Connect with us

kerala

ലഭിക്കുന്ന തുക വയനാടിന് മാത്രമായി ചെലവഴിക്കണം, സുതാര്യത ഉറപ്പുവരുത്തണം: വി‌.ഡി. സതീശൻ

യു.ഡി.എഫ് എം.എൽ.എമാർ ഒരു മാസത്തെ ശമ്പളം നൽകുമെന്നും പ്രതിപക്ഷനേതാവ്

Published

on

വയനാട് ദുരന്തം അതിജീവിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് യു.ഡി.എഫ് എം.എൽ.എമാർ ഒരു മാസത്തെ ശമ്പളം നൽകുമെന്ന് പ്രതിപക്ഷനേതാവ് വി‌.ഡി. സതീശൻ. ദുരിതാശ്വാസനിധിയുടെ കാര്യത്തിൽ യു.ഡി.എഫിന് അഭിപ്രായവ്യത്യാസമില്ലെന്നും എന്നാൽ ഈ പണം വയനാടിന് മാത്രമായി ചെലവഴിച്ച് സുതാര്യത ഉറപ്പുവരുത്തണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. വയനാടിന്റെ പുനർനിർമാണത്തിന് യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാവികാലഘട്ടങ്ങളിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടി ആലോചിക്കണമെന്നും പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങൾ മുൻകൂട്ടി കണ്ടെത്തി പ്രത്യേകമായ പദ്ധതികൾ ആവിഷ്കരിക്കണമെന്നും വി‌.ഡി. സതീശൻ പറഞ്ഞു.

ഇത്തരം അപകടങ്ങൾ മുന്നിൽകണ്ടാണ് കെ.റയിൽ ഉൾപ്പെടെയുള്ള പദ്ധതികളെ എതിർത്തതെന്ന് പറഞ്ഞ അദ്ദേഹം ഇത്തരം കാര്യങ്ങളിൽ യു.ഡി.എഫിന് വ്യക്തമായ പദ്ധതികളുണ്ടെന്നും വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പ്രവേശനോത്സവത്തില്‍ പോക്‌സോ കേസ് പ്രതി; പശ്ചാത്തലം അറിയാതെ പങ്കെടുപ്പിച്ചതില്‍ മാപ്പ് ചോദിച്ച് സംഘാടകര്‍

സംഭവത്തില്‍ പ്രധാന അധ്യാപകന് വീഴ്ച സംഭവിച്ചെന്നാണ് റിപ്പോര്‍ട്ട്.

Published

on

പോക്‌സോ കേസ് പ്രതിയായ വ്ളോഗര്‍ മുകേഷ് എം നായരെ സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ മുഖ്യാതിഥിയാക്കിയ സംഭവത്തില്‍ മാപ്പ് ചോദിച്ച് സംഘാടകര്‍. സംഭവത്തില്‍ പ്രധാന അധ്യാപകന് വീഴ്ച സംഭവിച്ചെന്നാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ ഡിഡിയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് വ്യക്തമാക്കുന്നത്. തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളില്‍ നടന്ന ചടങ്ങിലാണ് മുകേഷ് എം നായര്‍ മുഖ്യാതിഥിയായി എത്തിയത്.

അതേസമയം പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതി ഉണ്ടായതില്‍ പ്രധാന അധ്യാപകന് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാനാകില്ലെന്ന് ഡിഡിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതി മുഖ്യാതിഥിയായി എത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടിയിരുന്നു. അടിയന്തരമായി വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം എന്നായിരുന്നു തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നല്‍കിയ നിര്‍ദേശം.

റീല്‍സ് ഷൂട്ടിംഗിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ചെന്ന കേസിലെ പ്രതിയാണ് ഇയാള്‍. ഇയാള്‍ക്കെതിരെ കോവളം സ്റ്റേഷനില്‍ പോക്സോ കേസ് നിലവിലുണ്ട്.

പോക്‌സോ കേസ് പ്രതികളായ അധ്യാപകര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തവിട്ടിരുന്നു. ഇതേ ദിവസം തന്നെയാണ് അതിഥിയായി പോക്‌സോ പ്രതി എത്തുന്നത്. തുടര്‍ന്നാണ് മന്ത്രി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

Continue Reading

kerala

ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടത്തും

ഐബി ഉദ്യോഗസ്ഥയുമായി പ്രതി കൂടിക്കാഴ്ച നടത്തിയിരുന്ന തിരുവനന്തപുരത്താണ് ആദ്യം തെളിവെടുപ്പ് നടത്തുക.

Published

on

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി സുകാന്ത് സുരേഷുമായി ഇന്ന് തെളിവെടുപ്പ് നടത്തും. ഐബി ഉദ്യോഗസ്ഥയുമായി പ്രതി കൂടിക്കാഴ്ച നടത്തിയിരുന്ന തിരുവനന്തപുരത്താണ് ആദ്യം തെളിവെടുപ്പ് നടത്തുക.

കൂടാതെ പ്രതിയുടെ ലൈംഗികശേഷി പരിശോധനയും നടത്തും. ബലാത്സംഗ കുറ്റം കൂടി ചുമത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. രണ്ടു ദിവസത്തേക്കാണ് സുകാന്തിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

ഐബി ഉദ്യോഗസ്ഥ മരിച്ചതിനു പിന്നാലെ പ്രതി സുകാന്ത് ഒളിവില്‍ പോയിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിനെ തുടര്‍ന്ന് സുകാന്ത് കഴിഞ്ഞ മാസം അവസാനം കീഴടങ്ങുകയായിരുന്നു.

മാര്‍ച്ച് 24നാണ് തിരുവനന്തപുരം പേട്ടയ്ക്കു സമീപം റെയില്‍വേ ട്രാക്കില്‍ പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിനു പിന്നാലെസുഹൃത്തായിരുന്ന സുകാന്തിനെതിരെ യുവതിയുടെ കുടുംബം രംഗത്തെത്തിയിരുന്നു.

Continue Reading

kerala

അടിമാലിയില്‍ സിപ് ലൈന്‍ പ്രവര്‍ത്തിപ്പിച്ച സംഭവം; എം.എം മണിയുടെ സഹോദരനെതിരെ കേസെടുത്തു

ജില്ലാ കലക്ടറുടെ ഉത്തരവ് ലംഘിച്ചതിനും ഉത്തരവ് ലംഘിക്കാന്‍ പ്രേരിപ്പിച്ചതിനുമാണ കേസ്.

Published

on

ഇടുക്കി അടിമാലിയില്‍ നിയന്ത്രണം ലംഘിച്ച് സിപ് ലൈന്‍ പ്രവര്‍ത്തിപ്പിച്ച സംഭവത്തില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ എം.എം മണിയുടെ സഹോദരന്‍ എം.എം ലംബോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തു.

ജില്ലാ കലക്ടറുടെ ഉത്തരവ് ലംഘിച്ചതിനും ഉത്തരവ് ലംഘിക്കാന്‍ പ്രേരിപ്പിച്ചതിനുമാണ കേസ്. അടിമാലി പൊലീസാണ് കേസെടുത്തത്. അതേസമയം മനുഷ്യജീവന് അപായം ഉണ്ടാക്കുന്ന പ്രവര്‍ത്തനം നടത്തിയെന്നും എഫ് ഐആറില്‍ പറയുന്നു.

ഇരുട്ടുകാനത്തുള്ള ഹൈറേഞ്ച് സിപ് ലൈന്‍ എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി. ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സാഹസിക വിനോദസഞ്ചാരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ശക്തമായ മഴ കാരണം ജില്ലയില്‍ വിനോദസഞ്ചാരം പൂര്‍ണമായും നിരോധിച്ചിരുന്നു.

സ്ഥാപനം നിയന്ത്രണം ലംഘിച്ച് പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ജില്ലാ ഭരണകൂടം ഇടപെടുകയായിരുന്നു.

Continue Reading

Trending