Connect with us

kerala

സ്വതന്ത്രകർഷകസംഘം പാലക്കാട്ട് സത്യഗ്രഹം നടത്തി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരെ വഞ്ചിച്ചു: ഇ.ടി മുഹമ്മദ് ബഷീര്‍

നെല്ല് സംഭരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ട തുക സാങ്കേതികത്വം പറഞ്ഞ നീട്ടുകൊണ്ടുപോകുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അതിനെ മറയാക്കി കളിച്ചുകൊണ്ടിരിക്കുകയാണ്

Published

on

പാലക്കാട്: കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ വാഗ്ദാനങ്ങള്‍ നല്‍കി കര്‍ഷകരെ വഞ്ചിക്കുകയാണെന്നും കര്‍ഷകരോടൊപ്പം ചേര്‍ന്ന് അതിനെ ചെറുത്തുതോല്‍പ്പിക്കണമെന്നും മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.

കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന നെല്ല് സംഭരണത്തിലെ അട്ടിമറിക്കെതിരെയും കര്‍ഷകന്റെ നടുവൊടിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയും സംസ്ഥാന സ്വതന്ത്ര കര്‍ഷകസംഘം പാലക്കാട് കലക്ടറേറ്റിന് മുന്നില്‍ നടത്തിയ ഏകദിന സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെല്ല് സംഭരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ട തുക സാങ്കേതികത്വം പറഞ്ഞ നീട്ടുകൊണ്ടുപോകുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അതിനെ മറയാക്കി കളിച്ചുകൊണ്ടിരിക്കുകയാണ്. പി.ആര്‍.എസ് വായ്പാക്കെണിയിലാണ് കഴിഞ്ഞ ദിവസം കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. കൊയ്‌തെടുത്ത നെല്ലിന്റെ പണം നല്‍കുന്നതിന് പകരം കര്‍ഷകനെ കടക്കാരനാക്കുന്ന തലതിരിഞ്ഞ നയമാണിത്. ഇതുകൂടാതിപ്പോള്‍ സംഭരിക്കുന്ന നെല്ലിന്റെ പരിധി ഏക്കറിന് 2, 200 കിലോ എന്നുള്ളത് 2000 കിലോ ഗ്രാമായി കുറക്കുകയും ചെയ്തു.

കഴിഞ്ഞ രണ്ടാംവിളയില്‍ സംഭരിച്ച നെല്ലിന്റെ കോടിക്കണക്കിന് രൂപ ഇനിയും നല്‍കയിട്ടില്ല. ഒന്നാംവിള തുടങ്ങി മാസങ്ങളായിട്ടുപോലും നെല്ലു സംഭരത്തില്‍ അവ്യക്തത തുടരുകയാണ്. കോടികള്‍ ചെലവഴിച്ച് സര്‍ക്കാരിന്റെ ധൂര്‍ത്തുകള്‍ നടക്കുമ്പോള്‍ നെല്ലുവിലക്കായി കര്‍ഷകര്‍ യാചിക്കേണ്ടി വരുന്നതെന്നത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കളത്തില്‍ അബ്ദുല്ല സ്വാഗതം പറഞ്ഞു. മുസ്്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ, മുന്‍ എം.പി വി.എസ് വിജയരാഘവന്‍, ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പന്‍, മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് മരക്കാര്‍ മാരായമംഗലം, ജനറല്‍ സെക്രട്ടറി അഡ്വ. ടി.എ സിദ്ദീഖ്, ട്രഷറര്‍ പി.ഇ.എ സലം മാസ്റ്റര്‍, മുസ്്‌ലിംലീഗ് പ്രവര്‍ത്തക സമിതി അംഗങ്ങളായ എം.എം ഹമീദ്, പി.എ തങ്ങള്‍, കെ.എ ചന്ദ്രന്‍, വി.സി കബീര്‍, കെ.കെ.എ അസീസ്, അഡ്വ. പി.പി ഹാരിഫ്, എം.എസ് നാസര്‍, എം.എച്ച് മുജീബ് റഹ്്മാന്‍, സ്വതന്ത്ര കര്‍ഷകസംഘം സ്ംസ്ഥാന ഭാരവാഹികളായ കെ.യു ബഷീര്‍ ഹാജി, മണ്‍വിള സൈനുദ്ദീന്‍, മണക്കാട് നജ്്മുദ്ദീന്‍,അഡ്വ. അഹമ്മദ് മാണിയൂര്‍, കെ.കെ അബ്്ദുഹ്്മാന്‍ മാസ്റ്റര്‍, പി.പി മുഹമ്മദ്കുട്ടി, സി. മുഹമ്മദ് കുഞ്ഞി, പി.കെ അബ്്ദുറഹ്്മാന്‍, പി.പി യൂസഫലി, പി. മുഹമ്മദ്, പി.കെ അബ്ദുല്‍ അസീസ്, ഇ.എ അബൂബക്കര്‍ ഹാജി, ടി.എം ബഷീര്‍, നസീര്‍ വളയം, ആര്‍.എസ് മുഹമ്മദ് മോന്‍, ഇ.എസ് സഗീര്‍, മാഹിന്‍ അബൂബക്കര്‍, എം.എം അലിയാര്‍ മാസ്റ്റര്‍, അഡ്വ. ഖാലിദ് രാജ, എം. മഷ്ഹൂര്‍, ബി. വീരാന്‍ കുട്ടി, ലുഖ്്മാന്‍ അരീക്കോട്, എസ്. കുമാരന്‍, എം.എസ് അലവി, എം. മമ്മദ് ഹാജി, കെ.ടി.എ ലത്തീഫ്, കെ.പി ജലീല്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുറത്തിലെ പതിര് വിതറി പതിര് കേരളീയം പരിപാടി നടത്തി. തുടര്‍ന്ന് നേതാക്കള്‍ കലക്ടര്‍ക്ക് നിവേദനം നല്‍കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇ-പാസ് വൻ തിരിച്ചടിയായി; ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ കുത്തനെ കുറവ്, വസന്തോത്സവത്തിനൊരുങ്ങിയ ഊട്ടി പ്രതിസന്ധിയിൽ

ശരാശരി 20,000ത്തോളം സഞ്ചാരികള്‍ ആയിരുന്നു മെയ് മാസങ്ങളില്‍ എത്താറുണ്ടായിരുന്നത്. എന്നാല്‍ ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ ഇത് പകുതിയായി കുറഞ്ഞു.

Published

on

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും യാത്ര തിരിക്കണമെങ്കില്‍ ഇ-പാസ് വേണമെന്ന കോടതി ഉത്തരവ് ഇറങ്ങിയതോടെ സഞ്ചാരികളുടെ എന്നതില്‍ വലിയ കുറവ്. കഴിഞ്ഞ രണ്ടുദിവസമായി സഞ്ചാരികള്‍ കുറവാണ്. ശരാശരി 20,000ത്തോളം സഞ്ചാരികള്‍ ആയിരുന്നു മെയ് മാസങ്ങളില്‍ എത്താറുണ്ടായിരുന്നത്. എന്നാല്‍ ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ ഇത് പകുതിയായി കുറഞ്ഞു. ഇത് ഊട്ടി വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്.

ഹോട്ടല്‍, കോട്ടേജ് ഉടമകള്‍ വ്യാപാരത്തിലുണ്ടായ കുറവ് നികത്താന്‍ വിഷമിക്കുകയാണ്. ഏപ്രില്‍, മെയ് മാസങ്ങളിലാണ് ഇവരുടെ എല്ലാ പ്രതീക്ഷകളും. ഇ-പാസിനെതിരെ സമര പരിപാടികളുമായി മൂന്നാട്ടുപോകാനാണ് ഇവരുടെ തീരുമാനം.

അതിനിടെ സഞ്ചാരികളെ സഹായിക്കാന്‍ ഊട്ടിയിലെ ടൂറിസ്റ്റ് പോലീസ് സജീവമായി രംഗത്തുണ്ട്. കഴിഞ്ഞദിവസം പോലീസ് ഊട്ടിയിലെ ഉല്ലാസ കേന്ദ്രങ്ങള്‍ കണക്ട് ചെയ്യുന്ന റൂട്ട് മാപ്പ് സഞ്ചാരികള്‍ക്ക് വിതരണം ചെയ്തു. ഇതില്‍ ക്യു.ആര്‍. കോഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ വിതരണം ജില്ലാ എസ്.പി. സുന്ദരവടിവേല്‍ ലൗഡേല്‍ ജങ്ഷനില്‍ തുടങ്ങിവെച്ചു.

Continue Reading

kerala

സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലുറപ്പിന് കൂലി ഉറപ്പില്ല; അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികളുടെ കുടിശ്ശിക 86.24 കോടി രൂപ

2023-24 സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരം 86.24 കോടി രൂപയുടെ കുടിശ്ശികയാണുള്ളത്. ആറ് മാസത്തോളമായി പല ജില്ലകളിലും കൂലി കൊടുത്തിട്ടില്ല.

Published

on

സംസ്ഥാന സര്‍ക്കാറിന്റെ അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴിലുറപ്പാണെങ്കിലും കൂലി ഉറപ്പില്ല. 2023-24 സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരം 86.24 കോടി രൂപയുടെ കുടിശ്ശികയാണുള്ളത്. ആറ് മാസത്തോളമായി പല ജില്ലകളിലും കൂലി കൊടുത്തിട്ടില്ല. കൂലി കിട്ടാതെ വന്നതോടെ തൊഴിലുറപ്പ് കൊണ്ട് കുടുംബ ജീവിതം മുന്നോട്ട് കൊണ്ട് പോയിരുന്ന ഈ പദ്ധതിയിലെ മൂന്ന് ലക്ഷത്തോളം പേരാണ് പെരുവഴിയിലായത്.

ഇതില്‍ 90 ശതമാനവും സ്ത്രീകളാണ്. അനുവദിച്ച പണം പോലും ട്രഷറിയില്‍നിന്ന് കിട്ടാത്ത അവസ്ഥയുമുണ്ട്. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരം സംസ്ഥാന സര്‍ക്കാര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധികളില്‍ നടപ്പാക്കിയ പദ്ധതിയാണിത്. 333 രൂപയാണ് ഒരു ദിവസത്തെ കൂലി. പണി പൂര്‍ത്തിയായി 14 ദിവസത്തിനകം കൂലി നല്‍കണമെന്നാണ് വ്യവസ്ഥ.

Continue Reading

kerala

കെജ്‌രിവാ‍ളിന് ജാമ്യം ലഭിച്ചത് ബിജെപിക്കേറ്റ കനത്ത തിരിച്ചടി: കെ സി വേണുഗോപാൽ

കേന്ദ്രസര്‍ക്കാര്‍ സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് അവര്‍ക്ക് ചെയ്യാവുന്ന രീതിയിലെല്ലാം ശ്രമിച്ചിട്ടും സുപ്രിംകോടതി കെജ്രിവാളിന് ജാമ്യം കൊടുത്ത വിധി സ്വാഗതം ചെയ്യുന്നുവെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.

Published

on

കെജ്‌രിവാ‍ളിന് ജാമ്യം ലഭിച്ചത് ബിജെപിക്കേറ്റ കനത്ത തിരിച്ചടിയെന്ന് കെ.സി വേണുഗോപാല്‍. കേന്ദ്രസര്‍ക്കാര്‍ സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് അവര്‍ക്ക് ചെയ്യാവുന്ന രീതിയിലെല്ലാം ശ്രമിച്ചിട്ടും സുപ്രിംകോടതി കെജ്രിവാളിന് ജാമ്യം കൊടുത്ത വിധി സ്വാഗതം ചെയ്യുന്നുവെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ വിജയം. ഇന്ത്യ മുന്നണിക്ക് കരുത്ത് പകരുന്ന വിധി. വിമര്‍ശിക്കുന്നവരെ ജയിലില്‍ അടയ്ക്കുന്നു. വിധി കേന്ദ്രത്തിന്റെ മുഖത്തേറ്റ തിരിച്ചടിയെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു.

കെജ്രിവാളിന് ജാമ്യം ലഭിച്ചത് പല സംസ്ഥാനങ്ങളുടെയും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. ജാമ്യം ലഭിച്ച നടപടി ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ജാമ്യം ലഭിച്ചത് കേന്ദ്രസര്‍ക്കാരിന്റെ അഹങ്കാരത്തിനേറ്റ കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

Continue Reading

Trending