Connect with us

kerala

കുമ്പളയില്‍ ടോള്‍ പിരിവ്; പ്രതിഷേധിച്ച എ.കെ.എം അഷ്‌റഫ് എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

കാസര്‍കോട് – മംഗളൂരു ദേശീയപാതയില്‍ കുമ്പളയില്‍ സ്ഥാപിച്ച ടോള്‍ ബൂത്തില്‍ യൂസര്‍ ഫീ പിരിക്കാനുള്ള തീരുമാനത്തിരെ വന്‍ പ്രതിഷേധം

Published

on

കുമ്പള: കാസര്‍കോട് – മംഗളൂരു ദേശീയപാതയില്‍ കുമ്പളയില്‍ സ്ഥാപിച്ച ടോള്‍ ബൂത്തില്‍ യൂസര്‍ ഫീ പിരിക്കാനുള്ള തീരുമാനത്തിരെ വന്‍ പ്രതിഷേധം. എ.കെ.എം അഷ്‌റഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചു. ഇതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി സമരക്കാര്‍ക്ക് നേരെ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പിന്നാലെ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ഇന്ന് രാവിലെ ഏഴരയോടെയാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ദേശീയപാത അതോറിറ്റി നിശ്ചയിച്ച ടോള്‍ പ്ലാസകള്‍ക്കിടയിലെ ദൂരപരിധി 60 കിലോമീറ്റര്‍ ആണ്. ഇത് ലംഘിച്ചാണ് കുമ്പളയിലെ ടോള്‍പ്ലാസ എന്നാണ് ആക്ഷന്‍ കമ്മറ്റിയുടെ ആരോപണം. നിലവിലുള്ള തലപ്പാടി ടോളില്‍ നിന്ന് 22 കിലോമീറ്റര്‍ ദൂരത്ത് ബൂത്ത് സ്ഥാപിക്കുന്നതിനെതിരെയാണ് സമരസമിതിയുടെ പ്രതിഷേധം. ടോള്‍ വിരുദ്ധ സമിതിയുടെ ഹരജി ഹൈക്കോടതി പരിഗണിച്ച ശേഷം മാത്രമേ പിരിവ് തുടങ്ങൂ എന്നാണ് നേരത്തെ ദേശീയപാത അതോറിറ്റി അറിയിച്ചിരുന്നത്. എന്നാല്‍ ഹരജി പലതവണ മാറ്റിവെച്ചതോടെയാണ് വീണ്ടും ടോള്‍ പിരിവ് തുടങ്ങിയത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇസ്ലാമോഫോബിയ കരുത്താര്‍ജിക്കുന്ന കാലത്ത് വിജ്ഞാനമാണ് പ്രതിരോധം -സാദിഖലി തങ്ങള്‍

ഇസ്ലാമോഫോബിയ ശക്തിപ്പെടുന്ന കാലത്ത് അറിവിലൂടെ അതിനെ പ്രതിരോധിക്കാനാവണമെന്ന് തങ്ങള്‍ പറഞ്ഞു.

Published

on

ഒരു നൂറ്റാണ്ടിന്റെ നിറവില്‍നില്‍ക്കുന്ന പ്രാസ്ഥാനിക ചരിത്രത്തിലെ സമുജ്വല അധ്യായമായ സമസ്ത കേരള ജംഇയത്തുല്‍ ഉലമ നയിച്ച വൈജ്ഞാനിക വിപ്ലവത്തിന് അടിത്തറയായ പട്ടിക്കാട് ജാമിഅ നൂരിയ അറബിയ്യ 63-ാം വാര്‍ഷിക 61-ാം സനദ് ദാന മഹാ സമ്മേളനത്തിന് പ്രൗഢോജ്വല സമാപനം. മൂന്ന് ദിവസം നീണ്ടു നിന്ന സമ്മേളനത്തിലൂടെ 585 യുവ ഫൈസി പണ്ഡിതരാണ് സമൂഹത്തിലേക്കിറങ്ങുന്നത്.

സമ്മേളനം തെലുങ്കാന ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് അ്‌സ്ഹറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ജാമിഅ നൂരിയ അറബിയ്യ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഇസ്ലാമോഫോബിയ ശക്തിപ്പെടുന്ന കാലത്ത് അറിവിലൂടെ അതിനെ പ്രതിരോധിക്കാനാവണമെന്ന് തങ്ങള്‍ പറഞ്ഞു. ഉലമാ ഉമറാ ബന്ധത്തിന്റെ ശക്തിയിലും ഊഷ്മളതയിലുമാണ് ഇവിടെ സമുദായം വളര്‍ന്നത്. ആ പാരമ്പര്യം തന്നെയാണ് നമ്മുടെ കരുത്ത്. പരിശുദ്ധ ദീനിന്റെ പവിത്രതക്ക് ഭംഗം വരുത്തുന്ന ഭിന്നതയും ഛിത്രതയും ഒരിക്കലും അംഗീകരിക്കാനാവില്ല. ചേര്‍ന്ന് നില്‍ക്കുന്നതിനാണ് സൗന്ദര്യം. അതിനാണ് വിജയം. മുന്‍ കാല നേതാക്കള്‍ കാണിച്ചു തന്ന വഴിയാണ് മുസ്ലിം സമൂഹത്തിന്റെ കരുത്ത്. അത് ആത്മീയമായ കരുത്താണ്. ഉലമ, ഉമറ സാദാത്തീങ്ങളുടെ കൂട്ടായ്മയുടെ കരുത്താണ്. ഇതിന്റെയെല്ലാം പ്രചാരകരായി യുവ പണ്ഡിതര്‍ മാറണം. പരിശുദ്ധ ദീനിന്റെ ശുദ്ധി നഷ്ടപ്പെടാതെ നിലനിര്‍ത്തുക എന്നതാണ് സമസ്തയുടെ ലക്ഷ്യം. ആ ലക്ഷ്യം തന്നെയാണ് ജാമിഅയുടെയും ലക്ഷ്യം. പുതിയ പണ്ഡിതര്‍ പുതിയ കാലത്തെയാണ് അഭിസംബോധന ചെയ്യുന്നത്. വെല്ലുവിളികള്‍ പലതാണ്. അതിനെ അതിജീവിച്ച് മുന്നേറാന്‍ കഴിയണമെന്നും തങ്ങള്‍ പറഞ്ഞു.

ജാമിഅയില്‍ അധ്യാപകനായി അരനൂറ്റാണ്ടോളം പിന്നിട്ട പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാരെ തങ്ങള്‍ ആദരിച്ചു. സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സനദ് ദാന പ്രസംഗം നിര്‍വഹിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ സ്വാഗതം പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എം.പി, എം.പി അബ്ദുസമദ് സമദാനി എം.പി, സയ്യിദ് നാസര്‍ അബ്ദുല്‍ഹയ്യ് ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, എം.എല്‍.എമാരായ പി അബ്ദുല്‍ ഹമീദ്, മഞ്ഞളാംകുഴി അലി, അഡ്വ. യു എ ലത്തീഫ്, സമസ്ത കേന്ദ്രമുശാവറ അംഗങ്ങളായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, ഉമര്‍ ഫൈസി മുക്കം, സെയ്താലി മുസ്ലിയാര്‍ മാമ്പുഴ, ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്‍, ഡോ. അബ്ദുറഹിമാന്‍ ഫൈസി അരിപ്ര, അലവി ഫൈസി കുളപ്പറമ്പ് പ്രസംഗിച്ചു. എം.ടി അബ്ദുള്ള മുസ്ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.

Continue Reading

kerala

ടിപി വധക്കേസ്; ഒന്നാം പ്രതിക്ക് പരോള്‍, സ്വാഭാവികമെന്ന് ജയില്‍ അധികൃതര്‍

അതേ സമയം, ടിപി വധക്കേസിലെ പ്രതിയായ ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

Published

on

കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിക്ക് വീണ്ടും പരോള്‍. ഒന്നാം പ്രതി എം സി അനൂപിനാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പരോള്‍ അനുവദിച്ചത്. സ്വാഭാവിക പരോള്‍ എന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. 20 ദിവസത്തേക്കാണ് പരോള്‍ നല്‍കിയിരിക്കുന്നത്.

അതേ സമയം, ടിപി വധക്കേസിലെ പ്രതിയായ ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എം എം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. ആരോഗ്യ-കാരണങ്ങളാലാണ് ജാമ്യാപേക്ഷ. ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷ നേരത്തെ പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ എതിര്‍ത്തിരുന്നില്ല. ഭരണ കക്ഷിയില്‍പ്പെട്ട ആളായതിനാലാണ് സര്‍ക്കാര്‍ എതിര്‍ക്കാത്തതെന്നും ജ്യോതിബാബുവിന് ജാമ്യം നല്‍കരുതെന്നും കെ.കെ.രമയുടെ അഭിഭാഷകന്‍ വാദിച്ചിരുന്നു.

 

Continue Reading

kerala

സമസ്ത ഉപാധ്യക്ഷന്‍ യു.എം അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍ വിടവാങ്ങി

ഒരാഴ്ചയോളമായി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Published

on

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും ചട്ടഞ്ചല്‍ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്സ് ജനറല്‍സെക്രട്ടറിയുമായ മൊഗ്രാല്‍ കടവത്ത് ദാറുസ്സലാമില്‍ യു.എം അബ്ദുറഹ്‌മാന്‍ മൗലവി (86) അന്തരിച്ചു. ഒരാഴ്ചയോളമായി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നില മെച്ചപ്പെടാത്തതിനെ തുടര്‍ന്ന് ശനിയാഴ്ച വസതിയിലേക്കു മാറ്റുകയായിരുന്നു. ഇന്ന് രാവിലെ 9.15 ഓടെയായിരുന്നു അന്ത്യം.

അബ്ദുല്‍ഖാദിറിന്റെയും ഖദീജയുടെയും മകനായി 1939 നവംബര്‍ രണ്ടിനായിരുന്നു ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം 1963 1964 കാലഘട്ടത്തില്‍ മൗലവി ഫാളില്‍ ബാഖവി വിദ്യാഭ്യാസം നേടിയ അദ്ദേഹം മംഗളൂരു പറങ്കിപേട്ട ജുമാമസ്ജിദ്, മംഗളൂരു അസ്ഹരിയ്യ കോളജ്, കരുവന്‍തിരുത്തി, പടന്ന ജുമാമസ്ജിദ്, കൊണ്ടോട്ടി പഴയങ്ങാടി ജുമാമസ്ജിദ്, വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്ത് എന്നിവിടങ്ങളിലായിരുന്നു മതപഠനം നടത്തിയത്.
മൊഗ്രാല്‍ അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, കുറ്റിപ്പുറം അബ്ദുല്‍ഹസന്‍, കെ. അബ്ദുല്ല മുസ് ലിയാര്‍, വെളിമുക്ക് കെ.ടി മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, ചാലിയം പി. അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, എം.എം ബഷീര്‍ മുസ്‌ലിയാര്‍, ശൈഖ് ഹസന്‍ ഹസ്റത്ത്, അബൂബക്കര്‍ ഹസ്രത്ത്, കെ.കെ ഹസ്രത്ത്, മുസ്തഫ ആലിം എന്നിവരാണു പ്രധാന ഗുരുനാഥന്‍മാര്‍.

1992ലാണ് സമസ്ത കേന്ദ്ര മുശാവറ അംഗമായത്. 1991 മുതല്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അംഗം, സമസ്ത കാസര്‍കോട് ജില്ലാ മുശാവറ അംഗം, എസ്.വൈ.എസ് സംസ്ഥാന കൗണ്‍സില്‍ അംഗം, സമസ്ത കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി, എസ്.എം.എഫ് മഞ്ചേശ്വരം മണ്ഡലം ചെയര്‍മാന്‍, 1974 മുതല്‍ സമസ്ത കാസര്‍കോട് താലൂക്ക് ജനറല്‍സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

നിലവില്‍ ബദിയടുക്ക കണ്ണിയത്ത് അക്കാദമി പ്രസിഡന്റ്, ചെമ്മാട് ദാറുല്‍ ഇസ് ലാമിക് സര്‍വകാലശാലാ സെനറ്റ് അംഗം, നീലേശ്വരം മര്‍ക്കസുദ്ദഅ്വ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. കുമ്പള ജുമാമസ്ജിദ്, ഇച്ചിലങ്കോട് ജുമാമസ്ജിദ്, മൊഗ്രാല്‍ ജുമാമസ്ജിദ്, തൃക്കരിപ്പൂര്‍ ബീരിച്ചേരി ജുമാമസ്ജിദ്, പുതിയങ്ങാടി ജുമാമസ്ജിദ്, കളനാട് ഹൈദ്രോസ് ജുമാമസ്ജിദ്, വള്‍വക്കാട് ജുമാമസ്ജിദ് എന്നിവിടങ്ങളില്‍ ദര്‍സ് നടത്തിയിരുന്നു.

ഭാര്യമാര്‍: സകിയ്യ, പരേതയായ മറിയം. മക്കള്‍: മുഹമ്മദലി ശിഹാബ്, ഫള്ലുറഹ്‌മാന്‍, നൂറുല്‍ അമീന്‍, അബ്ദുല്ല ഇര്‍ഫാന്‍, ഷഹീറലി ശിഹാബ് (എല്ലാവരും ഗള്‍ഫ്), ഖദീജ, മറിയം ഷാഹിന (നാലാം മൈല്‍), പരേതരായ മുഹമ്മദ് മുജീബ് റഹ് മാന്‍, ആയിശത്തുഷാഹിദ (ചേരൂര്‍). മരുമക്കള്‍: യു.കെ മൊയ്തീന്‍ കുട്ടി മൗലവി (മൊഗ്രാല്‍), സി.എ അബ്ദുല്‍ഖാദര്‍ ഹാജി (സഊദി), ഇ. അഹമ്മദ് ഹാജി (ചേരൂര്‍), ഖജീദ (ആലംപാടി), മിസ് രിയ്യ (കൊടിയമ്മ), സഫീന (തളങ്കര), മിസ്രിയ്യ (പേരാല്‍ കണ്ണൂര്‍), ജാസിറ (മുട്ടത്തൊടി), ജുമാന (മൊഗ്രാല്‍).

Continue Reading

Trending