Connect with us

News

ഹോ എന്തൊരു ഫൈനല്‍; ആവേശത്തില്‍ ഫുട്‌ബോള്‍ ലോകം

ഗ്യാലറി ഇളകി മറിഞ്ഞ നിമിഷങ്ങളിലുടെ ടെന്‍ഷന്‍ അതിന്റെ പരകോടിയില്‍. അധിക സമയത്തിന്റെ ആദ്യ പകുതിയില്‍ ഗോളില്ല.

Published

on

ദോഹ: ഹോ എന്തൊരു ഫൈനല്‍. ഞരമ്പ് വരിഞ്ഞ് മുറുകി. മാസ്മരിക ഫൈനലില്‍ അര്‍ജന്റിന ഒന്നാമതെത്തി. മെസി ചരിത്രമായി.ആദ്യ പകുതിയില്‍ അര്‍ജന്റീന രണ്ട് ഗോളിന് മുന്നില്‍. രണ്ടാം പകുതിയില്‍ ഫ്രാന്‍സ് തിരികെ വരുന്നു. നിശ്ചിത സമയം 22. അധികസമയത്ത് അര്‍ജന്റിനക്ക് ലീഡ്. എംബാപേയിലുടെ ഫ്രാന്‍സ്. ഷൂട്ടൗട്ടില്‍ എമിലിയാനോ മാര്‍ട്ടിനസ് ഹീറോയായി. പ്രതീക്ഷിക്കപ്പെട്ട ലൈനപ്പായിരുന്നു ഇരു ടീമുകളുടേതും. കരീം ബെന്‍സേമ കളിച്ചേക്കുമെന്ന സംസാരങ്ങളില്‍ കഴമ്പില്ലെന്ന് തെളിഞ്ഞു. ഫ്രഞ്ച് മുന്‍നിരയില്‍ ഒലിവര്‍ ജിറോര്‍ഡ് തന്നെ. ഇരു പാര്‍ശ്വങ്ങളില്‍ കിലിയന്‍ എംബാപ്പേയും ഉസ്മാന്‍ ഡെംപാലേയുംമധ്യത്തില്‍ അന്റോണിയോ ഗ്രീസ്മാനും. അര്‍ജന്റിനിയന്‍ മുന്‍നിരയില്‍ ലിയോ മെസിയും ജൂലിയന്‍ അല്‍വാരസും. പിറകില്‍ എയ്ഞ്ചലോ ഡി മരിയയും റോഡ്രിഗോ ഡി പോളും എന്‍സോ ഫെര്‍ണാണ്ടസും.

ഹോം ജഴ്‌സിയുടെ ആത്മവിശ്വാസമുണ്ടായിരുന്നു അര്‍ജന്റീനിയന്‍ സംഘത്തിന്. ആദ്യ നിമിഷങ്ങളില്‍ തന്നെ അല്‍വാരസിലുടെ അര്‍ജന്റീനയുടെ അപകടകരമായ നീക്കം കണ്ടു. പതിനാറാം മിനുട്ടില്‍ മെസി ഒരുക്കിയ അവസരം ഡി മരിയക്ക് ഉപയോഗപ്പെടുത്താനായില്ല. ഹെര്‍ണാണ്ടസിനെ പെനാല്‍ട്ടി ബോക്‌സിന് സമീപം വീഴ്ത്തിയതിന് അനുവദിക്കപ്പെട്ട ഫ്രീകിക്ക് അന്റോണിയോ ഗ്രീസ്മാന്‍ സുന്ദരമായി നല്‍കിയപ്പോള്‍ ഒലിവര്‍ ജിറോര്‍ഡ് ചാടി ഉയര്‍ന്ന് തല വെച്ചിരുന്നു. പക്ഷേ പന്ത് ക്രോസ് ബാറിലൂടെ പുറത്തായി. പിറകെ അര്‍ജന്റ്റിന സ്‌ക്കോര്‍ ചെയ്തു.

ഡി മരിയ ഇടത് പാര്‍ശ്വത്തിലുടെ ബോക്‌സില്‍ കയറിയപ്പോള്‍ പിറകില്‍ നിന്നും ഉസ്മാന്‍ ഡെംപാലേ വീഴ്ത്തി.ഉടനടി റഫറി പെനാല്‍ട്ടി വിളിച്ചുമെസി സുന്ദരമായി പ്ലേസിംഗ് ഷോട്ടില്‍ പന്ത് വലയിലാക്കി. ചാമ്പ്യന്‍ഷിപ്പില്‍ നായകന്റെ ആറാമത് ഗോള്‍. പക്ഷേ അതിമനോഹര ഗോള്‍ വരാനുണ്ടായിരുന്നതേയുള്ളു. ആറ് പേരുടെ മാജിക്. സ്വന്തം ഹാഫില്‍ നിന്ന് കിട്ടിയ പന്തില്‍ ചാമ്പ്യന്‍ഷിപ്പിലെ അതിമനോഹര ഗോള്‍. പരുക്ക് കാരണം പുറത്തിരുന്ന ഡി മരിയയുടെ പവന്‍മടങ്ങ് തിരിച്ചുവരവ്.

രണ്ടാം പകുതിയും അര്‍ജന്റീനക്കാര്‍ സ്വന്തമാക്കുന്നത് കണ്ടപ്പോള്‍ ഫ്രാന്‍സ് ചിത്രത്തില്‍ ഇല്ലെന്നാണ് കരുതിയത്. എന്നാല്‍ അര്‍ജന്റിനിയന്‍ ഡിഫന്‍സിന്റെ പിഴവില്‍ പിറന്ന പെനാല്‍ട്ടി കിക്ക് കിലിയന്‍ എംബാപ്പേ ഗോളാക്കി. താമസിയാതെ കിംഗ് സ് ലേ കോമാന്‍ നല്‍കിയ പന്ത് എംബാപ്പേ മനോഹരമായി തിരിച്ച് വിട്ടു. കളി 2-2 ലേക്ക് മാറി. പിന്നെ അന്തിമ നിമിഷങ്ങളിലേക്ക്. മെസിയുടെ ബുളറ്റ് ഷോട്ട് ലോറിസ് കുത്തിയകറ്റി. മല്‍സരം അധികസമയത്തേക്ക്.

ഗ്യാലറി ഇളകി മറിഞ്ഞ നിമിഷങ്ങളിലുടെ ടെന്‍ഷന്‍ അതിന്റെ പരകോടിയില്‍. അധിക സമയത്തിന്റെ ആദ്യ പകുതിയില്‍ ഗോളില്ല. മെസിയുടെ ഗോളില്‍ അര്‍ജന്റീന ലീഡ് നേടിയെങ്കിലും എംബാപ്പേയുടെ പെനാല്‍ട്ടിയില്‍ ഫ്രാന്‍സ് തിരികെയെത്തി. പിന്നെ ഷൂട്ടൗട്ട്. ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ അവസരം. ആദ്യം എംബാപ്പേഗോള്‍. പിറകെ മെസി. അതും ഗോള്‍. കോമാന്‍മാര്‍ട്ടിനസ് രക്ഷപ്പെടുത്തുന്നു. ഡിബാലേപിഴചില്ല. അര്‍ജന്റീനക്ക് ലീഡ്. തുമേനിപന്ത് പുറത്ത്. അര്‍ജന്റീനക്കായി പരേഡസ്‌ലഗാള്‍. മോലോമാനിക്ക് പിഴച്ചില്ല. അവസാന കിക്ക് അര്‍ജന്റീന ഗോളാക്കികപ്പ്.

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

Trending