Video Stories
ഗോവാദി താണ്ഡവം കേരളത്തില്‍ വേണ്ട

മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ (കന്നുകാലിച്ചന്തകളുടെ നിയന്ത്രണം) ചട്ടങ്ങള്‍ 2017 എന്നപേരില്‍ കേന്ദ്രപരിസ്ഥിതിമന്ത്രായലം മെയ് ഇരുപത്തിമൂന്നിന് പുറപ്പെടുവിച്ച ഗസറ്റ്വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്താകമാനം കന്നുകാലികളുടെ വില്പന തടസ്സപ്പെടുന്നതായ വാര്‍ത്തകളാണ് അനുദിനം വന്നുകൊണ്ടിരിക്കുന്നത്. ഒരുലക്ഷംകോടിയോളം രൂപയുടെ വ്യാപാരംവഴി കോടിക്കണക്കിന് മനുഷ്യരുടെ ജീവിതമാര്‍ഗത്തിലേക്കാണ് മോദി ഭരണകൂടം കള്ളിമുള്ളുകള്‍ വലിച്ചിട്ടിരിക്കുന്നത്. 1960ലെ മൃഗപീഡനനിരോധനനിയമത്തിന്റെ ചുവടുപിടിച്ച് കൊണ്ടുവന്ന ചട്ടങ്ങള്‍ വഴി കന്നുകാലിച്ചന്തയില്‍ പോത്ത്, എരുമ, കാള, പശു, ഒട്ടകം എന്നിവയുടെ വില്പന നടത്തുന്നത് കാര്‍ഷികാവശ്യത്തിന് വേണ്ടിമാത്രമാണെന്നാണ് കല്പിക്കുന്നത്. കശാപ്പിനായാണ് രാജ്യത്തെ കന്നുകാലിച്ചന്തകള്‍ മുഖ്യമായും പ്രവര്‍ത്തിക്കുന്നതെന്നിരിക്കെ കന്നുകാലിവില്പന കുറയില്ലെന്നുപറയുന്നവരുടെ വായടപ്പിക്കുന്നതാണ് അവരുടെതന്നെ ശക്തികള്‍ പാലക്കാട്ട് കഴിഞ്ഞരാത്രി അഴിച്ചുവിട്ട കാലിക്കടത്തുതടയല്‍ നടപടി. ഭരണഘടനയുടെ നാല്‍പത്തെട്ടാംവകുപ്പിലെ സ്റ്റേറ്റ് ലിസ്റ്റില്‍പെടുന്നതാണ് കന്നുകാലികളുടെ പരിചരണം, സംരക്ഷണം, വില്പന, രോഗനിയന്ത്രണം തുടങ്ങിയവ എന്നിരിക്കെ കാലികളുടെ വില്പനക്കാര്യത്തില് കേന്ദ്രത്തിന്റെ ഇടപെടല്‍ നിയമപരമായ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. പശ്ചിമബംഗാള്‍, കര്‍ണാടക തുടങ്ങിയ സംസ്ഥാനമുഖ്യമന്ത്രിമാര്‍ വിജ്ഞാപനത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. കേരളംഒരുപടി കൂടികടന്ന് പ്രത്യേകനിയമസഭാ സമ്മേളനംവിളിക്കാനും വേണ്ടിവന്നാല്‍ നിയമനിര്‍മാണത്തിനും ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെയാണ് തമിഴ്നാട് -പാലക്കാട് അതിര്‍ത്തിയിലെ വേലന്താവളത്ത് ഹിന്ദുമുന്നണിപ്രവര്‍ത്തകര്‍ പത്തോളം കന്നുകാലി ലോറികള്‍ ബലപ്രയോഗത്തിലൂടെയും ഭീഷണിപ്പെടുത്തിയും തടയുകയും തിരിച്ചയക്കുകയും ചെയ്തിരിക്കുന്നത്. കേന്ദ്രനിയമം നടപ്പാക്കിയില്ലെങ്കില്‍ സ്വയം കയ്യിലെടുക്കുമെന്നാണ് ഇക്കൂട്ടര്‍ പറഞ്ഞുവെക്കുന്നത്.
പതിനഞ്ചുലക്ഷം കന്നുകാലികള്‍ പ്രതിവര്‍ഷം കേരളത്തിലേക്ക് വരുന്നുണ്ട്. തെക്കന്‍സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണാടക, ആ്്ന്ധ്രപ്രദേശ്. തെലുങ്കാന, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നാണ് ഇവയെത്തുന്നത്. രണ്ടരലക്ഷം ടണ്‍ മാട്ടിറച്ചി കേരളത്തില്‍ പ്രതിവര്‍ഷം വിറ്റഴിക്കുന്നുവെന്നും ഇതിന് 6552 കോടി രൂപവിലവരുമെന്നും മുഖ്യമന്ത്രിതന്നെ പറയുന്നു. കേരളത്തില്‍ ഈ മേഖലയില്‍ പണിയെടുക്കുന്നവരുടെ എണ്ണം പതിനഞ്ചുലക്ഷത്തോളമാണ്. ഇതിനുപുറമെയാണ് ഹോട്ടലുകളിലും മറ്റുമുള്ളവര്‍. കഴിഞ്ഞ 27ന് കുഴല്‍മന്ദത്തും ജൂണ്‍ഒന്നിന് വാണിയംകുളത്തും നടന്ന പതിവുകാലിച്ചന്തകളില്‍ കാലികളുടെ വന്‍കുറവാണ് അനുഭവപ്പെട്ടിരിക്കുന്നത്. എഴുപത് ലോഡുകള്‍ വരുന്നിടത്ത് വാണിയംകുളത്ത് എത്തിയത് പതിനെട്ട് ലോഡാണ്. കച്ചവടമാകട്ടെ ഒന്നരക്കോടിയില്‍ നിന്ന് പതിനഞ്ചുലക്ഷമായി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചന്ത നിര്‍ത്താനൊരുങ്ങുകയാണ് കരാറുകാര്‍. പാലക്കാട് ജില്ലയിലെ പത്തോളം കാലിച്ചന്തകളിലായി പ്രതിവാരം നാല്പതുകോടി രൂപയുടെ കാലിക്കച്ചവടമാണ് നടക്കുന്നത്. ഇത് പൊടുന്നനെ ഇടിഞ്ഞത് വ്യാപാരികളെയും ഹോട്ടലുകാരെയും ഇടനിലക്കാരെയും ദുരിതത്തിലാക്കിയിരിക്കയാണ്. ഏഷ്യയിലെതന്നെ ഏറ്റവും വലിയ കാലിച്ചന്തയായ പൊള്ളാച്ചിയില്‍ മലയാളികളടക്കം ആയിരക്കണക്കിന് വ്യാപാരികളാണ് ആഴ്ചയില്‍ എത്തുന്നത്. മലയാളിയെ സംബന്ധിച്ചിടത്തോളം അവന്റെ ആരോഗ്യത്തിന്റെ മുഖ്യഘടകങ്ങളിലൊന്നാണ് കാളയുടെയും പോത്തിന്റെയും എരുമയുടെയും മറ്റും ഇറച്ചി. പശുക്കളെ സാധാരണയായി ആരും കശാപ്പിന് നല്‍കാറില്ലെന്നുമാത്രമല്ല, അവയെ പാലിനുവേണ്ടിയാണ് പ്രധാനമായും വളര്‍ത്തുന്നത്. അതേസമയം കറവവറ്റിയാല്‍ പതിനായിരം രൂപയിലധികം കിട്ടുമെന്നതിനാല്‍ കാലിവളര്‍ത്തലിലെ നഷ്ടം ഇതുകൊണ്ടാണ് കര്‍ഷകര്‍ നികത്തുന്നത്. ഇതിനിടയിലാണ് കാലികളുടെ വരവ് തടഞ്ഞുകൊണ്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കാലിക്കടത്ത് തടയുന്നത്. കഴിഞ്ഞവര്‍ഷം കോയമ്പത്തൂരിലും മറ്റും പീഡനത്തിന്റെ പേരില്‍ ഇതേ ശക്തികള്‍ കാലിക്കടത്ത് തടഞ്ഞതിനാല്‍ കോടികളുടെ കച്ചവടമാണ് മുടങ്ങിയത്. ഇത്തവണയും സമാനമായ സ്ഥിതിവിശേഷമാണ് സംജാതമായിട്ടുള്ളത്. കര്‍ഷകര്‍ കാലികളെ ഭാവി ഭയന്ന് വിറ്റുതീര്‍ക്കാനും ശ്രമിക്കുന്നതായാണ് വിവരം. ഇങ്ങനെ പോയാല്‍ കാലികളും കാലിച്ചന്തകളും നാട്ടിലില്ലാതെയാകും. ഇതിലൂടെ വരുമാനം കണ്ടെത്തുന്ന ലക്ഷക്കണക്കിന് പാവങ്ങളുടെയും സാധാരണക്കാരുടെയും ജീവിതം വഴിമുട്ടുകയും അവരുടെ കുടുംബങ്ങള്‍ പട്ടിണിയിലാകുകയും ചെയ്യും. ഇപ്പോള്‍തന്നെ ബീഫിന്റെ വില 250ല്‍ നിന്ന് 300 രൂപവരെയെത്തിക്കഴിഞ്ഞു. നൂറില്‍താഴെയുണ്ടായിരുന്ന കോഴിവിലയും അമ്പതുശതമാനം വര്‍ധിച്ചു.
ദളിതര്‍, മുസ്്ലിംകള്‍ എന്നിവരാണ് പ്രധാനമായും ഈ രംഗത്ത് കച്ചവടത്തിലേര്‍പ്പെട്ടിരിക്കുന്നത്. ഇവര്‍ക്കുനേരെ നിലവില്‍തന്നെ കാവിശക്തികള്‍ മര്‍ദനവും കൊലപാതകവുമൊക്കെയായി രംഗത്തുണ്ട്. ഇന്ത്യയില്‍ ബീഫ് കയറ്റുമതി ചെയ്യുന്നത് മുപ്പതിനായിരം കോടിക്കുമുകളിലാണ്. അല്‍കബീര്‍ പോലുള്ള കയറ്റുമതിസ്ഥാപനങ്ങള്‍ക്കുചുക്കാന്‍പിടിക്കുന്നതാകട്ടെ ബി.ജെ.പി നേതാക്കളും. രാജ്യത്ത് മാസം ഭക്ഷിക്കുന്നവര്‍ 71 ശതമാനമാണ്. ഇവരെയാണ് സര്‍ക്കാരും സംഘ്പരിവാരവും ചേര്‍ന്ന് അച്ചടക്കം അടിച്ചേല്പിക്കുന്നത്. ഹിന്ദുമതത്തെ കൂട്ടുപിടിച്ച് പശുവിനെ ഗോമാതാവാക്കിയാണ് സംഘശക്തികള്‍ ഇതുചെയ്യുന്നതെങ്കില്‍ മനുഷ്യരെ പച്ചക്കുകൊല്ലുന്നവരാണ് ഇതേ കാലിസംരക്ഷകരെന്നതാണ് ഏറെ വൈരുധ്യം. മുഹമ്മദ് അഖ്ലാഖ്, പെഹ്്ലൂഖാന്‍ തുടങ്ങി എത്രപേരെയാണ് ഇക്കൂട്ടര്‍ ഗോസംരക്ഷണത്തിന്റെ മറവില്‍ തല്ലിക്കൊന്നത്. പെരുന്നാള്‍ ദിനത്തില്‍ ബിരിയാണിയിലെ ഇറച്ചി തിരഞ്ഞ് മുസ്ലിം കുടുംബങ്ങളെ പട്ടിണിക്കിട്ടവരാണിവര്‍. ആര്.എസ്.എസ് നാഗ്പൂരിലെടുത്ത ഗോസംരക്ഷണ തീരുമാനമാണിതെന്ന് ഏതുകുട്ടിക്കും മനസ്സിലാകുന്നതാണ്. അതിന് ഒരു ജനാധിപത്യസര്ക്കാര് മൃഗീയഭൂരിപക്ഷം ഉപയോഗിച്ച് നിന്നുകൊടുക്കുന്നുവെന്ന് മാത്രമേയുള്ളൂ.
ഹിന്ദുമുന്നണിക്കാര്‍ ചെയതതുപോലുള്ള കാലിക്കടത്ത് തടയല്‍ വരുംനാളുകളില്‍ തുടരുമെന്നുതന്നെയാണ് പ്രതീക്ഷിക്കേണ്ടത്. പ്രസ്താവനകളും യോഗവും എന്നതിലുപരി വടക്കേഇന്ത്യയുടെ അവസ്ഥയിലേക്ക് കാര്യങ്ങള്‍ ചെന്നെത്താതിരിക്കാന്‍ കേരളസര്‍ക്കാര്‍ കര്‍ശനജാഗ്രതപാലിക്കണം. കാലിച്ചന്തകളിലേക്കുള്ള ഗതാഗതം സുഗമമാക്കുകയും അവിടെ മുന്‍കാലത്തെപോലെ കച്ചവടം ഉറപ്പുവരുത്തുകയും ചെയ്യാന്‍ പൊലീസും ജില്ലാ ഭരണകൂടങ്ങളും സഹായം നല്‍കണം. പുറത്ത് പച്ചക്കറിയിസം പറയുകയും അകത്ത് ഇറച്ചിക്കറി വിളമ്പുകയും ചെയ്യുന്ന സംഘപരിവാരത്തിന്റെ രാഷ്ട്രീയഅജണ്ടക്ക് അരുനിന്നുകൊടുക്കലാകരുത് സര്‍ക്കാരിന്റെ ജോലി. നോട്ടുനിരോധനം പോലെ മറ്റൊരു മണ്ടത്തരമായി മാറുംമുമ്പ് ഹിന്ദുത്വവര്‍ഗീയതയുടെ കുല്‍സിതനീക്കത്തിനെതിരെ അതിശക്തമായ നടപടികളാണ് സംസ്ഥാനസര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.
Video Stories
സിം കാര്‍ഡുകള്‍ ഉപയോഗിച്ച് ചാരപ്രര്‍ത്തനം നടത്തിയ യുവാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി : ചാരപ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി ഇന്ത്യന്‍ മൊബൈല്‍ സിം കാര്‍ഡുകള്‍ പാക്കിസ്ഥാന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് എത്തിച്ചു നല്‍കിയെന്ന് സംശയിക്കുന്നയാള്‍ അറസ്റ്റില്‍.34 കാരനായ കാസിമിനെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.രണ്ടു തവണ ഇയാള്‍ പാക്കിസ്ഥാനിലേക്കു പോയി ഏകദേശം 90 ദിവസം അവിടെ താമസിച്ചിരുന്നതായും കണ്ടെത്തി.
കാസിം പാക്കിസ്ഥാന് സന്ദര്‍ശിച്ച സമയത്ത് പാക്കിസ്ഥാന് ചാര ഏജന്‍സിയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായി സംശയിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.ഇന്ത്യന്‍ സൈന്യത്തെയും സര്‍്കാര്‍ സ്ഥാപനങ്ങളെയും കുറിച്ചുളള വിവരങ്ങള്‍ ശേഖരിക്കുന്നതിന് പാക്കിസ്ഥാന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ മൊബൈല്‍ നമ്പറുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നു വിവരങ്ങള്‍ ലഭിച്ചിരുന്നു.
മൊബൈല്‍ സിം കാര്‍ഡുകള്‍ ഇന്ത്യയില്‍ നിന്ന് വാങ്ങിയതാണ്.അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Video Stories
50 ദശലക്ഷം സമ്മാനം; ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം
”ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡുകള്‍” നവംബറില്‍ സമ്മാനിക്കും

റസാഖ് ഒരുമനയൂര്‍
അബുദാബി: മാനവ വിഭവശേഷി മന്ത്രാലയം ഒരുക്കുയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ നല്കുന്ന അവാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി 2025 ഓഗസ്റ്റ് 31വരെ നീട്ടിയതായി മാ നവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.
അവാര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.ന്ന മൂന്നാമത് എമിറേറ്റ്സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡുകള്‍ അര്‍ഹരായ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നവംബറില്‍ സമ്മാനിക്കും. വിവിധ വിഭാഗങ്ങളില്‍നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്കായി മൊത്തം 50 ദശലക്ഷം ദിര്‍ഹം സമ്മാനമായി നല്‍കും. ഇ ത് മൂന്നാം തവണയാണ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് സമ്മാനിക്കുന്നത്.
കഴിഞ്ഞ രണ്ടുതവണ 84 പേരെയാണ് അവാര് ഡിന് തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഈ വര്‍ഷം 100 പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. വിജയികള്‍ക്ക് ക്യാഷ് റിവാര്‍ഡുകള്‍ ഉള്‍പ്പെടെ വിലപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും.
കമ്പനികള്‍ക്ക് ഗ ണ്യമായ സാമ്പത്തിക ലാഭവും തൊഴില്‍ വിഭാഗവുമായി ബന്ധപ്പെട്ട സേവനങ്ങളിലേക്ക് എളുപ്പത്തില്‍ പ്രവേശനം ഉറപ്പാക്കാനും സാധിക്കും. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെ
ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് സ്വകാര്യ മേഖലയിലെ കമ്പനികളിലെ മികച്ചതും മുന്‍നിരയിലുള്ളതു മായ തൊഴില്‍ വിപണികളെ അംഗീകരിക്കുകയും തൊഴില്‍ മേഖലയിലെ വിശിഷ്ട അംഗങ്ങളെ ആദരിക്കുക യും ചെയ്യുന്നതാണ്. റിക്രൂട്ട്മെന്റ്, തൊഴില്‍ രംഗത്തെ ആരോഗ്യവും സുരക്ഷയും, സര്‍ഗ്ഗാത്മകത, നവീകര ണം, പ്രതിഭാ ആകര്‍ഷണം, തൊഴില്‍ ബന്ധങ്ങളും വേതനവും, സാമൂഹിക ഉത്തരവാദിത്തവും തുടങ്ങിയ പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെടുന്നത്.
അവാര്‍ഡിനുള്ള അപേക്ഷകള്‍ വിദഗ്ധ സമിതികള്‍ മൂല്യനിര്ണ്ണ യം നടത്തിയാണ് ജേതാക്കളെ തെരഞ്ഞടുക്കുക. ഈ വര്‍ഷത്തെ അവാര്‍ഡില്‍ ലേബര്‍ അക്കോമഡേഷന്‍സ് വിഭാഗത്തിന് കീഴില്‍ പുതിയ ഉപവിഭാ ഗം കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ അവധി ദിവസങ്ങളിലും മറ്റു ആഘോഷങ്ങളിലും തൊഴിലാളികള്‍ക്കായി വിനോദ സംരംഭങ്ങളും പ്രവര്‍ത്തനങ്ങളും സ്വീകരിക്കാന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക പരിപാടിയാണ് ഇതിലൂടെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് തൊഴിലാളികളുടെ ഉല്‍പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുകയും കരുണ, വിശ്വസ്ഥത, ദേശീയ ഐക്യം എന്നിവയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ക്ഷേമവും ജീവിത നിലവാരവും ഉറപ്പാക്കുകയും ചെയ്യുന്നു.
ആദ്യവിഭാഗത്തില്‍ റിക്രൂട്ട്മെന്റ്, ശാക്തീകരണം, പ്രതിഭാ ആകര്‍ഷണം, ജോലിസ്ഥല പരിസ്ഥിതി, തൊഴിലാളി ക്ഷേമം, നവീകരണം, ഭാവി സന്നദ്ധത എന്നിവയുള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ അടിസ്ഥാന മാക്കി എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തില്‍ മികച്ച 40 കമ്പനികളൈയാണ് ആദരിക്കുക. രണ്ടാമത്തെ വിഭാഗത്തി ല്‍ ഔട്ട്സ്റ്റാന്‍ഡിംഗ് വര്‍ക്ക്ഫോഴ്സിലെ 30 വിജയികളെ മൂന്ന് ഉപവിഭാഗങ്ങളായി ആദരിക്കും.
നേട്ടം, വികസനം, സാമൂഹിക ഉത്തരവാദിത്തം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തുക. മികച്ച ഗാര്‍ഹിക തൊഴിലാളികളെയും ആദരിക്കും. തൊഴിലാളികളുടെ ഭവന മാനദണ്ഡങ്ങള്‍, തൊഴില്‍ താമസ സൗകര്യങ്ങളിലെ മികച്ച നിക്ഷേപങ്ങള്‍ എന്നിവക്ക് ലേബര്‍ അക്കാമഡേഷന്‍സ് വിഭാഗത്തിന് കീഴില്‍ 10 വിജയികളെ ആദരിക്കും.
തൊഴിലാളികളുടെ ക്ഷേമം വര്‍ദ്ധിപ്പിക്കുന്നതിന് സുസ്ഥിര സംരംഭങ്ങ ള്‍ നടപ്പിലാക്കുന്ന കമ്പനികളെയാണ് ഇതിനായി തെരഞ്ഞെടുക്കുക. വിശ്വസ്തത, ദേശീയ ഐക്യം എന്നിവ വളര്‍ത്തുന്ന വിനോദ പരിപാടികളും പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നതിനും ഈ വിഭാഗത്തിന് കീഴില്‍ പുതിയ ഉപവിഭാഗംകൂടി ചേര്‍ത്തിട്ടുണ്ട്. ബിസിനസ് സര്‍വീസസ് പാര്‍ട്ണേഴ്സ് വിഭാഗത്തില്‍ മൂന്ന് ഉപവിഭാഗങ്ങളിലായി മൂന്ന് വിജയികളെ ചടങ്ങില്‍ ആദരി ക്കും.
തൊഴിലാളികളുമായും ക്ലയന്റ് കുടുംബങ്ങളുമായും മികച്ച രീതികള്‍ പിന്തുടരുന്ന മുന്‍നിര റിക്രൂട്ട് മെന്റ്ഏജന്‍സികള്‍, തൊഴില്‍ വിപണിയിലേക്ക് വൈദഗ്ധ്യമുള്ള പ്രതിഭകളെ ആകര്‍ഷിക്കകയും പ്രോ ത്സാഹിപ്പിക്കുകയും ചെയ്യുന്ന ഏജന്‍സികള്‍, മികച്ച സേവനങ്ങള്‍ നല്കുന്ന ബിസിനസ്സ് സര്‍വീസ് സെന്റ റുകള് എന്നിവരെയും ആദരിക്കും. പ്രത്യേക പരിഗണനയില്‍ രണ്ട് ഉപവിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പുതിയ മേഖല കണ്ടെത്തിയ കമ്പനികളെയും തൊഴില്‍ വി പണിയെ സ്വാധീനിക്കുകയയും ചെയ്ത 12 വിജയികള്‍ക്കും അവാര്‍ഡ് നല്‍കും. തൊഴില്‍രഹിത ഇന്‍ഷുറ ന്‍സ് പദ്ധതി, സേവിംഗ്സ് സ്കീം, ആരോ ഗ്യ ഇന്‍ഷുറന്‍സ് സംവിധാനം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങ ളുമായി സഹകരിച്ച് പരിശീലനം, യോ ഗ്യത, റിക്രൂട്ട്മെന്റ് പ്രോഗ്രാമുകള്‍ വികസിപ്പിക്കുന്നതിലെ വിജയം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. യുഎഇ തൊഴില്‍ നിയമങ്ങളെയും സംരംഭങ്ങളെയും കുറിച്ചുള്ള അവബോ ധം വളര്‍ത്തുന്നതിനുള്ള സംഭാവനകള്‍ ചെയ്ത 3 വിജയികളെയും ആദരിക്കും.
Video Stories
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്ക്കെതിരായ ഇന്ത്യയുടെ വിട്ട്വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു

രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം. 26 വിനോദ സഞ്ചാരികളാണ് പാക് ഭീകരരുടെ വെടിയേറ്റ് മരിച്ചു വീണത്. പാക് ഭീകരവാദകേന്ദ്രങ്ങള് തകര്‍ത്ത ഓപ്പറേഷന് സിന്ദൂറിലൂടെ ഇന്ത്യന്‍ സൈന്യം നീതി നടപ്പാക്കി.
ഏപ്രില്‍ 22ന് മഞ്ഞു മലകലുടെ പശ്ചാത്തലത്തില്‍ പൈന്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട ബൈസരന്‍ താഴ്വര കുടുംബത്തോടൊപ്പം ആസ്വാദിക്കുകയായിരുന്ന 100 കണക്കിന് വിനോദസഞ്ചാരികള്‍ക്കിടയിലേക്കാണ് കയ്യില്‍ തോക്കേന്തിയ കൊടുംഭീകരര്‍ എത്തിയത്. പുരുഷന് മാരെ മാറ്റി നിര്‍ത്തി, മതം ചോദിച്ചറിഞ്ഞതിന് ശേഷം പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രിയപ്പെട്ടവരുടെ കണ്മുന്നില് വച്ചു മരിച്ചു വീണത് മലയാളിയായ രാമചന്ദ്രന് അടക്കം 26 സാധു മനുഷ്യരായിരുന്നു.
മണിക്കൂറുകള്‍ക്കം തന്നെ ഭീകരവാദ സംഘടനയായ ലഷ്കര്‍ ത്വയ്ബ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ആക്രമണം നടത്തി പതിനഞ്ച് ദിവസത്തിനകം തന്നെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. കണ്മുന്നില് വെച്ച് ഭര്ത്താക്കന്മാരെ നഷ്ടപ്പെടുത്തിയ സാധുസ്ത്രീകള്‍ക്കായി അതിന് ‘ഓപ്പറേഷന് സിന്ദൂര്‍’ എന്ന് പേര് നല്‍കുകയും ചെയ്തു
-
india2 days ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
india3 days ago
‘സൂര്യനസ്തമിക്കുംമുമ്പ് ജയിലില്‍ നിന്ന് മോചിപ്പിക്കണം’;ഓപ്പറേഷന് സിന്ദൂറിനെ വിമര്‍ശിച്ച കേസില്‍ മുസ്ലിം വിദ്യാര്‍ത്ഥിനിയെ ജയിലിടച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ബോംബെ ഹൈക്കോടതി
-
kerala3 days ago
കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു
-
kerala3 days ago
പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍, അതിതീവ്ര മഴ തുടരും, റെഡ് അലര്‍ട്ട്
-
local3 days ago
ലുലു ഫാഷൻ വീക്ക് കേരള പ്രൈഡ് പുരസ്കാരം സംവിധായകൻ തരുൺ മൂർത്തിക്ക്: ഫാഷൻ വീക്കിന് സമാപനം
-
GULF3 days ago
ചലനശേഷി നഷ്ടപ്പെട്ടവർക്ക് 9.2 കോടിയുടെ അതിനൂതന കൃത്രിമ അവയവ ചികിത്സാ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനെതിരെ രണ്ടാം കുറ്റപത്രം സമർപ്പിച്ചു; ‘കൊലപാതകം, അതിക്രമിച്ചുകയറൽ, തെളിവുനശിപ്പിക്കൽ’
-
Cricket3 days ago
ഐപിഎല്‍ ഫൈനലില്‍ ഓപ്പറേഷന് സിന്ദൂറിന് ആദരം: സൈനിക മേധാവികളെ ക്ഷണിച്ച് ബിസിസിഐ