Connect with us

kerala

പെട്ടി…. ഒടുവില്‍ പൊട്ടി

Published

on

കടിച്ച പാമ്പിനെ ഉപയോഗിച്ച് തന്നെ വിഷം ഇറക്കുക എന്ന തന്ത്രം പണ്ട് കാലത്ത് വിഷ വൈദ്യന്‍മാര്‍ ഉപയോഗിച്ചിരുന്നതായി കേട്ടിട്ടുണ്ട്. ഏതാണ്ട് ഇപ്പോള്‍ പാലക്കാട് വിഷം വമിപ്പിച്ച ഇടതന്‍മാരെ കൊണ്ട് തന്നെ വിഷം ഇറക്കിവെപ്പിക്കുന്ന ചികിത്സയാണ് യു.ഡി.എഫ് ചെയ്യുന്നത്. പല തരത്തിലുള്ള തന്ത്രങ്ങളും പയറ്റി നോക്കിയിട്ടും പാലക്കാട് മണ്ഡലത്തില്‍ ഏല്‍ക്കാതായതോടെ ബി.ജെ.പിയുടെ വാതിലില്‍ മുട്ടി നോക്കിയ പഴയ കോണ്‍ഗ്രസുകാരനെ തന്നെ സ്റ്റെതസ്‌കോപ്പും കൊടുത്ത് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാക്കി. എന്നിട്ടും രക്ഷയില്ലാതായതോടെ പാര്‍ട്ടിയുടെ തന്ത്രജ്ഞരും ബുദ്ധിജീവികളുമായ രാജ്യസഭാ എം.പി എ.എ റഹിമിനേയും പാലക്കാട്ടുകാരനായ മന്ത്രിയേയും ഇറക്കി. പിന്നെ പറയണ്ടല്ലോ തന്ത്രത്തിന്റെ ഏഴു കളിയായിരുന്നു. അതില്‍ ഏറ്റവും വലിയ തന്ത്രം ഒരു നില ട്രോളി ബാഗില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കായി കോടികള്‍ കൊണ്ടുവരുന്നുവെന്ന ഭയങ്കരമാന വാര്‍ത്തയായിരുന്നു. ആദ്യം പാര്‍ട്ടി ചാനലിലെ മുഖ്യനെ വിവരം അറിയിച്ചു. പണ്ട് ചാനല്‍ നടത്തി സ്വന്തം അച്ഛന് ചെരിപ്പ് മാലയിട്ടവരുടെ തോളത്ത് കൈയ്യിട്ട പഴയ കീണര്‍ പരിശോധകനും കൂടി ചേര്‍ന്നു. പിന്നെ പുതിയ കൂട്ടുകാരായ സംഘപരിവാര്‍ നേതാക്കളും കൂടി ചേര്‍ന്നതോടെ സംഘം തയ്യാര്‍. പിന്നെ ഒന്നും ആലോചിച്ചില്ല. രായ്ക്കു രാമാനം പൊലീസിനെ കൊണ്ട് യു.ഡി.എഫ് നേതാക്കള്‍ താമസിക്കുന്ന സ്ഥലത്ത് റെയ്ഡ് നാടകം. റെയ്‌ഡോഡ് റെയ്ഡ്. മഫ്ടി പൊലീസ്, പാര്‍ട്ടി ചാനല്‍, ഇടത്, ബി.ജെ.പി നേതാക്കള്‍ എല്ലാം റെഡി. എവിടെ പരിശോധിക്കണമെന്ന കാര്യം പോലും നിര്‍ദേശിക്കുന്നത് ഈ കൂട്ടരായിരുന്നു. അവിടെ പരിശോധിക്ക്, ഇവിടെ പരിശോധിക്ക് എന്നലറിയവര്‍ക്കായി വനിതാ നേ താക്കളുടെ മുറിയില്‍ വരെ പരിശോധിച്ചു. ഒടുവില്‍ പ്ലിങ്ങോട് പ്ലിങ്. ഒന്നും കിട്ടിയില്ലെന്നു മാത്രമല്ല. നാട്ടാര് മുഴുവന്‍ ബി.ജെ.പി. -സി.പി.എം സംയുക്ത പരിശോധകരുടെ സംഘത്തെ കാണുകയും ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങള്‍ മാധ്യമങ്ങളായ മാധ്യമങ്ങള്‍ക്കു മുഴുവന്‍ ചോര്‍ത്തി നല്‍കിയ സി.പി.എമ്മുകാര്‍ പക്ഷേ പുറത്ത് വന്ന വിഡിയോകളില്‍ തോളില്‍ കെയ്യിട്ടും കൊഞ്ചിയും ചിരിച്ചും ഒരുമിച്ച് നില്‍ക്കുന്ന ബി.ജെ.പി-സി.പി.എം നേതാക്കളുടെ ദൃശ്യങ്ങള്‍ ഇതുപോലെ പുറത്ത് വരുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല.

കൊടകര കുഴല്‍പ്പണ കേസിലും കണ്ണൂരിലെ എ.ഡി.എമ്മിനെ അപമാനിച്ച് ജീവനൊടുക്കാന്‍ നിര്‍ബന്ധിപ്പിച്ച മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചെയ്തിയിലും പെട്ട് നിലയില്ലാ കയത്തില്‍ മുങ്ങി നില്‍ക്കുന്ന പാര്‍ട്ടി കച്ചിത്തുരുമ്പാകുമെന്ന് കരുതി ഇറക്കിയതായിരുന്നു നീല ട്രോളി ബാഗ് ആരോപണം. എന്നാല്‍ എ.എ റഹിം എവിടെ പരിപാടി അവതരിപ്പിച്ചാലും എന്തു സംഭവിക്കുന്നുവോ അത് ഇവിടേയും സംഭവിച്ചു. എയറില്‍ നിന്നും താഴെ ഇറങ്ങാന്‍ ഒഴിവില്ലാതെ ഇക്ക കു ന്തത്തില്‍ പറക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പാതിരാ റെയ്ഡ് നടത്തിയത് ഷാഫി പറമ്പില്‍ എം.പിയാണെന്ന ആരോപണവുമായി പാര്‍ട്ടിയുടെ ഡമ്മി സ്ഥാനാര്‍ത്ഥി കൂടി രംഗത്തു വന്നു. ഇതോടെ പാര്‍ട്ടിയുടെ ഡമ്മി സ്ഥാനാര്‍ത്ഥിയെ തിരുത്തി ജില്ലാ സെക്രട്ടറി രംഗത്തു വന്നു. ഞാന്‍ പറയുന്നതാണ് പാര്‍ട്ടി നിലപാടെന്നായി ജില്ലാ സെക്രട്ടറി സംഗതി ഇവിടം കൊണ്ടും തീര്‍ന്നില്ല. ജില്ലാ സെക്രട്ടറി പറഞ്ഞതല്ല ഷാഫി തന്നെയാണ് പിന്നിലെന്ന് സംസ്ഥാന സെക്രട്ടറി. രണ്ട് സെക്രട്ടറിമാരും പറഞ്ഞതല്ല ശരി നീല പെട്ടിയും പൊക്കിപ്പിടിച്ച് നടക്കാന്‍ നാണമില്ലേ എന്ന് മുന്‍ എം.പി എന്‍.എന്‍ കൃഷ്ണദാസ്. കൃഷ്ണദാസ് എപ്പോഴും ശരി മാത്രമേ പറയൂ എന്ന് ഡമ്മി സ്ഥാനാര്‍ത്ഥി. മലക്കം മറിഞ്ഞ് നല്ല ശീലമുള്ള ഒരു സ്ഥാനാര്‍ത്ഥിയെ കയ്യില്‍ കിട്ടിയെന്ന് വച്ച് വട്ട് കളിപ്പിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ.

പാലക്കാട് സിപിഎം-ബിജെപി ബന്ധം തുറന്നുകാട്ടാന്‍ ഷാഫി പറമ്പില്‍ കളിച്ച കളിയാണ് ‘ട്രോളിയിലെ കള്ളപ്പണം’ എന്ന വ്യാജവാര്‍ത്ത എന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തന്നെ പറയുന്നു. ഇതോടെ മാലോകര്‍ക്കൊക്കെ ഒരു കാര്യം വ്യക്തമായി സി.പി.എം ബി.ജെപി ബന്ധം എന്നൊന്നുണ്ട്. എഎ റഹിമും വിവി രാജേഷും ടിവി രാജേ ഷും പ്രഫുല്‍കൃഷ്ണയും വിജിനും ആര്‍ഷോയും ‘കൈ രളി’യും ‘ജന’വുമൊക്കെ ഒരമ്മ പെറ്റ അളിയമ്മാരെപ്പോ ഒരമ്മ ലെ ഒരു രാത്രി മുഴുവന്‍ നിറഞ്ഞാടിയിട്ടും കൊക്കിനു വെച്ചത് ചക്കിനു കൊണ്ടെന്ന അവസ്ഥയിലാണ് സി.പി.എ മ്മും ബി.ജെ.പിയും ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് ജനതാ പാര്‍ട്ടിയുടെ പരസ്പര സഹകരണം പാലക്കാട്ട് 1977ല്‍ എല്‍ കെ അദ്വാനിയും ടി ശിവദാസമേനോനും ഒ രാജഗോപാലും ചേര്‍ന്ന് തുടങ്ങിവെച്ചത് പിന്നീട് 1990കളില്‍ നഗരസ ഭാ ചെയര്‍മാന്‍ സ്ഥാനം പിടിക്കാന്‍ എംഎസ് ഗോപാല കൃഷ്ണനും എന്‍ ശിവരാജനും മുന്നോട്ടുകൊണ്ടുപോയി പിന്നീട് എന്‍എന്‍ കൃഷ്ണദാസും സി കൃഷ്ണകുമാ റും എംബി രാജേഷും ദൃഢപ്പെടുത്തിയ അതേ കല പുതു തലമുറ ഏറ്റെടുക്കുന്നുവെന്ന പച്ചയായ വസ്തുത കാട്ടിത്തരാന്‍ പാതിരാ നാടകം സഹായിച്ചുവെന്നതാണ് ആകെത്തുക. പാര്‍ട്ടിയുടെ ഡമ്മി സ്ഥാനാര്‍ത്ഥി വാ തുറന്നാല്‍ സെല്‍ഫ് ഗോളാവുമെന്ന് അറിയാവുന്നതിനാല്‍ സി പിഎം ജില്ലാ സെക്രട്ടറി കൂടുതല്‍ അബദ്ധങ്ങള്‍ വിളിച്ചു പറയരുതെന്ന് സ്ഥാനാര്‍ത്ഥിയെ ശാസിക്കുകയാണ്. ആരോപണത്തില്‍ സിപിഎം ജില്ലാ നേതൃത്വം തന്നെ രണ്ടു തട്ടിലായതോടെ പെട്ടി പൂട്ടി തടിയൂരാനാണ് സി.പി.എമ്മിന്റെ ശ്രമം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; ആക്ടീവ് കേസുകള്‍ 7000 കടന്നു

നിലവില്‍ 2165 ആക്ടീവ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

Published

on

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 33 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 3 മരണങ്ങളും സ്ഥിരീകരിക്കുകയും ചെയ്തു. നിലവില്‍ ആക്ടീവ് കേസുകളുടെ എണ്ണം 7154 ആയി ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കോവിഡ് കേസുകള്‍ കുറഞ്ഞിട്ടുണ്ട്. നിലവില്‍ 2165 ആക്ടീവ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം രാജ്യത്ത് കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ രണ്ട് മരണങ്ങളും മധ്യപ്രദേശില്‍ ഒരു മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രായമായവരിലും അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാവാന്‍ സാധ്യതയുള്ളതിനാല്‍ ഇവര്‍ക്ക് പ്രത്യേക ശ്രദ്ധ വേണമെന്ന് മന്ത്രി വ്യക്തമാക്കി.
പൊതുസ്ഥലങ്ങളിലും യാത്രകളിലും മാസ്‌ക്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. ജലദോഷം, തൊണ്ടവേദന,ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കണം. ആശുപത്രികളില്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കണമെന്നും അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി കൂട്ടിചെര്‍ത്തു.

ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. ദക്ഷിണ പൂര്‍വേഷിയന്‍ രാജ്യങ്ങളില്‍ വ്യാപിക്കുന്ന ഒമിക്രോണ്‍ ജെഎന്‍1 വകഭേദങ്ങളായ എല്‍എഫ്7, എക്‌സ്.എഫ്.ജി എന്നിവയാണ് കേരളത്തില്‍ കൂടുതലായി കണ്ടുവരുന്നത്. ഈ വകഭേദങ്ങള്‍ക്ക് തീവ്രത കുറവാണെങ്കിലും രോഗ വ്യാപന ശേഷി കൂടുതലാണ്. കോവിഡ് വകഭേദം തിരിച്ചറിയാനായുള്ള ജിനോമിക് സീക്വന്‍സിങ് നടന്നുവരികയാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

Continue Reading

kerala

വനിതാ പോലീസുകാര്‍ വസ്ത്രം മാറുന്നിടത്ത് ഒളിക്യാമറ; പൊലീസുകാരന്‍ അറസ്റ്റില്‍

വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലെ പൊലീസുക്കാരനാണ് പിടിയിലായത്.

Published

on

ഇടുക്കി: വണ്ടിപ്പെരിയാറില്‍ വനിത പൊലീസുകാര്‍ വസ്ത്രം മാറുന്ന സ്ഥലത്ത് ഒളിക്യാമറ വെച്ച പൊലീസുകാരന്‍ അറസ്റ്റില്‍. വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലെ പൊലീസുകാരനാണ് പിടിയിലായത്.

വനിതാ പോലീസുകാര്‍ വസ്ത്രം മാറുന്ന സ്ഥലത്ത് പ്രതി ഒളിക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഇതിനു ശേഷം ഒരു വനിത ഉദ്യോഗസ്ഥയെ ഇയാള്‍ ഭീഷണിപെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഭീഷണിപ്പെടുത്തലിനിരയായ ഉദ്യോഗസ്ഥ വനിത സെല്ലിലും സൈബര്‍ ക്രൈമിലും പരാതി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് ഇടുക്കി എസ്.പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടിക്കൂടിയത്. പ്രതിയുടെ ഫോണില്‍ നിന്ന് ഒളിക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ കണ്ടെത്തുകയും ചെയ്തു.

Continue Reading

kerala

എംഎസ്‌സി കപ്പല്‍ വിഴിഞ്ഞം തീരം വിടാന്‍ അനുവദിക്കരുത്; ഹൈക്കോടതി

കാഷ്യൂ എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

Published

on

വിഴിഞ്ഞത്ത് നങ്കൂരമിട്ടിട്ടുള്ള എം എസ് സി മാന്‍സ- എഫ് ( MSC Mansa – F ) ചരക്കുകപ്പല്‍ വിഴിഞ്ഞം തീരം വിടാന്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി ( Kerala Highcourt ) നിര്‍ദേശം. കാഷ്യൂ എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കമ്പനിയുടെ എല്‍സ-3 ( MSC Elsa- 3 ) എന്ന ചരക്കുകപ്പല്‍ കൊച്ചി തീരത്തിന് സമീപം മറിഞ്ഞ് അപകടമുണ്ടായതിനാല്‍ നഷ്ടപരിഹാരം ഈടാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

അപകടത്തില്‍പ്പെട്ട കപ്പലില്‍ സംസ്ഥാനത്തേക്കുള്ള കശുവണ്ടി ഉണ്ടായിരുന്നു. അപകടത്തില്‍ ഇതു നഷ്ടപ്പെട്ടതിനാല്‍, തങ്ങളുടെ നഷ്ടം നികത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ കശുവണ്ടി വ്യാപാരികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. നഷ്ടപരിഹാരം ലഭിക്കുന്നതുവരെ എംഎസ്‌സിയുടെ വഴിഞ്ഞത്ത് നങ്കൂരമിട്ടിട്ടുള്ള ചരക്കുകപ്പല്‍ തീരം വിടാന്‍ അനുവദിക്കരുതെന്നും ഇവര്‍ ആവശ്യം ഉന്നയിക്കുകയായിരുന്നു.

ആറു കോടിയുടെ നഷ്ടം കശുവണ്ടി നഷ്ടപ്പെട്ടതിനാല്‍ ഉണ്ടായെന്നാണ് വ്യാപാരികള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഈ പണം കെട്ടിവെക്കാതെ എംഎസ്‌സിയുടെ കപ്പല്‍ കേരള തീരം വിടാന്‍ അനുവദിക്കരുതെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ചായിരുന്നു കോടതി ഉത്തരവ്.

കപ്പല്‍ അപകടത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. പുറംകടലില്‍ കഴിഞ്ഞ ദിവസം തീപിടിച്ച വാന്‍ഹായ് കപ്പലപകടം കൂടി കേസിന്റെ ഭാഗമാക്കാനും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

Trending