Connect with us

Video Stories

ഗോവാദി താണ്ഡവം കേരളത്തില്‍ വേണ്ട

Published

on

മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ (കന്നുകാലിച്ചന്തകളുടെ നിയന്ത്രണം) ചട്ടങ്ങള്‍ 2017 എന്നപേരില്‍ കേന്ദ്രപരിസ്ഥിതിമന്ത്രായലം മെയ് ഇരുപത്തിമൂന്നിന് പുറപ്പെടുവിച്ച ഗസറ്റ്‌വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്താകമാനം കന്നുകാലികളുടെ വില്‍പന തടസ്സപ്പെടുന്നതായ വാര്‍ത്തകളാണ് അനുദിനം വന്നുകൊണ്ടിരിക്കുന്നത്. ഒരുലക്ഷംകോടിയോളം രൂപയുടെ വ്യാപാരംവഴി കോടിക്കണക്കിന് മനുഷ്യരുടെ ജീവിതമാര്‍ഗത്തിലേക്കാണ് മോദി ഭരണകൂടം കള്ളിമുള്ളുകള്‍ വലിച്ചിട്ടിരിക്കുന്നത്. 1960ലെ മൃഗപീഡനനിരോധനനിയമത്തിന്റെ ചുവടുപിടിച്ച് കൊണ്ടുവന്ന ചട്ടങ്ങള്‍ വഴി കന്നുകാലിച്ചന്തയില്‍ പോത്ത്, എരുമ, കാള, പശു, ഒട്ടകം എന്നിവയുടെ വില്‍പന നടത്തുന്നത് കാര്‍ഷികാവശ്യത്തിന് വേണ്ടിമാത്രമാണെന്നാണ് കല്‍പിക്കുന്നത്. കശാപ്പിനായാണ് രാജ്യത്തെ കന്നുകാലിച്ചന്തകള്‍ മുഖ്യമായും പ്രവര്‍ത്തിക്കുന്നതെന്നിരിക്കെ കന്നുകാലിവില്‍പന കുറയില്ലെന്നുപറയുന്നവരുടെ വായടപ്പിക്കുന്നതാണ് അവരുടെതന്നെ ശക്തികള്‍ പാലക്കാട്ട് കഴിഞ്ഞരാത്രി അഴിച്ചുവിട്ട കാലിക്കടത്തുതടയല്‍ നടപടി. ഭരണഘടനയുടെ നാല്‍പത്തെട്ടാംവകുപ്പിലെ സ്റ്റേറ്റ് ലിസ്റ്റില്‍പെടുന്നതാണ് കന്നുകാലികളുടെ പരിചരണം, സംരക്ഷണം, വില്‍പന, രോഗനിയന്ത്രണം തുടങ്ങിയവ എന്നിരിക്കെ കാലികളുടെ വില്‍പനക്കാര്യത്തില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ നിയമപരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. പശ്ചിമബംഗാള്‍, കര്‍ണാടക തുടങ്ങിയ സംസ്ഥാനമുഖ്യമന്ത്രിമാര്‍ വിജ്ഞാപനത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. കേരളംഒരുപടി കൂടികടന്ന് പ്രത്യേകനിയമസഭാ സമ്മേളനംവിളിക്കാനും വേണ്ടിവന്നാല്‍ നിയമനിര്‍മാണത്തിനും ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെയാണ് തമിഴ്‌നാട് -പാലക്കാട് അതിര്‍ത്തിയിലെ വേലന്താവളത്ത് ഹിന്ദുമുന്നണിപ്രവര്‍ത്തകര്‍ പത്തോളം കന്നുകാലി ലോറികള്‍ ബലപ്രയോഗത്തിലൂടെയും ഭീഷണിപ്പെടുത്തിയും തടയുകയും തിരിച്ചയക്കുകയും ചെയ്തിരിക്കുന്നത്. കേന്ദ്രനിയമം നടപ്പാക്കിയില്ലെങ്കില്‍ സ്വയം കയ്യിലെടുക്കുമെന്നാണ് ഇക്കൂട്ടര്‍ പറഞ്ഞുവെക്കുന്നത്.

പതിനഞ്ചുലക്ഷം കന്നുകാലികള്‍ പ്രതിവര്‍ഷം കേരളത്തിലേക്ക് വരുന്നുണ്ട്. തെക്കന്‍സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണാടക, ആ്്ന്ധ്രപ്രദേശ്. തെലുങ്കാന, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നാണ് ഇവയെത്തുന്നത്. രണ്ടരലക്ഷം ടണ്‍ മാട്ടിറച്ചി കേരളത്തില്‍ പ്രതിവര്‍ഷം വിറ്റഴിക്കുന്നുവെന്നും ഇതിന് 6552 കോടി രൂപവിലവരുമെന്നും മുഖ്യമന്ത്രിതന്നെ പറയുന്നു. കേരളത്തില്‍ ഈ മേഖലയില്‍ പണിയെടുക്കുന്നവരുടെ എണ്ണം പതിനഞ്ചുലക്ഷത്തോളമാണ്. ഇതിനുപുറമെയാണ് ഹോട്ടലുകളിലും മറ്റുമുള്ളവര്‍. കഴിഞ്ഞ 27ന് കുഴല്‍മന്ദത്തും ജൂണ്‍ഒന്നിന് വാണിയംകുളത്തും നടന്ന പതിവുകാലിച്ചന്തകളില്‍ കാലികളുടെ വന്‍കുറവാണ് അനുഭവപ്പെട്ടിരിക്കുന്നത്. എഴുപത് ലോഡുകള്‍ വരുന്നിടത്ത് വാണിയംകുളത്ത് എത്തിയത് പതിനെട്ട് ലോഡാണ്. കച്ചവടമാകട്ടെ ഒന്നരക്കോടിയില്‍ നിന്ന് പതിനഞ്ചുലക്ഷമായി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചന്ത നിര്‍ത്താനൊരുങ്ങുകയാണ് കരാറുകാര്‍. പാലക്കാട് ജില്ലയിലെ പത്തോളം കാലിച്ചന്തകളിലായി പ്രതിവാരം നാല്‍പതുകോടി രൂപയുടെ കാലിക്കച്ചവടമാണ് നടക്കുന്നത്. ഇത് പൊടുന്നനെ ഇടിഞ്ഞത് വ്യാപാരികളെയും ഹോട്ടലുകാരെയും ഇടനിലക്കാരെയും ദുരിതത്തിലാക്കിയിരിക്കയാണ്. ഏഷ്യയിലെതന്നെ ഏറ്റവും വലിയ കാലിച്ചന്തയായ പൊള്ളാച്ചിയില്‍ മലയാളികളടക്കം ആയിരക്കണക്കിന് വ്യാപാരികളാണ് ആഴ്ചയില്‍ എത്തുന്നത്. മലയാളിയെ സംബന്ധിച്ചിടത്തോളം അവന്റെ ആരോഗ്യത്തിന്റെ മുഖ്യഘടകങ്ങളിലൊന്നാണ് കാളയുടെയും പോത്തിന്റെയും എരുമയുടെയും മറ്റും ഇറച്ചി. പശുക്കളെ സാധാരണയായി ആരും കശാപ്പിന് നല്‍കാറില്ലെന്നുമാത്രമല്ല, അവയെ പാലിനുവേണ്ടിയാണ് പ്രധാനമായും വളര്‍ത്തുന്നത്. അതേസമയം കറവവറ്റിയാല്‍ പതിനായിരം രൂപയിലധികം കിട്ടുമെന്നതിനാല്‍ കാലിവളര്‍ത്തലിലെ നഷ്ടം ഇതുകൊണ്ടാണ് കര്‍ഷകര്‍ നികത്തുന്നത്. ഇതിനിടയിലാണ് കാലികളുടെ വരവ് തടഞ്ഞുകൊണ്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കാലിക്കടത്ത് തടയുന്നത്. കഴിഞ്ഞവര്‍ഷം കോയമ്പത്തൂരിലും മറ്റും പീഡനത്തിന്റെ പേരില്‍ ഇതേ ശക്തികള്‍ കാലിക്കടത്ത് തടഞ്ഞതിനാല്‍ കോടികളുടെ കച്ചവടമാണ് മുടങ്ങിയത്. ഇത്തവണയും സമാനമായ സ്ഥിതിവിശേഷമാണ് സംജാതമായിട്ടുള്ളത്. കര്‍ഷകര്‍ കാലികളെ ഭാവി ഭയന്ന് വിറ്റുതീര്‍ക്കാനും ശ്രമിക്കുന്നതായാണ് വിവരം. ഇങ്ങനെ പോയാല്‍ കാലികളും കാലിച്ചന്തകളും നാട്ടിലില്ലാതെയാകും. ഇതിലൂടെ വരുമാനം കണ്ടെത്തുന്ന ലക്ഷക്കണക്കിന് പാവങ്ങളുടെയും സാധാരണക്കാരുടെയും ജീവിതം വഴിമുട്ടുകയും അവരുടെ കുടുംബങ്ങള്‍ പട്ടിണിയിലാകുകയും ചെയ്യും. ഇപ്പോള്‍തന്നെ ബീഫിന്റെ വില 250ല്‍ നിന്ന് 300 രൂപവരെയെത്തിക്കഴിഞ്ഞു. നൂറില്‍താഴെയുണ്ടായിരുന്ന കോഴിവിലയും അമ്പതുശതമാനം വര്‍ധിച്ചു.
ദളിതര്‍, മുസ്്‌ലിംകള്‍ എന്നിവരാണ് പ്രധാനമായും ഈ രംഗത്ത് കച്ചവടത്തിലേര്‍പ്പെട്ടിരിക്കുന്നത്. ഇവര്‍ക്കുനേരെ നിലവില്‍തന്നെ കാവിശക്തികള്‍ മര്‍ദനവും കൊലപാതകവുമൊക്കെയായി രംഗത്തുണ്ട്. ഇന്ത്യയില്‍ ബീഫ് കയറ്റുമതി ചെയ്യുന്നത് മുപ്പതിനായിരം കോടിക്കുമുകളിലാണ്. അല്‍കബീര്‍ പോലുള്ള കയറ്റുമതിസ്ഥാപനങ്ങള്‍ക്കുചുക്കാന്‍പിടിക്കുന്നതാകട്ടെ ബി.ജെ.പി നേതാക്കളും. രാജ്യത്ത് മാസം ഭക്ഷിക്കുന്നവര്‍ 71 ശതമാനമാണ്. ഇവരെയാണ് സര്‍ക്കാരും സംഘ്പരിവാരവും ചേര്‍ന്ന് അച്ചടക്കം അടിച്ചേല്‍പിക്കുന്നത്. ഹിന്ദുമതത്തെ കൂട്ടുപിടിച്ച് പശുവിനെ ഗോമാതാവാക്കിയാണ് സംഘശക്തികള്‍ ഇതുചെയ്യുന്നതെങ്കില്‍ മനുഷ്യരെ പച്ചക്കുകൊല്ലുന്നവരാണ് ഇതേ കാലിസംരക്ഷകരെന്നതാണ് ഏറെ വൈരുധ്യം. മുഹമ്മദ് അഖ്‌ലാഖ്, പെഹ്്‌ലൂഖാന്‍ തുടങ്ങി എത്രപേരെയാണ് ഇക്കൂട്ടര്‍ ഗോസംരക്ഷണത്തിന്റെ മറവില്‍ തല്ലിക്കൊന്നത്. പെരുന്നാള്‍ ദിനത്തില്‍ ബിരിയാണിയിലെ ഇറച്ചി തിരഞ്ഞ് മുസ്‌ലിം കുടുംബങ്ങളെ പട്ടിണിക്കിട്ടവരാണിവര്‍. ആര്‍.എസ്.എസ് നാഗ്പൂരിലെടുത്ത ഗോസംരക്ഷണ തീരുമാനമാണിതെന്ന് ഏതുകുട്ടിക്കും മനസ്സിലാകുന്നതാണ്. അതിന് ഒരു ജനാധിപത്യസര്‍ക്കാര്‍ മൃഗീയഭൂരിപക്ഷം ഉപയോഗിച്ച് നിന്നുകൊടുക്കുന്നുവെന്ന് മാത്രമേയുള്ളൂ.
ഹിന്ദുമുന്നണിക്കാര്‍ ചെയതതുപോലുള്ള കാലിക്കടത്ത് തടയല്‍ വരുംനാളുകളില്‍ തുടരുമെന്നുതന്നെയാണ് പ്രതീക്ഷിക്കേണ്ടത്. പ്രസ്താവനകളും യോഗവും എന്നതിലുപരി വടക്കേഇന്ത്യയുടെ അവസ്ഥയിലേക്ക് കാര്യങ്ങള്‍ ചെന്നെത്താതിരിക്കാന്‍ കേരളസര്‍ക്കാര്‍ കര്‍ശനജാഗ്രതപാലിക്കണം. കാലിച്ചന്തകളിലേക്കുള്ള ഗതാഗതം സുഗമമാക്കുകയും അവിടെ മുന്‍കാലത്തെപോലെ കച്ചവടം ഉറപ്പുവരുത്തുകയും ചെയ്യാന്‍ പൊലീസും ജില്ലാ ഭരണകൂടങ്ങളും സഹായം നല്‍കണം. പുറത്ത് പച്ചക്കറിയിസം പറയുകയും അകത്ത് ഇറച്ചിക്കറി വിളമ്പുകയും ചെയ്യുന്ന സംഘപരിവാരത്തിന്റെ രാഷ്ട്രീയഅജണ്ടക്ക് അരുനിന്നുകൊടുക്കലാകരുത് സര്‍ക്കാരിന്റെ ജോലി. നോട്ടുനിരോധനം പോലെ മറ്റൊരു മണ്ടത്തരമായി മാറുംമുമ്പ് ഹിന്ദുത്വവര്‍ഗീയതയുടെ കുല്‍സിതനീക്കത്തിനെതിരെ അതിശക്തമായ നടപടികളാണ് സംസ്ഥാനസര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending