് അനിശ്ചിതകാലമായി മുടങ്ങിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകള്‍ നാളെ പൂർണതോതില്‍ പുനരാരംഭിക്കും.

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല. സാരഥി സോഫ്റ്റ്‌വേയറിലെ തകരാർ മൂലമായിരുന്നു ഇത്.

നാളെയോടെ സങ്കേതിക തകരാർ പൂർണമായും പരിഹരിച്ച്‌ ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മോട്ടോർ വാഹന വകുപ്പ്.

Continue Reading

Trending