Connect with us

News

ഹയ ഖത്തര്‍: അറിയുക അറേബ്യന്‍ പെലെയെ

ലോകകപ്പിന്റെ ആരവങ്ങളിലേക്ക് വരുന്ന പുതിയ ലോക ജനതക്ക് മുന്നില്‍ ഖത്തര്‍ ഫുട്‌ബോളിന്റെ ഇന്നലെകളെ പ്രതിപാദിക്കുന്ന അതിമനോഹര മ്യൂസിയമായി ഒരു സ്‌റ്റേഡിയത്തെ താല്‍കാലികമായി മാറ്റിയിരിക്കുന്നത് ലോകത്തോട് ചിലതെല്ലാം പറയാന്‍ തന്നെയാണ്.

Published

on

കമാല്‍ വരദൂര്‍

ചരിത്രവും പാരമ്പര്യവും പുതുതലമുറക്ക് കൈമാറാനുള്ളതാണ്. ചരിത്ര രചനയില്‍ പക്ഷപാതമുണ്ടാവാറുണ്ട്. അത് എഴുതുന്നവരുടെ വിലാസം പോലെയിരിക്കും. ഇന്ത്യന്‍ ചരിത്ര വായനയില്‍ ബ്രിട്ടിഷുകാരുടെ സ്വാധീനം പ്രകടമാവുന്നത് ആ രചനകളിലെ വിധേയത്വം കൊണ്ടാണെങ്കില്‍ ഖത്തറിലെത്തിയാല്‍ ചരിത്രവും പാരമ്പര്യവുമെല്ലാം ശാസ്ത്രിയതയിലൂടെയാണ് അവതരിപ്പിക്കുന്നത്. ഇവിടെ പക്ഷത്തിന്റെ പ്രശ്‌നമില്ല. ആധുനികതയുടെ വഴിയില്‍ ഇന്നലെകളെ ശാസ്ത്രീയമായി അവതരിപ്പിക്കുമ്പോള്‍ അതിനൊരു സാങ്കേതിക കരുത്തുണ്ട്. പറയുന്നത് ദോഹ സ്‌റ്റേഡിയത്തെക്കുറിച്ചാണ്. കായിക പാരമ്പര്യത്തിന്റെ ഖത്തര്‍ വിലാസമാണ് ഖത്തറിനോളം പഴക്കമുള്ള കൊച്ചു സ്‌റ്റേഡിയം. ദീര്‍ഘകാലം ഇവിടമായിരുന്നു പ്രവാസി കമ്മ്യുണിറ്റികളുടെ കായികത്താവളം.

നിരവധി തവണ ഇതേ കളിമുറ്റത്ത് കെ.എം.സി.സി ഫുട്‌ബോളിന്, ക്വിഫ് ഫുട്‌ബോളിന് വന്നിരുന്നു. നിലവില്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ഉപദേശക സമിതി ചെയര്‍മാനായ കെ.മുഹമ്മദ് ഈസയോട് ദോഹ സ്‌റ്റേഡിയത്തിന്റെ ചരിത്രം ചോദിച്ചാല്‍ അത് നമ്മുടെ സ്വന്തം മൈതാനം എന്നായിരിക്കും ഉത്തരം. നഗര മധ്യത്തില്‍ മനോഹരമായി പരിപാലിക്കപ്പെടുന്ന മൈതാനം. അവധി ദിവസങ്ങളിലെ സായന്തനങ്ങളില്‍ ഇത് വഴി പോയാലറിയാം പ്രവാസത്തിന്റെ കായികാരവങ്ങള്‍. ഇന്നലെ രാത്രി ദോഹ സ്‌റ്റേഡിയത്തിലെത്തിയപ്പോള്‍ ഫ്‌ളഡ്‌ലൈറ്റ് പൂരിതമല്ല മൈതാനം. കുറച്ച് സെക്യുരിറ്റിക്കാര്‍. അവരെ നയിച്ച് രണ്ട് ഈജിപ്തുകാര്‍. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ മേല്‍നോട്ടം വഹിക്കുന്ന മൈതാനമിപ്പോള്‍ ലോകകപ്പ് മുന്‍നിര്‍ത്തി ഫുട്‌ബോള്‍ മ്യൂസിയമാണ്…

ലോകകപ്പിന്റെ ആരവങ്ങളിലേക്ക് വരുന്ന പുതിയ ലോക ജനതക്ക് മുന്നില്‍ ഖത്തര്‍ ഫുട്‌ബോളിന്റെ ഇന്നലെകളെ പ്രതിപാദിക്കുന്ന അതിമനോഹര മ്യൂസിയമായി ഒരു സ്‌റ്റേഡിയത്തെ താല്‍കാലികമായി മാറ്റിയിരിക്കുന്നത് ലോകത്തോട് ചിലതെല്ലാം പറയാന്‍ തന്നെയാണ്. ഖത്തറിന് ലോകകുപ്പ് അനുവദിച്ചപ്പോള്‍ മുതല്‍ ബഹളമുണ്ടാക്കുന്ന ചിലരോട് രാജ്യത്തിന്റെ കാല്‍പ്പന്താവേശം ക്ഷണിക മുദ്രാവാക്യമല്ലെന്ന് തെളിയിക്കാനുള്ള ചരിത്ര സ്മാരകം. ക്യു.എഫ്.എയുടെ മലയാളി ശബ്ദമായ അബ്ദുള്‍ അസീസ് എടച്ചേരിക്കൊപ്പം അകത്ത് കയറിയപ്പോള്‍ സെക്യുരിറ്റിക്കാര്‍ ജാഗരൂഗരായി, പ്രകാശം തെളിഞ്ഞു. കളിയെ പ്രതിപാദിക്കുമ്പോള്‍ കളത്തിലെ ചലനങ്ങളെ അവതരിപ്പിക്കണം ഖത്തര്‍ ഫുട്‌ബോള്‍ മ്യൂസിയത്തില്‍ പോയാല്‍ ചലനാത്മകമായ ഖത്തറിന്റെ സോക്കര്‍ യാത്രയും ആദ്യകാല താരങ്ങളെയും കാണാം. നമുക്കെല്ലാം പരിചിതം ഒരു പെലെയെ മാത്രമല്ലേ… ബ്രസീലുകാരന്‍ എഡ്‌സണ്‍ അരാന്റസ് നാസിമെന്‍ഡോയെ… ഫുട്‌ബോള്‍ രാജാവിനെ അറിയാത്തവരില്ല. മൂന്ന് തവണ ബ്രസീലിന് ലോകകപ്പ് സമ്മാനിച്ച ഇതിഹാസം. 2014 ലെ ബ്രസീല്‍ ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോള്‍ രാജാവിനെ നേരില്‍ കണ്ടിരുന്നു. അദ്ദേഹത്തിന്റെ സാവോപോളോയിലെ മ്യൂസിയത്തില്‍ പോയിരുന്നു. പക്ഷേ ഇവിടെയെത്തിയപ്പോള്‍, ദോഹ സ്‌റ്റേഡിയത്തിലെ മ്യൂസിയം ലൈറ്റുകള്‍ തെളിഞ്ഞപ്പോള്‍ മറ്റൊരു പെലെയെ പരിചയപ്പെട്ടു. അറബ് ലോകത്തെ പെലെ എന്നറിയപ്പെടുന്ന മന്‍സൂര്‍ മുഫ്തയെ. എഴുപതുകളില്‍ ഖത്തര്‍ ഫുട്‌ബോളില്‍ നിറഞ്ഞു നിന്ന താരം. 1976 ലെ ഗള്‍ഫ് കപ്പിലും 1984 ലെ ലോസ്ആഞ്ചലസ് ഒളിംപിക്‌സിലും ഖത്തര്‍ ഫുട്‌ബോള്‍ സംഘത്തില്‍ നിറഞ്ഞ താരം. ഏഴ് തവണ ഖത്തര്‍ ലീഗിലെ ടോപ് സ്‌കോറര്‍. ഇപ്പോഴും ഖത്തര്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രാജ്യാന്തര ഗോള്‍ വേട്ടക്കാരന്‍. 42 ഗോളുകളാണ് അദ്ദേഹം മെറൂണ്‍ ജഴ്‌സിയില്‍ നേടിയത്. മൂന്ന് ദിവസം കഴിഞ്ഞ് ലോകകപ്പിലെ ഉദ്ഘാടന മല്‍സരത്തില്‍ ഖത്തര്‍ താരങ്ങള്‍ ഇക്വഡോറിനെതിരെ ഇറങ്ങുമ്പോള്‍ അവരുടെ മനസിലെ വലിയ ചിത്രം മന്‍സൂറായിരിക്കും. കാരണം ഇപ്പോഴും ഖത്തര്‍ ലീഗിലെ ടോപ് സ്‌കോറര്‍ക്ക് നല്‍കുന്ന ട്രോഫി മന്‍സൂറിന്റെ നാമധേയത്തിലാണ്.

ഖത്തര്‍ പെലെയുടെ ബൂട്ട് വെങ്കലത്തിലാക്കി ദോഹ സ്‌റ്റേഡിയത്തിലെ മ്യൂസിയത്തിലുണ്ട്. ആദ്യകാലം മുതല്‍ ഖത്തര്‍ കളിച്ച മല്‍സരങ്ങളുടെ റേഡിയോ വിവരണം രസമുള്ള ശബ്ദമായി മ്യൂസിയത്തിലുണ്ട്. 1970 ല്‍ ബഹറൈനില്‍ നടന്ന ഗള്‍ഫ് കപ്പിലുടെയാണ് ഖത്തര്‍ രാജ്യാന്തര ഫുട്‌ബോളില്‍ അരങ്ങേറുന്നത്. മുബാറക് ഫറാജ് എന്ന നായകന് കീഴില്‍. അന്നത്തെ മല്‍സര വിവരണമുണ്ട്, ടീം അണിഞ്ഞ് ജഴ്‌സികളുണ്ട്. 1976 ല്‍ ഖത്തര്‍ ആദ്യമായി ഗള്‍ഫ് കപ്പിന് ആതിഥേയത്വം വഹിച്ചു. അന്ന് മൂന്നാം സ്ഥാനവും നേടി. കേവലം ആറ് വര്‍ഷത്തിനകമാണ് കാല്‍പ്പന്തിലെ ഈ നേട്ടമെന്നോര്‍ക്കണം. 1992 ല്‍ അവര്‍ ഗള്‍ഫിലെ ജേതാക്കളായ.ി. 2019 ല്‍ വന്‍കരാ ജേതാക്കളായി. ഈ ലോകകപ്പില്‍ ഖത്തര്‍ എവിടെ വരെയെത്തുമെന്ന് പറയാനാവില്ല. പക്ഷേ ആതിഥേയര്‍ എന്ന നിലയില്‍ അവര്‍ ലോകകപ്പില്‍ പന്ത് തട്ടുന്നു എന്നത് തന്നെ ചരിത്രം. ഖത്തറില്‍ വനിതാ ഫുട്‌ബോളില്ല എന്ന് കുറ്റപ്പെടുത്തുന്ന യൂറോപ്പിന് മുന്നില്‍ ഷൈമ അബ്ദുല്ല എന്ന ഗോള്‍ക്കീപ്പര്‍ വരുന്നുണ്ട്. 2006 ലെ ദോഹ ഏഷ്യന്‍ ഗെയിംസില്‍ കളിച്ച ഖത്തര്‍ വനിതാ ഫുട്‌ബോള്‍ ടീമിന്റെ ഗോള്‍കീപ്പര്‍. ഷൈമ അണിഞ്ഞ ഗോള്‍കീപ്പിംഗ് ഗ്ലൗസ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് പുതിയ തലമുറയിലെ പെണ്‍കുട്ടികളെ കാല്‍പ്പന്തിലേക് ആകര്‍ഷിക്കാനാണ്. ഖത്തര്‍ മ്യൂസിയം വകുപ്പിന് കീഴിലാണ് ഈ ഫുട്‌ബോള്‍ പ്രദര്‍ശനം. ഷെയ്ക്കാ അല്‍ മയാസയാണ് മ്യുസിയത്തിന്റെ മേധാവി. ഖത്തര്‍ ഫുട്‌ബോളിന്റെ ഇന്നലെകളെ അറിയാനും ആസ്വദിക്കാനും ദോഹ സ്‌റ്റേഡിയത്തിലേക്ക് വരുന്നത് തദ്ദേശിയരല്ല വിദേശ ലോകമാണ്. ഇവിടം സന്ദര്‍ശിച്ചവര്‍ ഖത്തറിന്റെ ലോകകപ്പ് യാത്രയെ അനുമോദിക്കും. 70 കളില്‍ കാല്‍പ്പന്തിലേക്ക് വന്ന ഒരു കൊച്ചു രാജ്യം 2022 ല്‍ കാല്‍പ്പന്ത് ലോകത്തെ മൊത്തം ക്ഷണിക്കുന്നവരായി മാറിയിരിക്കുന്നു.

india

‘ബിജെപി നേതാക്കളുടെ വർഗീയ പരാമർശങ്ങളിൽ കമ്മീഷൻ്റെ നിലപാട് ദുരൂഹം’; തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് മല്ലികാർജുൻ ഖാര്‍കെ

കോൺഗ്രസ് നിലകൊള്ളുന്നത് കമ്മീഷന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയെന്നും ഖാര്‍കെ
പറഞ്ഞു.

Published

on

തെരഞ്ഞെടുപ്പ് കമ്മീഷന് കടുത്ത മറുപടിയുമായി മല്ലികാർജ്ജുൻ ഖാര്‍കെ. നേരിട്ട് നൽകിയ പരാതികൾ കമ്മീഷൻ അവഗണിച്ചു. ഭരണകക്ഷി നേതാക്കൾ നടത്തുന്ന നഗ്നമായ വർഗീയ, ജാതീയ പ്രസ്താവനകളിൽ കമ്മീഷന്റെ നിലപാട് ദുരൂഹമാണ്. കമ്മീഷന് മേൽ സർക്കാരിന്റെ സമ്മർദ്ദമുണ്ട്. കോൺഗ്രസ് നിലകൊള്ളുന്നത് കമ്മീഷന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയെന്നും ഖാര്‍കെ
പറഞ്ഞു.

കോൺഗ്രസ് നേതാക്കൾ അനാവശ്യമായി നിരുത്തരവാദപരമായ പ്രസ്താവനകൾ പുറപ്പെടുവിക്കുന്നു എന്നും പാർട്ടി പ്രസിഡൻ്റ് ഇത്തരം പ്രവണതകൾ അവസാനിപ്പിക്കുന്നതിന് ഇടപെടണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടി ആയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ച് ഖാര്‍കെ രംഗത്തുവന്നത്.

Continue Reading

kerala

സംസ്ഥാനത്ത് ക്രമസമാധാനം തകർന്നു; ആഭ്യന്തരമന്ത്രി ടൂറില്‍: ക്രിമിനലുകള്‍ക്കെതിരെ പൊലീസ്‌ കർശന നടപടി സ്വീകരിക്കണമെന്ന് വി.ഡി. സതീശന്‍

സംസ്ഥാനത്ത് ലഹരി-ഗുണ്ടാ സംഘങ്ങള്‍ അഴിഞ്ഞാടുകയാണ്. നിയന്ത്രിക്കാന്‍ ആരുമില്ലാതെ കുത്തഴിഞ്ഞ അവസ്ഥയിലാണ് കേരളത്തിലെ പൊലീസ്‌ സംവിധാനം.

Published

on

സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്നും ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന അവസ്ഥയായി മാറിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സംസ്ഥാനത്ത് ലഹരി-ഗുണ്ടാ സംഘങ്ങള്‍ അഴിഞ്ഞാടുകയാണ്. നിയന്ത്രിക്കാന്‍ ആരുമില്ലാതെ കുത്തഴിഞ്ഞ അവസ്ഥയിലാണ് കേരളത്തിലെ പൊലീസ്‌ സംവിധാനം.

ആഭ്യന്തരവകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി ടൂറിലാണെന്നും മുഖ്യമന്ത്രിയുടെ തിരിച്ചുവരവിന് കാത്തിരിക്കാതെ ക്രിമിനലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാക്കാന്‍ സംസ്ഥാന പൊലീസ്‌ മേധാവി തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് പറഞ്ഞത്:

ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും നിഷ്ഠൂരമായ കൊലപാതകങ്ങളും ആക്രമണങ്ങളുമാണ് എല്ലാ ദിവസങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കാറിലെത്തിയ ഗുണ്ടാ സംഘം യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. തലയോട്ടി പിളര്‍ന്ന നിലയിലാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. മൂവാറ്റുപുഴയില്‍ മകന്‍ അമ്മയെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. പെരിന്തല്‍മണ്ണയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ ദമ്പതികള്‍ കൊലപ്പെടുത്തി. തൃശൂര്‍ ചേര്‍പ്പില്‍ അച്ഛനും മകനുമായുള്ള വഴക്കില്‍ ഇടപെട്ട യുവാവിനെ ഗുണ്ടകള്‍ അടിച്ചുകൊന്നു. എറണാകുളം തമ്മനത്ത് നടുറോഡില്‍ ബൈക്ക് വച്ചതിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കുത്തിക്കൊന്നു. ഇങ്ങിനെ എത്രയെത്ര കൊലപാതകങ്ങളും അക്രമ സംഭവങ്ങളുമാണ് ഓരോ ദിവസവും കേരളത്തില്‍ നടക്കുന്നത്?

നിയന്ത്രിക്കാന്‍ ആരുമില്ലാതെ കുത്തഴിഞ്ഞ അവസ്ഥയിലാണ് കേരളത്തിലെ പൊലീസ് സംവിധാനം. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ടൂറിലാണ്. അദ്ദേഹം സംസ്ഥാനത്ത് ഉണ്ടായിരുന്നപ്പോഴും ഇതൊക്കെ തന്നെയായിരുന്നു അവസ്ഥ. പൊലീസിനെ രാഷ്ട്രീയവത്ക്കരിച്ച് പ്രദേശിക സ്റ്റേഷനുകളുടെ നിയന്ത്രണം സി.പി.എം ജില്ല, ഏരിയ കമ്മിറ്റികള്‍ക്ക് വിട്ടുകൊടുത്തതാണ് സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയ്ക്ക് കാരണം. ലഹരി- ഗുണ്ടാ മാഫിയകളുടെ കണ്ണികളായ പ്രവര്‍ത്തിക്കുന്നതും അത്തരം സംഘങ്ങള്‍ക്ക് രാഷ്ട്രീയ രക്ഷാകര്‍തൃത്വം നല്‍കുന്നതും സി.പി.എം നേതാക്കളാണ്. ആലപ്പുഴയില്‍ ഉള്‍പ്പെടെ ഇത് എത്രയോ തവണ വ്യക്തമായതാണ്.

പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അടിച്ചൊതുക്കലും സി.പി.എം ക്രിമിനലുകള്‍ക്ക് സുരക്ഷ ഒരുക്കലും മാത്രമാണ് കേരള പൊലീസിന്റെ പണി. പൊലീസിന്റെ ആത്മാഭിമാനമാണ് ഈ സര്‍ക്കാര്‍ ഇല്ലാതാക്കിയത്. സംസ്ഥാനത്ത് ഗുരുതര ക്രമസമാധാന പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും പൊലീസ് സേനയ്ക്ക് ഒരു തലവനുണ്ടോയെന്നു പോലും സംശയിക്കേണ്ട നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

സംസ്ഥാനത്തെ ക്രമസമാധാനം വീണ്ടെടുക്കാനും ക്രിമിനലുകളെയും ലഹരി സംഘങ്ങളെയും നിയന്ത്രിക്കാനും പൊലീസ് അടിയന്തരമായി തയാറാകണം. ടൂറിനു പോയ ആഭ്യന്തര മന്ത്രിയുടെ തിരിച്ചുവരവിന് കാത്തിരിക്കാതെ ക്രിമിനലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ക്രമസമാധാനം നടപ്പാക്കാനുമുള്ള നിര്‍ദ്ദേശം നല്‍കാന്‍ സംസ്ഥാന പൊലീസ് മേധവി തയാറാകണം.

Continue Reading

india

ഗ്യാന്‍വാപി നിന്ന സ്ഥലത്ത് അമ്പലം പണിയാന്‍ 400 സീറ്റ് തരണം:വിദ്വേഷ പ്രസ്താവനയുമായി അസം മുഖ്യമന്ത്രി

രാമക്ഷേത്ര സ്ഥലത്ത് വീണ്ടും ബാബറി മസ്ജിദ് നിര്‍മ്മിക്കപ്പെടുന്നില്ലെന്നും നമുക്ക് ഉറപ്പാക്കേണ്ടതുണ്ട്. അതിനായി 400 സീറ്റ് എന്ന ലക്ഷ്യം നമുക്ക് കൈവരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Published

on

ബാരക്പൂര്‍: ഗ്യാന്‍വാപി മസ്ജിദ് നിന്ന സ്ഥലത്ത് അമ്പലം പണിയുമെന്ന വിദ്വേഷ പ്രസ്താവനയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ . ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 400 സീറ്റ് നേടിയാല്‍ ഗ്യാന്‍വാപി മസ്ജിദ് നില്‍ക്കുന്ന സ്ഥലത്ത് രാമക്ഷേത്രം പണിയുമെന്നായിരുന്നു അസം മുഖ്യമന്ത്രിയുടെ പ്രസ്താവന.

പതിനേഴാം നൂറ്റാണ്ടില്‍ ഗ്യാന്‍വാപി നില നിന്ന സ്ഥലത്ത് ഒരു ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ
അവകാശപ്പെട്ടിരുന്നു.

‘ഗ്യാന്‍വാപി നിലനില്‍ക്കുന്ന സ്ഥലത്ത് നമുക്ക് കാണേണ്ടത് അമ്പലമാണ്. അതിനായി നമുക്ക് പരിശ്രമിക്കേണ്ടതുണ്ട്,’ ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. രാമക്ഷേത്ര സ്ഥലത്ത് വീണ്ടും ബാബറി മസ്ജിദ് നിര്‍മ്മിക്കപ്പെടുന്നില്ലെന്നും നമുക്ക് ഉറപ്പാക്കേണ്ടതുണ്ട്. അതിനായി 400 സീറ്റ് എന്ന ലക്ഷ്യം നമുക്ക് കൈവരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1992 ഡിസംബറില്‍ ഹിന്ദുത്വ തീവ്രവാദികള്‍ തകര്‍ത്ത ബാബറി മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് അയോധ്യയിലെ രാമക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജനുവരി 22ന് മോദിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങിലാണ് രാമക്ഷേത്രം ഉദ്ഘാടനം ചെയ്തത് .

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് കൊണ്ടു വരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ ഹിമന്ത ബിശ്വ ശര്‍മ്മ, പ്രധാന മന്ത്രിക്ക് ഇനിയും പൂര്‍ത്തിയാക്കാന്‍ നിരവധി ജോലികള്‍ ഉണ്ടെന്നും അതിനായി നിങ്ങള്‍ കൂടെ നില്‍ക്കണമെന്നും വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

തര്‍ക്കസ്ഥലത്ത് ഹിന്ദു ക്ഷേത്രം നിര്‍മിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഡിസംബറിലെ ഉത്തരവിനെ ചോദ്യം ചെയ്ത് മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി നല്‍കിയ ഹരജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ഹിമന്തയുടെ പുതിയ വിദ്വേഷ പരാമര്‍ശം.

Continue Reading

Trending