Connect with us

kerala

കണ്ണൂരില്‍ ആവേശാരവം തീര്‍ത്ത് യൂത്ത് മാര്‍ച്ച്; വിളിച്ചോതി സിറ്റിയുടെ പെരുമ

‘വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ’ കാലിക പ്രസക്തമാകും പ്രമേയം ശീര്‍ഷകമാക്കി പയ്യന്നൂരില്‍ നിന്ന് ആരംഭിച്ച യൂത്ത് ലീഗ് യൂത്ത് മാര്‍ച്ചാണ് എട്ടാം ദിനമായ ഇന്നലെ സിറ്റിയുള്‍പ്പെടുന്ന കണ്ണൂര്‍ മണ്ഡലത്തില്‍ മറ്റൊരു അധ്യായം കുറിച്ചത്.

Published

on

കണ്ണൂർ: വിശ്വപൗരന്‍ ഇ അഹമ്മദിന്റെ തട്ടകത്തില്‍ ജ്വലിക്കുന്ന ആ ഓര്‍മകള്‍ക്കൊപ്പം ആവേശാരവം തീര്‍ക്കുകയായിരുന്നു ഹരിത യൗവനം. യൂത്ത് മാര്‍ച്ചിനൊപ്പം എത്തിയ നായകരെ കണ്ണൂര്‍ സിറ്റി വരവേറ്റു, മങ്ങാത്ത പ്രൗഢിയുടെ പെരുമയോടെ. എട്ടാം ദിന പര്യടനത്തില്‍ കണ്ണൂര്‍ മണ്ഡലത്തെ ആവേശത്തിലാക്കി യൂത്ത് ലീഗിന്‍ കര്‍ഭടന്‍മാര്‍.

‘വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ’ കാലിക പ്രസക്തമാകും പ്രമേയം ശീര്‍ഷകമാക്കി പയ്യന്നൂരില്‍ നിന്ന് ആരംഭിച്ച യൂത്ത് ലീഗ് യൂത്ത് മാര്‍ച്ചാണ് എട്ടാം ദിനമായ ഇന്നലെ സിറ്റിയുള്‍പ്പെടുന്ന കണ്ണൂര്‍ മണ്ഡലത്തില്‍ മറ്റൊരു അധ്യായം കുറിച്ചത്.

രാവിലെ മുണ്ടേരി മൊട്ടയില്‍ നിന്ന് ആരംഭിച്ച കണ്ണൂര്‍ മണ്ഡലംതല പര്യടനം മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി എം.പി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ഫാറൂഖ് വട്ടപ്പൊയിൽ അധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി സി സമീർ, ട്രഷറർ പി.സി അഹമ്മദ് കുട്ടി, സി എറമുള്ളാൻ, കെ.പി സലാം, പി.സി അമീനുല്ല, പി.കെ റിയാസ്, മുസ്‌ലിഹ് മഠത്തിൽ, നസീർ പുറത്തീൽ, പി.സി കുഞ്ഞിമുഹമ്മദ് ഹാജി, ഹാരിസ്.കെ പടന്നോട്ട് എൻ.കെ നൗഫൽ പ്രസംഗിച്ചു.

ജാഥാ അംഗങ്ങളെ എം.പി നിമ്രാസും പോഷക സംഘടനാ നേതാക്കളും ഹാരമണിയിച്ചു. വലിയന്നൂര്‍, വാരം, മേലെചൊവ്വ എന്നിവിടങ്ങളിലെ ആവേശകരമായ പര്യടനങ്ങള്‍ക്ക് ശേഷം സി.എച്ച് മുഹമ്മദ് കോയ സര്‍ക്കിള്‍ വഴി തായത്തെരുവിലൂടെയാണ് ജാഥ സിറ്റിയിലെത്തിയത്.

നസീർ നെല്ലൂരും പി.സി നസീറും അല്‍ത്താഫ് മാങ്ങാടനും നയിക്കുന്ന ജാഥ അഭിമാനകരമായ യുവതയുടെ ഇരമ്പലായി മാറുകയായിരുന്നു ഓരോയിടത്തും. ലത്തീഫ് എടവച്ചാൽ, അലി മംഗര, ഫൈസൽ ചെറുകുന്നോൻ, കെ.കെ ഷിനാജ്, ഷംസീർ മയ്യിൽ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.

സമാപന സമ്മേളനം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റൻ നസീർ നെല്ലൂർ, വൈസ് ക്യാപ്റ്റൻ പി.സി നസീർ കോ-ഓര്‍ഡിനേറ്റർ അൽത്താഫ് മാങ്ങാടൻ, ഡയറക്ടർമാരായ ലത്തീഫ് എടവച്ചാൽ, നൗഫൽ മെരുവമ്പായി, അലി മംഗര, എം.എ ഖലീൽ റഹ്മാൻ, ഫൈസൽ ചെറുകുന്നോൻ, കെ.കെ ഷിനാജ്,ഷംസീർ മയ്യിൽ, യൂനുസ് പട്ടാടം മാർച്ചിന് നേതൃത്വം നൽകി.

സമാപന സമ്മേളനത്തില്‍ സി സമീർ അധ്യക്ഷനായി. മുസ്‌ലിംലീഗ് ജില്ലാ ഭാരവാഹികളായ ടി.എ തങ്ങൾ, കെ.എ ലത്തീഫ്, മണ്ഡലം നേതാക്കളായ അഷ്‌റഫ് ബംഗാളി മൊഹല്ല, ഫാറൂഖ് വട്ടപ്പൊയിൽ, മുസ്‌ലിഹ് മoത്തിൽ പങ്കെടുത്തു. ജില്ലയിലെ മറ്റ് മറ്റ് മണ്ഡലങ്ങളിലും ആവേശകരമായ സ്വീകരണമാണ് യൂത്ത് മാര്‍ച്ചിന് ലഭിച്ചത്.

kerala

ഇ-പാസ് വൻ തിരിച്ചടിയായി; ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ കുത്തനെ കുറവ്, വസന്തോത്സവത്തിനൊരുങ്ങിയ ഊട്ടി പ്രതിസന്ധിയിൽ

ശരാശരി 20,000ത്തോളം സഞ്ചാരികള്‍ ആയിരുന്നു മെയ് മാസങ്ങളില്‍ എത്താറുണ്ടായിരുന്നത്. എന്നാല്‍ ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ ഇത് പകുതിയായി കുറഞ്ഞു.

Published

on

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും യാത്ര തിരിക്കണമെങ്കില്‍ ഇ-പാസ് വേണമെന്ന കോടതി ഉത്തരവ് ഇറങ്ങിയതോടെ സഞ്ചാരികളുടെ എന്നതില്‍ വലിയ കുറവ്. കഴിഞ്ഞ രണ്ടുദിവസമായി സഞ്ചാരികള്‍ കുറവാണ്. ശരാശരി 20,000ത്തോളം സഞ്ചാരികള്‍ ആയിരുന്നു മെയ് മാസങ്ങളില്‍ എത്താറുണ്ടായിരുന്നത്. എന്നാല്‍ ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ ഇത് പകുതിയായി കുറഞ്ഞു. ഇത് ഊട്ടി വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്.

ഹോട്ടല്‍, കോട്ടേജ് ഉടമകള്‍ വ്യാപാരത്തിലുണ്ടായ കുറവ് നികത്താന്‍ വിഷമിക്കുകയാണ്. ഏപ്രില്‍, മെയ് മാസങ്ങളിലാണ് ഇവരുടെ എല്ലാ പ്രതീക്ഷകളും. ഇ-പാസിനെതിരെ സമര പരിപാടികളുമായി മൂന്നാട്ടുപോകാനാണ് ഇവരുടെ തീരുമാനം.

അതിനിടെ സഞ്ചാരികളെ സഹായിക്കാന്‍ ഊട്ടിയിലെ ടൂറിസ്റ്റ് പോലീസ് സജീവമായി രംഗത്തുണ്ട്. കഴിഞ്ഞദിവസം പോലീസ് ഊട്ടിയിലെ ഉല്ലാസ കേന്ദ്രങ്ങള്‍ കണക്ട് ചെയ്യുന്ന റൂട്ട് മാപ്പ് സഞ്ചാരികള്‍ക്ക് വിതരണം ചെയ്തു. ഇതില്‍ ക്യു.ആര്‍. കോഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ വിതരണം ജില്ലാ എസ്.പി. സുന്ദരവടിവേല്‍ ലൗഡേല്‍ ജങ്ഷനില്‍ തുടങ്ങിവെച്ചു.

Continue Reading

kerala

സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലുറപ്പിന് കൂലി ഉറുപ്പില്ല; അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികളുടെ കുടിശ്ശിക 86.24 കോടി രൂപ

2023-24 സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരം 86.24 കോടി രൂപയുടെ കുടിശ്ശികയാണുള്ളത്. ആറ് മാസത്തോളമായി പല ജില്ലകളിലും കൂലി കൊടുത്തിട്ടില്ല.

Published

on

സംസ്ഥാന സര്‍ക്കാറിന്റെ അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴിലുറപ്പാണെങ്കിലും കൂലി ഉറപ്പില്ല. 2023-24 സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരം 86.24 കോടി രൂപയുടെ കുടിശ്ശികയാണുള്ളത്. ആറ് മാസത്തോളമായി പല ജില്ലകളിലും കൂലി കൊടുത്തിട്ടില്ല. കൂലി കിട്ടാതെ വന്നതോടെ തൊഴിലുറപ്പ് കൊണ്ട് കുടുംബ ജീവിതം മുന്നോട്ട് കൊണ്ട് പോയിരുന്ന ഈ പദ്ധതിയിലെ മൂന്ന് ലക്ഷത്തോളം പേരാണ് പെരുവഴിയിലായത്.

ഇതില്‍ 90 ശതമാനവും സ്ത്രീകളാണ്. അനുവദിച്ച പണം പോലും ട്രഷറിയില്‍നിന്ന് കിട്ടാത്ത അവസ്ഥയുമുണ്ട്. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരം സംസ്ഥാന സര്‍ക്കാര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധികളില്‍ നടപ്പാക്കിയ പദ്ധതിയാണിത്. 333 രൂപയാണ് ഒരു ദിവസത്തെ കൂലി. പണി പൂര്‍ത്തിയായി 14 ദിവസത്തിനകം കൂലി നല്‍കണമെന്നാണ് വ്യവസ്ഥ.

Continue Reading

kerala

കെജ്‌രിവാ‍ളിന് ജാമ്യം ലഭിച്ചത് ബിജെപിക്കേറ്റ കനത്ത തിരിച്ചടി: കെ സി വേണുഗോപാൽ

കേന്ദ്രസര്‍ക്കാര്‍ സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് അവര്‍ക്ക് ചെയ്യാവുന്ന രീതിയിലെല്ലാം ശ്രമിച്ചിട്ടും സുപ്രിംകോടതി കെജ്രിവാളിന് ജാമ്യം കൊടുത്ത വിധി സ്വാഗതം ചെയ്യുന്നുവെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.

Published

on

കെജ്‌രിവാ‍ളിന് ജാമ്യം ലഭിച്ചത് ബിജെപിക്കേറ്റ കനത്ത തിരിച്ചടിയെന്ന് കെ.സി വേണുഗോപാല്‍. കേന്ദ്രസര്‍ക്കാര്‍ സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് അവര്‍ക്ക് ചെയ്യാവുന്ന രീതിയിലെല്ലാം ശ്രമിച്ചിട്ടും സുപ്രിംകോടതി കെജ്രിവാളിന് ജാമ്യം കൊടുത്ത വിധി സ്വാഗതം ചെയ്യുന്നുവെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ വിജയം. ഇന്ത്യ മുന്നണിക്ക് കരുത്ത് പകരുന്ന വിധി. വിമര്‍ശിക്കുന്നവരെ ജയിലില്‍ അടയ്ക്കുന്നു. വിധി കേന്ദ്രത്തിന്റെ മുഖത്തേറ്റ തിരിച്ചടിയെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു.

കെജ്രിവാളിന് ജാമ്യം ലഭിച്ചത് പല സംസ്ഥാനങ്ങളുടെയും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. ജാമ്യം ലഭിച്ച നടപടി ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ജാമ്യം ലഭിച്ചത് കേന്ദ്രസര്‍ക്കാരിന്റെ അഹങ്കാരത്തിനേറ്റ കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

Continue Reading

Trending