Connect with us

News

ഫലസ്തീന്‍ തടവുകാരന്‍ കൊല്ലപ്പെട്ടത് ക്രൂരമായ പീഡനത്തെ തുടര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

മുഹമ്മദ് ഹുസൈന്‍ അല്‍ ആരിഫിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കുടുംബത്തിന് കൈമാറിയതോടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്

Published

on

റാമല്ല: ഇസ്രാഈല്‍ സൈന്യത്തിന്റെ കസ്റ്റഡിയിലായിരുന്ന ഫലസ്തീന്‍ തടവുകാരന്‍ കൊല്ലപ്പെട്ടത് ക്രൂരമായ പീഡനത്തെ തുടര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഫലസ്തീന്‍ തടവുകാരനായ മുഹമ്മദ് ഹുസൈന്‍ അല്‍ ആരിഫിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കുടുംബത്തിന് കൈമാറിയതോടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്. ജലാമ തടങ്കല്‍ കേന്ദ്രത്തിലുണ്ടായ ചോദ്യം ചെയ്യലിനിടെ ഹുസൈന്‍ അല്‍ ആരിഫ് കടുത്ത പീഡനങ്ങള്‍ക്കാണ് ഇരയായതെന്ന് ഫലസ്തീന്‍ തടവുകാര്‍ക്കായുള്ള കമ്മീഷന്‍ വെളിപ്പെടുത്തി.

2024 നവംബര്‍ 28ന്് അറസ്റ്റിലായ ആരിഫ് ഡിസംബര്‍ നാലിന് കൊല്ലപ്പെട്ടിരുന്നു. ക്രൂര മര്‍ദനത്തെ തുടര്‍ന്ന് ആന്തരിക രക്തസ്രാവമുണ്ടായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തലയുടെ ഇടതുഭാഗത്തും കൈകളിലും കാലുകളിലും നെഞ്ചിലും വയറിലും രക്തം കട്ടപിടിച്ചിരുന്നു. ഹൃദയാഘാതമുണ്ടായതിന്റെ ലക്ഷണങ്ങളും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ഗസ്സ വംശഹത്യ ആരംഭിച്ചതില്‍ പിന്നെ 56 ഫലസ്തീന്‍ തടവുകാരാണ് ഇസ്രാഈല്‍ ജയിലുകളിലും സൈനിക തടങ്കല്‍ കേന്ദ്രങ്ങളിലും കൊല്ലപ്പെട്ടതെന്നാണ് ഔദ്യോഗിക വിവരമെങ്കിലും നൂറുകണക്കിന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക വിവരം. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഇസ്രാഈല്‍ ഇതുവരെ തയ്യാറായിട്ടില്ല.

ഫലസ്തീന്‍ തടവുകാര്‍ക്കെതിരെ ഇസ്രാഈല്‍ നടത്തിയ ആസൂത്രിത കുറ്റകൃത്യങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ്് മുഹമ്മദ് അല്‍-ആരിഫിന്റെ കൊലപാതകമെന്ന് ഫലസ്തീന്‍ തടവുകാര്‍ക്കായുള്ള കമ്മീഷന്‍ പറഞ്ഞു. അക്രമാസക്തമായ അറസ്റ്റ്, ഭീഷണിപ്പെടുത്തല്‍, ക്രൂരമായ മര്‍ദനങ്ങള്‍, അപമാനകരമായ സാഹചര്യങ്ങളില്‍ തടങ്കലില്‍ വെക്കല്‍, തടവുകാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നേരെയുള്ള അധിക്ഷേപം, ദീര്‍ഘനാളത്തെ ചോദ്യം ചെയ്യല്‍, ഉറങ്ങാന്‍ അനുവദിക്കാതിരിക്കല്‍, പട്ടിണിക്കിടല്‍, ലൈംഗികാതിക്രമം തുടങ്ങിയ പീഡനമുറകളും ഇസ്രാഈല്‍ ഫലസ്തീന്‍ തടവുകാര്‍ക്കെതിരെ ഇപ്പോഴും പ്രയോഗിക്കുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്

8945 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 71,560 രൂപയാണ് വില. അതേസമയം ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9000ന് താഴെയെത്തി. 8945 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.

ഈ മാസം 73000വും കടന്ന് സ്വര്‍ണവിലയില്‍ വലിയ കുതിപ്പാണ് ദൃശ്യമായിരുന്നത്. എന്നാല്‍ ഉയര്‍ന്ന നിരക്ക് തുടരുന്ന സാഹചര്യത്തിലാണ് വിപണിയില്‍ വന്‍ ഇടിവുണ്ടായത്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക് മെയ്യ് 15 ല്‍ സ്വര്‍ണവില 68,880 രൂപയായതാണ്.

നിലവില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് അഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്. മുംബൈ വിപണിയിലെ സ്വര്‍ണവില അടിസ്ഥാനമാക്കിയാണ് കേരളത്തിലെ വിപണിയിലെയും സ്വര്‍ണവില കണക്കാക്കാറുള്ളത്.
അതേസമയം ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയിലും ബാധിച്ചേക്കും.

Continue Reading

india

വിദ്വേഷ പരാമര്‍ശം; നിയമ വിദ്യാര്‍ഥിനിക്കെതിരെ പരാതി നല്‍കിയ യുവാവിനെ അറസ്റ്റ് ചെയ്ത് കൊല്‍ക്കത്ത പൊലീസ്

വിദ്വേഷ പ്രസംഗം പ്രചരിപ്പിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതും ചൂണ്ടിക്കാട്ടി ഗോള്‍ഫ് ഗ്രീന്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതിക്കാരനായ യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

Published

on

നിയമ വിദ്യാര്‍ഥിനിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ഷര്‍മിഷ്ഠ പനോലിക്കെതിരെ പരാതി നല്‍കിയ വജാഹത് ഖാന്‍ ഖാദ്രി എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഓപ്പറേഷന്‍ സിന്ദൂരുമായി ബന്ധപ്പെട്ട് ബോളിവുഡ് സെലിബ്രിറ്റികളുടെ മൗനത്തെ വിമര്‍ശിച്ചും, പ്രവാചകനെതിരെ അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനുമാണ് ഷര്‍മിഷ്ഠ പനോളിക്കെതിരെ കേസെടുത്തത്.

ജൂണ്‍ 5 ന് കൊല്‍ക്കത്ത ഹൈക്കോടതി ഷര്‍മിഷ്ഠ പനോളിക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, വിദ്വേഷ പ്രസംഗം പ്രചരിപ്പിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതും ചൂണ്ടിക്കാട്ടി ഗോള്‍ഫ് ഗ്രീന്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതിക്കാരനായ യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ജൂണ്‍ 2ന് ഹിന്ദു ദേവതകള്‍ക്കും പാരമ്പര്യങ്ങള്‍ക്കുമെതിരെ അവഹേളനപരവും പ്രകോപനപരവുമായ ഭാഷ ഉപയോഗിച്ചുവെന്നാണ് ആരോപണം. ശ്രീറാം സ്വാഭിമാന്‍ പരിഷത്ത് എന്നയാളാണ് യുവാവിനെതിരെ പരാതി നല്‍കിയത്.

തുടര്‍ന്ന് യുവാവിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു. സാമുദായിക സംഘര്‍ഷം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു ഇയാളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനമെന്ന് പൊലീസ് ആരോപിക്കുന്നു. ഷര്‍മിഷ്ഠ പനോലി കേസ് രാഷ്ട്രീയമായും അന്തര്‍ദേശീയമായും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Continue Reading

kerala

ചരക്കുകപ്പല്‍ തീപിടിത്തം; കണ്ടെയ്നറുകളില്‍ മാരക കീടനാശിനി

മാരിടൈം ഓര്‍ഗനൈസേഷന്‍ പ്രകാരം ക്ലാസ് 6(1)ല്‍ വരുന്ന കീടനാശിനികള്‍ ഉള്‍പ്പെടുന്ന വസ്തുക്കളാണ് കപ്പലിലുള്ളത്.

Published

on

കേരളതീരത്തിനു സമീപം അറബിക്കടലില്‍ ചരക്കു കപ്പലിന് തീപിടിച്ചുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പരിസ്ഥിതിക്ക് ദോഷമാകുന്ന വിഷവസ്തുക്കള്‍ കണ്ടെയ്‌നറുകളില്‍ ഉണ്ടെന്നാണ് വിവരം. മാരിടൈം ഓര്‍ഗനൈസേഷന്‍ പ്രകാരം ക്ലാസ് 6(1)ല്‍ വരുന്ന കീടനാശിനികള്‍ ഉള്‍പ്പെടുന്ന വസ്തുക്കളാണ് കപ്പലിലുള്ളത്. അതേസമയം കടലിലേക്ക് വീണത് ഏതൊക്കെ കണ്ടെയ്‌നറുകളാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. 17 ടണ്‍ പെയിന്റും കണ്ടെയ്‌നറുകളിലുണ്ട്.

മാരക വിഷാംശമടങ്ങിയ കീടനാശിനിയായ ബൈപറിഡിലിയം -1,83,200ലിറ്റര്‍, ബെന്‍സോഫിനോന്‍-15 ടണ്‍,നൈട്രോ സെല്ലുലോസ്-11 ടണ്‍, തീപിടിക്കാവുന്ന റെസിന്‍-17 ടണ്‍ തുടങ്ങിയവും കണ്ടെയ്‌നറുകളിലുണ്ട്.

സിങ്ക് ഓക്‌സൈഡ് -20,340,ട്രൈ ക്ലോറോ ബന്‍സീന്‍ -2,08,000കിലോ,മീഥൈല്‍ ഫിനോല്‍ -28,826കിലോ, തുടങ്ങിയവയും കണ്ടെയ്‌നറുകളിലുണ്ട്. ഇവയില്‍ പലതും മനുഷ്യശരീരത്തിലെത്തിയാല്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

അതേസമയം 25 ഓളം കണ്ടയ്‌നറുകള്‍ കടലില്‍ വീണതായി അഴീക്കല്‍ പോര്‍ട്ട് പിആര്‍ഒ ക്യാപ്റ്റന്‍ അരുണ്‍കുമാര്‍ അറിയിച്ചു. എറണാകുളം, തൃശൂര്‍ ജില്ലകളിലെ കടലോരങ്ങളില്‍ കണ്ടയ്‌നറുകള്‍ അടിയാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച കൊളംബോയില്‍ നിന്നു മുംബൈയിലേക്കുള്ള യാത്രാ മധ്യേ കേരളാ തീരത്ത് നിന്ന് 78 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് വാന്‍ഹായ് 503 എന്ന ചരക്കു കപ്പലിനാണ് തീപിടിച്ചത്. കാണാതായ നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും ഡിഫന്‍സ് പിആര്‍ഒ അതുല്‍പിള്ള അറിയിച്ചു.

Continue Reading

Trending