Connect with us

Video Stories

കോണ്‍ഗ്രസ് ബന്ധം തുടരും; മായാവതിയുടെ ആരോപണത്തില്‍ അന്വേഷണം വേണം: അഖിലേഷ് യാദവ്

Published

on

ലഖ്‌നൗ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടെങ്കിലും കോണ്‍ഗ്രസുമായുള്ള സഖ്യം തുടരുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. യു.പി മുഖ്യമന്ത്രി എന്ന നിലക്ക് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്ന മായാവതിയുടെ ആരോപണത്തില്‍ അന്വേഷണം വേണമെന്നും പത്രസമ്മേളനത്തില്‍ അഖിലേഷ് പറഞ്ഞു.

ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിലയിരുത്തലാണ് നടന്നിട്ടുള്ളത് എന്നു കരുതുന്നു. ഞങ്ങള്‍ എക്‌സ്പ്രസ് ഹൈവേകള്‍ ഉണ്ടാക്കി. ജനങ്ങള്‍ക്ക് അത് പോരാ, ബുള്ളറ്റ് ട്രെയിനുകള്‍ തന്നെ വേണ്ടിയിരുന്നിരിക്കണം. അടുത്ത സര്‍ക്കാര്‍ ബുള്ളറ്റ് ട്രെയിനുകള്‍ ഉണ്ടാക്കുമെന്നാണ് വിശ്വസിക്കുന്നത്. തെരഞ്ഞെടുപ്പ് റാലികളില്‍ ആവേശത്തോടെ ഒഴുകിയെത്തിയിരുന്ന ചെറുപ്പക്കാര്‍ അടക്കമുള്ള ജനം എസ്.പിക്ക് വോട്ട് ചെയ്തില്ലെന്ന് കരുതേണ്ടി വരും – അഖിലേഷ് പറഞ്ഞു.

പുതിയ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ ഞങ്ങളും ജനങ്ങളും വിലയിരുത്തും. കര്‍ഷകരുടെ കടം എഴുതിത്തള്ളുകയും നിരവധി ജനക്ഷേമ പരിപാടികള്‍ നടപ്പിലാക്കിയും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയുമാണ് ഞങ്ങള്‍ ഭരിച്ചത്. ജനങ്ങള്‍ക്ക് അതൊന്നും പോരാ എന്നാണെങ്കില്‍ അതിനേക്കാള്‍ മികച്ച ഭരണ സംവിധാനമാണ് വരേണ്ടത്. അതിനു വേണ്ടിയാണ് കാത്തിരിക്കുന്നത്. സൈക്കിളിന്റെ കാറ്റുപോയോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഞങ്ങളുടെ സൈക്കിള്‍ ട്യൂബ്‌ലെസ് ആണെന്നായിരുന്നു അഖിലേഷിന്റെ മറുപടി.

സാധാരണക്കാരെയും പാവപ്പെട്ടവരെയും മോഹങ്ങള്‍ നല്‍കി തെറ്റിദ്ധരിപ്പിച്ചാണ് ബി.ജെ.പി പ്രചരണം നടത്തിയത്. തങ്ങളുടെ ആവശ്യങ്ങള്‍ എന്തണെന്നു പോലും മനസ്സിലാക്കാനാവാത്തവരാണ് യു.പിയിലെ ദരിദ്രര്‍. നോട്ടുനിരോധനം പോലുള്ളത് ഗുണമായി ഭവിക്കുമെന്നാണ് അവരെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ സ്വപ്‌നങ്ങള്‍ വെറുതെയായിരുന്നുവെന്ന് ജനങ്ങള്‍ക്ക് ഉടന്‍ ബോധ്യപ്പെടും.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇനിയും ഏറെ അകലെയാണ്. കോണ്‍ഗ്രസുമായുള്ള ബന്ധം തുടരാന്‍ തന്നെയാണ് തീരുമാനം.

വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്ന മായാവതിയുടെ ആരോപണം ഗൗരവമേറിയതാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടി ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുമ്പോള്‍ സര്‍ക്കാറും തെരഞ്ഞെടുപ്പ് കമ്മീഷനും അന്വേഷണം നടത്തേണ്ടി വരും. അത് സൂക്ഷ്മമായി നിരീക്ഷിച്ച് വേണ്ടത് ചെയ്യും. കൃഷിക്കാര്‍ക്കും പാവങ്ങള്‍ക്കുമൊപ്പം അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ പോരാടുമെന്നും സഖ്യത്തിന് വോട്ട് ചെയ്തവരോട് നന്ദിയുണ്ടെന്നും അഖിലേഷ് പറഞ്ഞു.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending