Connect with us

kerala

പൗരത്വ നിയമ ഭേദഗതി: സി.പി.എം ഇരട്ട റോൾ അവസാനിപ്പിക്കണം:  പി.കെ ഫിറോസ്

രാജ്യവ്യാപകമായി ഉയർന്ന് വന്ന പ്രതിഷേധങ്ങളെ പരിഗണിക്കാതെ പൗരത്വ നിയമ വ്യവസ്ഥകൾ രാജ്യത്ത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ കേന്ദ്ര സർക്കാർ ഇന്നലെ പുറത്തിറക്കി

Published

on

കോഴിക്കോട് : പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ സി.പി.എം ഇരട്ട റോൾ കളിക്കുന്നത് അവസാനിപ്പിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യവ്യാപകമായി ഉയർന്ന് വന്ന പ്രതിഷേധങ്ങളെ പരിഗണിക്കാതെ പൗരത്വ നിയമ വ്യവസ്ഥകൾ രാജ്യത്ത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ കേന്ദ്ര സർക്കാർ ഇന്നലെ പുറത്തിറക്കി. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾക്ക് മുസ്‌ലിം യൂത്ത് ലീഗ് നേതൃത്വം നൽകുകയാണ്. മുസ്‌ലിം വിഭാഗത്തെ ഒഴിവാക്കി ആറ് മത വിഭാഗങ്ങളെ മാത്രം ഉൾപ്പെടുത്തി കൊണ്ടു വന്ന പൗരത്വ നിയമ ഭേദഗതി ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ആസൂത്രിത ശ്രമമാണ്. ഇതിനെതിരെ മതേതര വിശ്വാസികൾ ഒന്നിച്ച് നിൽക്കണം. എന്നാൽ കേരളം ഭരിക്കുന്ന ഇടത് സർക്കാർ ഈ വിഷയത്തിൽ സ്വീകരിക്കുന്ന നിലപാട് ദൗർഭാഗ്യകരമാണ്. നേരത്തേ സി.എ.എ പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ നടത്തിയ പ്രതിഷേധ പരിപാടികൾക്ക് കേസെടുക്കില്ലെന്ന് പറഞ്ഞ പിണറായി സർക്കാർ നിരവധി കേസുകളാണ് സമരക്കാർക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നത്. പിന്നീട് പിൻവലിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടും നടപടികളൊന്നും എടുത്തിട്ടില്ല.

യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിക്ക് മാത്രം ലക്ഷങ്ങളാണ് ഈ കേസുകളിൽ പിഴയായി അടക്കേണ്ടി വന്നത്. നിയമസഭ തല്ലിപ്പൊളിച്ച കേസുൾപ്പടെ ഭരണകക്ഷി നേതാക്കൾ ഉൾപ്പെട്ട കേസുകളെല്ലാം പിണറായി സർക്കാർ ഇതിനകം പിൻവലിച്ചിട്ടുണ്ടെന്നും ഫിറോസ് വ്യക്തമാക്കി. ഇരകളോടൊപ്പം കരഞ്ഞ് വേട്ടക്കാരോടൊപ്പം ഓടുന്ന ഈ സമീപനം സി.പി.എം അവസാനിപ്പിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെടുന്നു. ഭരണഘടനയെ പിച്ചിചീന്തുന്ന നയങ്ങളുമായി മുന്നോട്ടു പോകുന്ന കേന്ദ്ര സർക്കാറിനെതിരെ രാജ്യത്തിന് തന്നെ മാതൃകയാകുന്ന തരത്തിലുളള നിരന്തര പ്രക്ഷോഭങ്ങൾക്ക് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും ഫിറോസ് കൂട്ടിച്ചേർത്തു. സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച് സി.ഐ.ടി.യു തൊഴിലാളികള്‍

ഇറക്കുകൂലിയില്‍ 20 രൂപ കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഡ്രൈവര്‍ക്ക് ക്രൂരമായ മര്‍ദനം.

Published

on

ഇറക്കുകൂലിയില്‍ 20 രൂപ കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഡ്രൈവര്‍ക്ക് ക്രൂരമായ മര്‍ദനം. ബി.പി.സി എല്ലിന്റെ എല്‍.പി.ജി ബോട്‌ലിങ് പ്ലാന്റിലെ ഡ്രൈവര്‍ക്കാണ് മര്‍ദനമേറ്റത്.

പണം കുറഞ്ഞതിന് സി.ഐ.ടി.യു തൊഴിലാളികളാണ്‌ഡ്രൈവറെ തല്ലി ചതച്ചത്.കൊടകരയിലെ ഗ്യാസ് ഏജന്‍സിയില്‍ വച്ചുണ്ടായ തര്‍ക്കത്തിലാണ് ഡ്രൈവറെ മര്‍ദിച്ചവശനാക്കിയത്.

ഡ്രൈവര്‍ക്കെതിരായ ഈ ആക്രമത്തില്‍ പ്രതിഷേധിച്ച് ബോട്‌ലിങ് പ്ലാന്റില്‍ ഡ്രൈവര്‍മാര്‍ പണിമുടക്കി.ഇതോടെ ഏഴ് ജില്ലകളിലേക്കുളള 140 ലോഡുകള്‍ മുടങ്ങി. 200 ഡ്രൈവര്‍മാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

Continue Reading

kerala

ശക്തമായ മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

മലപ്പുറം,വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം,വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.

ഇടിയോട് കൂടെയുള്ള മഴയ്ക്ക്‌ സാധ്യതയുണ്ടെന്നും കൂടുതല്‍ പ്രദേശങ്ങളില്‍ മഴ ലഭിക്കുമെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

Continue Reading

Film

യഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്‌സിനെതിരെ നടന്ന പൊലീസ് പീഡനം; 18 വര്‍ഷങ്ങക്ക് ശേഷം അന്വേഷണം

മലയാളി ആക്ടിവിസ്റ്റ് വി.ഷാജു എബ്രഹാമാണ് ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയത്

Published

on

കൊച്ചി: 18 വര്‍ഷം മുന്‍പ് യഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട് പൊലീസില്‍ നിന്നും നേരിട്ട പീഡനത്തെക്കുറിച്ച് അന്വേഷണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കി. മലയാളി ആക്ടിവിസ്റ്റ് വി.ഷാജു എബ്രഹാമാണ് ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയത്.പരാതിയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി കേസ് ഡയറക്ടര്‍ ജനറലിന്‍ കൈമാറി.

2006ല്‍ നടന്ന യാഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കി ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ കേരളത്തിലും തമിഴ്‌നാട്ടിലും വന്‍ വിജയമായിരുന്നു. ഇതിനു പിന്നാലെയാണ് സിനിമയില്‍ ചിത്രീകരിച്ച യഥാര്‍ഥ സംഭവങ്ങള്‍ പൊലീസ് അന്വേഷിക്കാനൊരുങ്ങുന്നു.

എറണാകുളം മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കാല്‍ സന്ദര്‍ശിക്കാനെത്തിയ യുവാക്കളിലൊരാള്‍ ഗുണ കേവിലെ ഗര്‍ത്തത്തില്‍ വീണപ്പോള്‍ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ കൊടൈക്കനാല്‍ പൊലീസ് സ്റ്റേഷനിലാണ് സഹായം തേടിയത്. എന്നാല്‍ പൊലീസ് ഇവരെ ക്രൂരമര്‍ദനത്തിന് ഇരയാക്കുകയും മാനസികമാസി പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നു. ഈ സംഭവങ്ങള്‍ സിനിമയില്‍ വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്. സിനിമയില്‍ ചില പീഡന സംഭവങ്ങള്‍ മാത്രമാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അവരുടെ യഥാര്‍ഥ അനുഭവം ദാരുണമാണന്നും ഷാജു എബ്രഹാം പരാതിയില്‍ ചൂണ്ടിക്കാണിച്ചു.

Continue Reading

Trending