Connect with us

More

റയലിനെ പിടിച്ചുകെട്ടി അത്‌ലറ്റികോ; ബാഴ്‌സക്ക് ഞെട്ടിക്കുന്ന തോല്‍വി

Published

on

മാഡ്രിഡ്: അവസാന പോരാട്ടങ്ങളിലേക്ക് കടന്ന ലാ ലിഗയില്‍ റയലിനെ പിടിച്ചുകെട്ടി അത്‌ലറ്റികോ. പ്രതികാരവുമായി കളത്തിലിറങ്ങിയ ഗ്രീസ്മാന്‍ 85ാം മിനിറ്റില്‍ നേടിയ ഗോളിലാണ് അത്‌ലറ്റിക്കോ 1-1 എന്ന തോല്‍വിയോളം പോന്ന സമനില റയലിനു നല്‍കിയത്.

അതേസമയം, ലാ ലീഗ കിരീടപ്പോരാട്ടത്തില്‍ വ്യക്തമായ മുന്‍തൂക്കം നേടാനുള്ള അവസരം കളഞ്ഞു കുളിച്ച ബാഴ്‌സക്ക് ഞെട്ടിക്കുന്ന തോല്‍വി. മലാഗയോട് എതിരില്ലാത്ത രണ്ട് ഗോളിന്റെ വന്‍ പരാജയമാണ് ബാഴ്സ വാങ്ങിവെച്ചത്. മലാഗക്കെതിരായ മത്സരം ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള ബാര്‍സിലോനക്ക് റയലിനെ ഗോള്‍ ശരാശരിയില്‍ മറികടന്ന് ഒന്നാം സ്ഥാനത്തേക്കു കയറാനുള്ള സുവര്‍ണാവസരമായിരുന്നു.malaga-cf-v-fc-barcelona-la-liga

luis-hernandez-lionel-messi-malaga-barcelona-la-liga_1fwklaloux9j81c1pnmeco20un luis-suarez-malaga-barcelona-la-liga_1sgdoa3de0ntp17xdl3sq4dn52
നെയ്മര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ മത്സരത്തില്‍ ആദ്യ പകുതിയില്‍ കിട്ടിയ അവസരങ്ങള്‍ പാഴാക്കിയതാണ് ബാഴ്‌സക്കു തിരിച്ചടിയായത്. 65-ാം മിനിറ്റിലാണ് നെയ്മറിന് ചുവപ്പ് കാര്‍ഡ് കിട്ടിയിത്. മലാഗ പ്രതിരോധ താരത്തെ അനാവശ്യമായി ഫൗള്‍ ചെയ്തതിനാണ് നെയ്മറിന് റഫറി രണ്ടാം മഞ്ഞ കാര്‍ഡും തുടര്‍ന്ന് ചുവപ്പ് കാര്‍ഡും കാണിച്ചത്. 32-ാം മിനിറ്റിലാണ് ബാഴ്‌സയെ ഞെട്ടിച്ച ഗോള്‍ വീണത്. ഓഫ്‌സൈഡ് കെണി സമര്‍ത്ഥമായി മറികടന്ന സാന്‍ഡ്രോ റാമിറെസാണ് മത്സരത്തില്‍ മലാഗയെ മുന്നിലെത്തിച്ചത്. 90-ാം മിനിറ്റില്‍ മികച്ചൊരു കൌണ്ടര്‍ അറ്റാക്കിങ്ങിലൂടെ മലാഗ, ബാഴ്‌സയുടെ നെഞ്ചിലേക്ക് അവരുടെ രണ്ടാമത്തെ ഗോളും പായിച്ച് വിജയമുറപ്പിച്ചു.

കളിയുടെ മിക്ക സമയവും ആധിപത്യം പുലര്‍ത്തിയ റയലിനെ സമനിലയിലൂടെ അത്‌ലറ്റിക്കോ ഞെട്ടിക്കുകയായിരുന്നു. 52ാം മിനിറ്റില്‍ ഫ്രീകിക്കില്‍നിന്നുവന്ന പന്ത് ശക്തമായ ഹെഡ്ഡറിലൂടെ വലയിലെത്തിച്ച പെപ്പെ മത്സരത്തില്‍ റയലിനെ മുന്നിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഗോള്‍ മടക്കാനുള്ള അത്‌ലറ്റിക്കോയുടെ കടന്നാക്രമങ്ങളിലേക്കാണ് കളി നീങ്ങിയത്. മൂര്‍ച്ചയേറിയ നീക്കങ്ങളില്‍ ഇരു ടീമുകളുടെയും ഗോളികളുടെ തടസങ്ങള്‍ മ്ത്സരം ആവേശത്തിലാക്കി.

എന്നാല്‍ 85-ാം മിനിറ്റില്‍ ഗ്രീസ്മാന്‍ നേടിയ ഗോള്‍ ശൂന്യതയില്‍നിന്നുള്ള ഒന്നായി. കൊറായ നല്കിയ പാസില്‍ പ്രതിരോധനിരക്കാരെ വെട്ടിച്ചു മുന്നേറിയ ഗ്രീസ്മാന്‍ പൊടുന്നനെ അപകടകാരിയായി മാറി ഗോളി നവാസിന്റെ കബളിപ്പിച്ച് പന്ത് വലയിലേക്ക് തള്ളിയിടുകയായിരുന്നു.antoine-griezmann-jpg-image-784-410

തുടര്‍ച്ചയായ നാലു ജയങ്ങള്‍ക്കുശേഷം റയലിന്റെ ആദ്യ സമനിലയാണിത്. ഇതോടെ ഈ മാസം നടക്കാനിരിക്കുന്ന എല്‍ ക്ലാസിക്കോ ഇരു ടീമുകള്‍ക്കും നിര്‍ണായകമായി. ലാ ലീഗ് പോയിന്റ് നിലയില്‍ ഒരു മത്സരം കുറച്ചു കളിച്ച റയലിന് നിലവില്‍ ബാഴ്‌സക്കാള്‍ 3 പോയിന്റിന്റെ ലീഡ് ഉണ്ട്. 30 കളികളില്‍ നിന്ന് 72 പോയിന്റാണ് റയല്‍ മാഡ്രിഡിനുള്ളത്. 31 കളികളില്‍ 69 പോയന്റുമായി രണ്ടാം സ്ഥാനത്താണ് ബാഴ്‌സലോണ.
എട്ടു കളികൂടി ബാക്കിയുണ്ടെന്നിരിക്കെ കിരീടപ്പോരാട്ടത്തിന് വീറുകൂടിയിരിക്കുകയാണ്. റയലിനെ തളച്ചതോടെ 31 കളികളില്‍ 62 പോയന്റുമായി അത്‌ലറ്റിക്കോ മൂന്നാം സ്ഥാനത്തേക്കു കയറി. 30 കളികളില്‍ 58 പോയന്റുള്ള സെവിയയാണ് നാലാമത്. ഇനിയുള്ള ഓരോ മത്സരവും ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് നിര്‍ണായകമാണ്.

india

നാല് സംസ്ഥാനങ്ങളില്‍ നാളെ സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍

Published

on

ന്യുഡല്‍ഹി: ദേശീയ സുരക്ഷ ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പാക്കിസ്താനുമായി പങ്കിടുന്ന നാല് സംസ്ഥാനങ്ങളില്‍ കേന്ദ്ര സിവില്‍ ഡിഫന്‍സ് നാളെ മോക് ഡ്രില്‍ സംഘടിപ്പിക്കും. ജമ്മു കശ്മീര്‍, പഞ്ചാബ്,രാജസ്ഥാന്‍, ഗുജറാത്ത്, എന്നിവിടങ്ങളില്‍ നാളെ വൈകുന്നേരം സിവില്‍ ഡിഫന്‍സ് മോക് ഡ്രില്ലുകള്‍ നടത്തും.

ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ പാകിസ്താന്‍ ഭീകര്‍ നടത്തിയ ആക്രമണത്തില്‍ 26 പേര്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ ഇന്ത്യ മെയ് 7ന് പാകിസ്താനിലെ ഒമ്പത് ഭീകരതാവളങ്ങള്‍ ആക്രമിച്ചു. ഇതിനു പിന്നാലെയാണ് പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍ നടക്കുന്നത്.

പഹല്‍ഗാം ഭികരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നേരത്തേ മോക് ഡ്രില്‍ നടന്നിരുന്നു. പെട്ടന്നൊരു ആക്രമണമുണ്ടായാല്‍ ജനങ്ങള്‍ വേഗത്തിലും എകോപിതമായും പ്രാപ്തമാക്കുക എന്നതാണ് മോക് ഡ്രില്ലിന്റെ പ്രധാന ലക്ഷ്യം. അതേസമയം ഓപ്പറേഷന്‍ സിന്ദൂറിലുടെ ഭീകരതക്കെതിരായ ഇന്ത്യയുടെ ഉറച്ച നിലപ്പാട് ലോകത്തിനു മുമ്പില്‍ വ്യക്തമാക്കാന്‍ ഏഴ് പ്രതിനിധി സംഘങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തി വരുകയാണ്.

Continue Reading

kerala

‘അൻവർ യു‍ഡിഎഫ് സ്ഥാനാർത്ഥിയെ തള്ളിപ്പറഞ്ഞത് അം​ഗീകരിക്കാനാകില്ല, യുഡിഎഫ് നയങ്ങളോട് അൻവർ യോജിക്കണം’: സണ്ണിജോസഫ് എം.എൽ.എ

Published

on

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ പി.വി.അൻവർ തള്ളിപ്പറഞ്ഞത് അം​ഗീകരിക്കാൻ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. യുഡിഎഫിന്റെ നയങ്ങളോട് അൻവർ യോജിക്കണം.അൻവര്‍ എൽഡിഎഫിനെതിരെ, സർക്കാരിന്റെ നയങ്ങൾക്കെതിരെ ആക്ഷേപമുയർത്തിക്കൊണ്ടാണ് എൽഡിഎഫ് വിട്ടതും എംഎൽഎ സ്ഥാനം രാജിവെച്ചതും. ആ നയങ്ങൾ ജനങ്ങളുടെ മുന്നിൽ ജനകീയ കോടതിയിൽ ചോദ്യം ചെയ്ത് എൽഡിഎഫ് സർക്കാരിന് ഒരു തിരിച്ചടി നൽകണമെങ്കിൽ ആർക്കാണ് സാധിക്കുക? കേരള രാഷ്ട്രീയത്തിൽ അത് വളരെ സുവ്യക്തമാണ്. എൽഡിഎഫിനെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായ നീക്കം നടത്തുന്ന ജനപിന്തുണയുള്ള മുന്നണിയാണ് യുഡിഎഫ്. അത് പുതുപ്പള്ളിയിലും തൃക്കാക്കരയിലും പാലക്കാടും വയനാട് ഉപതെരഞ്ഞെടുപ്പിലും കണ്ടു. ഇപ്പോൾ നിലമ്പൂരും കാണാൻ പോകുകയാണ്.

സ്ഥാനാർത്ഥിയെ കോൺഗ്രസ് നേതൃത്വമാണ് പ്രഖ്യാപിച്ചത്. കേരളത്തിലെ കോൺഗ്രസിന്റെ ഇലക്ഷൻ കമ്മിറ്റി, നേരിട്ട് യോഗം ചേരാൻ സാധിച്ചില്ല, ഞാനും പ്രതിപക്ഷനേതാവും മുൻ കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തി ഒറ്റപ്പേരിൽ എത്തി. അത് എഐസിസി പരിശോധിച്ച് പരിഗണിച്ച് അത് പ്രഖ്യാപിച്ചാൽ പിന്നെ യുഡിഎഫിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ഒരാളും പാർട്ടിയും അതിനോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നത് ‍ഞങ്ങളെങ്ങനെ അംഗീകരിക്കും? ആ ചോദ്യത്തിന് അൻവർ കൃത്യമായും വ്യക്തമായും ഉത്തരം പറയണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

Continue Reading

india

ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വർമക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിക്കും

Published

on

ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇമ്പീച്ച് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനാണ് നീക്കം. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇമ്പ്പീച് ചെയ്യാന്‍ സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന രാഷ്ട്രപതി ക്കും പ്രധാനമന്ത്രിക്കും ശുപാര്‍ശ ചെയ്തിരുന്നു.

ജൂലൈ പകുതിയോടെ ആരംഭിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ജഡ്ജിക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിക്കുന്നുണ്ടെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ആഭ്യന്തര സമിതിയുടെ അന്വേഷണ റിപ്പോർട്ടിനെത്തുടർന്ന് ജസ്റ്റിസ് വർമ്മയോട് രാജിവെക്കാൻ സുപ്രീംകോടതി ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്.

ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്നും പണം കണ്ടെത്തി എന്ന ആരോപണം ശരിവെക്കുന്നതാണ് സുപ്രിംകോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട്. ജസ്റ്റിസ് വര്‍മ്മയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് നിരസിച്ച പശ്ചാത്തലത്തില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും ഇംപീച്ച്‌മെന്റ് ശുപാര്‍ശയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ചിരുന്നു.മുന്‍ ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ രാഷ്ട്രപതി രാജ്യസഭാ ചെയര്‍മാനും ലോക്‌സഭാ സ്പീക്കര്‍ക്കും കൈമാറി.

Continue Reading

Trending