kerala
വികസന പദ്ധതികള്‍ക്ക് സെസ് ഏര്‍പ്പെടുത്താനുള്ള സിപിഎം ശ്രമം കേരളത്തില്‍ നടപ്പാകില്ലെന്ന് കെ സി വേണുഗോപാല്‍
പാവപ്പെട്ടവനെ സംരക്ഷിക്കുന്നതിന് പകരം അവരെ പിഴിയാന്‍ സെസുമായി വന്നാല്‍ അതിനെ എതിര്‍ക്കും.

വികസന പദ്ധതികള്‍ക്ക് സെസ് ഏര്‍പ്പെടുത്താനുള്ള സിപിഎം ശ്രമം കേരളത്തില്‍ നടപ്പിലാകാന്‍ പോകുന്നില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. പാവപ്പെട്ടവനെ സംരക്ഷിക്കുന്നതിന് പകരം അവരെ പിഴിയാന്‍ സെസുമായി വന്നാല്‍ അതിനെ എതിര്‍ക്കും. അത്തരമൊരു തീരുമാനം സിപിഎം എടുത്താല്‍ ബംഗാളിലേത് പോലെ പാര്‍ട്ടി തകര്‍ന്നടിയുമെന്നും വേണുഗോപാല്‍ എംപി ഫേസ് ബുക്ക് പോസ്റ്റില്‍ മുന്നറിയിപ്പു നല്‍കി.
വികസനപദ്ധതികള്‍ക്ക് പണം കണ്ടെത്തുക എന്ന ലക്ഷ്യവുമായാണ് സിപിഎം രേഖ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ടത്. അധികവിഭവ സമാഹരണമാണ് ലക്ഷ്യമിടുന്നത്. സമസ്ത മേഖലയിലും സ്വകാര്യ നിക്ഷേപം ആര്‍ജിക്കുന്നതിനും പൊതുമേഖലയില്‍ പിപിപി മാതൃകയില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ട് വരുന്നതിനടക്കമുളള നയം മാറ്റമാണ് സിപിഎം കൊല്ലം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖയിലുള്ളത്. ഇതിനോടൊപ്പം ജനങ്ങള്‍ക്ക് എല്ലാറ്റിനും ഫീസ് ഏര്‍പ്പെടുത്തണമെന്നും ധനികരായവര്‍ക്ക് സെസ് ഈടാക്കണമെന്നും നയരേഖ നിര്‍ദ്ദേശിക്കുന്നുണ്ട്.
കടല്‍ മണല്‍ ഖനനനത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ജനരോഷം അണപൊട്ടിയൊഴുകുകയാണ്. ഏറ്റവും ശക്തമായ പ്രതിഷേധപരിപാടികളാണ് നടക്കുന്നത്. രാവിലെ ഏഴരയ്ക്ക് ആരംഭിച്ച യാത്ര മൂന്നര മണിക്കൂറോളം നീണ്ടു. തീരത്ത് നിന്നും പതിനൊന്ന് നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് സമരം സംഘടിപ്പിച്ചത്. ആഴക്കടലില്‍ നടത്തിയ ഈ അപൂര്‍വ്വമായ സമരത്തിലേക്ക് നയിച്ച കാരണങ്ങള്‍ക്ക് ശ്രദ്ധ നല്‍കേണ്ടതുണ്ട്.
മത്സ്യ ലഭ്യത കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പല മത്സ്യബന്ധന വള്ളങ്ങളും കാലിയായാണ് തിരിച്ചുവരുന്നത്. ഇത്തരം പ്രശ്‌നങ്ങളെ നേരിടുന്നതിനിടയിലാണ് കൂനിന്മേല്‍ കുരുവെന്ന പോലെ കേന്ദ്രസര്‍ക്കാര്‍ നീക്കം. കടല്‍ മണല്‍ ഖനനവുമായി ബന്ധപ്പെട്ട് യാതൊരു പഠനവും സര്‍ക്കാര്‍ നടത്തിയിട്ടില്ല. മറൈന്‍ രംഗത്തെ വിദഗ്ദരെല്ലാം പറയുന്നത് ഖനനം കടലിന്റെ ആവാസവ്യവസ്ഥയെയും മത്സ്യ ലഭ്യതയെയും ബാധിക്കുമെന്നാണ്. മത്സ്യ പ്രജനനത്തെയും പവിഴപ്പുറ്റുകളെയും ഇത് ബാധിക്കും.
ഇന്ത്യയിലെ വന്‍കിട മുതലാളിമാര്‍ക്ക് കടല്‍ തീറെഴുതുകയാണ് കടല്‍ മണല്‍ ഖനനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍. മത്സ്യത്തൊഴിലാളികളുടെ അന്നം മുട്ടിക്കാനുള്ള നീക്കമാണിത്. അവരുടെ ജീവിതം വഴിമുട്ടിക്കാനുള്ള ഈ ശ്രമത്തെ ജീവന്‍ കൊടുത്തും എതിര്‍ക്കും. പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് നഖശിഖാന്തം ഖനനത്തെ എതിര്‍ക്കുന്നുണ്ട്.
കേരള നിയമസഭ വൈകിയാണെങ്കില്‍ പോലും ഈ വിഷയത്തില്‍ പ്രമേയം പാസാക്കിയിട്ടുണ്ട്. കേരളം മൊത്തം മത്സ്യത്തൊഴിലാളികള്‍ക്ക് ഒപ്പമാണ്.
വികസന പദ്ധതികള്‍ക്ക് സെസ് ഏര്‍പ്പെടുത്താനുള്ള ശ്രമം കേരളത്തില്‍ നടപ്പിലാകാന്‍ പോകുന്നില്ല. പാവപ്പെട്ടവനെ സംരക്ഷിക്കുന്നതിന് പകരം അവരെ പിഴിയാന്‍ സെസുമായി വന്നാല്‍ അതിനെ എതിര്‍ക്കും. അത്തരമൊരു തീരുമാനം സിപിഎം എടുത്താല്‍ ബംഗാളിലേത് പോലെ പാര്‍ട്ടി തകര്‍ന്നടിയും.
kerala
നിലമ്പൂരിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം; ദത്താത്രേയ സായി സ്വരൂപ്നാഥ്

അഖിലഭാരത ഹിന്ദു മഹാസഭ എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമെന്ന് സംഘടന. കഴിഞ്ഞ ദിവസമാണ് എ. വിജയരാഘവനുമായി കൂടിക്കാഴ്ച നടത്തിയതെന്ന് അഖിലഭാരത ഹിന്ദു മഹാസഭാ സംസ്ഥാന പ്രസിഡന്റ് ദത്താത്രേയ സായി സ്വരൂപ്നാഥ് മാധ്യമങ്ങളോട് പറഞ്ഞു.
അഖിലഭാരത ഹിന്ദു മഹാസഭാ കഴിഞ്ഞ പാര്‍ലമെന്റ്‌റ് തിരഞ്ഞെടുപ്പിലും 20 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. അത് തന്നെയാണ് ഇപ്പോള്‍ പിന്തുടര്‍ന്ന് വരുന്നതെന്നും ദത്താത്രേയ സായി സ്വരൂപ്നാഥ് പറഞ്ഞു.
kerala
കോഹിനൂരിൽ ദേശീയപാതയിൽ വാഹനാപകടം: പോത്തുകല്ല് സ്വദേശിക്ക് ദാരുണാന്ത്യം

തേഞ്ഞിപ്പാലം: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം കോഹിനൂരിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ 32-കാരി മരിച്ചു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. നിലമ്പൂർ പോത്തുകല്ല് സ്വദേശി സ്വപ്നയാണ് മരിച്ചത്. ദേശീയപാതാ നിർമ്മാണ കമ്പനിയായ കെ എൻ ആർ സി-യുടെ ലോറിയിൽ ബൈക്കിടിച്ചാണ് അപകടം. ലോറിയുടെ അടിയിൽപെട്ടാണ് യുവതി മരിച്ചതെന്നാണ് വിവരം. തൃശ്ശൂർ- കോഴിക്കോട്- കോഹിനൂർ പാതയിലാണ് അപകടമുണ്ടായത്. യുവതിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
kerala
പ്രവേശനോത്സവത്തില്‍ പോക്‌സോ കേസ് പ്രതി; പ്രധാന അധ്യാപകന് സസ്‌പെന്‍ഷന്‍

പ്രവേശനോത്സവത്തിൽ പോക്‌സോ കേസ് പ്രതിയായ വ്‌ളോഗര്‍ മുകേഷ് എം നായരെ പങ്കെടുപ്പിച്ച സംഭവത്തിൽ തിരുവനന്തപുരം ഫോർട്ട് സ്കൂൾ ഹെഡ്മാസ്റ്ററെ സസ്‌പെൻഡ് ചെയ്തു. ഹെഡ്മാസ്റ്റർ പ്രദീപ്കുമാറിനെയാണ് സ്കൂൾ മാനേജ്‌മന്റ് സസ്‌പെൻഡ് ചെയ്തത്. സർക്കാർ നിർദേശത്തെ തുടർന്നായിരുന്നു നടപടി.
പോക്സോ കേസ് പ്രതിയെ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ചതിൽ ഫോർട്ട് സ്കൂൾ പ്രധാന അധ്യാപകന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ വകുപ്പ് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സ്കൂൾ മാനേജ്മെന്റിനോട് പ്രധാന അധ്യാപകനെതിരെ നടപടി എടുക്കാൻ ആവശ്യപ്പെടുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.
സ്കൂൾ പ്രവേശന ദിവസം ജെ.സി.ഐ എന്ന സന്നദ്ധ സംഘടനയാണ് കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്യുന്ന പരിപാടി സംഘടിപ്പിച്ചത്. ഉദ്ഘാടകൻ ആരെന്ന് അവർ തീരുമാനിച്ചു.. തനിക്ക് അറിയില്ലായിരുന്നു എന്നുമാണ് സ്കൾ DDE യോട് പ്രധാനാധ്യാപകൻ വിശദീകരിച്ചത്. എന്നാൽ വിശദീകരണം DDE തള്ളിയിരുന്നു.
അതേസമയം, പോക്‌സോ കേസ് പ്രതിയെന്ന് അറിയാതെയാണ് വ്‌ളോഗര്‍ മുകേഷ് എം നായരെ ചടങ്ങില്‍ പങ്കെടുപ്പിച്ചതെന്ന് സംഘാടകര്‍ പറഞ്ഞിരുന്നു. സ്‌കൂളിനും, പ്രധാന അധ്യാപകനുമുണ്ടായ വിഷമത്തില്‍ മാപ്പ് ചോദിക്കുന്നു. പശ്ചാത്തലം പരിശോധിക്കാത്തത് തങ്ങളുടെ ഭാഗത്തുണ്ടായ തെറ്റാണെന്നും ജെ.സി.ഐ. സംഘാടകര്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് നടത്തിയ കത്തില്‍ കൂട്ടിച്ചേർത്തത്.
-
kerala2 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india1 day ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala3 days ago
പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍
-
kerala3 days ago
വീണ്ടും മഴ വരുന്നു; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
-
kerala3 days ago
നെഞ്ചുപൊട്ടി കണ്ണീരണിഞ്ഞ് അനന്തുവിനെ കാണാനെത്തി ആയിരങ്ങള്‍
-
kerala3 days ago
വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; ദിയ കൃഷ്ണയുടെയും ജീവനക്കാരുടെയും അക്കൗണ്ടുകള്‍ പരിശോധിക്കും
-
Video Stories2 days ago
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days ago
വഴിക്കടവില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; ഒന്നാം പ്രതി സര്‍ക്കാര്‍ തന്നെ; പി.എം.എ സലാം