News
നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ കൊലപാതകം; പ്രതി ഷിജിലിനെതിരെ സ്ത്രീധന പീഡനമടക്കം നിര്‍ണായക വെളിപ്പെടുത്തല്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒരു വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ അച്ഛന് ഷിജിലിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യ കൃഷ്ണപ്രിയയെ പീഡിപ്പിച്ചുവെന്ന പരാതിയുമായി കൃഷ്ണപ്രിയയുടെ അമ്മ പ്രഭ നെയ്യാറ്റിന്‍കര പൊലീസില്‍ മൊഴി നല്കി. കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയമുണ്ടെന്ന് ഷിജില്‍ പലരോടും പറഞ്ഞിരുന്നുവെന്നും, കൃഷ്ണപ്രിയയെ സ്വന്തം വീട്ടിലേക്കുപോലും പോകാന്‍ അനുവദിക്കാതിരുന്നതായും മൊഴിയില്‍ പറയുന്നു.
ഷിജിലും കൃഷ്ണപ്രിയയും തമ്മില്‍ സ്ത്രീധന തര്‍ക്കത്തെ തുടര്‍ന്ന് ഒരുമാസത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞിരുന്നുവെന്നും, ഒരു വാരം മുന്‍പാണ് വീണ്ടും ഒരുമിച്ച് താമസിച്ചുതുടങ്ങിയതെന്നും പൊലീസ് അറിയിച്ചു. അതിനുശേഷമാണ് കുഞ്ഞിന്റെ കൊലപാതകം നടന്നത്. ഇക്കഴിഞ്ഞ 16ന് പുലര്‍ച്ചെ 3 മണിയോടെയാണ് ‘അപ്പു’ എന്ന് വിളിക്കുന്ന ഇഹാന്‍ എന്ന ഒരു വയസുകാരനെ ഷിജില്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. കുഞ്ഞ് കരഞ്ഞതിനെ തുടര്‍ന്ന് ദേഷ്യത്തില്‍ അടിവയറ്റില്‍ ശക്തമായി മര്‍ദ്ദിച്ചുവെന്നാണ് ഷിജിലിന്റെ കുറ്റസമ്മത മൊഴി. ആന്തരിക രക്തസ്രാവമാണ് മരണകാരണം. പുറമേ പരിക്കുകളില്ലായിരുന്നതിനാല്‍ കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നില്ല.
ആദ്യഘട്ടത്തില്‍ കുറ്റം സമ്മതിക്കാതിരുന്ന ഷിജിലിനെ കുടുക്കിയത് കുട്ടിയുടെ പരുക്കുകളെക്കുറിച്ചുള്ള ഫോറന്‍സിക് സര്‍ജന്റെ നിഗമനങ്ങളാണ്. കാഞ്ഞിരംകുളം സ്വദേശിയായ ഷിജിലിനെ ഇന്നലെ അറസ്റ്റ് ചെയ്ത പൊലീസ്, കൊലപാതകത്തിനൊപ്പം ഗാര്‍ഹികപീഡനം ഉള്‍പ്പെടെയുള്ള കൂടുതല്‍ വകുപ്പുകള്‍ ചുമത്താനാണ് നീക്കം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
News
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
കഴിഞ്ഞ ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു അർച്ചനയെ തീപ്പൊള്ളലേറ്റ നിലയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ നിലയിലായിരുന്നു.
തൃശ്ശൂര്‍: തീപ്പൊള്ളലേറ്റ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. പെരിഞ്ഞനം ഓണപ്പറമ്പ് കക്കരിപ്പാടത്തിന് തെക്കുഭാഗം കോഴിപ്പറമ്പില്‍ സുബീഷിന്റെ ഭാര്യ അര്‍ച്ചന (30) ആണ് മരിച്ചത്. ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകിട്ട് 4.30ഓടെയായിരുന്നു മരണം.
കഴിഞ്ഞ ശനിയാഴ്ച രാത്രി 10 മണിയോടെയാണ് അര്‍ച്ചനയെ ഗുരുതരമായി തീപ്പൊള്ളലേറ്റ നിലയില്‍ എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശരീരത്തിന്റെ ഏകദേശം 80 ശതമാനത്തോളം ഭാഗങ്ങളില്‍ പൊള്ളലേറ്റിരുന്നു. നില ഗുരുതരമായതിനെ തുടര്‍ന്ന് പിന്നീട് അര്‍ച്ചനയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അര്‍ച്ചനയുടെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തീപ്പൊള്ളലിന് പിന്നിലെ കാരണം സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമല്ല. സംഭവത്തില്‍ ദുരൂഹതയുണ്ടോ എന്നതടക്കം വിവിധ കോണുകളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ആഷ്ന, ആദിക്, കൃഷ്ണ എന്നിവരാണ് മക്കള്‍.
News
സ്വകാര്യ ബാങ്ക് തകര്‍ന്നിട്ടും പരാതി ഇല്ല; തന്ത്രി കണ്ഠര് രാജീവറുടെ രണ്ടര കോടി എവിടെ? പരാതി നല്‍കാത്തതില്‍ ദുരൂഹത, എസ്ഐടി അന്വേഷണം ശക്തം
ബാങ്ക് പൊട്ടിയിട്ടും നിയമനടപടി ഇല്ല, തന്ത്രി കണ്ഠര് രാജീവറുടെ നിക്ഷേപത്തിൽ ദുരൂഹത
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠര് രാജീവറിന്റെ സാമ്പത്തിക ഇടപാടുകളില്‍ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കര്‍ശന അന്വേഷണം ആരംഭിച്ചു. തിരുവല്ലയിലെ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന 2.5 കോടി രൂപ ബാങ്ക് തകര്‍ന്നതോടെ നഷ്ടമായിട്ടും, തന്ത്രി ഇതുസംബന്ധിച്ച് യാതൊരു പരാതിയും നല്‍കാത്തതില്‍ ഗുരുതരമായ ദുരൂഹതയുണ്ടെന്നാണ് എസ്ഐടിയുടെ നിഗമനം.
തന്ത്രിയുടെ സാമ്പത്തിക സ്രോതസുകള്‍ പരിശോധിക്കുന്നതിനിടെയാണ് ഈ നിര്‍ണായക വിവരം എസ്ഐടിക്ക് ലഭിച്ചത്. ചോദ്യം ചെയ്യലിനിടെയിലും തന്ത്രി ഈ നിക്ഷേപത്തെക്കുറിച്ച് ഒന്നും വെളിപ്പെടുത്തിയിരുന്നില്ല. വെള്ളപ്പൊക്കത്തില്‍ കുറച്ച് പണം നഷ്ടമായതായി മാത്രമാണ് തന്ത്രി അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാല്‍ സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന രണ്ടര കോടി രൂപയെക്കുറിച്ച് പരാമര്‍ശിക്കാതിരുന്നതോടെയാണ് എസ്ഐടി വിശദമായ അന്വേഷണം ആരംഭിച്ചത്.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവറെ എസ്ഐടി നേരത്തെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള ഇടപാടുകള്‍, മറ്റ് പ്രതികളുമായുള്ള ബന്ധങ്ങള്‍ എന്നിവയില്‍ വ്യക്തത നേടുന്നതിനായിരുന്നു കസ്റ്റഡി ചോദ്യം ചെയ്യല്‍. തന്ത്രിയുടെ ജാമ്യാപേക്ഷ ഈ മാസം 28ന് വിജിലന്‍സ് കോടതി പരിഗണിക്കും. ഇതിനിടെ തന്ത്രിയുടെ റിമാന്‍ഡ് കോടതി 14 ദിവസം കൂടി നീട്ടി.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന് ജാമ്യം ലഭിച്ചു. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലുമാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. സ്വര്‍ണക്കൊള്ള കേസില്‍ ജാമ്യം നേടി പുറത്തിറങ്ങുന്ന ആദ്യ പ്രതിയാണ് മുരാരി ബാബു. നേരത്തെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിക്ക് ദ്വാരപാലക കേസില്‍ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നെങ്കിലും, കട്ടിളപ്പാളി കേസില്‍ 90 ദിവസം പൂര്‍ത്തിയാകാത്തതിനാല്‍ അദ്ദേഹം ഇപ്പോഴും റിമാന്‍ഡിലാണ്.
News
ചങ്ങാനാശ്ശേരിയില്‍ കന്യാസ്ത്രീക്ക് പീഡനം; എച്ച്ആര്‍ മാനേജറായി ജോലി ചെയ്തിരുന്ന മുന്‍ ജീവനക്കാരന് അറസ്റ്റില്‍
പ്രതിയെ ഇന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
കോട്ടയം: ചങ്ങാനാശ്ശേരിയില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ചങ്ങാനാശ്ശേരി അതിരൂപതയ്ക്ക് കീഴിലുള്ള ആശുപത്രിയിലെ മുന്‍ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊന്‍കുന്നം സ്വദേശിയായ ബാബു തോമസാണ് കേസിലെ പ്രതി. ചങ്ങാനാശ്ശേരി പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഇന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
പരാതിയില്‍, ഫോണിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും നിരവധി തവണ പീഡിപ്പിച്ചതായും വ്യക്തമാക്കുന്നു. സംഭവത്തില്‍ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ കൂടുതല്‍ ഇരകളുണ്ടാകാമെന്ന സംശയവും അന്വേഷണ സംഘം മുന്നോട്ടുവച്ചു.
പരാതി ഉയര്‍ന്നതിന് പിന്നാലെ പ്രതി ജോലി രാജിവച്ചതായും സഭയുടെ മാധ്യമ വിഭാഗം അറിയിച്ചു. അതിരൂപതയ്ക്ക് കീഴിലുള്ള ആശുപത്രിയില്‍ എച്ച്ആര്‍ മാനേജറായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍.
-
Cricket3 days agoടി20 ലോകകപ്പിനായി ഇന്ത്യയിലേക്കില്ല; നിലപാടില്‍ ഉറച്ച് ബംഗ്ലാദേശ്
-
kerala3 days ago‘രണ്ട് മുതലാളിമാര്‍ ഒന്നിക്കുമ്പോള്‍ ലാഭവിഹിതമായിരിക്കും ചിന്ത’; സന്ദീപ് വാര്യര്‍
-
News3 days agoട്രംപിന്റെ ബോര്‍ഡ് ഓഫ് പീസ് അംഗങ്ങളായി സൗദിയടക്കമുള്ള രാജ്യങ്ങള്‍; ഒന്നും മിണ്ടാതെ ഇന്ത്യ
-
kerala3 days ago‘വി.ഡി സതീശന് നയിക്കുന്ന പുതുയുഗയാത്ര വിജയിപ്പിക്കും’: മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി
-
Cricket3 days agoരഞ്ജി ട്രോഫി: 139ന് പുറത്തായി കേരളം; ചണ്ഡിഗഢ് ഒരു വിക്കറ്റിന് 142 റണ്‍സെന്ന നിലയില്‍
-
kerala3 days agoകിളിമാനൂരില്‍ ദമ്പതികളുടെ അപകട മരണം; കേസില്‍ ആദ്യ അറസ്റ്റ്
-
Culture3 days agoമൂന്ന് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും അടൂരും ഒന്നിക്കുന്നു
-
kerala2 days agoഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയെന്ന കേസ്; കെ സുരേന്ദ്രന് കുറ്റവിമുക്തന്‍
