Connect with us

kerala

മനുഷ്യനിര്‍മിത ദുരന്തം-ഡോ. പി.പി മുഹമ്മദ്

നാട്ടുകാരനായ മന്ത്രിയും അദ്ദേഹത്തിന്റെ സില്‍ബന്ദിയും ഭരണകക്ഷിയിലെ ഏതാനും പേരുമാണ് ഈ നിയമ വിരുദ്ധ പരിപാടികളുടെ ഉത്തരവാദികള്‍ എന്ന് ജനങ്ങള്‍ ഒന്നടങ്കം ഒരേ സ്വരത്തില്‍ ആണയിടുന്നു.

Published

on

മിതമായ കൂട്ടക്കൊലയെന്നേ വിളിക്കാനാവു. ടൂറിസത്തിന്റെ പേരില്‍ വകുപ്പ് മന്ത്രിയും സ്ഥലവാസിയായ മന്ത്രിയും കൂട്ടാളികളും ചേര്‍ന്നു സകല നിയമങ്ങളെയും കാറ്റില്‍പറത്തി നടത്തുന്ന പകല്‍കൊള്ളയുടെ ബലിയാടാണ് മരിച്ച പാവങ്ങളായ മനുഷ്യര്‍. 22 പേരുടെ മരണത്തിലും കുറെ പേരുടെ ആശുപത്രി വാസത്തിനും ഇടയാക്കിയ ക്രൂരമായ സംഘടിത കൊലപാതകത്തിന്റെ പിന്നില്‍ സ്ഥലവാസിയായ മന്ത്രിയുടെയും അദ്ദേഹത്തിന്റെ സുഹൃത്തിന്റെയും പങ്ക് അന്വേഷിച്ചു പുറത്ത്‌കൊണ്ട്‌വരണം. ടൂറിസത്തിന്റെ പേരില്‍ ബോട്ടുയാത്ര നടത്താല്‍ ആരാണിവര്‍ക്ക് അവകാശം നല്‍കിയതെന്നന്വേഷിക്കണം. ബോട്ടിലേക്ക് കയറാനും ഇറങ്ങാനും താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ മരപ്പാലമാ ണുള്ളത്. സാമാന്യബുദ്ധിയുള്ള ആരും പണക്കൊതി മൂത്ത് ഇങ്ങനെയൊരു സാഹസത്തിനു മുതിരില്ല. ഒരു കടല്‍ തീരത്തും പുഴക്കടവിലും ജെട്ടിയിലും ഈ രീതിയില്‍ ബോട്ടുയാത്ര സംഘാടനം കാണില്ല. ലൈഫ് ജാക്കറ്റ് വേണം ബോട്ടുയാത്ര നടത്താന്‍ എന്ന സാമാന്യം വിവരം പോലും ബോട്ടിന്റെ ഉടമക്കില്ലായെന്നു അപകടം പറ്റിയ ബോട്ടുകണ്ടാല്‍ ബോധ്യമാകും. 12 പേരിലധികം കയറാന്‍ സാധിക്കാത്ത ബോട്ടില്‍ ഇത്രയും പേരെ കുത്തിനിറക്കാന്‍ ആരാണ് ഈ നരാധമന് അവകാശം നല്‍കിയത.്

സന്ധ്യ സമയമായാല്‍ ബോട്ടില്‍ യാത്ര അനുവദിക്കില്ലയെന്നതാണ് ഏത് കടവിലെയും നിയമം. രാത്രി ഇത്രയും ആളുകളെ കയറ്റി സവാരി നടത്തിയത് എന്ത് അധികാരത്തിന്റെ പേരിലാണ്? നിലവിലെ എല്ലാ നിയമങ്ങളെയും കാറ്റില്‍പറത്തി ഈ രീതിയില്‍ ബോട്ടുയാത്ര സംഘടിപ്പിക്കുന്നത് പൊലീസ് സേനയും അറിഞ്ഞില്ലായെന്നതും ഒരു പൊലീസുകാരന്‍ മരിച്ചുവെന്നതും സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നു. ഇതിലും മാരകമാണ് FLOATING BRIDGE എന്ന മരണക്കിണര്‍. ഒരു നിയന്ത്രണവും ഇല്ലാതെ കടലില്‍ പൊങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് പാലം ജനങ്ങളില്‍ വലിയ സംഖ്യ ഈടാക്കി കയറ്റിവിടുന്നത് ആര് നല്‍കിയ അധികാരത്തിന്റെ പേരിലാണ്. നാട്ടുകാരനായ മന്ത്രിയും അദ്ദേഹത്തിന്റെ സില്‍ബന്ദിയും ഭരണകക്ഷിയിലെ ഏതാനും പേരുമാണ് ഈ നിയമ വിരുദ്ധ പരിപാടികളുടെ ഉത്തരവാദികള്‍ എന്ന് ജനങ്ങള്‍ ഒന്നടങ്കം ഒരേ സ്വരത്തില്‍ ആണയിടുന്നു.
പേരിനു ഒരു അന്വേഷണം പ്രഖ്യാപിച്ചത്‌കൊണ്ടായില്ല. കൊടുങ്ങല്ലൂര്‍ മുതല്‍ വടക്കോട്ട് ഈ രീതിയില്‍ നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ധാരാളംബോട്ടു യാത്ര നടത്തിപ്പുകാരുണ്ട്. ടൂറിസത്തിന്റെ പേരില്‍ നിയമ വിരുദ്ധമായി നടത്തപ്പെടുന്ന ഇത്രയും കേന്ദ്രങ്ങള്‍ നിരവധിയാണ്.
(കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍
രജിസ്ട്രാറാണ് ലേഖകന്‍)

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം; നടപടി കടുപ്പിച്ച് ഗതാഗതമന്ത്രി

സ്വന്തം വാഹനവുമായി വരുന്നവര്‍ക്ക് ടെസ്റ്റ് നടത്തും. സ്കൂളുകാരുടെ വാഹനമില്ലെങ്കില്‍ വാടകയ്ക്കെടുക്കാനും ശ്രമം.

Published

on

ഡ്രൈവിങ് സ്കൂള്‍ സമരം മറികടന്ന് ടെസ്റ്റ് പരിഷ്കാരം നടപ്പിലാക്കാന്‍ ഉറച്ച് ഗതാഗതമന്ത്രി ഗണേഷ് കുമാര്‍. നാളെ മുതല്‍ ടെസ്റ്റ് മുടങ്ങാതെ നടത്തണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. സ്വന്തം വാഹനവുമായി വരുന്നവര്‍ക്ക് ടെസ്റ്റ് നടത്തും. സ്കൂളുകാരുടെ വാഹനമില്ലെങ്കില്‍ വാടകയ്ക്കെടുക്കാനും ശ്രമം. കെഎസ്ആര്‍ടിസി ഭൂമിയില്‍‌ ഉള്‍പ്പെടെ ടെസ്റ്റിന് നിര്‍ദേശം. സമരം 9 ദിവസം പിന്നിട്ടതോടെയാണ് നടപടി കടുപ്പിച്ചത്.

Continue Reading

kerala

മലമ്പുഴ ഡാം നാളെ മുതൽ അഞ്ച് ദിവസത്തേക്ക് തുറക്കും

നാളെ രാവിലെ 10 മുതൽ നിയന്ത്രിത അളവിൽ വെള്ളം തുറന്ന് വിടും.

Published

on

മലമ്പുഴ ഡാം നാളെ മുതൽ അഞ്ച് ദിവസത്തേക്ക് തുറക്കും. തീരുമാനം കടുത്ത വരൾച്ചയും കുടിവെള്ള ക്ഷാമവും കാരണം. നാളെ രാവിലെ 10 മുതൽ നിയന്ത്രിത അളവിൽ വെള്ളം തുറന്ന് വിടും. ജലസേചനത്തിന് ഉപയോഗിക്കരുതെന്ന് നിർദേശം.

ജില്ലാ കളക്ടറാണ് ഡാം തുറക്കാൻ നിർദ്ദേശിച്ച് ഉത്തരവിട്ടത്.മലമ്പുഴ ഡാമിൽ നിന്ന് പുഴയിലേക്ക് നാളെ മുതൽ വെള്ളം തുറന്നുവിടും. നാളെ രാവിലെ 10 മണി മുതൽ 5 ദിവസത്തേക്ക് ആണ് നിയന്ത്രിത അളവിൽ വെള്ളം തുറന്നു വിടുകയെന്നും കളക്ടർ അറിയിച്ചു.

Continue Reading

Agriculture

കരിഞ്ഞുണങ്ങി കൃഷിയിടങ്ങൾ; 1,000 ത്തോളം കർഷകർ കടക്കെണിയിൽ

ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലായി ജില്ലയിൽ രണ്ടര കോടിയോളം രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി രേഖപ്പെടുത്തിയത്.

Published

on

കടുത്ത വേനലിൽ ജില്ലയിൽ വ്യാപക കൃഷിനാശം. ഇതിനകം ആയിരത്തോളം കർഷകരുടെ അപേക്ഷകൾ കൃഷിഭവനുകളിൽ ലഭിച്ചിട്ടുണ്ട്. അതത് കൃഷി ഓഫീസർമാരുടെ പരിശോധനയ്ക്ക് പുറമെ വ്യാപകമായ തോതിൽ കൃഷി നശിച്ച ഇടങ്ങളിൽ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ നേതൃത്വത്തിൽ വിദഗ്ദ്ധസംഘം പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പെരുമ്പടപ്പ് ബ്ലോക്കിലായിരുന്നു സന്ദർശനം. രണ്ട് ദിവസത്തിനകം റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിക്കും.

ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലായി ജില്ലയിൽ രണ്ടര കോടിയോളം രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി രേഖപ്പെടുത്തിയത്. ഏപ്രിലിലെ കണക്കെടുപ്പ് പൂർത്തിയായിട്ടില്ല.വേനൽ മഴ ഇനിയും വൈകിയാൽ കാർഷിക നഷ്ടം പെരുകുമെന്ന ആശങ്ക ശക്തമാണ്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നടക്കം വായ്പയെടുത്ത് കൃഷിയിറക്കിയവർ ഇനി എങ്ങനെ തിരിച്ചടയ്ക്കുമെന്ന ആശങ്കയിലാണ്. വിള ഇൻഷ്വറൻസിലും സർക്കാരിന്റെ സാമ്പത്തിക സഹായത്തിലും പ്രതീക്ഷയർപ്പിക്കുകയാണ് കർഷകർ.

ജില്ലയിൽ വാഴക്കൃഷിയ്ക്കാണ് ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചത്. 2.40 കോടി രൂപയുടെ നഷ്ടം. മറ്റ് കൃഷികൾക്കെല്ലാമായി പത്ത് ലക്ഷത്തോളം രൂപയാണ് നഷ്ടം. കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക് പ്രകാരം കുലച്ച വാഴകൾ മാത്രം 80,000 എണ്ണം നശിച്ചിട്ടുണ്ട്. ഇതിന്റെ തോത് ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതരുടെ കണക്ക്. 20,000 വാഴകളുമായി കൊണ്ടോട്ടി ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം. ജില്ലയിൽ ഏറ്റവും കൂടുതൽ വാഴക്കൃഷിയുള്ളത് വാഴക്കാട് മേഖലയിലാണ്. വാഴക്കൃഷിക്ക് ഏറെ പ്രശസ്തി നേടിയ ഇവിടം സ്ഥിരമായ നാശനഷ്ടം മൂലം കർഷകർ മറ്റ് വിളകളിലേക്ക് തിരിഞ്ഞിട്ടുണ്ട്.

കാളികാവ്, മഞ്ചേരി ബ്ലോക്കുകളിൽ 15,000 വീതം വാഴകളും വണ്ടൂർ ബ്ലോക്കിൽ 5,000ത്തോളം കുലച്ച വാഴകളുമാണ് ഒടിഞ്ഞുതൂങ്ങി കർഷകർക്ക് വലിയ നഷ്ടമുണ്ടാക്കിയത്. കടുത്ത വേനലിൽ കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കുളങ്ങൾ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ വറ്റിയതാണ് വാഴക്കർഷകർക്ക് തിരിച്ചടിയായത്. വെള്ളം ലഭിക്കാതെ വന്നതോടെ വാഴകൾ കൂമ്പൊടിഞ്ഞ് വീഴുകയാണ്.

കടുത്ത ചൂടിൽ നെൽപ്പാടങ്ങൾ വിണ്ടുകീറിയതോടെ കതിരിട്ട നെല്ലുകൾ അടക്കം കരിഞ്ഞുണങ്ങി. തിരൂരങ്ങാടി, പെരുമ്പടപ്പ്, തവനൂർ മേഖലകളിലാണ് നെൽ കൃഷിക്ക് കാര്യമായ നഷ്ടം സംഭവിച്ചത്. ഇവിടങ്ങളിൽ 40 ഏക്കറിലായി 5.67 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. കൃഷിവകുപ്പ് അധികൃതരുടെ കണക്കെടുപ്പ് പൂർത്തിയാവുന്നതോടെ നഷ്ടത്തിന്റെ തോത് ഉയരും.

Continue Reading

Trending