Video Stories
കോണ്‍ഗ്രസ് ബന്ധം തുടരും; മായാവതിയുടെ ആരോപണത്തില്‍ അന്വേഷണം വേണം: അഖിലേഷ് യാദവ്

ലഖ്നൗ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടെങ്കിലും കോണ്‍ഗ്രസുമായുള്ള സഖ്യം തുടരുമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. യു.പി മുഖ്യമന്ത്രി എന്ന നിലക്ക് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്ന മായാവതിയുടെ ആരോപണത്തില്‍ അന്വേഷണം വേണമെന്നും പത്രസമ്മേളനത്തില്‍ അഖിലേഷ് പറഞ്ഞു.
ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിലയിരുത്തലാണ് നടന്നിട്ടുള്ളത് എന്നു കരുതുന്നു. ഞങ്ങള്‍ എക്സ്പ്രസ് ഹൈവേകള്‍ ഉണ്ടാക്കി. ജനങ്ങള്‍ക്ക് അത് പോരാ, ബുള്ളറ്റ് ട്രെയിനുകള്‍ തന്നെ വേണ്ടിയിരുന്നിരിക്കണം. അടുത്ത സര്‍ക്കാര്‍ ബുള്ളറ്റ് ട്രെയിനുകള്‍ ഉണ്ടാക്കുമെന്നാണ് വിശ്വസിക്കുന്നത്. തെരഞ്ഞെടുപ്പ് റാലികളില്‍ ആവേശത്തോടെ ഒഴുകിയെത്തിയിരുന്ന ചെറുപ്പക്കാര്‍ അടക്കമുള്ള ജനം എസ്.പിക്ക് വോട്ട് ചെയ്തില്ലെന്ന് കരുതേണ്ടി വരും – അഖിലേഷ് പറഞ്ഞു.
പുതിയ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ ഞങ്ങളും ജനങ്ങളും വിലയിരുത്തും. കര്‍ഷകരുടെ കടം എഴുതിത്തള്ളുകയും നിരവധി ജനക്ഷേമ പരിപാടികള്‍ നടപ്പിലാക്കിയും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയുമാണ് ഞങ്ങള്‍ ഭരിച്ചത്. ജനങ്ങള്‍ക്ക് അതൊന്നും പോരാ എന്നാണെങ്കില്‍ അതിനേക്കാള്‍ മികച്ച ഭരണ സംവിധാനമാണ് വരേണ്ടത്. അതിനു വേണ്ടിയാണ് കാത്തിരിക്കുന്നത്. സൈക്കിളിന്റെ കാറ്റുപോയോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഞങ്ങളുടെ സൈക്കിള്‍ ട്യൂബ്ലെസ് ആണെന്നായിരുന്നു അഖിലേഷിന്റെ മറുപടി.
സാധാരണക്കാരെയും പാവപ്പെട്ടവരെയും മോഹങ്ങള്‍ നല്കി തെറ്റിദ്ധരിപ്പിച്ചാണ് ബി.ജെ.പി പ്രചരണം നടത്തിയത്. തങ്ങളുടെ ആവശ്യങ്ങള്‍ എന്തണെന്നു പോലും മനസ്സിലാക്കാനാവാത്തവരാണ് യു.പിയിലെ ദരിദ്രര്‍. നോട്ടുനിരോധനം പോലുള്ളത് ഗുണമായി ഭവിക്കുമെന്നാണ് അവരെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ സ്വപ്നങ്ങള്‍ വെറുതെയായിരുന്നുവെന്ന് ജനങ്ങള്‍ക്ക് ഉടന്‍ ബോധ്യപ്പെടും.
2019 ലോക്സഭാ തെരഞ്ഞെടുപ്പ് ഇനിയും ഏറെ അകലെയാണ്. കോണ്‍ഗ്രസുമായുള്ള ബന്ധം തുടരാന്‍ തന്നെയാണ് തീരുമാനം.
വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്ന മായാവതിയുടെ ആരോപണം ഗൗരവമേറിയതാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടി ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുമ്പോള്‍ സര്‍ക്കാറും തെരഞ്ഞെടുപ്പ് കമ്മീഷനും അന്വേഷണം നടത്തേണ്ടി വരും. അത് സൂക്ഷ്മമായി നിരീക്ഷിച്ച് വേണ്ടത് ചെയ്യും. കൃഷിക്കാര്‍ക്കും പാവങ്ങള്‍ക്കുമൊപ്പം അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ പോരാടുമെന്നും സഖ്യത്തിന് വോട്ട് ചെയ്തവരോട് നന്ദിയുണ്ടെന്നും അഖിലേഷ് പറഞ്ഞു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്നങ്ങള്‍ പ്രശ്നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
kerala
ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു
കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.
വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്ലിന് ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി
രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന് ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.
ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന് ദാസിന് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന് അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന് അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന് മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ബെയിലിന് ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
-
kerala1 day ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
More3 days ago
ബലി പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രായേല്‍; ഇന്നലെ കൊല്ലപ്പെട്ടത് 42 പേര്
-
kerala3 days ago
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച
-
kerala3 days ago
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
-
kerala3 days ago
സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
crime3 days ago
10 പേരെ വിവാഹം ചെയ്തു മുങ്ങി; വിവാഹത്തട്ടിപ്പിൽ തിരുവനന്തപുരത്ത് യുവതി അറസ്റ്റിൽ
-
GULF3 days ago
ഈദ് നമസ്കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍
-
kerala3 days ago
ഭാരതാംബ വിവാദം: മന്ത്രി പി പ്രസാദിന്റെ വീടിനു മുന്നില്‍ ബിജെപി പ്രതിഷേധം; മാര്‍ച്ച് തടഞ്ഞ് സിപിഎം